ലയണൽ മെസ്സിയുമായുള്ള ഗോൾവേട്ടയിലെ താരതമ്യങ്ങളെ തള്ളിക്കളഞ്ഞ താരം, റെക്കോർഡുകളേക്കാൾ വരാനിരിക്കുന്ന മത്സരങ്ങളിലാണ് ശ്രദ്ധയെന്നും വ്യക്തമാക്കി. ടീമിന്റെ പ്രകടനം ഇനിയും മെച്ചപ്പെടുത്താനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാരീസ്: വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ഉപരിയായി ടീമിന്റെ വിജയത്തിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെ. ഫിഫ ലോകകപ്പ് നോക്കൗട്ടില്‍ സ്വീഡനെ 3-0ത്തിന് പരാജയപ്പെടുത്തി പ്രീ-ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. ലോകകപ്പ് ചരിത്രത്തില്‍ നോക്കൗട്ട് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് തന്റെ പേരിലാക്കിയിട്ടും, എംബാപ്പെയുടെ കണ്ണുകള്‍ ഇപ്പോഴും ജൂലൈ 19ന് നടക്കാനിരിക്കുന്ന ഫൈനലിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റെക്കോര്‍ഡുകള്‍ക്ക് പിന്നാലെയല്ല

സ്വീഡനെതിരായ മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടിയതോടെ ലോകകപ്പിലെ തന്റെ ഗോള്‍വേട്ട 18 മത്സരങ്ങളില്‍ നിന്ന് 18 ഗോളുകളായി ഉയര്‍ത്താന്‍ എംബാപ്പെയ്ക്ക് സാധിച്ചു. എന്നാല്‍, റെക്കോര്‍ഡുകള്‍ സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണെന്നും അതിനേക്കാള്‍ വലുത് ടീമിന്റെ വിജയമാണെന്നുമാണ് താരം വ്യക്തമാക്കിയത്. ''തീര്‍ച്ചയായും, കൂടുതല്‍ ഗോളുകള്‍ നേടുമ്പോള്‍ നിങ്ങള്‍ റാങ്കിംഗില്‍ മുകളിലേക്ക് ഉയരും, അതൊരു പുതിയ കാര്യമല്ല. എന്നാല്‍ എന്റെ പ്രാഥമിക ലക്ഷ്യം ടീമിനെ ഫൈനല്‍ വരെ എത്തിക്കുക എന്നതാണ്.'' റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ എംബാപ്പെ പറഞ്ഞു.

ലയണല്‍ മെസ്സിയുമായുള്ള ഗോള്‍വേട്ടയിലെ താരതമ്യങ്ങളെയും അദ്ദേഹം ലാഘവത്തോടെയാണ് തള്ളിക്കളഞ്ഞത്. ലിയോണല്‍ മെസി ഇനിയും ഗോളുകള്‍ നേടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും, റെക്കോര്‍ഡുകളേക്കാള്‍ വരാനിരിക്കുന്ന എതിരാളികളെ നേരിടുന്നതിലാണ് തന്റെ ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി. പ്രീ-ക്വാര്‍ട്ടറില്‍ പാരഗ്വേയാണ് ഫ്രാന്‍സിന്റെ എതിരാളികള്‍. സ്വീഡനെതിരെ മികച്ച ജയം സ്വന്തമാക്കിയെങ്കിലും ടീമില്‍ ഇനിയും മെച്ചപ്പെടാനുള്ള ഇടങ്ങളുണ്ടെന്ന് എംബാപ്പെ തുറന്നുസമ്മതിച്ചു.

പാരഗ്വേയുമായുള്ള മത്സരത്തിന് മുന്‍പായി ടീമിന്റെ പ്രകടനം കൂടുതല്‍ വ്യക്തതയുള്ളതാക്കാന്‍ പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ടീമിന്റെ ആക്രമണ നിര മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്, അത് ഏത് മത്സരത്തിലും ലീഡ് നേടാന്‍ ഞങ്ങളെ സഹായിക്കുന്നു. എങ്കിലും, ചില സന്ദര്‍ഭങ്ങളില്‍ കളിയില്‍ ഇനിയും വ്യക്തത വരുത്താനുണ്ട്. മെച്ചപ്പെടുത്തലുകള്‍ക്ക് ഇനിയും ഇടമുണ്ട്.'' എംബാപ്പെ പറഞ്ഞു.

YouTube video player