ഫ്രഞ്ച് ക്ലബിനായി സീസണില്‍ ഇതുവരെ നേടിയത് 12 ഗോളും 13 അസിസ്റ്റുകളും. കഴിഞ്ഞ സീസണിലെ മോശം പ്രകടനം കണ്ട് തന്റെ കാലം കഴിഞ്ഞെന്ന് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് മെസിയുടെ ഈ മിന്നും പ്രകടനം.

മാഞ്ചസ്റ്റര്‍: ലിയോണല്‍ മെസിയെ ടീമിലെത്തിക്കാന്‍ ശ്രമം തുടങ്ങി ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി. പിഎസ്ജിയുമായുള്ള താരത്തിന്റെ കരാര്‍ ഈ സീസണിനൊടുവില്‍ അവസാനിക്കാനിരിക്കെയാണ് സിറ്റിയുടെ നീക്കം. മെസിയെ ക്യാംപ്നൗല്‍ തിരിച്ചെത്തിക്കാന്‍ ബാഴ്‌സിലോണയും കടുത്ത പരിശ്രമത്തിലാണ്. പ്രായം മുപ്പത്തിയഞ്ചിലെത്തിയെങ്കിലും, ചോരത്തിളപ്പില്‍ പറപറക്കുന്ന കിലിയന്‍ എംബപ്പെയെ പോലും അമ്പരപ്പിക്കുന്നതാണ് പിഎസ്ജയില്‍ മെസിയുടെ പ്രകടനം. 

ഫ്രഞ്ച് ക്ലബിനായി സീസണില്‍ ഇതുവരെ നേടിയത് 12 ഗോളും 13 അസിസ്റ്റുകളും. കഴിഞ്ഞ സീസണിലെ മോശം പ്രകടനം കണ്ട് തന്റെ കാലം കഴിഞ്ഞെന്ന് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് മെസിയുടെ ഈ മിന്നും പ്രകടനം. അര്‍ജന്റീനയ്ക്കായും അപാരഫോമിലാണ് മെസി. പത്ത് ഗോളാണ് ഇതുവരെ അടിച്ചത്. ഈ സീസണിനൊടുവില്‍ പിഎസ്ജിയുമായുള്ള താരത്തിന്റെ കരാര്‍ അവസാനിക്കും. കരാര്‍ എങ്ങനെയും പുതുക്കാനുള്ള ശ്രമത്തിലാണ് പിഎസ്ജി.

ആദ്യ ടി20 ലോകകപ്പിലെ ഓര്‍മകള്‍ ഇപ്പോഴും ബാക്കി! രോഹിത്തും കാര്‍ത്തികും നാളെ വീണ്ടും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

എന്നാല്‍ അതിന് തയ്യാറായിട്ടില്ല താരം. ലോകകപ്പ് കഴിഞ്ഞ ശേഷമേ ഭാവിയെ കുറിച്ച് തീരുമാനെടുക്കൂവെന്നാണ് മെസി പറയുന്നത്. ഇതിനിടയിലാണ് മെസിക്കായി ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി രംഗത്തെത്തിയിരിക്കുന്നത്. മെസിയുമായി അടുത്ത ബന്ധമുള്ള സിറ്റി കോച്ച് പെപ് ഗാര്‍ഡിയോളയാണ് നീക്കങ്ങള്‍ക്ക് പിന്നില്‍. ഒന്നോ രണ്ടോ സീസണിലേക്ക് മെസിയെ എത്തിഹാദിലെത്തിക്കാനാണ് ശ്രമം.

പിടിവിടാതെ ബാഴ്‌സലോണയും

എന്നാല്‍ നഷ്ടപ്പെട്ട മാണിക്യം വീണ്ടെടുക്കാനാണ് ബാഴ്‌സിലോണയുടെ കാത്തിരിപ്പ്. മെസി പോയതിനില്‍ പിന്നെ തുടര്‍ച്ചയായി യൂറോപ ലീഗിലേക്ക് പോലും തള്ളിയിടപ്പെട്ടു ബാഴ്‌സ. മെസിയെ തിരികെ കൊണ്ടുവരണമെന്ന മുറവിളിയാണ് ബാഴ്‌സയിലെങ്ങും. അതിനായി പരിശ്രമിക്കുമെന്ന് പ്രസിഡന്റ് ജോണ്‍ ലപ്പോര്‍ട്ടയും കോച്ച് സാവിയും മനസ് തുറന്ന് കഴിഞ്ഞു. എല്ലാം ഇനി മെസിയുടെ കൈകളില്‍. മെസിയുടെ മനസ് മുഴുവന്‍ ലോകകപ്പാണ്. അത് നേടിയാല്‍ ശാന്തമായി മെസി ഒരു തീരുമാനത്തിലെത്തിക്കും. ആരാധകരും വമ്പന്‍ ക്ലബുകളും പ്രതീക്ഷയോടെ കാത്തിരിപ്പിലാണ് ആ തീരുമാനത്തിനായി.