MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Careers
  • 12 വയസുവരെ തെരുവ് ജീവിതം; ഇന്ന് ആമസോണിന്‍റെ വിദേശകാര്യങ്ങളുടെ തലവന്‍: ഡേവിഡ് അംബ്രോസ് ജീവിതം പറയുന്നു

12 വയസുവരെ തെരുവ് ജീവിതം; ഇന്ന് ആമസോണിന്‍റെ വിദേശകാര്യങ്ങളുടെ തലവന്‍: ഡേവിഡ് അംബ്രോസ് ജീവിതം പറയുന്നു

ആമസോണില്‍ ആരും കൊതിക്കുന്ന ശമ്പളത്തിലാണ് ഇന്ന് ഡേവിഡ് അംബ്രോസ് (42) ജോലി ചെയ്യുന്നത്. അതിന് മുമ്പ് ജോലി ചെയ്തതാകട്ടെ ഡിസ്നിയില്‍. 2018 ല്‍ അദ്ദേഹം 'Alone In The Game' എന്ന കായിക താരങ്ങളുടെ വ്യക്തി ജീവിതം പറയുന്ന ഡോക്യുമെന്‍ററിയുടെ പ്രോഡ്യൂസറുമായി. എന്നാല്‍, ആരും കൊതിക്കുന്ന ഇപ്പോഴത്തെ തന്‍റെ ജീവിതത്തിന് പിന്നില്‍ കഷ്ടപ്പാടിന്‍റെ നാളുകളുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ഡേവിഡ് അംബ്രോസ്. മാനസീകവൈകല്യമുള്ള അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം 11 വര്‍ഷത്തോളം തെരുവ് ജീവിതം. പട്ടിണി. എന്നിട്ടും പോരുതി നേടിയ ജീവിതം. സെപ്തംബർ 13-ന് പുറത്തിറങ്ങുന്ന 'എ പ്ലേസ് കോൾഡ് ഹോമിന്‍റെ' രചയിതാവാണ് ഡേവിഡ് അംബ്രോസ്. ആമസോണിലെ വെസ്റ്റ് കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് തലവനും ഫോസ്റ്റർമോറിന്‍റെ സഹസ്ഥാപകനുമാണ്. ന്യൂസ് വീക്കിലെ തന്‍റെ ചെറിയ ലേഖനത്തിൽ അദ്ദേഹം തന്‍റെ ദുഷ്‌കരമായ ജീവിത യാത്രയെക്കുറിച്ച് തുറന്നു പറയുന്നു. 

3 Min read
Web Desk
Published : Sep 08 2022, 05:11 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
111

ഇന്ന് ഞാന്‍ ഒരു മൾട്ടിനാഷണൽ കമ്പനിയിലെ ഉയർന്ന തലത്തിലുള്ള എക്സിക്യൂട്ടീവാണ്. എന്നാല്‍, ജീവിതത്തിന്‍റെ ആദ്യത്തെ 11 വര്‍ഷം ഞാന്‍ ന്യൂയോർക്ക് നഗരത്തിലെ തെരുവുകളിലാണ് ജീവിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള അമ്മയ്ക്കും രണ്ട് സഹോദരങ്ങൾക്കുമൊപ്പം വീടില്ലാതെ വളരുകയെന്നത് അതീവ ക്രൂരമായിരുന്നു. ഞങ്ങൾ പൊതു ഇടങ്ങളിലും പാർപ്പിടങ്ങളിലും പള്ളികളിലും ഉറങ്ങി. ഈ താമസങ്ങൾ വളരെ അപൂർവമായിരുന്നു. ഞങ്ങൾ എല്ലായ്പ്പോഴും ഭവനരഹിതരായി. 

211

ഞങ്ങളെ ആട്ടിയോടിക്കാൻ  അവിടങ്ങളിലെ ജീവനക്കാരും രക്ഷാധികാരികളും എപ്പോഴും ശ്രദ്ധിച്ചു. അവരുടെ ശല്യത്തെ തുടര്‍ന്ന് ഞങ്ങൾ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്‍റഅ ബാത്ത്റൂമുകളിൽ കുളിച്ചു. ചിലപ്പോള്‍ അവിടെ തന്നെ അന്തിയുറങ്ങി.വാൾസ്ട്രീറ്റിലെ എന്നെപ്പോലുള്ള ആയിരക്കണക്കിന് ഭവനരഹിത കുടുംബങ്ങളുടെ വീടാണ് ന്യൂയോർക്ക് നഗരം. പക്ഷേ, എന്നെപ്പോലെ ഭവനരഹിതരായ ആയിരക്കണക്കിന് കുടുംബങ്ങളുടെ കഷ്ടപ്പാടുകളോടും അലഞ്ഞുതിരിയലുകളോടും അത് നിസ്സംഗത പുലർത്തി. 

311

എനിക്ക് ഏകദേശം നാല് വയസ്സുള്ളപ്പോൾ, മെട്രോ നോർത്ത് രാവിലെ ട്രെയിൻ യാത്രക്കാര്‍ ശൂന്യമായപ്പോള്‍ ഗ്രാൻഡ് സെൻട്രലിലെ പ്ലാറ്റ്‌ഫോമിൽ ചിലര്‍ യാചിക്കുന്നത് ഞാൻ കണ്ടു. പിന്നീട് ഞാനും പലപ്പോഴും അവിടെ യാചിച്ചു. പക്ഷേ ആരും ഞങ്ങളെ തിരിഞ്ഞ് നോക്കിയില്ലെന്ന് ഇന്ന് ഞാൻ നന്നായി ഓർക്കുന്നു. നൂറുകണക്കിന് ആളുകൾ എന്നെ അവഗണിച്ച് കടന്നുപോയി. ഈ ആളുകൾക്ക് മുന്നില്‍ എന്‍റെ കുടുംബം അദൃശ്യമാണെന്ന് ആ നിമിഷം എനിക്ക് തോന്നി. 

411

ഞാൻ പട്ടിണി കിടന്നു. വൃത്തിഹീനനായി. തലയില്‍ പേൻ മൂടി. പക്ഷേ, അപ്പോഴും ഞാൻ ഈ അവസ്ഥയിൽ നിന്ന് കരകയറുമെന്ന് എനിക്കറിയാമായിരുന്നു.എന്‍റെ 12-ാം വയസ്സിൽ ഞാനും സഹോദരങ്ങളും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പാര്‍പ്പിക്കുന്ന ഒരു ഫോസ്റ്റർ കെയറിൽ (അനാഥരായ കുട്ടികളെ വളര്‍ത്തുന്നതിനായി മറ്റ് കുടുംബങ്ങള്‍ക്ക് ദത്ത് കൊടുക്കുന്ന സ്ഥാപനം)  ചേര്‍ക്കപ്പെട്ടു.

511

ഞങ്ങള്‍ രക്ഷപ്പെട്ടുവെന്ന് ആദ്യം ഞാൻ കരുതി. പക്ഷേ ഞങ്ങളുടെ വളർത്ത് വീടുകൾ സ്റ്റീരിയോടൈപ്പുകൾക്ക് അനുസൃതമായി ജീവിക്കാൻ കഴിയുന്ന തണുത്ത സ്ഥലങ്ങള്‍ മാത്രമായിരുന്നു. ഒടുവിൽ, വർഷങ്ങളോളം താമസിച്ച ആദ്യത്തെ വീടിന് പകരം ഞാന്‍ സ്നേഹമുള്ള മറ്റൊരു വീട്ടിലേക്ക് മാറി. എന്‍റെ വളർത്തമ്മ, ഹോളി, എന്നെ ഹൈസ്കൂളിൽ ചേര്‍ത്തു. പതിറ്റാണ്ടുകൾ നീണ്ട ആഘാതം അവിടെ ജീവിച്ച കാലത്ത് ഇല്ലാതാക്കാൻ എനിക്ക് കഴിഞ്ഞില്ലെങ്കിലും, എന്‍റെ ആദ്യകാല ജീവിതത്തിന്‍റെ അസ്ഥിരതയുമായി പൊരുത്തപ്പെടാൻ ഞാൻ 20 വർഷത്തിലേറെ ചെലവഴിച്ചു. 

611

ഹോളിയുടെ പിന്തുണ, പിന്നീടുള്ള എന്‍റെ ജീവിതം തന്നെ മാറ്റി മറിച്ചു. കുട്ടിക്കാലത്ത് ഞാൻ ശരിക്കും സ്കൂളിൽ പോയിട്ടില്ല, അതിനാൽ K-12 ന്‍റെ (കിന്‍റര്‍ഗാര്‍ട്ടന്‍ മുതല്‍ 12 -ാം ക്ലാസ് വരെ) ഭൂരിഭാഗവും എനിക്ക് നഷ്ടമായി. ഒടുവില്‍ പബ്ലിക് ലൈബ്രറികളിലെ സാക്ഷരതാ പരിപാടികളിലൂടെ ഞാനും എന്‍റെ സഹോദരങ്ങളും അക്ഷരങ്ങള്‍ കൂട്ടി വായിക്കാൻ പഠിച്ചു. ഒടുവില്‍ കഠിനാധ്വാനത്തിലൂടെ എനിക്ക് സ്പെയിനിൽ വിദേശത്ത് പഠിക്കാനുള്ള ഗ്രാന്‍റ് ലഭിച്ചു.

711

അവിടെ ആയിരിക്കുമ്പോൾ, എന്‍റെ ഹൈസ്കൂൾ ക്രെഡിറ്റുകൾ പൂർത്തിയാക്കാനും എന്‍റെ ജീവിതം പുനർനിർമ്മിക്കുന്നത് തുടരാനും എനിക്ക് കഴിഞ്ഞു.തുടര്‍ന്ന് ബിരുദം നേടി, വാസ്സർ കോളേജിൽ പ്രവേശിക്കാൻ എനിക്ക് കഴിഞ്ഞു. 1998-ൽ, 18-ാം വയസ്സിൽ വസാറിൽ പ്രവേശിപ്പിച്ചപ്പോൾ, എന്‍റെ പ്രശ്നങ്ങൾ അവസാനിച്ചുവെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്നിട്ടും എന്‍റെ ഗ്രേഡുകൾ നിലനിർത്തിക്കൊണ്ട് തന്നെ ഒന്നിലധികം ജോലികൾ ചെയ്യാന്‍ ഞാനേറെ പാടുപെട്ടു. 

811

അക്കാലത്ത് ഞാൻ എന്‍റെ ഭൂതകാലത്തെക്കുറിച്ച് ലജ്ജിച്ചു. ഒപ്പം എന്‍റെ സമപ്രായക്കാരോട് ചേർന്നുനില്‍ക്കാന്‍ ശ്രമിച്ചു. ദാരിദ്ര്യത്തിൽ നിന്നുള്ള രക്ഷപ്പെടലായിരുന്നു എനിക്ക് വിദ്യാഭ്യാസം. വാസ്സർ കോളേജിലെ കാമ്പസ് ജോലി എന്നെ വൈറ്റ് ഹൗസ് ഇന്‍റേൺഷിപ്പിലേക്ക് എത്തിച്ചു. ഞാൻ പിന്നീട് യു‌സി‌എൽ‌എ സ്കൂൾ ഓഫ് ലോയിൽ ജെ.ഡി നേടി. തുടർന്ന് നിയമ/ബിസിനസ് അഫയേഴ്സിൽ എബിസിയിൽ എനിക്ക് ആദ്യ ജോലി ലഭിച്ചു.ആ നെറ്റ്‌വർക്കുകളിലൂടെ, എന്‍റെ അഭിനിവേശവുമായി പൂർണ്ണമായും പൊരുത്തപ്പെടുന്ന ഒരു സ്ഥാനം ഞാൻ കണ്ടെത്തി.

911

വാൾട്ട് ഡിസ്നി ടെലിവിഷനിൽ മുൻനിര കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയായിരുന്നു ആ ജോലി. ഒരു ദശാബ്ദത്തിലേറെയായി, ഡിസ്നിയുടെ ടിവി നെറ്റ്‌വർക്കുകളിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഞാൻ നേതൃത്വം നൽകി. പ്രശസ്തരും സ്വാധീനമുള്ളവരുമായ വ്യക്തികളെ ഞാൻ കണ്ടുമുട്ടി. എല്ലാ നെറ്റ്‌വർക്കുകളിലുടനീളം കഥപറച്ചിലിനെ സ്വാധീനിക്കാൻ അവസരം ലഭിച്ചു.മനക്കരുത്തിന്‍റെയും ഭാഗ്യത്തിന്‍റെയും പദവിയുടെയും ഒത്തു ചേരലിലൂടെ  ഞാനും എന്‍റെ സഹോദരങ്ങളും പ്രതിബന്ധങ്ങളെ മറികടന്നു. 

1011

ഞങ്ങൾക്ക് ഉന്നത ബിരുദങ്ങളും അഭിവൃദ്ധി പ്രാപിക്കുന്ന കരിയറും ആരോഗ്യകരവും സ്നേഹമുള്ളതുമായ കുടുംബങ്ങളും ഇന്നുണ്ട്. പക്ഷേ, കോളേജിനേക്കാൾ കൂടുതൽ വളർത്തുകുട്ടികൾ ജയിലിലാകും എന്നതാണ് യാഥാർത്ഥ്യം. അത് എന്നെ വേട്ടയാടുന്നു. ചന്ദ്രനിലേക്ക് മനുഷ്യനെ അയച്ച ഒരു രാജ്യത്തിന് യുവാക്കളുടെ ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിയണമെന്ന് ഞാൻ വിശ്വസിക്കുന്നു.

1111

ഇന്ന് ഞാന്‍, ദേശീയ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്‍റെയും ശിശുക്ഷേമത്തിന്‍റെയും വക്താവാണ്.എന്‍റെ കുടുംബത്തെ ദാരിദ്ര്യത്തിന്‍റെ അവസ്ഥയിൽ കുടുക്കിയിട്ട വ്യവസ്ഥകളെ പരിഷ്കരിക്കുകയാണ് ഇന്ന് എന്‍റെ ലക്ഷ്യം. എനിക്ക് ഇനിയും ഒരുപാട് ചെയ്യാനുണ്ട്. എന്‍റെ വളർത്തമ്മ ഹോളിയെപ്പോലെ എന്നെ സഹായിച്ച അപൂർവ മാലാഖമാർ കാരണമാണ് ഞാൻ ഇന്ന് ഇവിടെയെത്തിയത്.ഇന്ന് ഞാന്‍, സ്വയം ഒരു വളർത്തു രക്ഷിതാവാണ്. എല്ലാവർക്കും ദത്തെടുക്കാനോ വളർത്താനോ കഴിയില്ല. എന്നാൽ, നമുക്കെല്ലാവർക്കും അവബോധം വളർത്താൻ ശ്രമിക്കാം. ചുരുങ്ങിയത്,നമുക്കെല്ലാവർക്കും  അതിനായി ശ്രദ്ധിക്കുകയെങ്കിലും ചെയ്യാം. 

About the Author

WD
Web Desk
ആമസോൺ

Latest Videos
Recommended Stories
Recommended image1
അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
Recommended image2
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
Recommended image3
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved