- Home
- Sports
- Cricket
- സച്ചിന്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ ഇനി വിരാട് കോലിയും! ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ എട്ടാമത്
സച്ചിന്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ ഇനി വിരാട് കോലിയും! ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ എട്ടാമത്
ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളില്‍ എട്ടാമതായി വിരാട് കോലി. വിജയ് ഹസാരെ ട്രോഫില്‍ ആന്ധ്രാ പ്രേദശിനെതിരായ മത്സരത്തില്‍ 131 റണ്‍സ് നേടിയിരുന്നു കോലി. ഇതിനിടെയാണ് കോലി പട്ടികയിലെത്തിയത്. പട്ടിക പരിശോധിക്കാം…

ഗ്രഹാം ഗൂച്ച്
മുന്‍ ഇംഗ്ലണ്ട് താരം ഗ്രഹാം ഗൂച്ചാണ് ഒന്നാമത്. 613 മത്സരങ്ങളില്‍ നിന്ന് 22211 റണ്‍സാണ് ഗൂച്ച് അടിച്ചെടുത്തത്. ശരാശരി 40.16. സെഞ്ചുറികള്‍ 44.
ഗ്രെയിം ഹിക്ക്
651 മത്സരങ്ങളില്‍ നിന്ന് മുന്‍ ഇംഗ്ലണ്ട് താരം അടിച്ചെടുത്തത് 22059 റണ്‍സ്. 40 സെഞ്ചുറികള്‍ നേടിയ താരത്തിന് 41.03 ശരാശരിയുണ്ട്.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്ത്. 551 മത്സരങ്ങളില്‍ നിന്ന് 21999 റണ്‍സാണ് സച്ചിന്‍ നേടിയത്. 60 സെഞ്ചുറികള്‍. 45.54 ശരാശരിയുണ്ട് സച്ചിന്.
കുമാര്‍ സംഗക്കാര
മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ 529 മത്സരങ്ങള്‍ കളിച്ചു 19456 റണ്‍സ് നേടിയ സംഗ 39 സെഞ്ചുറികളും നേടി. ശരാശരി 43.52.
വിവ് റിച്ചാര്‍ഡ്‌സ്
വിന്‍ഡീസ് ഇതിഹാസം കളിച്ചത് 500 മത്സരങ്ങള്‍. 16995 റണ്‍സാണ് സമ്പാദ്യം. 41.96 ശരാശരിയും 26 സെഞ്ചുറിയും സ്വന്തമാക്കി.
റിക്കി പോണ്ടിംഗ്
മുന്‍ ഓസീട്രേലിയന്‍ ക്യാപ്റ്റന്‍ കളിച്ചത് 456 മത്സരങ്ങള്‍. 16363 റണ്‍സ് നേടിയ താരം 34 സെഞ്ചുറികളും നേടി. 41.74 ശരാശരിയുണ്ട് പോണ്ടിംഗിന്.
ഗാര്‍ഡന്‍ ഗ്രീനിഡ്ജ്
മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം നേടിയത് 440 മത്സരങ്ങളില്‍ നിന്ന് 16349 റണ്‍സ്. ശരാശരി 40.56. സെഞ്ചുറികള്‍ 33.
വിരാട് കോലി
എട്ടാമതാണ് കോലി. ഇതുവരെ 343 മത്സരങ്ങള്‍ കളിച്ചു. 16130 റണ്‍സാണ് സമ്പാദ്യം. 57.06 ശരാശരി. 58 സെഞ്ചുറികളും കോലി നേടി.
സനത് ജയസൂര്യ
557 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ 16128 റണ്‍സ് നേടി. 31 സെഞ്ചുറികളുടെ അകമ്പടിയോടെ ആയിരുന്നിത്. 31.19 ശരാശരി.
അലന്‍ ലാംമ്പ്
ദക്ഷിണാഫ്രിക്കയില്‍ ജനിച്ച മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റര്‍ കളിച്ചത് 484 മത്സരങ്ങളില്‍. 15658 റണ്‍സ് അദ്ദേഹം നേടി. 19 സെഞ്ചുറികള്‍ നേടിയ ലാംമ്പിന്റെ ശരാശരി 39.14.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!