മറുപടിയില്ലാത്ത ഏഴ് ഗോളിന് ക്രിസ്റ്റല്‍ പാലസിനെ ലിവര്‍പൂള്‍ തകര്‍ത്തു.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഗോള്‍വര്‍ഷത്തോടെ ജൈത്രയാത്ര തുടര്‍ന്ന് ലിവര്‍പൂള്‍. മറുപടിയില്ലാത്ത ഏഴ് ഗോളിന് ക്രിസ്റ്റല്‍ പാലസിനെ ലിവര്‍പൂള്‍ തകര്‍ത്തു. മൂന്നാം മിനിറ്റില്‍ ടകുമി മിനാമിനോ ആണ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്.
35-ാം മിനിറ്റില്‍ സാഡിയോ മാനേ ലീഡുയര്‍ത്തി. ഇടവേളയ്ക്ക് തൊട്ടുമുന്‍പ് റോബര്‍ട്ടോ ഫിര്‍മിനോയുടെ വക മൂന്നാമത്തെ ഗോള്‍. രണ്ടാം പകുതി തുടങ്ങിയതിന് പിന്നാലെ ജോര്‍ദാന്‍ ഹെന്‍ഡേഴ്സണ്‍ ലിവര്‍പൂളിന്‍റെ നാലാം ഗോള്‍ നേടി. 68-ാം മിനിറ്റില്‍ ഫിര്‍മിനോ ഡബിള്‍ തികച്ചു.
തുടര്‍ന്ന് ഇരട്ടഗോളുമായി മുഹമ്മദ് സലാ ലിവര്‍പൂളിന്‍റെ വമ്പന്‍ജയം പൂര്‍ത്തിയാക്കി. 81, 84 മിനിറ്റുകളിലാണ് സലായുടെ ഗോളുകള്‍.
പ്രീമിയര്‍ ലീഗിലെ എവേ മത്സരത്തിൽ ലിവര്‍പൂളിന്‍റെ ഏറ്റവും വലിയ ജയമാണിത്. 14 കളിയിൽ 31 പോയിന്‍റുള്ള ലിവര്‍പൂള്‍, ടോട്ടനവുമായുള്ള പോയിന്‍റ് വ്യത്യാസം ആറാക്കി ഉയര്‍ത്തി.
സിറ്റിക്ക് ജയം, ആഴ്‌സനലിന് തോല്‍വി
മാഞ്ചസ്റ്റർ സിറ്റിയും ജയം സ്വന്തമാക്കി. സതാംപ്റ്റൺ യുനൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സിറ്റി തോൽപ്പിച്ചത്. മത്സരത്തിന്റെ പതിനാറാം മിനുട്ടിൽ റഹീം സ്റ്റെർലിംഗാണ് സിറ്റിക്കായി ഗോൾ നേടിയത്.
അതേസമയം പ്രീമിയർ ലീഗിൽ ആഴ്‌സനലിന് വീണ്ടും തോൽവി. എവർട്ടണാണ് ഒന്നിനെതിരെ രണ്ട് ഗോളിന് ആഴ്‌സനലിനെ തോൽപ്പിച്ചത്. എവർട്ടണായി റോബ് ഹോൾഡിംഗും യോരെ മിനയും ഗോൾ നേടിയപ്പോൾ നിക്കോളാസ് പെപ്പെയാണ് ആഴ്സനലിന്റെ ആശ്വാസ ഗോൾ കണ്ടെത്തിയത്. ആഴ്സനലിന് ഇത് പ്രിമീയർ ലീഗിലെ എട്ടാം തോൽവിയാണ്.
ലാ ലിഗയില്‍ അത്‌ലറ്റിക്കോയ്‌ക്ക് മിന്നും ജയം; റയല്‍ ഇന്നിറങ്ങും
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 20, 2020, 8:44 AM IST
Post your Comments