MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Sports
  • Cricket
  • ഏഷ്യാ കപ്പില്‍ ഒന്നൂടെ കാണാമെന്ന് ട്രോളന്മാര്‍; കാണാം ഇന്ത്യ - പാക് ട്രോളുകള്‍

ഏഷ്യാ കപ്പില്‍ ഒന്നൂടെ കാണാമെന്ന് ട്രോളന്മാര്‍; കാണാം ഇന്ത്യ - പാക് ട്രോളുകള്‍

ഓരോ കളിയും അനിശ്ചിതത്വത്തിന്‍റെതാണ്. ഈ അനിശ്ചിതത്വമാണ് ഓരോ കളിയുടെയും സൌന്ദര്യം. അത് ക്രിക്കറ്റായാലും ഫുഡ്ബോളായാലും ചെസായും ശരി, കളികളുടെ ആവേശം നിലനിര്‍ത്തുന്നതും അവയെ രസകരമാക്കുന്നതും ആര് ജയിക്കും ആര് തോല്‍ക്കുമെന്ന അനിശ്ചിതത്വമാണ്. ഇന്നലെ കഴിഞ്ഞ ഏഷ്യാ കപ്പിലെ ഇന്ത്യാ - പാക് പോരാട്ടവും ഇത്തരത്തില്‍ ഏറെ ആവശം നിറഞ്ഞ കളിയായി മാറിയും ഈ അനിശ്ചിതത്വം മൂലമാണ്. അവസാന ഓവറിലും ആര് ജയിക്കും ആര് തോല്‍ക്കുമെന്ന അനിശ്ചിതത്വം നിലനിര്‍ത്തിയ മത്സരത്തില്‍ അവസാന രണ്ട് പന്ത് അവശേഷിക്കേ ആദ്യ തോല്‍വിക്ക് മറുപടി നല്‍കി പാകിസ്ഥാന്‍ ജയം സ്വന്തമാക്കി. ഇന്ത്യയുടെ തോല്‍വി സ്വാഭാവികമായും ആരാധകരെ പ്രകോപിതരാക്കി. കളിക്കാരുടെ ഓരോ നീക്കവും ഇറകീറിയെടുത്ത് വിമര്‍ശന വിധേയമാക്കി. ഇന്നലെ കളിയില്‍ പുറത്തിരുന്ന കളിക്കാര്‍ ഉണ്ടായിരുന്നെങ്കില്‍ ജയം ഇന്ത്യയ്ക്കൊപ്പം നിന്നേനെയെന്ന് ആത്മഗതങ്ങളും ഉയര്‍ന്നു. കളിയെഴുതി ട്രോന്മാരും രംഗത്തെത്തി.  

3 Min read
Web Desk
Published : Sep 05 2022, 11:48 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
125

ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്കെതിരെ ആദ്യ മത്സരത്തിലേറ്റ തോല്‍വിക്ക് പാകിസ്ഥാന്‍ മധുര പ്രതികാരം ചെയ്തിരിക്കുന്നു. സൂപ്പര്‍ ഫോറില്‍ അഞ്ച് വിക്കറ്റിന്‍റെ ആധികാരിക ജയമാണ് പാകിസ്ഥാന്‍ നേടിയത്. 

225

ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. 44 പന്തില്‍ 60 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

325

മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 71 റണ്‍സ് നേടിയ മുഹമ്മദ് റിസ്‌വാനാണ് പാകിസ്ഥാന്‍റെ വിജയശില്‍പി.

425

തുടക്കത്തില്‍ തന്നെ ബാബര്‍ അസമിനെ (14) പുറത്താക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. രവി ബിഷ്‌ണോയിയാണ് അസമിനെ മടക്കിയത്. മൂന്നാമനായി ക്രീസിലെത്തിയ ഫഖര്‍ സമാനും (15) അധികനേരം ക്രീസില്‍ നില്‍ക്കാനായില്ല. 

525

യൂസ്‌വേന്ദ്ര ചാഹലിനായിരുന്നു വിക്കറ്റ്.  എന്നാല്‍ മറുവശത്ത് റിസ്‌വാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. കൂട്ടിന് മുഹമ്മദ് നവാസ് (20 പന്തില്‍ 42) എത്തിയതോടെ പാക് ഇന്നിംഗ്‌സിന് വേഗം കൂടി. ഇരുവരും 73 റണ്‍സ് കൂട്ടിചേര്‍ത്തു. 

625

രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു നവാസിന്റെ ഇന്നിംഗ്‌സ്. ഭുവനേശ്വര്‍ കുമാറിനെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തില്‍ നവാസ് മടങ്ങി. റിസ്‌വാന്‍, ഹാര്‍ദിക്കിന്റെ പന്തില്‍ മടങ്ങിയതോടെ പാകിസ്ഥാന്‍ പ്രതിരോധത്തിലായി. 

725

51 പന്തിലാണ് റിസ്‌വാന്‍ 71 റണ്‍സ് നേടിയത്. ആറ് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു റിസ്‌വാന്റെ ഇന്നിംഗ്‌സ്. പിന്നീട് ക്രീസിലെത്തിയത് ആസി ഫ് അലി.

825

വ്യക്തിഗത സ്‌കോര്‍ രണ്ടില്‍ നില്‍ക്കെ ആസിഫ് അലി നല്‍കിയ അനായാസ അവസരം അര്‍ഷ്ദീപ് സിംഗ് വിട്ടുകളയുകയും ചെയ്തു. ആസിഫ് തന്നെയാണ് പിന്നീട് പാകിസ്ഥാനെ വിജയത്തിനടുത്തെത്തിച്ചത്. 

925

അവസാന രണ്ട് ഓവറില്‍ 26 റണ്‍സാണ് പാകിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഭുവനേശ്വര്‍ എറിഞ്ഞ 19-ാം ഓവറില്‍ 19 റണ്‍സ് പിറന്നു. അവസാന ഓവറില്‍ വേണ്ടത് ഏഴ് റണ്‍സ്. 

1025

ആദ്യ പന്തില്‍ ഖുഷ്ദില്‍ സിംഗിള്‍ നേടി. രണ്ടാം പന്ത് ആസിഫ് ബൗണ്ടറിയിലേക്ക് പായിച്ചു. മൂന്നാം പന്തില്‍ റണ്‍സില്ല. നാലാം പന്തില്‍ ആസിഫ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 

1125

വീണ്ടും നാടകീയ മുഹൂര്‍ത്തങ്ങളിലേക്ക്. അഞ്ചാം പന്തില്‍ രണ്ട് റണ്‍സ് നേടി ഇഫ്തിഖര്‍ അഹമ്മദ് വിജയം പൂര്‍ത്തിയാക്കി. ഖുഷ്ദില്‍ (14) പുറത്താവാതെ നിന്നു. 

1225

മധ്യനിരയില്‍ കോലി ഒഴികെ മറ്റാര്‍ക്കും ഇന്ത്യന്‍ നിരയില്‍ തിളങ്ങാനായില്ല. ഷദാബ് ഖാന്‍ പാകിസ്ഥാനായി രണ്ട് വിക്കറ്റ് വീഴ്ത്തി. മോശം ഫോമിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന രോഹിത്- രാഹുല്‍ സഖ്യം വായടപ്പിക്കുന്ന തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 54 റണ്‍സ് കൂട്ടിചേര്‍ത്തു. 

1325

എന്നാല്‍ ഹാരിസ് റൗഫ് പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. രോഹിത്തിന് ഖുഷ്ദില്ലിന്റെ കൈകളിലെത്തിച്ചു. പിന്നാലെ രാഹുലും മടങ്ങി. ഷദാബ് ഖാനായിരുന്നു വിക്കറ്റ്. മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോലി ഒരു ഭാഗത്ത് ഉറച്ച് നിന്നെങ്കിലും പിന്തുണ നല്‍കാന്‍ മധ്യനിരയ്ക്ക് സാധിച്ചില്ല.

1425

സൂര്യകുമാര്‍ യാദവ് (13), റിഷഭ് പന്ത് (14), ഹാര്‍ദിക് പാണ്ഡ്യ (0) എന്നിവര്‍ നിരാശപ്പെടുത്തി. രവീന്ദ്ര ജഡേജയ്ക്ക് പകരം ടീമിലെത്തിയ ദീപക് ഹൂഡ (16) അല്‍പം ഉത്തരവാദിത്തം കാണിച്ചു. ഇരുവരും വേഗത്തില്‍ റണ്‍റേറ്റ് ഉയര്‍ത്തി.

1525

37 റണ്‍സാണ് കോലി- ഹൂഡ സഖ്യം കൂട്ടിചേര്‍ത്തത്. അവസാന ഓവര്‍ കോലി റണ്ണൗട്ടായി. ഒരു സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്സ്. ഭുവനേശ്വര്‍ കുമാര്‍ (0), രവി ബിഷ്ണോയിക്കൊപ്പം (8) പുറത്താവാതെ നിന്നു. ഷദാബിന് പുറമെ മുഹമ്മദ് ഹസ്നൈന്‍, ഹാരിസ് റൗഫ്, മുഹമ്മദ് നവാസ്, നസീം ഷാ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

1625

നേരത്തെ, മൂന്ന് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ രവീന്ദ്ര ജഡേജ, ആവേഷ് ഖാന്‍ എന്നിവര്‍ പുറത്തായി. ദിനേശ് കാര്‍ത്തികിനും അവസരം ലഭിച്ചില്ല. 

1725

ദീപക് ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ, രവി ബിഷ്ണോയ് എന്നിവര്‍ ടീമിലെത്തി. വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍, ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേല്‍ എന്നിവരെ പരിഗണിച്ചില്ല. പാകിസ്ഥാന്‍ ഒരു മാറ്റമാണ് വരുത്തിയത്. മുഹമ്മദ് ഹസ്നൈന്‍ ടീമിലെത്തി.

1825

കളി കഴിഞ്ഞ് കളിക്കാര്‍ ഗ്രൌണ്ടില്‍ നിന്നും മടങ്ങും മുമ്പ് തന്നെ അക്രമണം തുടങ്ങിയിരുന്നു. ഇത്തവണ ഇരയാക്കപ്പെട്ടത് പേസര്‍ അര്‍ഷ്‌ദീപ് സിംഗായിരുന്നു. 

1925

രവി ബിഷ്‌ണോയി എറിഞ്ഞ 18-ാം ഓവറിന്റെ മൂന്നാം പന്തിലാണ് ആസിഫ് അലി നല്‍കിയ അവസരം അര്‍ഷ്‌ദീപ് കൈവിട്ടത്. ഇതിന് പിന്നാലെയായിരുന്നു താരത്തിന് നേരെ സൈബര്‍ ആക്രമണം. 

2025

നിര്‍ണായകമായ ക്യാച്ച് കൈവിട്ടത് മുതല്‍ അര്‍ഷ്‌ദീപ് സിംഗിനെ കടന്നാക്രമിക്കുകയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഒരു വിഭാഗം. അര്‍ഷ്‌ദീപിന്‍റെ കുടുംബത്തെ വരെ ചിലര്‍ വിമര്‍ശനങ്ങളിലേക്ക് വലിച്ചിഴച്ചു. 

About the Author

WD
Web Desk
ഏഷ്യാ കപ്പ് ക്രിക്കറ്റ്

Latest Videos
Recommended Stories
Recommended image1
'ഇന്ത്യയെ തോല്‍പിച്ചത് ഇന്നിംഗ്സിനൊടുവിൽ ജഡേജയുടെ മെല്ലെപ്പോക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
Recommended image2
2026 ടി20 ലോകകപ്പിതാ മുന്നില്‍; അവകാശവാദം ഉന്നയിച്ച് യുവതാരങ്ങള്‍, ഇതാ ചില മിന്നും പ്രകടനങ്ങള്‍
Recommended image3
സയ്യിദ് മുഷ്താഖ് അലി റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഇഷാന്‍ കിഷൻ, സഞ്ജു സാംസണ്‍ 39-ാം സ്ഥാനത്ത്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved