- Home
- Election
- Election News
- കേരളം ആര്‍ക്കൊപ്പം ? മനമറിഞ്ഞ ചോദ്യങ്ങള്‍, ഉത്തരങ്ങള്‍; അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തില്‍
കേരളം ആര്‍ക്കൊപ്പം ? മനമറിഞ്ഞ ചോദ്യങ്ങള്‍, ഉത്തരങ്ങള്‍; അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തില്‍
2020 ഫെബ്രുവരി ഒന്നിനും 16 -നും ഇടയ്ക്ക് കേരളത്തിലെ അമ്പത് നിയോജക മണ്ഡലങ്ങളിലെ ജനങ്ങളിൽ നിന്നും വിവര ശേഖരണം നടത്തിയാണ് ഏഷ്യാനെറ്റ് ന്യൂസ് - സീ വോട്ടേഴ്സ് പ്രീ പോൾ ഇലക്ഷൻ സർവ്വേ പൂര്‍ത്തിയാക്കിയത്. 272 പേര്‍ നഗരപ്രദേശങ്ങളിലും 811 പേര്‍ ഗ്രാമപ്രദേശങ്ങളില്‍ നിന്നുമായി 10,396 ആളുകൾ സർവ്വേയുടെ ഭാഗമായി നടന്ന വിവരശേഖരണത്തില്‍ പങ്കെടുത്തു. വടക്കൻ കേരളം, മധ്യകേരളം, തെക്കൻ കേരളം എന്നിങ്ങനെ സംസ്ഥാനത്തെ മൂന്ന് മേഖലകളായി തിരിച്ച് വോട്ടുവിഹിതവും സീറ്റുവിഹിതവും കണക്കാക്കിയാണ് ഏഷ്യാനെറ്റ് ന്യൂസ് - സീ വോട്ടേഴ്സ് പ്രീ പോള്‍ ഇലക്ഷന്‍ സര്‍വ്വേ നടത്തിയത്. ഒൻപത് മാസം മുമ്പ് കൊവിഡ് ലോക്ക് ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ച് തുടങ്ങിയ ഘട്ടത്തിൽ കൊവിഡാനന്തര കേരളത്തിന്‍റെ രാഷ്ട്രീയ മനസ് അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് - സീഫോര്‍ സര്‍വ്വ നടത്തിയിരുന്നു. ജൂലൈ നാലിന് പുറത്തു വിട്ട ആ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം അപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാൽ എൽഡിഎഫ് 77 മുതൽ 83 വരെ സീറ്റുകൾ നേടുമെന്നായിരുന്നു സര്‍വ്വേയിലെ കണ്ടെത്തൽ.യുഡിഎഫിന് 54 മുതൽ 60 വരെ സീറ്റുകളും എൻഡിഎയ്ക്ക് മൂന്ന് മുതൽ ഏഴ് വരെ സീറ്റുകളും പ്രവചിക്കപ്പെട്ടു. എൽഡിഎഫിന് 42, യുഡിഎഫിന് 38, ബിജെപിക്ക് 18 എന്നിങ്ങനെയാണ് വോട്ടു വിഹിതം പ്രവചിക്കപ്പെട്ടത്. സ്വര്‍ണ്ണക്കടത്ത് കേസ്, സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍, ജാതി / മതം തിരിച്ചുള്ള വോട്ട് വിഹിതം എങ്ങനെ എന്നിങ്ങനെ ജനാധിപത്യ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഒട്ടുമിക്ക കാര്യങ്ങളെക്കുറിച്ചും സര്‍വ്വേയില്‍ ചോദ്യങ്ങളുണ്ടായിരുന്നു. ഈ ചോദ്യങ്ങളോടുള്ള ജനങ്ങളുടെ ഏറ്റവും പുതിയ പ്രതികരണമാണ് ഈ സര്‍വ്വേയിലൂടെ വ്യക്തമാകുന്നത്. കഴിഞ്ഞ ജൂലൈയിലെ രാഷ്ട്രീയ കാലാവസ്ഥയിൽ നിന്നും എത്രത്തോളം വ്യത്യാസമാണ് ഇന്നത്തെ കേരളത്തിന്‍റെ രാഷ്ട്രീയ മനസ് എന്നതിനുള്ള ഉത്തരമാണ് ഈ സര്‍വ്വേ നൽകുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനവും സ്ഥാനാര്‍ത്ഥി നിര്‍ണയവുമടക്കം തെരഞ്ഞെടുപ്പിലേക്ക് ഇനിയും നിര്‍ണായക ചുവടുകൾ ബാക്കിയുള്ളമ്പോൾ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം നിലവിൽ ആര്‍ക്കാണ് അനുകൂലമെന്ന് ഈ സര്‍വ്വേയിലൂടെ വ്യക്തമാകുന്നു. ഒറ്റ നോട്ടത്തില്‍ സര്‍വ്വേ ഫലങ്ങളറിയാം.

<p>സര്‍വ്വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ 41 ശതമാനം പേര്‍ എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ 40 ശതമാനം പേര്‍ യുഡിഎഫിനൊപ്പവും 17 ശതമാനം സ്ത്രീകള്‍ എന്‍ഡിഎയ്ക്ക് ഒപ്പവും നിന്നു. 2 ശതമാനം സ്ത്രീകള്‍ ഈ മൂന്ന് മുന്നണികളെയും മാറ്റി നിര്‍ത്തി. </p>
സര്‍വ്വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ 41 ശതമാനം പേര്‍ എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ 40 ശതമാനം പേര്‍ യുഡിഎഫിനൊപ്പവും 17 ശതമാനം സ്ത്രീകള്‍ എന്‍ഡിഎയ്ക്ക് ഒപ്പവും നിന്നു. 2 ശതമാനം സ്ത്രീകള്‍ ഈ മൂന്ന് മുന്നണികളെയും മാറ്റി നിര്‍ത്തി.
<p>സര്‍വ്വേയില്‍ പങ്കെടുത്ത പുരുഷന്മാരില്‍ 41 ശതമാനം പേരും എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ 38 ശതമാനം പുരുഷന്മാര്‍ യുഡിഎഫിനൊപ്പവും 19 ശതമാനം പേര്‍ എന്‍ഡിഎയ്ക്ക് ഒപ്പവും നിന്നു. മൂന്ന് മുന്നണികളെയും പരിഗണിക്കാത്ത 2 ശതമാനം പേരുമുണ്ടായിരുന്നു. </p>
സര്‍വ്വേയില്‍ പങ്കെടുത്ത പുരുഷന്മാരില്‍ 41 ശതമാനം പേരും എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ 38 ശതമാനം പുരുഷന്മാര്‍ യുഡിഎഫിനൊപ്പവും 19 ശതമാനം പേര്‍ എന്‍ഡിഎയ്ക്ക് ഒപ്പവും നിന്നു. മൂന്ന് മുന്നണികളെയും പരിഗണിക്കാത്ത 2 ശതമാനം പേരുമുണ്ടായിരുന്നു.
<p>ഉമ്മന്‍ ചാണ്ടിയുടെ തിരിച്ച് വരവ് ക്രിസ്തീയ വിഭാഗത്തെ യുഡിഎഫിലെത്തിച്ചോയെന്ന ചോദ്യത്തിന് 49 ശതമാനം പേരും എത്തിച്ചെന്ന് അഭിപ്രായപ്പെട്ടു. 32 ശതമാനം പേര്‍ ഇല്ലെന്നും 19 ശതമാനം പേര്‍ അഭിപ്രായം പറയാനാകില്ലെന്നും പറഞ്ഞു.</p>
ഉമ്മന്‍ ചാണ്ടിയുടെ തിരിച്ച് വരവ് ക്രിസ്തീയ വിഭാഗത്തെ യുഡിഎഫിലെത്തിച്ചോയെന്ന ചോദ്യത്തിന് 49 ശതമാനം പേരും എത്തിച്ചെന്ന് അഭിപ്രായപ്പെട്ടു. 32 ശതമാനം പേര്‍ ഇല്ലെന്നും 19 ശതമാനം പേര്‍ അഭിപ്രായം പറയാനാകില്ലെന്നും പറഞ്ഞു.
<p>യുഡിഎഫില്‍ മുസ്ലീം ലീഗിന് ആധിപത്യമുണ്ടോ ? യുഡിഎഫിന് ഭരണം കിട്ടിയാല്‍ ലീഗ് കൂടുതല്‍ അധികാരം ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് 41 ശതമാനം പേരും അതെ എന്ന അഭിപ്രായം രേഖപ്പെടുത്തി. 31 ശതമാനം പേര്‍ ഇല്ലെന്നും 28 ശതമാനം പേര്‍ അഭിപ്രായം പറയാനില്ലെന്നും രേഖപ്പെടുത്തി. </p>
യുഡിഎഫില്‍ മുസ്ലീം ലീഗിന് ആധിപത്യമുണ്ടോ ? യുഡിഎഫിന് ഭരണം കിട്ടിയാല്‍ ലീഗ് കൂടുതല്‍ അധികാരം ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് 41 ശതമാനം പേരും അതെ എന്ന അഭിപ്രായം രേഖപ്പെടുത്തി. 31 ശതമാനം പേര്‍ ഇല്ലെന്നും 28 ശതമാനം പേര്‍ അഭിപ്രായം പറയാനില്ലെന്നും രേഖപ്പെടുത്തി.
<p>യുഡിഎഫിന്‍റെ കരുത്തുറ്റ സഖ്യകക്ഷിയായിരുന്ന കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫ് വിട്ടത് ക്രിസ്തീയ വിഭാഗത്തെ എല്‍ഡിഎഫിലെത്തിക്കുമോയെന്ന ചോദ്യത്തിന് 51 ശതമാനം പേരും ഇല്ലെന്ന് അഭിപ്രായപ്പെട്ടു. 38 ശതമാനം പേര്‍ ക്രിസ്തീയ സമൂഹം എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന് പറഞ്ഞപ്പോള്‍ 11ശതമാനം അഭിപ്രായം പറഞ്ഞില്ല. </p>
യുഡിഎഫിന്‍റെ കരുത്തുറ്റ സഖ്യകക്ഷിയായിരുന്ന കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫ് വിട്ടത് ക്രിസ്തീയ വിഭാഗത്തെ എല്‍ഡിഎഫിലെത്തിക്കുമോയെന്ന ചോദ്യത്തിന് 51 ശതമാനം പേരും ഇല്ലെന്ന് അഭിപ്രായപ്പെട്ടു. 38 ശതമാനം പേര്‍ ക്രിസ്തീയ സമൂഹം എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന് പറഞ്ഞപ്പോള്‍ 11ശതമാനം അഭിപ്രായം പറഞ്ഞില്ല.
<p>യുഡിഎഫിന്‍റെ ഒപ്പമായിരുന്നു കുറച്ച് കാലങ്ങളായി ക്രിസ്ത്യന്‍ വോട്ടുകള്‍ ഉറച്ച് നിന്നിരുന്നത്. എന്നാല്‍ അടുത്തകാലത്തായി ക്രിസ്ത്യന്‍ മത വിശ്വാസികള്‍ക്കിടയില്‍ ഉടലെടുത്ത ചില വിഷയങ്ങള്‍ യുഡിഎഫില്‍ നിന്നും ക്രിസ്ത്യന്‍ വിശ്വാസത്തെ അകറ്റിയോ എന്ന സംശയം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ക്രിസ്ത്യന്‍ സമൂഹം യുഡിഎഫില്‍ നിന്ന് അകന്നില്ലെന്ന് തന്നെയാണ് സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 36 ശതമാനം മാത്രമാണ് ക്രിസ്തീയ സമൂഹം യുഡിഎഫില്‍ നിന്ന് അകന്നെന്ന് കരുതുന്നൊള്ളൂ. 10 ശതമാനം അഭിപ്രായമില്ലെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 54 ശതമാനം പേരും യുഡിഎഫിനൊപ്പം ഉറച്ച് നില്‍ക്കുമെന്ന് പറയുന്നു. </p><p> </p>
യുഡിഎഫിന്‍റെ ഒപ്പമായിരുന്നു കുറച്ച് കാലങ്ങളായി ക്രിസ്ത്യന്‍ വോട്ടുകള്‍ ഉറച്ച് നിന്നിരുന്നത്. എന്നാല്‍ അടുത്തകാലത്തായി ക്രിസ്ത്യന്‍ മത വിശ്വാസികള്‍ക്കിടയില്‍ ഉടലെടുത്ത ചില വിഷയങ്ങള്‍ യുഡിഎഫില്‍ നിന്നും ക്രിസ്ത്യന്‍ വിശ്വാസത്തെ അകറ്റിയോ എന്ന സംശയം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ക്രിസ്ത്യന്‍ സമൂഹം യുഡിഎഫില്‍ നിന്ന് അകന്നില്ലെന്ന് തന്നെയാണ് സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 36 ശതമാനം മാത്രമാണ് ക്രിസ്തീയ സമൂഹം യുഡിഎഫില്‍ നിന്ന് അകന്നെന്ന് കരുതുന്നൊള്ളൂ. 10 ശതമാനം അഭിപ്രായമില്ലെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 54 ശതമാനം പേരും യുഡിഎഫിനൊപ്പം ഉറച്ച് നില്‍ക്കുമെന്ന് പറയുന്നു.
<p>കഴിഞ്ഞ കുറേ തെരഞ്ഞെടുപ്പുകളില്‍ ക്രിസ്തീയ വിശ്വാസികളെപ്പോലെ മുസ്ലീം വിശ്വാസികളും യുഡിഎഫിനൊപ്പമാണ് നിലനിന്നിരുന്നത്. എന്നാല്‍ ഇത്തവണ മുസ്ലീം മത വിശ്വാസികള്‍ക്കിടയില്‍ ഇടത് പക്ഷത്തിനൊപ്പമെന്ന് പറയുന്നവരുടെ എണ്ണം കൂടിയിരിക്കുന്നു. യുഡിഎഫിനെ പിന്തുണയ്ക്കുന്നവര്‍ 30 ശതമാനം പേര്‍മാത്രം. 48 ശതമാനം മുസ്ലീം മതവിശ്വാസികള്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പറയുന്നു. 22 ശതമാനം ചോദ്യത്തിന് ഉത്തരം നല്‍കിയില്ല. </p>
കഴിഞ്ഞ കുറേ തെരഞ്ഞെടുപ്പുകളില്‍ ക്രിസ്തീയ വിശ്വാസികളെപ്പോലെ മുസ്ലീം വിശ്വാസികളും യുഡിഎഫിനൊപ്പമാണ് നിലനിന്നിരുന്നത്. എന്നാല്‍ ഇത്തവണ മുസ്ലീം മത വിശ്വാസികള്‍ക്കിടയില്‍ ഇടത് പക്ഷത്തിനൊപ്പമെന്ന് പറയുന്നവരുടെ എണ്ണം കൂടിയിരിക്കുന്നു. യുഡിഎഫിനെ പിന്തുണയ്ക്കുന്നവര്‍ 30 ശതമാനം പേര്‍മാത്രം. 48 ശതമാനം മുസ്ലീം മതവിശ്വാസികള്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പറയുന്നു. 22 ശതമാനം ചോദ്യത്തിന് ഉത്തരം നല്‍കിയില്ല.
<p>കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസ് ഉയര്‍ന്ന് വന്നത് കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു. ഇത്തവണ അതിന് സമാനമായ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് ഉയര്‍ന്നെങ്കിലും ആ കേസിനെ മുന്‍നിര്‍ത്തി കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. കേന്ദ്ര ഏജന്‍സികള്‍ക്ക് കേരളത്തിലെ ഇടത് സര്‍ക്കാറിനോടുള്ള സമീപനത്തെ കുറിച്ചുള്ള ചോദ്യത്തിന് ഏറ്റവും കൂടുതല്‍ പേരും (49%) രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള അന്വേഷണമാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നതെന്ന് അഭിപ്രായപ്പെട്ടു. 24 ശതമാനം മാത്രമാണ് കേന്ദ്ര ഏജന്‍സികളുടെത് നിക്ഷ്പക്ഷ സമീപനമാണെന്ന് പറഞ്ഞത്. 27 ശതമാനം പേര്‍ ഉത്തരം നല്‍കാനാകില്ലെന്ന് പറഞ്ഞു. </p>
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസ് ഉയര്‍ന്ന് വന്നത് കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു. ഇത്തവണ അതിന് സമാനമായ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് ഉയര്‍ന്നെങ്കിലും ആ കേസിനെ മുന്‍നിര്‍ത്തി കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. കേന്ദ്ര ഏജന്‍സികള്‍ക്ക് കേരളത്തിലെ ഇടത് സര്‍ക്കാറിനോടുള്ള സമീപനത്തെ കുറിച്ചുള്ള ചോദ്യത്തിന് ഏറ്റവും കൂടുതല്‍ പേരും (49%) രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള അന്വേഷണമാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നതെന്ന് അഭിപ്രായപ്പെട്ടു. 24 ശതമാനം മാത്രമാണ് കേന്ദ്ര ഏജന്‍സികളുടെത് നിക്ഷ്പക്ഷ സമീപനമാണെന്ന് പറഞ്ഞത്. 27 ശതമാനം പേര്‍ ഉത്തരം നല്‍കാനാകില്ലെന്ന് പറഞ്ഞു.
<p>പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാറിനും ഇനിയും കേരളത്തില്‍ വേരോട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സര്‍വ്വേ ഫലങ്ങള്‍ നല്‍കുന്ന ഉത്തരം. 72 ശതമാനം പേരും മോദിക്കും കേന്ദ്രസര്‍ക്കാറിനും തന്‍റെ മണ്ഡലത്തെ സ്വാധീനിക്കില്ലെന്ന് പറയുന്നു. 26 ശതമാനം പേര്‍ സ്വാധീനമുണ്ടാകുമെന്ന് വിശ്വസിക്കുന്നു. 2 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തിയില്ല. </p>
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാറിനും ഇനിയും കേരളത്തില്‍ വേരോട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സര്‍വ്വേ ഫലങ്ങള്‍ നല്‍കുന്ന ഉത്തരം. 72 ശതമാനം പേരും മോദിക്കും കേന്ദ്രസര്‍ക്കാറിനും തന്‍റെ മണ്ഡലത്തെ സ്വാധീനിക്കില്ലെന്ന് പറയുന്നു. 26 ശതമാനം പേര്‍ സ്വാധീനമുണ്ടാകുമെന്ന് വിശ്വസിക്കുന്നു. 2 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തിയില്ല.
<p>54 ശതമാനം പേര്‍ ക്രിസ്തീയ സമൂഹം യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് അവകാശപ്പെടുമ്പോള്‍ 47 ശതമാനം പേരാണ് വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് അവകാശപ്പെട്ടത്. 40 ശതമാനം പേര്‍ പിന്തുണയ്ക്കില്ലെന്നും 12 ശതമാനം പേര്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയാനില്ലെന്നും രേഖപ്പെടുത്തി. </p>
54 ശതമാനം പേര്‍ ക്രിസ്തീയ സമൂഹം യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് അവകാശപ്പെടുമ്പോള്‍ 47 ശതമാനം പേരാണ് വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് അവകാശപ്പെട്ടത്. 40 ശതമാനം പേര്‍ പിന്തുണയ്ക്കില്ലെന്നും 12 ശതമാനം പേര്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയാനില്ലെന്നും രേഖപ്പെടുത്തി.
<p>ഇപ്പോള്‍ നടക്കുന്ന പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരം പ്രതിപക്ഷത്തെ തെരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് ഉണ്ടെന്ന മറുപടിയായിരുന്നും കൂടുതല്‍പ്പേരും രേഖപ്പെടുത്തിയത്. 46 ശതമാനം പേര്‍ പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരം യുഡിഎഫിനെ തെരഞ്ഞെടുപ്പില്‍ സഹായിക്കുമെന്ന് അഭിപ്രായപ്പെടുന്നു. 38 ശതമാനം പേര്‍ പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരം യുഡിഎഫിനെ സഹായിക്കില്ലെന്ന് പറഞ്ഞപ്പോള്‍ 16 ശതമാനം പേര്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞില്ല. </p>
ഇപ്പോള്‍ നടക്കുന്ന പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരം പ്രതിപക്ഷത്തെ തെരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് ഉണ്ടെന്ന മറുപടിയായിരുന്നും കൂടുതല്‍പ്പേരും രേഖപ്പെടുത്തിയത്. 46 ശതമാനം പേര്‍ പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരം യുഡിഎഫിനെ തെരഞ്ഞെടുപ്പില്‍ സഹായിക്കുമെന്ന് അഭിപ്രായപ്പെടുന്നു. 38 ശതമാനം പേര്‍ പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരം യുഡിഎഫിനെ സഹായിക്കില്ലെന്ന് പറഞ്ഞപ്പോള്‍ 16 ശതമാനം പേര്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞില്ല.
<p>സംസ്ഥാനത്ത് മുസ്ലീം ആധിപത്യമുണ്ടാകാനിടയുണ്ടെന്ന ക്രൈസ്തവ നേതാക്കളുടെ ഭയത്തില്‍ വാസ്തവമുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം. 43 ശതമാനം പേര്‍ ഇല്ലെന്നും 28 ശതമാനം ഉണ്ടെന്നും അഭിപ്രായം പറഞ്ഞപ്പോള്‍ 29 ശതമാനം പേര്‍ അഭിപ്രായമൊന്നും പറഞ്ഞില്ല. </p>
സംസ്ഥാനത്ത് മുസ്ലീം ആധിപത്യമുണ്ടാകാനിടയുണ്ടെന്ന ക്രൈസ്തവ നേതാക്കളുടെ ഭയത്തില്‍ വാസ്തവമുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം. 43 ശതമാനം പേര്‍ ഇല്ലെന്നും 28 ശതമാനം ഉണ്ടെന്നും അഭിപ്രായം പറഞ്ഞപ്പോള്‍ 29 ശതമാനം പേര്‍ അഭിപ്രായമൊന്നും പറഞ്ഞില്ല.
<p>പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ഇടത്പക്ഷസര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് 45 ശതമാനം പേര്‍ സര്‍വ്വേയില്‍ അഭിപ്രായപ്പെട്ടു. 38 ശതമാനം ശരിയായ രീതിയിലാണ് സര്‍ക്കാര്‍ സമരത്തെ നേരിട്ടതെന്ന് അഭിപ്രായപ്പെട്ടു. 17 ശതമാനം പേര്‍ ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞില്ല.</p>
പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ഇടത്പക്ഷസര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് 45 ശതമാനം പേര്‍ സര്‍വ്വേയില്‍ അഭിപ്രായപ്പെട്ടു. 38 ശതമാനം ശരിയായ രീതിയിലാണ് സര്‍ക്കാര്‍ സമരത്തെ നേരിട്ടതെന്ന് അഭിപ്രായപ്പെട്ടു. 17 ശതമാനം പേര്‍ ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞില്ല.
<p>ക്രിസ്തീയ സഭകളായ ഓര്‍ത്തഡോക്സും യാക്കോബായ സഭയും തമ്മിലുള്ള തര്‍ക്കത്തില്‍ നിന്ന് ആര് നേട്ടം കൊയ്യുമെന്ന ചോദ്യത്തിന് എന്‍ഡിഎ എന്ന ഉത്തരമാണ് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്. 37 ശതമാനം ഇക്കാര്യത്തില്‍ നേട്ടം എന്‍ഡിഎയ്ക്കാണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 36 ശതമാനം പേര്‍ എല്‍ഡിഎഫിനും 14 ശതമാനം പേര്‍ യുഡിഎഫിനും നേട്ടും രേഖപ്പെടുത്തി. 13 ശതമാനം പേര്‍ അഭിപ്രായം പറഞ്ഞില്ല. </p>
ക്രിസ്തീയ സഭകളായ ഓര്‍ത്തഡോക്സും യാക്കോബായ സഭയും തമ്മിലുള്ള തര്‍ക്കത്തില്‍ നിന്ന് ആര് നേട്ടം കൊയ്യുമെന്ന ചോദ്യത്തിന് എന്‍ഡിഎ എന്ന ഉത്തരമാണ് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്. 37 ശതമാനം ഇക്കാര്യത്തില്‍ നേട്ടം എന്‍ഡിഎയ്ക്കാണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 36 ശതമാനം പേര്‍ എല്‍ഡിഎഫിനും 14 ശതമാനം പേര്‍ യുഡിഎഫിനും നേട്ടും രേഖപ്പെടുത്തി. 13 ശതമാനം പേര്‍ അഭിപ്രായം പറഞ്ഞില്ല.
<p>പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ ഏഴ് വര്‍ഷത്തെ ഭരണം കേരളത്തിലെ ക്രിസ്തീയ വിശ്വാസികളെ ബിജെപിയുമായി അടുപ്പിച്ചോ എന്ന ചോദ്യത്തിന് 61 ശതമാനം പേരും ഇല്ലെന്ന് രേഖപ്പെടുത്തിയപ്പോള്‍ 20 ശതമാനം പേര്‍ ഉണ്ടെന്ന് രേഖപ്പെടുത്തി. 19 ശതമാനം പേര്‍ ഇക്കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയില്ല.</p>
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ ഏഴ് വര്‍ഷത്തെ ഭരണം കേരളത്തിലെ ക്രിസ്തീയ വിശ്വാസികളെ ബിജെപിയുമായി അടുപ്പിച്ചോ എന്ന ചോദ്യത്തിന് 61 ശതമാനം പേരും ഇല്ലെന്ന് രേഖപ്പെടുത്തിയപ്പോള്‍ 20 ശതമാനം പേര്‍ ഉണ്ടെന്ന് രേഖപ്പെടുത്തി. 19 ശതമാനം പേര്‍ ഇക്കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയില്ല.
<p>ശബരിമലയുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ നിലപാടില്‍ നിന്ന് ഇടത് പക്ഷ സര്‍ക്കാര്‍ പിന്‍വാങ്ങിയോ എന്ന ചോദ്യത്തിന് 47 ശതമാനം പേരും പിന്‍വാങ്ങിയെന്ന് രേഖപ്പെടുത്തി. എന്നാല്‍ സര്‍ക്കാര്‍ മുന്‍നിലപാടില്‍ ഉറച്ച് നില്‍ക്കുന്നെന്ന് 40 ശതമാനം പേര്‍ രേഖപ്പെടുത്തി. 13 ശതമാനം പേര്‍ അഭിപ്രായം പറഞ്ഞില്ല.</p>
ശബരിമലയുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ നിലപാടില്‍ നിന്ന് ഇടത് പക്ഷ സര്‍ക്കാര്‍ പിന്‍വാങ്ങിയോ എന്ന ചോദ്യത്തിന് 47 ശതമാനം പേരും പിന്‍വാങ്ങിയെന്ന് രേഖപ്പെടുത്തി. എന്നാല്‍ സര്‍ക്കാര്‍ മുന്‍നിലപാടില്‍ ഉറച്ച് നില്‍ക്കുന്നെന്ന് 40 ശതമാനം പേര്‍ രേഖപ്പെടുത്തി. 13 ശതമാനം പേര്‍ അഭിപ്രായം പറഞ്ഞില്ല.
<p>സോളാര്‍ കേസ് സിബിഐക്ക് വിട്ടതില്‍ ഏത് മുന്നണിയാണ് ലഭമുണ്ടാക്കുക എന്ന ചോദ്യത്തിന് എല്‍ഡിഎഫിന് അനുകൂലമായി നിന്നത് 36 ശതമാനം പേരാണ്. 25 ശതമാനം പേര്‍ യുഡിഎഫിനൊപ്പവും 7 ശതമാനം പേര്‍ എന്‍ഡിഎയ്ക്ക് ഒപ്പവും നിന്നപ്പോള്‍ 32 ശതമാനം പേരാണ് ഇക്കാര്യത്തില്‍ അഭിപ്രായം പറയാതിരുന്നത്. </p>
സോളാര്‍ കേസ് സിബിഐക്ക് വിട്ടതില്‍ ഏത് മുന്നണിയാണ് ലഭമുണ്ടാക്കുക എന്ന ചോദ്യത്തിന് എല്‍ഡിഎഫിന് അനുകൂലമായി നിന്നത് 36 ശതമാനം പേരാണ്. 25 ശതമാനം പേര്‍ യുഡിഎഫിനൊപ്പവും 7 ശതമാനം പേര്‍ എന്‍ഡിഎയ്ക്ക് ഒപ്പവും നിന്നപ്പോള്‍ 32 ശതമാനം പേരാണ് ഇക്കാര്യത്തില്‍ അഭിപ്രായം പറയാതിരുന്നത്.
<p>ഇടത് സര്‍ക്കാര്‍ ശബരിമല വിഷയം മികച്ച രീതിയില്‍ കൈകാര്യം ചെയ്തെന്ന് 40 ശതമാനം പേരും വിശ്വസിക്കുന്നു. 44 ശതമാനം പേര്‍ ഇടത് പക്ഷത്തിന് വീഴ്ച പറ്റിയെന്ന് പറയുന്നു. 16 ശതമാനം പേര്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞില്ല. </p>
ഇടത് സര്‍ക്കാര്‍ ശബരിമല വിഷയം മികച്ച രീതിയില്‍ കൈകാര്യം ചെയ്തെന്ന് 40 ശതമാനം പേരും വിശ്വസിക്കുന്നു. 44 ശതമാനം പേര്‍ ഇടത് പക്ഷത്തിന് വീഴ്ച പറ്റിയെന്ന് പറയുന്നു. 16 ശതമാനം പേര്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞില്ല.
<p>ശബരിമല പ്രശ്നത്തില്‍ ബിജെപിയുടെയും കേന്ദ്രസര്‍ക്കാറിന്‍റെയും നിലപാടിനോട് തൃപ്തിയില്ലെന്ന അഭിപ്രായം രേഖപ്പെടുത്തിയത് 60 ശതമാനം പേരാണ്. 19 ശതമാനം ബിജെപിയുടെ നിലപാടിനൊപ്പം നിന്നപ്പോള്‍ 21 ശതമാനം പേര്‍ അഭിപ്രായം പറഞ്ഞില്ല. </p>
ശബരിമല പ്രശ്നത്തില്‍ ബിജെപിയുടെയും കേന്ദ്രസര്‍ക്കാറിന്‍റെയും നിലപാടിനോട് തൃപ്തിയില്ലെന്ന അഭിപ്രായം രേഖപ്പെടുത്തിയത് 60 ശതമാനം പേരാണ്. 19 ശതമാനം ബിജെപിയുടെ നിലപാടിനൊപ്പം നിന്നപ്പോള്‍ 21 ശതമാനം പേര്‍ അഭിപ്രായം പറഞ്ഞില്ല.
<p>എല്‍ഡിഎഫിനും സിപിഐ(എം)യും മുസ്ലീം വിഭാഗത്തോട് അടുത്തുവോയെന്ന ചോദ്യത്തിന് ഇല്ലെന്ന് 34 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ 51 ശതമാനം പേരും മുസ്ലീം സമൂഹവുമായി സിപിഎം അടുത്തെന്ന് അഭിപ്രായപ്പെട്ടു. 15 ശതമാനം പേര്‍ അഭിപ്രായം പറയാന്‍ കഴിയില്ലെന്ന് രേഖപ്പെടുത്തി. </p>
എല്‍ഡിഎഫിനും സിപിഐ(എം)യും മുസ്ലീം വിഭാഗത്തോട് അടുത്തുവോയെന്ന ചോദ്യത്തിന് ഇല്ലെന്ന് 34 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ 51 ശതമാനം പേരും മുസ്ലീം സമൂഹവുമായി സിപിഎം അടുത്തെന്ന് അഭിപ്രായപ്പെട്ടു. 15 ശതമാനം പേര്‍ അഭിപ്രായം പറയാന്‍ കഴിയില്ലെന്ന് രേഖപ്പെടുത്തി.