MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Magazine
  • Culture (Magazine)
  • Padayani: ചൂട്ട് വെട്ടത്തിലെ പടയണിപ്പെരുമ

Padayani: ചൂട്ട് വെട്ടത്തിലെ പടയണിപ്പെരുമ

നമ്മുടെ തനത് സംസ്കൃതികളും സംസ്കാരങ്ങളും രൂപപ്പെട്ട കാലത്തെ കുറിച്ച് രേഖപ്പെടുത്തപ്പെട്ട എഴുത്തുകളെക്കാള്‍ വായ്മൊഴി വഴക്കങ്ങളാണ് കൂടുതലുമുള്ളത്. കേരളത്തിലെ പൗരാണിക സംസ്കൃതികളെല്ലാം പിന്നീട് ഹൈന്ദവവത്ക്കരിക്കപ്പെട്ട തികച്ചും പ്രാദേശീകമായ ചില വിശ്വാസ സംഹിതകളെ അടിസ്ഥാനമാക്കിയാകും നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഇവയുടെ എല്ലാം പൊതുധാരയായി മഹാഭാരതമോ, രാമായണമോ പോലുള്ള ഇതിഹാസ കാവ്യങ്ങളുമായുള്ള ബന്ധം ഇവയുടെ ഹൈന്ദവവത്ക്കരണത്തിന് ഏറെ സഹായകരമായി. അത്തരത്തില്‍ കേരളത്തില്‍ വളരെ പ്രാചീനകാലത്ത് തന്നെ ഉടലെടുത്ത ഒരു കലാരൂപമാണ് പടയണി. പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ പെരിങ്ങര ഗ്രാമപഞ്ചായത്തിലെ കുഴിവേലിപ്പുറം ഗ്രാമത്തിലെ മടപ്പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം നടന്ന പടയണിയുടെ ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമാറാമാന്‍ അനന്ദു പ്രഭ. 

3 Min read
Web Desk
Published : May 09 2022, 02:46 PM IST| Updated : May 09 2022, 02:54 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
126

തെക്കന് കേരളത്തിലെ കാവുകളിൽ നടന്നുവന്നിരുന്ന ഗോത്രകലകള്‍ ഇന്ന് ക്ഷേത്രകലയായി മാറിക്കഴിഞ്ഞു.  പ്രകൃതി തന്നെയാണ്  ഈശ്വരൻ എന്ന സങ്കല്പമാണ് പടയണിയുടെ അടിസ്ഥാനം. ആദിമകാലത്ത് മനുഷ്യന്‍ തങ്ങള്‍ക്ക് വിശദീകരിക്കാന്‍ കഴിയാത്ത പ്രകൃതി ശക്തികളെ ഈശ്വര സാന്നിധ്യത്താലാണ് വ്യാഖ്യാനിക്കാന്‍ ശ്രമിച്ചിരുന്നത്. ഇത്തരം ശക്തികള്‍ പിന്നീട് ദൈവങ്ങളായി വ്യഖ്യാനിക്കപ്പെട്ടു. 

 

226

പ്രകൃതി ദുരന്തങ്ങളും പ്രത്യേകിച്ച് വസൂരി പോലെയുള്ള രോഗങ്ങൾ വരാതെ തങ്ങളെ കാത്ത് സംരക്ഷിക്കുന്നതിനായും മറ്റും ഗോത്രദൈവങ്ങളെ വിളിച്ചു വരുത്തി അവര്‍ക്ക് മുന്നിൽ നടത്തിയിരുന്ന പ്രാർത്ഥനയാണ് പിന്നീട് പടയണിയായി രൂപാന്തരപ്പെട്ടതെന്ന് ചിലര്‍ വിശ്വസിക്കുന്നു. ചിലയിടങ്ങളിൽ ആചാരാനുഷ്ഠാന കല, കാർഷികവൃത്തിയുടെ ആരംഭത്തിന് മുമ്പും വിളവെടുപ്പിന് മുമ്പും ഒക്കെയാണ് നടത്തിയിരുന്നത്. 

 

326

ഇന്ന് പ്രധാനമായും മലയാള വര്‍ഷമായ കൊല്ലവര്‍ഷത്തെ അടിസ്ഥാനമാക്കിയാണ് ഇത്തരം പ്രാദേശികമായ പൗരാണിക ആചാരാനുഷ്ഠാനങ്ങള്‍ നടക്കുന്നത്. അത്തരത്തിലൊരു ആഘോഷമായിരുന്നു, പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ പെരിങ്ങര ഗ്രാമപഞ്ചായത്തിലെ കുഴിവേലിപ്പുറം എന്ന സ്ഥലത്തുള്ള മടപ്പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്നത്. 

 

426

അംബികാവിലാസം പടയണി സംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു മടപ്പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ പടയണി കെട്ടിയാടിയത്. പോരിട്ടിക്കാവ് പടയണിയെന്നും ഇത് അറിയപ്പെടുന്നു. ഓരോ പടയണിക്കും ദീര്‍ഘനാളത്തെ പ്രയത്നം ആവശ്യമാണ്. പ്രത്യേകിച്ചും പടയണി പോലുള്ള ചിത്രപണികള്‍ ഏറെയുള്ള കലാരൂപങ്ങള്‍ക്ക്. 

 

526

തെക്കന്‍ കേരളത്തിലെ പടയണിയുടെ മുഖത്തേഴുത്തുകള്‍ വടക്കന്‍ കേരളത്തിലെ തെയ്യക്കോലത്തിന്‍റെ മുഖത്തെഴുത്തുകളോളം സങ്കീര്‍ണ്ണമല്ല. എങ്കിലും ഉപയോഗിക്കുന്ന വസ്തുക്കളില്‍ സാമ്യത കാണാം. ചെത്തി മിനുക്കിയ പച്ചപ്പാളയിൽ കുരുത്തോല മുറിച്ചുണ്ടാക്കിയ ചായക്കോലുകൾ കൊണ്ട് കോലം എഴുതുന്നത് മുതല്‍ പടയണിയുടെ മുഖത്തെഴുത്തുകള്‍ തുടങ്ങും. 

626

പച്ചപ്പാളയിലാണ്‌ കോലങ്ങൾ വരയ്‌ക്കുക. കുരുത്തോലയുടെ മടൽ ചതച്ചുണ്ടാക്കുന്ന ബ്രഷ്‌ ഉപയോഗിച്ചാണ് കോലങ്ങൾ എഴുതുന്നത്.  കറുപ്പ്‌, ചുവപ്പ്‌, മഞ്ഞ നിറങ്ങളാണ്‌ കോലം എഴുതാനായി ഉപയോഗിക്കുന്നത്‌. മാവിന്‍റെ ഇല ഉണക്കി കരിച്ച്‌ പൊടിച്ചതിനുശേഷം അരച്ചുണ്ടാക്കുന്നതാണ്‌ കറുപ്പ്‌നിറം. 

 

726

തോടുകളിലും മറ്റുംകാണുന്ന ചുവന്നകല്ല്‌ ഇടിച്ച് പൊടിച്ചുണ്ടാക്കുന്നതാണ്‌ ചുവപ്പുനിറം. ഇവയെല്ലാം വെളളത്തിൽ കുഴച്ചാണ്‌ കോലം വരയ്‌ക്കുക. ചുവന്ന ചണ്ണയ്‌ക്ക ഇടിച്ച് പിഴിഞ്ഞുണ്ടാക്കുന്ന നീരാണ്‌ മഞ്ഞനിറം. അതുകിട്ടാത്തപ്പോള്‍ മഞ്ഞൾ പൊടിയും ഉപയോഗിക്കുന്നു. 

 

826

പടയണിയില്‍ രൌദ്ര ഭാവത്തിനാണ് പ്രാധാന്യമെന്നത് കൊണ്ട് എഴുത്തിന് കൂടുതൽ ഉപയോഗിക്കുന്ന നിറം കറുപ്പാണ്‌.  കോലം തുള്ളി ആടുമ്പോൾ കലാബോധവും മെയ് വഴക്കവും കായിക അഭ്യാസപാടവവും കാഴ്ചക്കാരില്‍ ഒരേ സമയം ഭയഭക്തി വികാരങ്ങള്‍ ഉണര്‍ത്തുന്നു. 

 

926

എരുമ തോല് പനിച്ചിക്കാ പശ തേച്ച് പൊതിഞ്ഞെടുത്താണ് തപ്പ് ഉണ്ടാക്കുന്നത്. ചൂടു കനലിന്‍റെ അരികിൽ വച്ച് ഇവ  ചൂടാക്കിയെടുക്കുന്നതോടെ പടയണി താളമുയരുന്നു. തോർത്ത് മുണ്ട് ഉടുത്ത് തലയിൽ കെട്ടി ആളുകള്‍ പടയണിക്കായി തയ്യാറാകുന്നു. പിന്നെ ചൂട്ട് കത്തിക്കലാണ്. 

 

1026

രാത്രികാലങ്ങളിലാണ് പ്രധാനമായും പടയണി പോലുള്ള അനുഷ്ഠാന കലകള്‍ അരങ്ങേറുക. ഈ സമയത്ത് വെളിച്ചത്തിനായി ഉണങ്ങിയ ഓലകൊണ്ട് നിര്‍മ്മിച്ച നീണ്ട ചൂട്ടുകളാണ് ഉപയോഗിക്കുക. അതിനാല്‍ തന്നെ ഇത്തരം പടയണിക്ക് ചൂട്ട് പടയണിയെന്നും പേരുണ്ട്. 
 

1126

ഇത്തരത്തില്‍ തയ്യാറാകുന്ന ചൂട്ടിന് തീ കൊളുത്തി ഉയരത്തിൽ  വീശി പടയണിക്കോലങ്ങൾക്ക് വഴി തെളിക്കുന്നു. ചൂട്ടിന് തീ പകരുന്നതോടെ കാഴ്ചക്കാര്‍ ആവേശത്തിലാകുന്നു. കുരവയിട്ടും ആർപ്പ് വിളിച്ചും പടയണി കോലങ്ങളെ  ഭക്തര്‍ കളത്തിലേക്ക് എതിരേൽക്കുന്നു.

 

1226

ആളിക്കത്തുന്ന ചൂട്ടിൻ വെളിച്ചത്തിൽ ഭക്തരില്‍ ഭക്തിയും വിശ്വാസവും ആശ്വാസവുമായി പുലർച്ച വരെ പടയണിക്കോലങ്ങൾ നിറഞ്ഞാടുന്നു. ധനു  മുതൽ മേടം വരെയാണ് പടയണിയുടെ നാളുകൾ. മീനഭരണിയോട് കൂടി തെക്കന്‍ കേരളത്തിലെ പ്രധാന പടയണികൾ എല്ലാം തന്നെ കഴിയും. അതിന് ശേഷമാണ് ചെറു പടയണികൾ അരങ്ങേറുക.

 

1326

ഓല ചൂട്ടുകളും പന്തങ്ങളും കത്തിച്ച് വീശി കുരവയും ആരവവും മുഴക്കി കോലങ്ങളെ കളത്തിലേക്ക് ആനയിക്കുന്നു.  ഈ സമയം ഭയഭക്തി വിശ്വാസങ്ങളെ ആളിക്കത്തിച്ച് കത്തിയാളുന്ന ചൂട്ടിൽ നിന്ന് തീപ്പൊരികൾ കളത്തിന് ചുറ്റും തെറിച്ചു വീഴുന്നുണ്ടാവും. പടയണിക്കോലങ്ങളുടെ അണിയറയിൽ  ചെറിയ കുട്ടികൾ മുതൽ വൃദ്ധര്‍ വരെ കാഴ്ച കാണാനായി ഇരിപ്പുണ്ടാകും. 

 

 

1426

മദ്ധ്യ കേരളത്തിലെ ഗ്രാമങ്ങളിൽ അത്രയേറെ ഇഴുകിചേർന്ന ഒരു ആചാരാനുഷ്ഠാന കലയാണ് പടയണി.  കേവലമൊരു മതത്തിലൂന്നിയുള്ള അനുഷ്ഠാനകല എന്നതിലുപരി ഒരു പൗരാണിക സംസ്കൃതിയുടെ പ്രതിഫലനമെന്ന തലത്തിൽ നിന്നു കൂടി വേണം പടയണിയെ കാണാൻ. 

 

1526

മടപ്പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ രാത്രി തുടങ്ങിയ പടയണി, മംഗള കോലം  തുള്ളി അവസാനിപ്പിക്കാൻ ഏറെ വൈകി. വെളുപ്പിനെ 5 മണിയോടടുത്തായിരുന്നു മംഗള കോലം തുള്ളിയാടിയത്. പുലര്‍ച്ചയായപ്പോഴേക്കും കാഴ്ചക്കാരില്‍ പലരും കൊഴിഞ്ഞുപോയിരുന്നു. ചിലര്‍ അമ്പലപറമ്പില്‍ അവിടവിടെയായി പാ വിരിച്ചുറങ്ങി. 

 

1626

കാഴ്ചക്കാരുടെ കുറവ് പക്ഷേ, സംഘാടകരെ ഭയപ്പെടുത്തിയില്ല. അതിന് അവര്‍ പറയുന്ന കാരണം ഇങ്ങനെ: " അത്തരമൊരു ആശങ്കയ്ക്ക് വഴിയില്ല. കാരണം, പടയണി എന്നത് ആളെക്കൂട്ടാനുള്ള എന്തെങ്കിലും കെട്ടുകാഴ്ചയല്ല. മറിച്ച് അത് ഒരു നാടിന്‍റെ സംസ്കാരമാണ്." 

 

1726

ലഭ്യമായ ചരിത്ര രേഖകളില്‍ പടയണി തികച്ചും ദ്രവീഡിയനായ ഒരു ആചാരാനുഷ്ഠനാമായാണ് കണക്കാക്കുന്നത്. പ്രകൃത ദ്രാവിഡരാണ് പടയണിയുടെ ആദ്യകാല പ്രയോക്താക്കളെങ്കിലും പിന്നീട് ബുദ്ധമതക്കാരിലൂടെ ഈ കലാരൂപം ഏറെ പുരോഗമിക്കപ്പെട്ടു. 

 

1826

ഇന്നത്തെ കുട്ടനാട്, ആലപ്പുഴ പത്തനംതിട്ട ഭാഗങ്ങളില്‍ ശക്തമായിരുന്ന ഈ കലാരൂപം 8 നൂറ്റാണ്ട് മുതല്‍ ഏതാണ്ട് 16-ാം നൂറ്റാണ്ടുവരെ ബുദ്ധമതത്തിന്‍റെ സ്വാധീനത്തിലായിരുന്നു. പള്ളി ബാണപ്പെരുമാൾ എന്ന ചേര രാജാവാണ് പെരിഞ്ഞനത്തു നിന്നുള്ള തന്‍റെ കുടുംബദേവതയെ നീലമ്പേരൂർ കുടിയിരുത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. 

 

1926

അദ്ദേഹം ഈ കലാരൂപത്തിന് ഏറെ പ്രധാന്യം നല്‍കിയിരുന്നതായും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പിന്നീട് ആര്യാധിനിവേശം ശക്തമായപ്പോള്‍ ഈ കലാരൂപം കേരളത്തിലെ ബുദ്ധമതത്തിന്‍റെ അവസാനത്തെ പ്രോത്സാഹകനായ  പള്ളിബാണപ്പെരുമാളിനൊപ്പം കുട്ടനാട്ടിലേക്ക് പറിച്ച് നടപ്പെട്ടതായി കരുതുന്നു.

 

2026

ചരിത്രത്തിന്‍റെ കുഴമറിച്ചിലില്‍, ദ്രാവിഡത്വത്തെ സ്വമതത്തിലേക്ക് സ്വാംശീകരിച്ച ആര്യമതം, ഈ കലാരൂപത്തെ കൂടി സ്വന്തമാക്കുകയായിരുന്നു. കേരളത്തിലെ മറ്റ് ആചാരാനുഷ്ഠാനങ്ങളെ പോലെ ഇന്നും ജാതി ബന്ധങ്ങള്‍ ഈ കലാരൂപത്തിലും പ്രയോഗിക്കപ്പെടുന്നു.

 

About the Author

WD
Web Desk
കേരളം

Latest Videos
Recommended Stories
Recommended image1
നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
Recommended image2
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്
Recommended image3
ഭാഷാപഠനം ഹോബിയാക്കണോ? വരൂ 'ഭാഷാഫൈ'യിലേക്ക്.. മലയാളം, കന്നഡ, തമിഴ് തുടങ്ങി 7 ഭാഷകൾ പഠിക്കാം!
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved