12-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലീഡ് സമ്മാനിച്ചു. ഡി മരിയയെ (di maria) വീഴ്ത്തിയതിനാണ് പെനാല്‍റ്റി അനുവദിച്ചത്. 45-ാം മിനിറ്റില്‍ എംബാപ്പെ ജയം പൂര്‍ത്തിയാക്കി. സീസണില്‍ എംബാപ്പെയുടെ ഒമ്പതാം ഗോളായിരുന്നത്.

പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജിക്ക് (PSG) മിന്നുംജയം. മൊണാക്കോയെ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് പിഎസ്ജി തോല്‍പ്പിച്ചത്. ഇരട്ടഗോളുകളുമായി കിലിയന്‍ എംബപ്പെയാണ് (Mbappe) ജയം ഒരുക്കിയത്. 12-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലീഡ് സമ്മാനിച്ചു. ഡി മരിയയെ (di maria) വീഴ്ത്തിയതിനാണ് പെനാല്‍റ്റി അനുവദിച്ചത്. 45-ാം മിനിറ്റില്‍ എംബാപ്പെ ജയം പൂര്‍ത്തിയാക്കി. സീസണില്‍ എംബാപ്പെയുടെ ഒമ്പതാം ഗോളായിരുന്നത്. 18 കളിയില്‍ 45 പോയിന്റുമായി പിഎസ്ജി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ലീഗില്‍ മാഴ്‌സൈക്കെതിരെ 13 പോയിന്റ് ലീഡാണ് പിഎസ്ജിക്കുള്ളത്. 

സ്പാനിഷ് ലീഗിലെ മാഡ്രിഡ് ഡര്‍ബിയില്‍ റിയല്‍ മാഡ്രിഡിന് ജയം. അത്‌ലറ്റിക്കോയെ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് റയല്‍ തോല്‍പ്പിച്ചത്. 16-ാം മിനിറ്റില്‍ കരിം ബെന്‍സേമയും 57ആം മിനിറ്റില്‍ മാര്‍ക്കോ അസെന്‍സിയോയും ഗോള്‍ നേടി. 16 കളിയില്‍ ബെന്‍സേമക്ക് 13 ഗോളായി. ജയത്തോടെ റയല്‍ സെവ്വിയെയേക്കാള്‍ എട്ട് പോയിന്റ് ലീഡുമായി ലീഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. അത്‌ലറ്റിക്കോയേക്കാള്‍ 13 പോയിന്റിന് മുന്നിലാണ് റയല്‍.

പുതിയ പരിശീലകന്‍ സാവിക്ക് കീഴിലും നിരാശാജനകമായ പ്രകടനം തുടര്‍ന്ന് ബാഴ്‌സലോണ. സ്പാനിഷ് ലീഗില്‍ ഒസാസുനയ്‌ക്കെതിരെ ബാഴ്‌സ ജയം കൈവിട്ടു. ഇരുടീമും രണ്ട് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. 86-ാം മിനിറ്റില്‍ എസെക്ക്വേല്‍ ആവിലയാണ് ബാഴ്‌സയുടെ ജയപ്രതീക്ഷ തകര്‍ത്തത്. 12-ാം മിനിറ്റില്‍ നിക്കോ ഗോണ്‍സാലെസും 49-ാം മിനിറ്റില്‍ ആബ്ദെ എസെല്‍സൗലിയും നേടിയ ഗോളുകളില്‍ മുന്നിട്ടുനിന്നശേഷമാണ് ബാഴ്‌സയ്ക്ക് തിരിച്ചടിയേറ്റത്. 14-ാം മിനിറ്റില്‍ ഡേവിഡ് ഗാര്‍സിയ ഒസാസുനയുടെ ആദ്യഗോള്‍ നേടി. 16 കളിയില്‍ 24 പോയിന്റുമായി എട്ടാം സ്ഥാനതതാണ് ബാഴ്‌സ.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. ന്യൂകാസിലിനെ മറുപടിയില്ലാത്ത നാല് ഗോളിന് തകര്‍ത്തു. യൂറി ടെലെമാന്‍സിന്റെ ഇരട്ടഗോളാണ് സവിശേഷത. 38, 81 മിനിറ്റുകളിലാണ് ഗോള്‍ വന്നത്. 57-ാം മിനിറ്റില്‍ പാറ്റ്‌സണ്‍ ഡാക്കയും 85ആം മിനിറ്റില്‍ ജെയിംസ് മാഡിസണും ലെസ്റ്ററിനായി ലക്ഷ്യം കണ്ടു. 16 കളിയില്‍ 22 പോയിന്റുമായി എട്ടാം സ്ഥാനതാണ് ലെസ്റ്റര്‍.