MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Magazine
  • Culture (Magazine)
  • രാജ്യം വേണ്ട, രാജാവകാശവും; പ്രണയത്തിനായി എല്ലാം ഉപേക്ഷിച്ച് ഒരു രാജകുമാരി

രാജ്യം വേണ്ട, രാജാവകാശവും; പ്രണയത്തിനായി എല്ലാം ഉപേക്ഷിച്ച് ഒരു രാജകുമാരി

ജപ്പാനില്‍ കഴിഞ്ഞ ദിവസം അസാധാരണമായ ഒരു വിവാഹം നടന്നു. ജപ്പാനീസ് രാജകുടുംബത്തിലെ അംഗമായ മാകോ രാജകുമാരിയുടെ വിവാഹം. പതിവില്‍നിന്നും വ്യത്യസ്തമായി രാജകുടുംബത്തിനു പുറത്തുള്ള ഒരാളെയാണ് രാജകുമാരി വിവാഹം ചെയ്തത്. ജപ്പാനീസ് രാജകുടുംബത്തിന്റെ വ്യവസ്ഥകള്‍ അനുസരിച്ച് ഇതോടെ രാജകുമാരി രാജകീയ പദവിയില്‍നിന്നും പുറത്തായി. വലിയ വിവാദങ്ങള്‍ക്കിടയിലാണ് രാജകുമാരി കോളജ് കാലത്തെ കൂട്ടുകാരനും കാമുകനുമായ കെയി കൊമുറോയെ വിവാഹം ചെയ്തത്.  

2 Min read
Web Desk| Getty
Published : Oct 26 2021, 01:12 PM IST| Updated : Oct 27 2021, 11:40 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
116

ജപ്പാന്‍ രാജകുടുംബത്തിലെ ഇളമുറക്കാരിയായ മാകോ രാജകുമാരിയുടെ രാജപദവി നഷ്ടമായി. സാധാരണക്കാരനായ കാമുകെന വിവാഹം ചെയ്തതിനെ തുടര്‍ന്നാണ് ഇത്. 

216


ജപ്പാനില്‍, രാജകുടുംബത്തിനു പുറത്തുള്ളവരെ വിവാഹം ചെയ്യുന്ന രാജകുമാരിമാര്‍ക്ക് രാജപദവി നഷ്ടമാവുമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഈ നിയമം രാജകുടുംബത്തിലെ പുരുഷന്‍മാര്‍ക്ക് ബാധകമല്ല. 

316

സാധാരണ കുടുംബത്തില്‍ പിറന്ന കെയി കൊമുറോയെയാണ് രാജകുമാരി വിവാഹം ചെയ്തത്. കോളജ് കാലം മുതലുള്ള പ്രണയബന്ധത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത്. 

416

രാജകുടുംബത്തിനകത്തു നിന്നും പുറത്തുനിന്നും വലിയ പ്രതിഷേധവും എതിര്‍പ്പും ഉണ്ടായതിനെ തുടര്‍ന്ന് നീട്ടിവെച്ചിരുന്ന വിവാഹമാണ്, ഇന്നലെ വിവാദങ്ങള്‍ക്കിടയില്‍ നടന്നത്. 

516

രാജകീയ പദവി ഉപേക്ഷിച്ച് പുറത്തുള്ളവരെ വിവാഹം ചെയ്യുന്ന രാജകുമാരിമാര്‍ സാധാരണ രാജകീയ രീതിയിലാണ് വിവാഹം ചെയ്യാറുള്ളത്. ഇങ്ങനെ പുറത്തുപോവുന്നവര്‍ക്ക് പ്രത്യേക സാമ്പത്തിക ആനുകൂല്യങ്ങള്‍ കൊട്ടാരം അനുവദിക്കുന്നുണ്ട്. 

616

എന്നാല്‍, ഇതു രണ്ടും ഒഴിവാക്കിയാണ് രാജകുമാരി വിവാഹിതയായത്. ജപ്പാനീസ് രാജകുടുംബത്തില്‍നിന്നും ഈ രണ്ട് കാര്യങ്ങളും ഉപേക്ഷിക്കുന്ന ആദ്യത്തെ ആളാണ് മോകോ രാജകുമാരി.  
 

716

രാജകീയ വിവാഹ ആചാരങ്ങള്‍ വെടിഞ്ഞ് അവര്‍ കല്യാണം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. രാജകീയ പദവി നഷ്ടമാവുന്നവര്‍ക്ക് അനുവദിക്കുന്ന സാമ്പത്തിക ആനുകൂല്യങ്ങളും രാജകുമാരി സ്വീകരിച്ചില്ല. 

816

വിവാഹശേഷം രാജകുമാരി അമേരിക്കയിലേക്ക് പോവും. അവിടെ അഭിഭാഷകനായി ജോലി ചെയ്യുകയാണ് വരന്‍ കെയി. ജപ്പാന്‍ വിട്ടു പോവുന്ന രാജകുമാരിയുടെ നടപടിയിലും പ്രതിഷേധമുയര്‍ന്നിരുന്നു. 

916

അമേരിക്കയില്‍നിന്നും നാട്ടിലേക്ക് എത്തിയ കൊയിയുടെ പോണിടെയില്‍ മുടി ഈയടുത്ത് വിവാദമായിരുന്നു. ജപ്പാനീസ് ആചാരങ്ങള്‍ക്ക് വിരുദ്ധമാണ് ഇതെന്നാണ് ചില ടാബ്ലോയിഡുകളും സോഷ്യല്‍ മീഡിയയിലെ ചിലരും ആരോപിച്ചത്. ഇൗ സംഭവത്തില്‍ പ്രതിഷേധവും നടന്നിരുന്നു. 

1016

സാധാരണക്കാരനായ കെയിയുമായുള്ള പ്രണയബന്ധവും വിവാഹ താല്‍പ്പര്യവും പുറത്തുവന്നതിനെ തുടര്‍ന്ന് വ്യാപകമായ വിമര്‍ശനങ്ങള്‍ രാജകുമാരിക്ക് എതിരെ ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന്, രാജകുമാരി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലും വിഷാദത്തിലുമായതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. 

1116

2017-ലാണ് രാജകുമാരി കെയിയുമായുള്ള വിവാഹം നിശ്ചയിച്ചത്. ഇതും വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു. രാജകുമാരി പുറത്തുനിന്നും വിവാഹം കഴിക്കുന്നതിന് എതിരെ വലിയ വിമര്‍ശനങ്ങള്‍ ഉണ്ടായി. 
 

1216

അടുത്ത വര്‍ഷം തന്നെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചുവെങ്കിലും പല തരം എതിര്‍പ്പുകളെ തുടര്‍ന്ന് വിവാഹം നീളുകയായിരുന്നു. വരന്റെ മാതാവിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന മറ്റൊരാരോപണം ഇതിനിടയില്‍ പുറത്തുവന്നിരുന്നു. ഇതു പരിഹരിച്ചശേഷമാണ് ഇപ്പോള്‍ വിവാഹം നടന്നത്. 

1316

താന്‍ കാരണം ഉണ്ടായ ബുദ്ധിമുട്ടുകളില്‍ രാജകുമാരി ജനങ്ങളോട് ക്ഷമ ചോദിച്ചു. കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്തു.

1416

ജപ്പാന്‍ രാജകുടുംബത്തിലെ ഇളമുറക്കാരിയായ മാകോ രാജകുമാരിയുടെ രാജപദവി നഷ്ടമായി. സാധാരണക്കാരനായ കാമുകെന വിവാഹം ചെയ്തതിനെ തുടര്‍ന്നാണ് ഇത്. 
 

1516

''എനിക്ക് കെയിയെ ഒരിക്കലും ഒഴിവാക്കാനാവില്ല. വിവാഹമല്ലാതെ മറ്റൊരു മാര്‍ഗം ഞങ്ങളുടെ മുന്നിലില്ല.'' എന്നും വിവാഹത്തിനു ശേഷം വിളിച്ചു ചേര്‍ത്ത പ്രത്യേക വാര്‍ത്താ സമ്മേളനത്തില്‍ രാജകുമാരി പറഞ്ഞു.
 

1616


കൊട്ടാരത്തില്‍ നടന്ന ചടങ്ങുകളില്‍ പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്തും രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കു മുന്നില്‍ തലകുനിച്ചു നിന്നുമാണ് തന്റെ രാജകീയ ജീവിതത്തില്‍നിന്നും രാജകുമാരി ഇറങ്ങിയത്. 
 

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
Recommended image2
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്
Recommended image3
ഭാഷാപഠനം ഹോബിയാക്കണോ? വരൂ 'ഭാഷാഫൈ'യിലേക്ക്.. മലയാളം, കന്നഡ, തമിഴ് തുടങ്ങി 7 ഭാഷകൾ പഠിക്കാം!
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved