MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Magazine
  • Culture (Magazine)
  • പോണ്‍ നിര്‍ത്തിയശേഷമുള്ള ആറു വര്‍ഷങ്ങള്‍; മിയ ഖലീഫയുടെ പുതിയ ജീവിതം

പോണ്‍ നിര്‍ത്തിയശേഷമുള്ള ആറു വര്‍ഷങ്ങള്‍; മിയ ഖലീഫയുടെ പുതിയ ജീവിതം

മൂന്ന് മാസം. 12 പോണ്‍ ചിത്രങ്ങള്‍. ലോകത്തിലെ ഏറ്റവും സെര്‍ച്ച് ചെയ്യപ്പെടുന്ന പോണ്‍ താരമെന്ന നിലയില്‍ അറിയപ്പെടുന്ന മിയ ഖലീഫയുടെ പോണ്‍ കരിയറിന്റെ കാലയളവ് സത്യത്തില്‍ ഇത്രയുമേ ഉള്ളൂ. ഐസിസ് അടക്കമുള്ള ഭീകരവാദ സംഘടനകളുടെ ഭീഷണികള്‍ക്കു പിന്നാലെ, 2015-ല്‍ അവര്‍ പോണ്‍ രംഗം വിട്ടു. അതിനു ശേഷമിപ്പോള്‍ ആറു വര്‍ഷം. ഇക്കാലയളവില്‍ അവര്‍ പല ജോലികള്‍ ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായി. ജീവിതം അടിമുടി മാറി. എന്നാല്‍, ഇപ്പോഴും അവര്‍ പോലുമറിയാതെ അവരുടെ പോണ്‍ വീഡിയോകള്‍ പുറത്തുവരുന്നുണ്ട്.  കമ്പനികള്‍, പഴയ വീഡിയോകള്‍ വെച്ച് പുതിയത് തട്ടിക്കൂട്ടുന്നു. പോണ്‍ മേഖല വിട്ട ശേഷമുള്ള മിയ ഖലീഫയുടെ ജീവിതകഥ.   

4 Min read
Web Desk| Getty
Published : Oct 15 2021, 06:59 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
137

മിയ ഖലീഫ ഏതു മതക്കാരിയാണ്? മുസ്‌ലിമാണെന്ന മട്ടിലാണ് പോണ്‍ വ്യവസായം തന്നെ അവതരിപ്പിച്ചതെന്ന് ബിബിസിക്കു നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറയുന്നു. ''എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഞാന്‍ കത്തോലിക്കക്കാരിയാണ്. പക്ഷേ, പക്ഷേ, ഞാന്‍ വിശ്വാസിയല്ല. ആ വിശ്വാസത്തില്‍ വളര്‍ന്നു എന്നതല്ലാതെ എനിക്ക് മതവിശ്വാസമില്ല.''-അവര്‍ പറയുന്നു. 

237


എന്നാല്‍, മതവിശ്വാസം അവരുടെ ജീവിതത്തെ സംബന്ധിച്ച് ചെറിയ കാര്യമല്ല. 2015-ല്‍ മതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അവര്‍ പോണ്‍ ഇന്‍ഡസ്ട്രി വിടുന്നത്. 2014 അവസാനം മിയാമിയിലെ ഒരു വാടകവീട്ടില്‍ ഷൂട്ട് ചെയ്ത ഒരു വീഡിയോയായിരുന്നു ഇതിനു കാരണമായത്. 

337


''ഹിജാബ് ഇട്ടിട്ടായിരുന്നു ആ വീഡിയോ. ലബനോന്‍കാരി ആയതിനാല്‍ എന്നെ മുസ്‌ലിം ആയി അവതരിപ്പിക്കുകയായിരുന്നു. ആ വീഡിയോ പുറത്തുവന്നതോടെ വലിയ വിവാദമുണ്ടായി. ലബനോനില്‍ അടക്കം രൂക്ഷവിമര്‍ശനമായി. ഐസിസ് എനിക്കെതിരെ വധ ഭീഷണി പുറപ്പെടുവിച്ചു. ജീവിതം ഭീതിയുടെ നിഴലിലായി. പോണ്‍ ഉണ്ടാക്കുന്ന നാണക്കേടിനേക്കാള്‍ വലുതായിരുന്നു അത്''-വാഷിംഗ് പോസ്റ്റിനു നല്‍കിയ ഒരഭിമുഖത്തില്‍ അവര്‍ പറയുന്നു. 

437


''ഞാന്‍ പോണ്‍രംഗം വിട്ടു. കരാറുകള്‍ അവസാനിപ്പിച്ചു. ഐസിസിനോടുള്ള ഭയമായിരുന്നില്ല കാരണം. പേടിച്ചുകൊണ്ട് ജീവിക്കാനും മാനസിക രോഗിയാവാനും എനിക്ക് താല്‍പ്പര്യമില്ലായിരുന്നു. പോണ്‍ മേഖലയിലെ സാമ്പത്തിക ചൂഷണങ്ങള്‍ ഭീകരമായിരുന്നു. കുടുംബവുമായും നാടുമായുമെല്ലാം പൂര്‍ണ്ണമായും ഞാന്‍ വിട്ടുപോയിരുന്നു. എനിക്ക് ആരുമില്ലാതായിരുന്നു.''-ബിബിസിയുടെ ഹാര്‍ഡ് ടോക്ക് പരിപാടിയില്‍ അവര്‍ പറയുന്നു. 

537


കണക്കു നോക്കിയാല്‍, അവര്‍ 12 പോണ്‍ ചിത്രങ്ങളില്‍ മാത്രമാണ് മൂന്നു മാസം നീണ്ട കരിയറില്‍ അഭിനയിച്ചത് എങ്കിലും ലോകം കാണുന്നത് അവ മാത്രമല്ല. ഇപ്പോഴും അവരുടെ പേരില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. പോണ്‍ഹബ് എന്ന ലോകത്തിലെ ഏറ്റവും വലിയ പോണ്‍ സൈറ്റില്‍ മാത്രമുള്ളത്, മിയ ഖലീഫയുടെ 3,800 വീഡിയോകളാണ്. 

637


മിയയുമായി കരാര്‍ ഒപ്പിട്ടിരുന്ന Bang Bros എന്ന കമ്പനിയുടെ സൈറ്റിലുമുണ്ട് അവരുടെ ആയിരത്തിലേറെ വീഡിയോകള്‍. മിയ ഖലീഫയുടെ പേരില്‍ അവരുടെ എക്‌സ്‌ക്ലൂസീവ് സൈറ്റാണ് എന്നു പറഞ്ഞ് പ്രവര്‍ത്തിക്കുന്ന സൈറ്റുകളിലും ഉപയോഗിക്കുന്നുണ്ട്, ആ യുവതി ഇന്നേവരെ അഭിനയിക്കാത്ത നൂറു കണക്കിന് വീഡിയോകള്‍. അതൊക്കെ പഴയ വീഡിയോകള്‍ വെച്ചു തട്ടിക്കൂട്ടുന്ന ഡിജിറ്റല്‍ അവതാരങ്ങള്‍ മാത്രം. 

737


12 വീഡിയോകളില്‍ മാത്രമഭിനയിച്ച ഒരാളുടെ പേരില്‍ എങ്ങനെയാണ് ഇത്ര വീഡിയോകള്‍ വന്നത്? ഈ ചോദ്യത്തിന് പോണ്‍ രംഗത്തുള്ള ഒരാള്‍ വാഷിംഗ്ടണ്‍ പോസ്റ്റിനു നല്‍കിയ ഉത്തരം ഇതാണ്: ''അതെല്ലാം കോപ്പികളോ റീമേക്കുകളോ ബിറ്റുകളോ ആണ്. കാഴ്ചക്കാരെ വഞ്ചിച്ച് ഇത് പുതിയതാണ് എന്ന് തോന്നലുണ്ടാക്കി കാശുവരുകയാണ് പോണ്‍ കമ്പനികള്‍.'' 

837


മിയ ഖലീഫ ഈ വിഷയത്തെക്കുറിച്ച് ഒരഭിമുഖത്തില്‍ ഇങ്ങനെ പറയുന്നു: ''അത് ചതിയാണ്. അഭിനേതാക്കളോടുള്ള ചതി. പ്രേക്ഷകരോടുള്ള ചതി. 12 വീഡിയോ പെറ്റുപെരുകിയാല്‍ 3800 ആവണമെങ്കില്‍, അതിനു പിന്നില്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളുണ്ട്. പോണ്‍ ഇന്‍ഡസ്ട്രി നിയമവിരുദ്ധമായാണ് ബില്യനുകള്‍ കൊയ്യുന്നത്. ''

937


എന്താണ് പോണ്‍ഹബിന് ഈ വിഷയത്തിലുള്ള മറുപടി എന്നുകൂടി കേള്‍ക്കണം: ''പല വീഡിയോകളും ഒന്നിന്റെ തന്നെ പല ഭാഗങ്ങളാണ്. വെവ്വേറെ പേരു കൊടുത്തു ഇടുന്നു എന്നേയുള്ളൂ. സബ്‌സ്‌ക്രൈബേഴ്‌സും ആരാധകരും പോസ്റ്റ് ചെയ്യുന്ന ആയിരക്കണക്കിന് വീഡിയോകള്‍ കൂടി ചേരുമ്പോഴാണ് ഇത്രയും എണ്ണം വരുന്നത്. ഇതില്‍ വഞ്ചന ഒന്നുമില്ല. ഉള്ളടക്കത്തെ വ്യത്യസ്തമായി സമീപിക്കുകയാണ് ചെയ്യുന്നത്.''-പോണ്‍ ഹബ് വൈസ് പ്രസിഡന്റ് കോറി പ്രൈസ് വാഷിംഗ്ടണ്‍ പോസ്റ്റിനോടു പറയുന്നു. 

1037


ഉള്ളടക്ക വൈവിധ്യം ഉണ്ടാക്കാനാണ് ഇതെന്ന് കമ്പനി പറയുമ്പോള്‍, സത്യം അതല്ലെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ''ഇത് ചൂഷണമാണ്.  പോണ്‍ഹബിന് ആയിരക്കണക്കിന് കണ്ടന്റ് ദാതാക്കളുണ്ട്. അതിലൊന്നാണ് മിയാഖലീഫയുടെ വീഡിയോകള്‍ നിര്‍മിച്ച ബാങ് ബോസ്' എന്ന കമ്പനി. മൂന്ന് മാസത്തെ ജോലിക്ക് അവര്‍ മിയാ ഖലീഫയ്ക്ക് നല്‍കിയത് വെറും12,000 ഡോളര്‍ (8.9 ലക്ഷം രൂപ) ആണ്. അതായത് പോണ്‍ നടി എന്ന നിലയില്‍ അവരുണ്ടാക്കിയ ആകെ സമ്പാദ്യം. എന്നാല്‍, കമ്പനികളോ? അവരിപ്പോഴും മിയ ഖലീഫയുടെ വീഡിയോകള്‍ വിറ്റ് കോടികള്‍ ഉണ്ടാക്കുന്നു.'' മിയയുടെ മുന്‍ മാനേജര്‍ ജെഫ് സോളമന്‍ പറയുന്നു.  

1137


അസാധാരണമാണ് മിയ ഖലീഫയുടെ പോണ്‍രംഗത്തേക്കുള്ള വരവിന്റെ കഥ. ലബേനാനിലെ ബൈറൂത്തില്‍ പിറന്ന മിയ ഖലീഫ 2001-ലാണ് അമേരിക്കയില്‍ എത്തുന്നത്. ലബനോനിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ അഭയാര്‍ത്ഥിയായി എത്തിയതായിരുന്നു അവള്‍.  സ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരുന്നു അവളന്ന്. 

1237


''സ്‌കൂളിലെത്തി ആഴ്ചകള്‍ക്കു ശേഷമാണ്, സെപ്തംബര്‍ 11 ആക്രമണം നടക്കുന്നത്. അതോടെ എന്നെ ആളുകള്‍ നോക്കുന്ന വിധം മാറി. പശ്ചിമേഷ്യയില്‍നിന്നുള്ളവരെയെല്ലാം സംശയത്തോടെയാണ് പിന്നെ കണ്ടത്. 'ഭീകരവാദി' എന്നായിരുന്നു അന്നെനിക്ക് കിട്ടിയ ഇരട്ടപ്പേര്. എന്റെ വംശവും ഞാന്‍ വന്ന ദേശവും എന്റെ നിറവും രൂപവുമെല്ലാം ചേര്‍ന്നാണ് ആ സമീപനം ഉണ്ടാക്കിയത്. ''

1337


തന്റെ പശ്ചിമേഷ്യന്‍ പാരമ്പര്യത്തില്‍ ഏറ്റവും നാണക്കേട് തോന്നിയ കാലമായിരുന്നു അതെന്ന് അവര്‍ പറയുന്നു. ''മുസ്‌ലിം ആയിരുന്നില്ല, കാത്തോലിക്ക ആയിരുന്നുവെങ്കിലും എന്നെയും അല്‍ഖാഇദ ആയും താലിബാനുമായൊക്കെയാണ് അവര്‍ കൂട്ടിയത്. അതിനു കാരണം തൊലിനിറവും രൂപവും ഒക്കെയായിരുന്നു.''

1437


വിര്‍ജീനിയയിലെ ഒരു മിലിറ്ററി ബോര്‍ഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു തുടര്‍പഠനം. അവിടെ വെച്ചാണ് അവളുടെ ഇംഗ്ലീഷ് മെച്ചപ്പെട്ടത്. ടെക്‌സസ് സര്‍വകലാശാലയില്‍നിന്നും ചരിത്രത്തില്‍ ബിരുദം നേടി.  അതിനു ശേഷമാണ് മിയാമിയിലേക്ക് വന്നത്. അവിടെ വെച്ചുണ്ടായ ഒരു പ്രണയബന്ധമാണ് എന്നെ പോണ്‍ രംഗത്തേക്ക് എത്തിയത്. 

1537


''ഞാന്‍ സുന്ദരിയാണ് എന്ന് അവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി. ഒരിക്കലും ആരും അങ്ങനെ പറഞ്ഞിരുന്നില്ല. എനിക്കെന്റെ രൂപത്തോട് അപകര്‍ഷതയായിരുന്നു. അവനാണ് മോഡലിംഗ് എനിക്കു പറ്റുമെന്ന് പറയുന്നത്. അവനിലൂടെയാണ് ഒരു മോഡലിംഗ് ഏജന്‍സിയിലേക്ക് എത്തിയത്.''

1637


''ആ ഏജന്‍സിയില്‍നിന്നും പോസിറ്റീവായ മറുപടികള്‍ ആണ് കിട്ടിയത്. ''ഞാന്‍ സുന്ദരിയാണെന്നും എനിക്ക് മോഡലിംഗ് രംഗത്ത് അവസരങ്ങള്‍ ഏറെ കിട്ടുമെന്നും ഏജന്‍സിക്കാര്‍ പറഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും അതിശയിച്ചു. എനിക്കെന്റെ അപകര്‍ഷതാബോധം മാറുന്നു എന്നു തോന്നി. സത്യത്തില്‍ ആ ഏജന്‍സി പ്രവര്‍ത്തിക്കുന്നത് പോണ്‍ രംഗത്തായിരുന്നു. അവരെന്നോട് അക്കാര്യം പറഞ്ഞപ്പോള്‍ ആദ്യം എനിക്ക് സമ്മതിക്കാനായില്ല. പക്ഷേ, പിന്നീട് ഞാനതിനു സമ്മതിച്ചു'' 

1737


''അങ്ങേയറ്റം അപകര്‍ഷതാ ബോധമുള്ള ഒരുത്തിയായിരുന്നു അതുവരെ ഞാന്‍. എന്നെ കാണാന്‍ കൊള്ളില്ലെന്നും ആരും പ്രേമിക്കില്ലെന്നുമാണ് ഞാന്‍ കരുതിയത്. ഒരു നല്ല വാക്കുപോലും അതുവരെ ഞാന്‍ എന്നെ കുറിച്ച് കേട്ടിട്ടുമില്ലായിരുന്നു. അതിനാല്‍, ഞാന്‍ ആ ഓഫര്‍ സ്വീകരിച്ചു. സെക്‌സി ആണ് ഞാനെന്ന് ജീവിതത്തില്‍ ആദ്യമായി എനിക്കു തോന്നി. എന്റെ ശരീരത്തോട് ഇഷ്ടം തോന്നി.''

1837


അങ്ങനെ ബാങ് ബ്രോസ് എന്ന ഏജന്‍സിയുമായി അവള്‍ കരാര്‍ ഒപ്പിട്ടു. കരാര്‍ വ്യവസ്ഥകളും അതിലെ നിയമപരമായ വാക്കുകളും ഒന്നും തനിക്ക് മനസ്സിലായിരുന്നില്ല എന്ന് അവള്‍ പറയുന്നു. ''ഇപ്പോഴും എനിക്ക് മനസ്സിലാവാത്തതാണ് കരാറുകളുടെ ഭാഷ. അത് നിറയെ ലൂപ് ഹോളുകളായിരിക്കും. നമുക്ക് അതിലെന്താണ് പറയുന്നത് എന്നു മനസ്സിലാവുകയുമില്ല. അതിനാലാണ്, ഇപ്പോള്‍ എന്നെ കുടുക്കിയിരിക്കുന്ന ആ കരാറുകളില്‍ ഞാന്‍ ഒപ്പിട്ടത്. ''

1937


വണ്ണക്കൂടുതല്‍ ഉണ്ടായിരുന്നു എനിക്ക്. ലബനീസ് അഭയാര്‍ത്ഥി എന്ന നിലയില്‍ കടുത്ത ഒറ്റപ്പെടലും ഉണ്ടായിരുന്നു.  കരാര്‍ ഒപ്പിടും മുമ്പേ ഞാന്‍ തടി കുറച്ചു. സ്തനങ്ങള്‍ക്ക് സൗന്ദര്യം കൂട്ടുന്ന ശസ്ത്രക്രിയയും ചെയ്തു. അതിനു ശേഷമാണ് ഷൂട്ടിംഗിനു പോയത്'' 

2037


21 വയസ്സുള്ളപ്പോഴാണ് അവള്‍ പോണ്‍താരമായി മാറിയത്. മൂന്ന് മാസം അവള്‍ അവിടെ ജോലി ചെയ്തു. 12 വീഡിയോകളില്‍ അഭിനയിച്ചു. അവസാന വീഡിയോയാണ് വിവാദമായി മാറിയത്. ഹിജാബ് ധരിച്ചുള്ള അവളുടെ പോണ്‍വീഡിയോയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ഐസിസ് ഭീഷണി വന്നു. അവള്‍ പോണ്‍ രംഗം തന്നെ വിട്ടു. 

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
Recommended image2
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്
Recommended image3
ഭാഷാപഠനം ഹോബിയാക്കണോ? വരൂ 'ഭാഷാഫൈ'യിലേക്ക്.. മലയാളം, കന്നഡ, തമിഴ് തുടങ്ങി 7 ഭാഷകൾ പഠിക്കാം!
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved