സാന്പത്തിക പരിഷ്കാരത്തിലൂട ആകെ 600 ദശലക്ഷം ഡോളർ സമാഹരിക്കാനാണ് പദ്ധതി

ബാഴ്സലോണ: ബാഴ്സലോണയെ(Barcelona FC) കടക്കെണിയിൽ നിന്ന് രക്ഷിക്കാനുള്ള ക്ലബ് പ്രസിഡന്റ് യുവാൻ ലപ്പോർട്ടയുടെ(Joan Laporta) നീക്കങ്ങൾക്ക് ബാഴ്സലോണ അസംബ്ലിയുടെ അംഗീകാരം. ഇതോടെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണ കൂടുതൽ താരങ്ങളെ സ്വന്തമാക്കിയേക്കും.

Add Asianetnews as a Preferred SourcegooglePreferred

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുകയാണ് എഫ് സി ബാഴ്സലോണ. ലിയോണൽ മെസിയടക്കമുള്ളവരെ കൈവിടേണ്ടിവന്നത് സാമ്പത്തിക പ്രതിസന്ധി കാരണമായിരുന്നു. ഇതിൽ നിന്ന് കരകയറാൻ ക്ലബ് പ്രസിഡന്റ് യുവാൻ ലപ്പോർട്ട രണ്ട് നിർദേശങ്ങളാണ് മുന്നോട്ട് വച്ചത്. ഒന്ന്- ബാഴ്സലോണയുടെ ടെലിവിഷൻ സംപ്രേഷണാവകാശത്തിന്റെ ഇരുപത്തിയഞ്ച് ശതമാനം 25 വർഷത്തേക്ക് വിൽക്കുക. ഓരോ പത്ത് ശതമാനം ഓഹരിക്കും 200 ദശലക്ഷം ഡോളർ ആണ് ക്ലബ്ബ് പ്രതീക്ഷിക്കുന്നത്. രണ്ട്- ബാഴ്‌സയുടെ ജേഴ്‌സി അടക്കമുള്ള ഉത്പന്ന വിതരണത്തിന്റെ 49 ശതമാനം ഓഹരി വിൽക്കുക. 200 മുതൽ 300 ദശലക്ഷം ഡോളർ ഇതിലൂടെ ലക്ഷ്യമിടുന്നു. 

സാമ്പത്തിക പരിഷ്കാരത്തിലൂടെ ആകെ 600 ദശലക്ഷം ഡോളർ സമാഹരിക്കാനാണ് പദ്ധതി. ഈ രണ്ട് തീരുമാനങ്ങൾക്കാണ് തിരഞ്ഞെടുക്കപ്പെട്ട ബാഴ്സലോണ അംഗങ്ങളുടെ അസംബ്ലി അംഗീകാരം നൽകിയത്. പദ്ധതികൾ പ്രാവർത്തികമായാൽ റോബർ‍ട്ട് ലെവൻഡോവ്സ്കി ഉൾപ്പടെ ബാഴ്സലോണ നോട്ടമിട്ട താരങ്ങളെയെല്ലാം കാംപ്നൗവിൽ എത്തിക്കാൻ കഴിയും.

El Clasico : പ്രീ സീസണില്‍ ബാഴ്‌സ- റയല്‍ നേര്‍ക്കുനേര്‍; ആദ്യ എല്‍ ക്ലാസികോ തിയ്യതി പ്രഖ്യാപിച്ചു