MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Magazine
  • Culture (Magazine)
  • പോണ്‍ചിത്രം കാണിക്കുന്ന, ഒളിഞ്ഞുനോക്കുന്ന, കാബറെക്കാരികള്‍ക്കൊപ്പം നില്‍ക്കുന്ന മഹാരാജാവ്!

പോണ്‍ചിത്രം കാണിക്കുന്ന, ഒളിഞ്ഞുനോക്കുന്ന, കാബറെക്കാരികള്‍ക്കൊപ്പം നില്‍ക്കുന്ന മഹാരാജാവ്!

ബീച്ചില്‍ അര്‍ദ്ധനഗ്‌നരായി സൂര്യസ്‌നാനം ചെയ്യുന്ന പെണ്ണുങ്ങളെ ഒളിഞ്ഞു നോക്കുന്ന എയര്‍ ഇന്ത്യ മഹാരാജാവിനെ സങ്കല്‍പ്പിക്കാനാവുമോ? തെരുവില്‍ പോണ്‍ ചിത്രങ്ങള്‍ കാണിക്കുന്ന മഹാരാജാവിനെയോ? പാരീസിലെ പ്രശസ്തമായ നിശാക്ലബില്‍ ചെന്ന് അവിടത്തെ കാബറെ നര്‍ത്തകിമാരെ കണ്‍നിറയെ കാണുന്ന മഹാരാജാവിന്റെ ചിത്രവുമായി എയര്‍ ഇന്ത്യയുടെ ഒരു പരസ്യം പുറത്തിറങ്ങുന്നത് കണ്ടാല്‍, നിങ്ങളുടെ പ്രതികരണം എന്തായിരിക്കും? ഇത് വായിച്ച് അന്തം വിടേണ്ട, ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ബ്രാന്റിംഗ് ഐക്കണായ മഹാരാജയ്ക്ക് ഇങ്ങനെ പല കുറുമ്പുകളും ഉണ്ടായിരുന്നു. വഷളത്തരമെന്നൊക്കെ ഇന്നത്തെ സദാചാര ബോധം വിശേഷിപ്പിച്ചേക്കാമെങ്കിലും മസിലു പിടിച്ചു നടക്കുന്ന മാന്യനൊന്നുമായിരുന്നില്ല തുടക്കകാലത്ത് മഹാരാജ.  സശയമുള്ളവര്‍ താഴെക്കാണുന്ന എയര്‍ ഇന്ത്യ പരസ്യചിത്രങ്ങള്‍ ഒന്നുകണ്ടു നോക്കൂ. 

3 Min read
Web Desk | Asianet News
Published : Oct 19 2021, 04:09 PM IST| Updated : Oct 19 2021, 04:15 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
132

എയര്‍ ഇന്ത്യയുടെ മുഖമായി മാറിയ മഹാരാജയ്ക്ക് ആ മുഖം എവിടെനിന്നാണ് കിട്ടിയത്? അതിനൊരു പാക്കിസ്താന്‍ കണക്ഷന്‍ ഉണ്ട്. പിന്നീട് പാകിസ്ഥാനിലേക്ക് പോയ പ്രമുഖ വ്യാപാരി സയ്യിദ് വാജിദ് അലിയെ മോഡല്‍ ആക്കി വരച്ചെടുത്തതാണ് ഇന്ന് നമ്മള്‍ കാണുന്ന മഹാരാജ. ഇത്തരം അനേകം കഥകളുണ്ട്, മഹാരാജയ്ക്ക് പറയാന്‍. 

232


ടാറ്റ ഗ്രൂപ്പിന്റെ വിഖ്യാതനായ സാരഥി ജെ ആര്‍ ഡി ടാറ്റയ്ക്ക് 1929-ല്‍ വിമാനം പറത്താനുള്ള ലൈസന്‍സ് ലഭിച്ചതോടെയാണ് എയര്‍ ഇന്ത്യയുടെ കഥ തുടങ്ങുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം 1932-ല്‍ ഇന്ത്യയിലെ ആദ്യ വിമാനക്കമ്പനിയായ ടാറ്റാ എയര്‍ലൈന്‍സിന് അദ്ദേഹം തുടക്കമിട്ടു. 

332


14 വര്‍ഷങ്ങള്‍ക്കു ശേഷം 1946-ല്‍ ടാറ്റയുടെ സ്വന്തം വിമാനക്കമ്പനി പബ്ലിക് ലിമിറ്റഡ് കമ്പനി ആയി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് തലേ വര്‍ഷമായിരുന്നു അത്. സ്വാതന്ത്ര്യാനന്തരം 1953-ല്‍ എയര്‍ കോര്‍പറേഷന്‍ ആക്ടിലൂടെ ടാറ്റയുടെ കമ്പനിയെ ഇന്ത്യ ദേശസാല്‍ക്കരിച്ചു. 

432


ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായി അതു മാറി. പിന്നീടുള്ള വര്‍ഷങ്ങള്‍ കയറ്റിറക്കങ്ങളുടേതായിരുന്നു. മാറിമാറി ഭരിച്ചവരെല്ലാം ചേര്‍ന്ന് എയര്‍ ഇന്ത്യയെ നഷ്ടക്കണക്കുകളിലേക്ക് എത്തിച്ചു. ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയെ സ്വകാര്യവല്‍കരിക്കാന്‍ തീരുമാനിച്ചു. പഴയ ടാറ്റ കമ്പനിയുടെ കൈകളിലേക്ക് തന്നെ എയര്‍ ഇന്ത്യ വന്നു ചേര്‍ന്നു. 

532


ഇതിനിടയിലുള്ള കാലത്താണ് മഹാരാജ എയര്‍ ഇന്ത്യയുടെ മുഖമായി മാറിയത്. കൃത്യമായി പറഞ്ഞാല്‍, 1946-ല്‍ എയര്‍ ഇന്ത്യ പബ്ലിക് ലിമിറ്റഡ് കമ്പനി ആയതിനു ശേഷം. എയര്‍ ഇന്ത്യയ്‌ക്കൊരു ലോഗോ വേണം, ഒരു മുഖം വേണം എന്ന ആലോചനയാണ് അതിലേക്ക് എത്തിച്ചത്. 

632


എയര്‍ ഇന്ത്യയുടെ അന്നത്തെ കൊമേഴ്‌സ്യല്‍ ഡയരക്ടര്‍ ആയിരുന്ന സൊറാബ് കൈകുഷ്റൂ കൂക എന്ന ബോബി കൂകയാണ് അതൊരു മഹാരാജാവ് ആയാലോ എന്ന ആശയം മുന്നോട്ടുവെച്ചത്. വട്ടമുഖം, അരിവാള്‍മീശ, മഞ്ഞയും ചുവപ്പും കള്ളിയുള്ള തലപ്പാവ്, പറക്കും പരവതാനിയിലിരുന്ന് ഹുക്ക പുകയ്ക്കുന്ന ഒരു സുന്ദരന്‍ മഹാരാജാവ് - ഇതായിരുന്നു കൂക്കയുടെ മനസ്സിലെ മഹാരാജാവ്. 

732


മനസ്സിലെ ചിത്രത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ അദ്ദേഹം അന്ന് ദക്ഷിണ മുംബൈയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രമുഖ പരസ്യ ഏജന്‍സിയായ ജെ വാള്‍ട്ടര്‍ തോംപ്‌സണെ (JWT) സമീപിച്ചു. അവിടത്തെ ആര്‍ട്ടിസ്റ്റും കൂകയുടെ സുഹൃത്തുമായിരുന്ന ഉമേഷ് മുരുഡേശ്വര്‍ റാവുവാണ് അതിനായി ഇറങ്ങിയത്. 

832

'നമുക്കിതിനെ വേണമെങ്കില്‍ മഹാരാജ എന്ന് വിളിക്കാം. പക്ഷെ ഇദ്ദേഹത്തിന്റെ രക്തം നീലയല്ല. കണ്ടാലൊരു രാജകീയ ലുക്കൊക്കെ ഉണ്ടെങ്കിലും, ആള്‍ അത്രക്ക് റോയല്‍ അല്ല. ഇംഗ്ലണ്ടിലെ രാജ്ഞിയേയും, അവരുടെ ബട്ട്‌ലറെയും ഒരുപോലെ പരിചരിക്കാന്‍ നമ്മുടെ മഹാരാജയ്ക്ക് സാധിക്കും.''ഇതായിരുന്നു ബോബി കൂകയുടെ ആശയം. 

932

''പല രൂപങ്ങളുള്ള ഒരാളായിരിക്കും ഈ മഹാരാജ. മഹാരാജ. പ്രണയി, ഫയല്‍വാന്‍, തെരുവുചിത്രകാരന്‍, പോസ്റ്റ് കാര്‍ഡ് കച്ചവടക്കാരന്‍, കപ്പൂച്ചിന്‍ സന്യാസി, അറബി വ്യാപാരി...എന്നിങ്ങനെ പല രൂപങ്ങളും മഹാരാജായ്ക്കുണ്ടാവും''- എന്നാണ് ബോബി കൂക ആര്‍ട്ടിസ്റ്റുകളോട് വിശദീകരിച്ചത്.

1032


എയര്‍ ഇന്ത്യയിലെ യാത്രയുടെ സുഖസൗകര്യങ്ങള്‍, രാജകീയത എന്നിവ വിളിച്ചു പറയുന്ന ഒരു ഐക്കണ്‍ ആണ് വേണ്ടതെന്നായിരുന്നു കൂക പറഞ്ഞത്.  ഈ മഹാരാജാവിനെ എങ്ങനെ അതിനായി ഉപയോഗിക്കാനാവും എന്ന് റാവു ചിന്തിച്ചു. 

1132

കൂകയുടെ സുഹൃത്തായ സയ്യിദ് വാജിദ് അലിയെ മോഡലാക്കി റാവു തന്റെ നോട്ട് പാഡില്‍ വരച്ചെടുത്തതാണ് നാമിന്ന് കാണുന്ന മഹാരാജ. മഹാരാജ പറന്നു തുടങ്ങുമ്പോഴേക്കും സയ്യിദ് വാജിദ് അലി പാക്കിസ്താനിലേക്ക് േപായിരുന്നു. 

1232

നാല്പതുകളിലെ ഇന്‍ ഫ്‌ലൈറ്റ് മെമ്മോ പാഡുകളില്‍ ആണ് ആദ്യമായി മഹാരാജ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യ അന്ന് വിദേശത്ത് അറിയപ്പെട്ടിരുന്നത് 'ലാന്‍ഡ് ഓഫ് മഹാരാജാസ്' എന്ന പേരില്‍ കൂടി ആയിരുന്നതുകൊണ്ട് മഹാരാജ എന്ന പേര് വളരെ പെട്ടെന്നു തന്നെ വിമാനയാത്രക്കാരുടെ നാക്കില്‍ ഇടം പിടിച്ചു. 

1332

പിന്നീടുള്ള വര്‍ഷങ്ങളില്‍ ഓരോ പുതിയ വിദേശ റൂട്ടില്‍ വിമാനസര്‍വീസ് തുടങ്ങുമ്പോഴും, മഹാരാജായുടെ പുതിയൊരു വേഷത്തിലുള്ള പരസ്യം വഴി ആയിരുന്നു അതിന്റെ ്രപഖ്യാപനം. പല രാജ്യങ്ങളില്‍ പല വേഷങ്ങളില്‍ പല ഭാവങ്ങളില്‍ നമ്മുടെ മഹാരാജാവ് പ്രത്യക്ഷപ്പെട്ടു.   

1432

പെട്ടെന്നു തന്നെ മഹാരാജ ഇന്ത്യയുടെ ഔദ്യോഗിക ട്രാവല്‍ അംബാസഡറായി മാറി. ഓരോ പുതിയ വിദേശ റൂട്ട് വരുമ്പോഴും മഹാരാജായുടെ പുതിയൊരു വേഷത്തിലുള്ള പരസ്യം വഴി ആയിരുന്നു അതിന്റെ പ്രഖ്യാപനം.. പല രാജ്യങ്ങളില്‍ പല വേഷങ്ങളില്‍ പല ഭാവങ്ങളില്‍ നമ്മുടെ മഹാരാജാവ് പ്രത്യക്ഷപ്പെട്ടു.   

1532

അതിഗംഭീരമായ ആശയങ്ങളുടെ കാലമായിരുന്നു അത്. കിരീടവും വെച്ച് ഗൗരവത്തോടെ നില്‍ക്കുന്ന ഇന്നത്തെ മഹാരാജാവായിരുന്നില്ല അന്ന്. കുറുമ്പുള്ള, കുസൃതിയുള്ള, ചിലപ്പോള്‍ വഷളനായ, ചിലപ്പോള്‍ ചിരിപ്പിക്കുന്ന രസികന്‍ കഥാപാത്രമായി മഹാരാജാവിന്റെ അന്നത്തെ പരസ്യകലാകാരന്‍മാര്‍ ഭാവനചെയ്തു. 

1632


ലോകമെങ്ങും അത് ശ്രദ്ധിക്കപ്പെട്ടു. സത്യത്തില്‍, ആ പരസ്യം മഹാരാജാവ് എന്ന സങ്കല്‍പ്പത്തിന്റെ തന്നെ പൊളിച്ചെഴുത്തായിരുന്നു. പാമ്പാട്ടിമാരുടെയും മാന്ത്രികരുടെയും മഹാരാജാക്കന്‍മാരുടെയും നാട് എന്ന നിലയില്‍ മാത്രം ഇന്ത്യയെ മനസ്സിലാക്കിയിരുന്ന വിദേശികള്‍ക്കു മുന്നില്‍ പ്ലേ ബോയ് ആയും ഇച്ചിരി ഇളക്കമുള്ള ചെറുപ്പക്കാരന്‍ ആയുമൊക്കെ സമകാലീനനായി മഹാരാജാവ് പ്രത്യക്ഷപ്പെട്ടു. 

1732


എന്നാല്‍ പലപ്പോഴും ഈ പരസ്യ ചിത്രങ്ങള്‍ വിവാദമായി. പാരീസിലെ ഈ കാബറെ നര്‍ത്തകിമാരുടെ ചിത്രം അതിലൊന്നാണ്. ഇത് പുറത്തിറങ്ങിയതും പാര്‍ലമെന്റില്‍ വലിയ ബഹളമായി. ഇന്ത്യയെ അപമാനിക്കുന്നതാണ് ഇതെന്ന് എംപിമാര്‍ പ്രക്ഷുബ്ധരായി. തുടര്‍ന്ന് ഈ പരസ്യം പിന്‍വലിച്ചു. 

1832


എണ്‍പതുകളില്‍, ജനാധിപത്യ ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയുടെ മുദ്ര ആവേണ്ടത് ഏതെങ്കിലും മഹാരാജാവിന്റെ മുഖമല്ല എന്ന ചര്‍ച്ചയും ഉയര്‍ന്നു. തുടര്‍ന്ന് 1989-ല്‍ മഹാരാജാവിന്റെ ലോഗോ ഒഴിവാക്കി. എന്നാല്‍, യാത്രക്കാരുടെ ഭാഗത്തുനിന്നും വലിയ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ മഹാരാജാവ് തിരിച്ചെത്തി. 

1932


അതിനിടെ രസകരമായ പല പരസ്യങ്ങളും വന്നു. അതിലൊന്നായിരുന്നു സിഡ്‌നിയിലെത്തിയ എയര്‍ ഇന്ത്യയെക്കുറിച്ചുള്ള ഈ പരസ്യം. അവിടത്തെ കടല്‍ത്തീരത്തിരുന്ന്, ബൈനോക്കുലറിലൂടെ സമീപത്ത് വെയിലുകായുന്ന മദാമ്മമാരെ ഒളിഞ്ഞുനോക്കുന്ന വഷളനായിരുന്നു ഈ മഹാരാജാവ്. 

2032


ഇന്ത്യന്‍ കടല്‍ത്തീരത്ത് വെയിലുകായുന്ന വിദേശികളായ സ്തീകളായിരുന്നു ഈ പരസ്യത്തിലുമുണ്ടായിരുന്നത്. ബീച്ചില്‍ സൂര്യസ്‌നാനം ചെയ്യുന്ന മദാമ്മയ്ക്കരികെ,  കുട്ടിയുടുപ്പുമിട്ട് മുള്‍ക്കിടക്കയില്‍ കിടക്കുന്ന മഹാരാജാവ്!

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
Recommended image2
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്
Recommended image3
ഭാഷാപഠനം ഹോബിയാക്കണോ? വരൂ 'ഭാഷാഫൈ'യിലേക്ക്.. മലയാളം, കന്നഡ, തമിഴ് തുടങ്ങി 7 ഭാഷകൾ പഠിക്കാം!
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved