നേരത്തെ ക്ലബ്ബ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചക്ക് എത്തിയപ്പോള്‍ മെസി ബാഴ്സ വിടുമോ എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തനിക്കൊന്നും അറിയില്ലെന്നായിരുന്നു ജോര്‍ജ് മെസിയുടെ പ്രതികരണം.

മാഡ്രിഡ്: ലിയോണല്‍ മെസി ബാഴ്സലോണ വിടുന്ന കാര്യത്തില്‍ നിര്‍ണായക പ്രതികരണവുമായി പിതാവും ഏജന്റുമായ ജോര്‍ജ് മെസി. ബാഴ്സ പ്രസിഡന്റ് ജോസഫ് മരിയ ബര്‍ത്യോമുവായുള്ള കൂടിക്കാഴ്ചയില്‍ സമവായത്തിലെത്തിയെന്നും മെസി ബാഴ്സയില്‍ തുര്‍ന്നേക്കുമെന്നും ജോര്‍ജ് മെസി മാധ്യമങ്ങളോട് പറഞ്ഞു. ബുധനാഴ്ച നടന്ന കൂടിക്കാഴ്ച ഒന്നര മണിക്കൂറോളം നീണ്ടു. ബാഴ്സയില്‍ തുടരണമെന്ന് മെസിയെ ബോധ്യപ്പെടുത്താന്‍ പിതാവിനോട് ബര്‍ത്യോമു കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ കരാര്‍ തീരുന്ന 2021വരെയെങ്കിലും മെസി ബാഴ്സയില്‍ തുരാനാണ് സാധ്യതയെന്ന് അര്‍ജന്റീനിയന്‍ മാധ്യമമായ ടിവൈസി സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ ക്ലബ്ബ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചക്ക് എത്തിയപ്പോള്‍ മെസി ബാഴ്സ വിടുമോ എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തനിക്കൊന്നും അറിയില്ലെന്നായിരുന്നു ജോര്‍ജ് മെസിയുടെ പ്രതികരണം. ബാഴ്സ വിട്ട് മെസി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് മെസിയുടെ പിതാവിന്റെ നിര്‍ണായക പ്രതികരണം എത്തിയിരിക്കുന്നത്. നേരത്തെ, പുതിയ സീസണ് മുന്നോടിയായി കളിക്കാര്‍ക്ക് നടത്തിയ കൊവിഡ് പരിശോധനയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മെസി വിട്ടു നിന്നിരുന്നു. ടീം പരിശീലനം പുനരാരംഭിച്ചപ്പോഴും പരിശീലന ക്യാംപിലെത്താന്‍ മെസി കൂട്ടാക്കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് മെസിയുടെ പിതാവിനെ ക്ലബ്ബ് പ്രസിഡന്റ് തന്നെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചത്.