MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Magazine
  • Culture (Magazine)
  • സിറിയയിലേക്ക് 'ആടുമേയ്ക്കാന്‍' പോയവരിപ്പോള്‍ സ്വയം ശപിച്ച് ഈ അവസ്ഥയിലാണ്!

സിറിയയിലേക്ക് 'ആടുമേയ്ക്കാന്‍' പോയവരിപ്പോള്‍ സ്വയം ശപിച്ച് ഈ അവസ്ഥയിലാണ്!

സിറിയ-ടര്‍ക്കി അതിര്‍ത്തിക്കടുത്തുള്ള മരുഭൂമിയിലാണ് ആ ക്യാമ്പുകള്‍. ഇരുമ്പു കമ്പികള്‍ കൊണ്ട് അതിരിട്ട ക്യാമ്പുകളിലോരോന്നിലും സ്ത്രീകളും കുട്ടികളുമാണ്. ചുറ്റിലും സായുധ കാവല്‍ക്കാര്‍.  ഐസിസില്‍ ചേരാനായി ലോകത്തിന്റെ പല ഭാഗത്തുനിന്നും എത്തിയ പുരുഷന്‍മാര്‍ ഒപ്പം കൊണ്ടുവന്ന കുടുംബാംഗങ്ങളാണ് കൊടും ദുരിതങ്ങള്‍ക്കിടയില്‍ ഇവിടെ കഴിയുന്നത്. 

3 Min read
Web Desk| Getty
Published : Oct 13 2021, 06:57 PM IST| Updated : Oct 13 2021, 06:58 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
130

അറുപതിനായിരത്തോളം പേരാണ് ഈ പ്രദേശത്തെ ക്യാമ്പുകളില്‍ കഴിയുന്നത്. ഇവരില്‍ രണ്ടായിരത്തഞ്ഞൂറിലേറെ കുടുംബങ്ങള്‍ വിദേശത്തുനിന്നും വന്നവരാണ്. 2019-ല്‍ ഐസിസ് പരാജയപ്പെട്ടതു മുതല്‍ ഇവിടെയാണ് ഇവരിലേറെയും കഴിയുന്നത്. 
 

230


അമേരിക്കയുടെയും സഖ്യകക്ഷികളുടെയും മുന്‍കൈയില്‍ നടന്ന യുദ്ധത്തില്‍ ഐസിസ് പരാജയപ്പെട്ടതിനെ തുടര്‍ന്ന്, ആരുമില്ലാതായ ഇവരെ ക്യാമ്പുകളില്‍ എത്തിക്കുകയായിരുന്നു. ഇപ്പോള്‍ പല ക്യാമ്പുകളിലായി കഴിയുകയാണ് ഇവര്‍. 

330

ഇവരെ സിറിയന്‍ മണ്ണില്‍ എത്തിച്ച പുരുഷന്‍മാരില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടു. ബാക്കിയുള്ളവരില്‍ ഏറെയും ജയിലിലായി. ചിലരെ കാണാതായി. എല്ലാം കഴിഞ്ഞപ്പോള്‍ ബാക്കിയായ സ്ത്രീകളും കുട്ടികളും ഇവിടെ നരകജീവിതം ജീവിക്കുകയാണ്. 

430


അല്‍ ഹോല്‍ എന്നാണ് ഈ മരുഭൂപ്രദേശത്തിന്റെ പേര്. സിറിയയുടെയും ടര്‍ക്കിയുടെയും അതിര്‍ത്തിയിലാണ് ഈ പ്രദേശം. ഐസിസിനെ തറപറ്റിച്ച കുര്‍ദ് പോരാളികളുടെ മുന്‍കൈയില്‍ പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസസിന്റെ (എസ് ഡി എഫ്) അധീനതയിലാണ് ഈ പ്രദേശം. 
 

530

അറുപതിനായിരത്തോളം പേരാണ് ഈ പ്രദേശത്തെ ക്യാമ്പുകളില്‍ കഴിയുന്നത്. ഇവരില്‍ രണ്ടായിരത്തഞ്ഞൂറിലേറെ കുടുംബങ്ങള്‍ വിദേശത്തുനിന്നും വന്നവരാണ്. 2019-ല്‍ ഐസിസ് പരാജയപ്പെട്ടതു മുതല്‍ ഇവിടെയാണ് ഇവരിലേറെയും കഴിയുന്നത്. 
 

630


അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ സൈന്യങ്ങള്‍ ഐസിസുമായുള്ള യുദ്ധത്തിനു ശേഷം സ്ഥലം വിട്ടപ്പോള്‍ യുദ്ധഭൂമിയില്‍ ഒറ്റയ്ക്കായ ഈ സ്ത്രീകളെയും കുട്ടികളെയും ക്യാമ്പുകളിലാക്കുകയും അവരെ അവിടെ പാര്‍പ്പിക്കുകയും ചെയ്യുന്നത് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസസ് ആണ്. 

730


പുരുഷന്‍മാരും സ്ത്രീകളും അടങ്ങുന്ന  കുര്‍ദിഷ് പോരാളികളാണ് ഈ ക്യാമ്പുകള്‍ക്ക് കാവല്‍ നില്‍ക്കുന്നത്. യുനിസെഫ് അടക്കമുള്ള ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സികള്‍ നല്‍കുന്ന ഭക്ഷണവും മരുന്നും മറ്റു വസ്തുക്കളുമാണ് ഇവര്‍ക്കുള്ള ആശ്രയം. 
 

830

ഐസിസുകാരുടെ കുടുംബാംഗങ്ങളെ തങ്ങളെ ഏല്‍പ്പിച്ചു പോവുക എന്നതല്ലാതെ മറ്റു രാജ്യങ്ങളൊന്നും ഇപ്പോള്‍ തിരിഞ്ഞു നോക്കുന്നില്ല എന്നാണ് എസ് ഡി എഫിന്റെ പരാതി. ക്യാമ്പുകളുടെ നടത്തിപ്പ് നന്നായി നിര്‍വഹിക്കുന്നുവെങ്കിലും ഒരുപാടു കാലം ഇതു തുടരാനുള്ള സാമ്പത്തിക ശേഷി കുര്‍ദിഷ് വിഭാഗങ്ങള്‍ക്കില്ല. 
 

930

വിവിധ രാജ്യക്കാരായ ഈ സ്ത്രീകളെയും കുട്ടികളെയും അതാത് രാജ്യങ്ങള്‍ തിരിച്ചുകൊണ്ടു പോവണമെന്നാണ് എസ് ഡി എഫ് ആവശ്യപ്പെടുന്നത്. അല്ലെങ്കില്‍, ഈ ക്യാമ്പുകളില്‍ ഭക്ഷണവും അവശ്യ സാധനങ്ങളും കിട്ടാതെ വന്‍ ദുരന്തം സംഭവിക്കാനിടയുണ്ട്. അത്തരമൊരു ദുരന്തം ഒഴിവാക്കാന്‍ അടിയന്തിരമായി ലോക രാജ്യങ്ങളുടെ ഇടപെടല്‍ ഉണ്ടാവണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. 

1030


പല തരത്തില്‍ പെട്ട സ്ത്രീകളാണ് ഇവിടെയുള്ളത്. ഐസിസിലേക്ക് ആദ്യമേ പോയ സിറിയയിലും സമീപ രാജ്യങ്ങളിലുമുള്ള സ്ത്രീകള്‍, ഏഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലും നിന്നുമൊക്കെ ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം വന്ന സ്ത്രീകള്‍. ഐസിസുകാര്‍ ലൈംഗിക അടിമകളായി വെച്ചിരുന്ന ഹസാര സ്ത്രീകള്‍.  പല ക്യാമ്പുകളിലും ടെന്റുകളിലുമായാണ് ഇവര്‍ കഴിയുന്നത്. 

1130


യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള നിരവധി സ്ത്രീകളാണ് ഇവിടെ ഉള്ളത്.  ഭര്‍ത്താക്കന്‍മാരോടു കൂടി ഐസിസ് പ്രദേശങ്ങളിലേക്ക് ഇറങ്ങിപ്പുറപ്പെട്ടതില്‍ സ്വയം ശപിക്കുകയാണ് ഇവരിലേറെയുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 

1230


''പ്രണയമോ ഭര്‍ത്താക്കന്‍മാരോടുള്ള സ്‌നേഹമോ ആണ് എല്ലാത്തിനും കാരണം. ഞങ്ങളുടെ ജീവന്റെ സുരക്ഷ പോലും വകവെക്കാതെയാണ് അവര്‍ ഞങ്ങളെ ഈ നരകത്തില്‍ എത്തിച്ചത്. ഇപ്പോള്‍ സ്വന്തം നാടുകളിലേക്ക് തിരിച്ചു പോവാന്‍ പോലും കഴിയുന്നില്ല. ആരും തിരിഞ്ഞു നോക്കാനില്ല. മരണമാണ് ഇതിലും ഭേദം. ''ഒരു സ്ത്രീ പറയുന്നു. 

1330

സ്വന്തം ഭര്‍ത്താക്കന്‍മാരെയാണ് ഈ സ്ത്രീകളെല്ലാം പഴിക്കുന്നത്. ആയിരങ്ങളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും അടിമകളാക്കുകയും ചെയ്ത ഭീകരസംഘടനയില്‍ ചേരാന്‍ ആയിരക്കണക്കിന് കിലോ മീറ്ററുകള്‍ താണ്ടി തങ്ങളെ കൊണ്ടുവന്നത് എന്തിനായിരുന്നു എന്നാണ് പലരും ചോദിക്കുന്നത്. 

1430

കണ്ണൊഴികെ മറ്റെല്ലാ ശരീരഭാഗങ്ങളും മറയ്ക്കുന്ന നിഖാബാണ് ക്യാമ്പിനുള്ളില്‍ ഈ സ്ത്രീകള്‍ ധരിക്കുന്നത്. ഐസിസ് പ്രദേശങ്ങളില്‍ ധരിച്ചിരുന്ന അതേ വേഷം. പുറത്തിറങ്ങുമ്പോഴും ഈ വേഷം തന്നെയാണ് മിക്കവര്‍ക്കും. കുട്ടികള്‍ സാധാരണ വേഷം ധരിച്ചു നടക്കുന്നു.
 

1530


അങ്ങേയറ്റം ഭയത്തോടെയാണ് പല സ്ത്രീകളും ഇവിടെ കഴിയുന്നതെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്ക് ഭയം, പുറത്തുള്ളവരെയല്ല. ക്യാമ്പില്‍ തന്നെയുള്ള മറ്റു ചില സ്ത്രീകളെയാണ്. കടുത്ത ഐസിസുകാരായ സ്ത്രീകളെ. 
 

1630


ഐസിസിന്റെ കടുത്ത ചിട്ടയില്‍ വളര്‍ന്നുശീലിച്ച ഇവര്‍ അങ്ങേയറ്റം യാഥാസ്ഥിതികമായാണ് ജീവിക്കുന്നത്.  ഐസിസ് ഉണ്ടായിരുന്നപ്പോള്‍ എങ്ങനെ ജീവിച്ചോ അതുപോലെ ജീവിക്കണം എന്നാണ് ഇവരുടെ നിര്‍ബന്ധം. 

1730

എന്നാല്‍, വഞ്ചിക്കപ്പെട്ടു എന്നു സ്വയം തോന്നുന്ന പല സ്ത്രീകളും ഐസിസിന്റെ ആശയങ്ങളില്‍നിന്നും പുറത്തുകടന്നു. അത്രയ്ക്ക് അനുഭവിച്ചിട്ടുമുണ്ട് ഇവര്‍. അതിവരെ മാറ്റിമറിച്ചിട്ടുമുണ്ട്.  ആ മാറ്റം അവരുടെ ജീവിതരീതികളിലും കാണാനുണ്ട്. 
 

1830


എന്നെങ്കിലും സ്വന്തം നാട്ടിലേക്ക് തിരിച്ചുപോവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ ജീവിക്കുന്നത്. കുട്ടികളോടും അതു തന്നെയാണ് അവര്‍ക്ക് പറയാനുള്ളത്. എന്നാല്‍, ക്യാമ്പിലെ ഐസിസ് സ്ത്രീകള്‍ ഇവര്‍ക്ക് എതിരാണ്. അതിനാല്‍, ക്യാമ്പുകളില്‍ അവര്‍ ആക്രമണങ്ങള്‍ നടത്തുന്നു. 

1930


ദിവസവും എന്തെങ്കിലും വലിയ അക്രമങ്ങള്‍ ഇവിടെ നടക്കാറുണ്ടെന്ന് ക്യാമ്പുകള്‍ക്ക് കാവല്‍ നില്‍ക്കുന്ന കുര്‍ദ് വനിതാ പോരാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. ചില ദിവസങ്ങളിലൊക്കെ കൊലപാതകങ്ങള്‍ നടക്കുന്നുണ്ട്. 

2030


കുറേ ടെന്റുകള്‍ ഈയിടെ ഈ ഐസിസ് സ്ത്രീകള്‍ കത്തിച്ചതായി ക്യാമ്പുകള്‍ക്ക് കാവല്‍ നില്‍ക്കുന്ന വനിതാ കുര്‍ദ് പോരാളികള്‍ പറയുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന സ്ത്രീകള്‍ ഇപ്പോഴും ഐസിസിന്റെ വിശ്വാസ പ്രമാണങ്ങള്‍ പിന്തുടരുന്നവരാണ്. 
 

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
Recommended image2
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്
Recommended image3
ഭാഷാപഠനം ഹോബിയാക്കണോ? വരൂ 'ഭാഷാഫൈ'യിലേക്ക്.. മലയാളം, കന്നഡ, തമിഴ് തുടങ്ങി 7 ഭാഷകൾ പഠിക്കാം!
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved