MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Magazine
  • Culture (Magazine)
  • വിഷമനസുകള്‍ ചതിച്ചുകൊന്ന വിഷവൈദ്യനായ ചെത്തുകാരൻ ; ഇതാ വിഷകണ്ടൻ തെയ്യം ചിത്രകഥ!

വിഷമനസുകള്‍ ചതിച്ചുകൊന്ന വിഷവൈദ്യനായ ചെത്തുകാരൻ ; ഇതാ വിഷകണ്ടൻ തെയ്യം ചിത്രകഥ!

അത്യുത്തരകേരളത്തിലെ തെയ്യക്കാലത്തിന് തുടക്കം കുറിക്കുന്നത് ചാത്തമ്പളി വിഷകണ്ടൻ തെയ്യത്തിന്‍റെ  അരങ്ങേറ്റത്തോടെയാണ്. ഇതാ വിഷകണ്ടൻ ചിത്രകഥ വായിക്കാം

2 Min read
Prashobh Prasannan
Published : Dec 17 2022, 03:24 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
110

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്ത കൊളച്ചേരിക്കടുത്ത ചാത്തമ്പള്ളിക്കാവാണ്‌ വിഷകണ്ടൻ തെയ്യത്തിന്‍റെ ആരൂഢസ്ഥാനം. തുലാമാസം പത്താം തീയതി പുലര്‍ച്ചെയാണ്  ചാത്തമ്പള്ളി വിഷകണ്ടൻ കെട്ടിയാടുന്നത്. വിഷകണ്ടന്‍റെ വരവോടെ വടക്കൻ കേരളത്തില്‍  തെയ്യക്കാലത്തിനു തുടക്കം കുറിക്കും. 

210

ചിറക്കുനിയില്‍ കുഞ്ഞമ്പു എന്ന ഏറ്റുകാരൻ തീയ്യന്‍റെ മകനായിരുന്നു കൊളച്ചേരിയിലെ ചിരുകണ്ടൻ. കുട്ടിക്കാലം മുതല്‍ അറിവു നേടാൻ അതിയായ കൊതിയായിരുന്നു കണ്ടന്. ആദ്യം എതിര്‍ത്തെങ്കിലും എഴുത്താശാന്മാരുടെയും മറ്റും കാലുപിടിച്ച് അവനെ പഠിപ്പിച്ചു കുഞ്ഞമ്പു 

310

വളര്‍ന്നപ്പോള്‍ വിഷവൈദ്യവും പഠിച്ചു കണ്ടൻ. പിന്നെ ഇന്ദ്രജാലവും മഹേന്ദ്രജാലവും വശത്താക്കി.   ഒപ്പം കോടിക്കരുത്ത്, കോഴിക്കരുത്ത്, കൊടിക്കരുത്ത്, കൊലക്കരുത്ത് ഉള്‍പ്പെടെ പലകരുത്തുകളും സ്വന്തമാക്കി നാട്ടില്‍ തിരിച്ചെത്തി കണ്ടൻ. പിന്നെ കുലത്തൊഴിലായ കള്ളു ചെത്തും തുടങ്ങി.  

410

അങ്ങനൊരു തുലാമംസം പിറന്നു. ഒരുദിവസം അന്തിക്കള്ളെടുക്കാൻ കണ്ടൻ വെങ്ങാപ്പറ്റ കുളക്കരയിലെ തെങ്ങിലേറിയ നേരത്താണ് ചാത്തോത്ത് തറവാട്ടില്‍ നിന്നും കൂട്ടനിലവിളി ഉയരുന്നത്. തറവാട്ടിലെ പത്തുംതികഞ്ഞ പെണ്‍തരിയായ നാണിയെ പാമ്പ് കടിച്ചിരിക്കുന്നു. 

510

മരവിച്ച ആ ശരീരവുമായി പൊന്നാങ്ങളമാരും വാല്യക്കാരും നേരെ തൊട്ടുടത്ത ഇല്ലത്തേക്ക് ഓടി. പരദേശങ്ങളില്‍പ്പോലും വിഷ ചികിത്സയ്ക്ക് പ്രസിദ്ധമായിരുന്നു കൊളച്ചേരിയിലെ ആ ബ്രാഹ്മണകുടുംബം. നാടാകെ പേരുകേട്ട വിഷ വൈദ്യനാണ് ഇല്ലത്തെ മൂത്ത നമ്പൂതിരി. നാണിയെ രക്ഷിക്കാൻ അദ്ദേഹത്തിന് തീര്‍ച്ചയായും സാധിക്കുമെന്ന് ചാത്തോത്തുകാര്‍ക്കും നാട്ടുകാര്‍ക്കും ഉറപ്പായിരുന്നു. 

610

എന്നാല്‍ ആ മഞ്ചലിലേക്ക് വല്യമ്പ്രാൻ ഒന്നേ നോക്കിയുള്ളൂ. കരിമൂര്‍ഖൻ തീണ്ടി കരിനീലനിറത്തിലായ പത്തും തികഞ്ഞ പെണ്ണിനെക്കണ്ട് താനായിട്ട് ഇനി ഒന്നും ചെയ്യാനില്ലെന്ന് ഉറപ്പിച്ച് 'കൊണ്ടുപോയി കുഴിച്ചിടുക' എന്നും പറഞ്ഞ് നമ്പൂതിരി പടിപ്പുര വലിച്ചടച്ചു

710

തേങ്ങിക്കരഞ്ഞു കൊണ്ട് മഞ്ചലുമായി ചാത്തോത്തേക്ക് തിരികെ നടന്നു ആങ്ങളമാര്‍. വയലും തോടും കടന്ന് ആ വിലാപയാത്ര വെങ്ങാപ്പറ്റ കുളത്തിന്‍റെ കരയിലെത്തി. ഈ സമയം തെങ്ങിന്മണ്ടയിലിരുന്ന ഏറ്റുകാരൻ കണ്ടൻ കാര്യമെന്തെന്ന് വിളിച്ചുചോദിച്ചു. വാല്യക്കാരിലാരോ തേങ്ങിക്കൊണ്ട് കാര്യം പറഞ്ഞു. ശരീരം ഇത്തിരി നേരം ഈ കുളത്തിലേക്കിടഡാനും പോളം പൊന്തിയാല്‍ പുറത്തെടുക്കാനും പറഞ്ഞു കണ്ടൻ. അവര്‍ അനുസരിച്ചു

810

ഈ സമയം തെങ്ങിന്‍മുകളിലിരുന്ന് 'കൊലക്കരുത്ത്' എന്ന മന്ത്രപ്രയോഗത്തിലായിരുന്നു കണ്ടൻ. വെള്ളത്തിലാഴ്‍ന്ന നാണിയുടെ മുഖത്തു നിന്നും കുമിളകള്‍ പൊങ്ങി. അവളുടെ ശരീരം പുറത്തേക്ക് വലിച്ചു. കല്‍പ്പടവിലേക്കവളെ എടുത്തുകിടത്തി. ഈ സമയം തെങ്ങിന്മുകളില്‍ നിന്നും താഴെ എത്തിയിരുന്നു കണ്ടൻ. പൊന്തക്കാട്ടില്‍ നിന്നും ചില പച്ചിലകള്‍ നുള്ളിയെടുത്തു. നൂറുരു മന്ത്രിച്ചോതി. നൂറ്റൊന്നുകുടം നീര്‍ ജപിച്ചൊഴുക്കി. അതാ, ഉറക്കപ്പായില്‍ നിന്നെന്നപോലെ എഴുന്നേറ്റു വരുന്നു പത്തുംതികഞ്ഞ നാണിപ്പെണ്ണ്. നാണിയെ പിടിച്ചെഴുന്നേല്‍പ്പിച്ചു കണ്ടൻ. എന്നിട്ട് നാലാം നാള്‍ നീ പ്രസവിക്കും എന്നും കുഞ്ഞി ആണായിരിക്കുമെന്നും അവന്‍റെ വലം തുടയില്‍ ഒരു നീല മറുകുണ്ടായിരിക്കുമെന്നും പറഞ്ഞു. 

910

കഥ നാടുമുഴുവൻ പാട്ടായി. ഏറ്റുകാരന്‍റെ മകൻ പേരുകേട്ട വിഷ വൈദ്യനായതറിഞ്ഞ് കാളകൂടം ഉള്ളില്‍ച്ചന്നതുപോലെ നടുങ്ങി  നമ്പൂതിരിയും കുടുംബവും. നാണിയുടെ കുടുംബം കണ്ടന് പ്രതിഫലം നല്‍കി. പക്ഷേ കണ്ടൻ ഒന്നും സ്വീകരിച്ചില്ല. തുടർന്ന് അവർ അവരുടെ  ഒരു പുതിയ വീട് കണ്ടനു വേണ്ടി പണിതുനല്‍കി. വീട്ടില്‍ താമസം തുടങ്ങി മൂന്നാം നാള്‍ രാത്രിയില്‍ ഒരു യുവതിക്ക് സര്‍പ്പദംശനമേറ്റെന്ന് പറഞ്ഞ് വീട്ടിലെത്തിയ ചിലര്‍ കണ്ടനെ കൂട്ടിക്കൊണ്ടു പോയി. നമ്പൂതിരിയുടെ കിങ്കരന്മാരായിരുന്നു അവര്‍

1010

പിറ്റേന്ന് തുലാപ്പത്തിന് പുലര്‍ച്ചെ തെങ്ങിൻ തോപ്പിന്‍റെ ഒഴിഞ്ഞകോണിലൊരിടത്ത് കണ്ടൻ വൈദ്യരുടെ ശരീരം ഉറുമ്പരിക്കുന്നത് നാട്ടുകാര്‍ കണ്ടു. തലയും ഉടലും വേര്‍പ്പെട്ട ജഡം മണ്ണില്‍ അലിയും മുമ്പേ ഇല്ലത്തിന്‍റെ അഭിമാനം കാളിയനെപ്പോലെ പത്തിവിടര്‍ത്തുന്നതും കണ്ടു നാട്ടുകാര്‍. പക്ഷേ വെറും നാല്‍പ്പത് നാള്‍ മാത്രമേ കൊടുംവിഷം ഊറിക്കൂടിയ ആ മനസുകളുടെ ദുരഭിമാനത്തിന് ആയുസുള്ളൂ എന്ന് അന്നേരം ആരും അറിഞ്ഞില്ല. കണ്ടൻ വൈദ്യര്‍ വിഷകണ്ടനെന്ന തെയ്യമായി പുനര്‍ജ്ജനിക്കുന്നത് വരെ മാത്രം!

About the Author

PP
Prashobh Prasannan
2016 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. ഓട്ടോ മൊബൈല്‍, ന്യൂസ്, ട്രാവല്‍, കൾച്ചർ, തെയ്യം, മ്യൂസിക് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനത്തിനിടെ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍,ഡിജിറ്റല്‍ മീഡിയകളില്‍ അനുഭവസമ്പത്ത്. ഇ മെയില്‍: prashobh@asianetnews.in

Latest Videos
Recommended Stories
Recommended image1
നിയാണ്ടർത്താലുകൾ നരഭോജികൾ? സ്ത്രീകളെയും കുട്ടികളെയും ഭക്ഷണമാക്കിയിരിക്കാമെന്ന് ​ഗവേഷകർ
Recommended image2
പ്രണയിക്കാൻ തൊട്ടടുത്തുള്ള ആളുകളെ മതി, അതാണ് എളുപ്പം, സൗകര്യവും; എന്താണ് ഡേറ്റിം​ഗിലെ ഈ 'സിപ് കോഡിം​ഗ്' ട്രെൻഡ്
Recommended image3
ഭാഷാപഠനം ഹോബിയാക്കണോ? വരൂ 'ഭാഷാഫൈ'യിലേക്ക്.. മലയാളം, കന്നഡ, തമിഴ് തുടങ്ങി 7 ഭാഷകൾ പഠിക്കാം!
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved