'ലെവന്‍'ഡോവ്‌സ്‌കി പുലിയാണ്, ഗോൾഡൺ ഷൂ; ചരിത്രമെഴുതി മെസിയും റോണോയും
മ്യൂണിക്ക്: യൂറോപ്യൻ ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൺ ഷൂ ബയേൺ മ്യൂണിക്ക് താരം റോബർട്ട് ലെവൻഡോവ്സ്കിക്ക്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലിയോണല്‍ മെസി അടക്കമുള്ളവരെ മറികടന്നാണ് നേട്ടം. ഇംഗ്ലണ്ടിൽ ഹാരി കെയ്‌നും ഫ്രാൻസിൽ കിലിയൻ എംബാപ്പേയും സ്‌പെയ്‌നില്‍ ലിയോണല്‍ മെസിയും ഇറ്റലിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ് ടോപ് സ്‌കോറർമാർ.

<p>ജര്‍മന്‍ ലീഗിന്‍റെ സീസണിൽ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി 41 തവണ വലനിറച്ചു. ഇതോടെ ഇതിഹാസ താരം ഗെര്‍ഡ് മുള്ളറുടെ 40 ഗോളെന്ന ചരിത്രം തിരുത്തി ഗോൾഡൻ ബൂട്ട് സ്വന്തമാക്കുകയായിരുന്നു. </p>
ജര്‍മന്‍ ലീഗിന്‍റെ സീസണിൽ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി 41 തവണ വലനിറച്ചു. ഇതോടെ ഇതിഹാസ താരം ഗെര്‍ഡ് മുള്ളറുടെ 40 ഗോളെന്ന ചരിത്രം തിരുത്തി ഗോൾഡൻ ബൂട്ട് സ്വന്തമാക്കുകയായിരുന്നു.
<p>ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടപ്പോര് നേരത്തെ തീർന്നെങ്കിലും സുവർണ പാദുകത്തിന് ഹാരി കെയ്‌ന് അവസാന മത്സരം വരെ കാത്തിരിക്കേണ്ടിവന്നു. ലെസ്റ്ററിനെതിരെ നേടിയ ഗോളിലൂടെ മുഹമ്മദ് സലായെ മറികടന്ന് ഗോൾഡൻ ബൂട്ട് കയ്യിലെടുക്കുകയായിരുന്നു. 23 ഗോളുകൾ പിറന്നപ്പോള്‍ 14 തവണ ഗോളവസരം സൃഷ്ടിച്ചു. പ്ലേ മേക്കർ ഓഫ് ദി ഇയർ പുരസ്‌കാരവും ഹാരി കെയ്‌ന് തന്നെ.</p>
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടപ്പോര് നേരത്തെ തീർന്നെങ്കിലും സുവർണ പാദുകത്തിന് ഹാരി കെയ്‌ന് അവസാന മത്സരം വരെ കാത്തിരിക്കേണ്ടിവന്നു. ലെസ്റ്ററിനെതിരെ നേടിയ ഗോളിലൂടെ മുഹമ്മദ് സലായെ മറികടന്ന് ഗോൾഡൻ ബൂട്ട് കയ്യിലെടുക്കുകയായിരുന്നു. 23 ഗോളുകൾ പിറന്നപ്പോള്‍ 14 തവണ ഗോളവസരം സൃഷ്ടിച്ചു. പ്ലേ മേക്കർ ഓഫ് ദി ഇയർ പുരസ്‌കാരവും ഹാരി കെയ്‌ന് തന്നെ.
<p>ഫ്രഞ്ച് ലീഗിൽ ഓരോ പോക്കറ്റുകളിലൂടെയും നുഴഞ്ഞുകയറി വല നിറയ്‌ക്കുന്ന പിഎസ്‌ജി സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പേയാണ് താരമായത്. 27 തവണ ലക്ഷ്യം കണ്ടു. ഏഴ് പ്രാവശ്യം ഗോളടിക്കാൻ സഹായിച്ചു. </p>
ഫ്രഞ്ച് ലീഗിൽ ഓരോ പോക്കറ്റുകളിലൂടെയും നുഴഞ്ഞുകയറി വല നിറയ്‌ക്കുന്ന പിഎസ്‌ജി സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പേയാണ് താരമായത്. 27 തവണ ലക്ഷ്യം കണ്ടു. ഏഴ് പ്രാവശ്യം ഗോളടിക്കാൻ സഹായിച്ചു.
<p>ലാ ലീഗ കിരീടം നഷ്ടമായെങ്കിലും ടോപ് സ്‌കോറർക്കുള്ള പുരസ്‌കാരം ബാഴ്‌സലോണ നായകൻ ലിയോണൽ മെസി സ്വന്തമാക്കിയിരുന്നു. തുടർച്ചയായ അഞ്ചാം തവണയാണ് മെസി ലാ ലീഗയിൽ ടോപ് സ്‌കോററാവുന്നത്. 30 ഗോളുകള്‍ മെസി വലയിലെത്തിച്ചു. രണ്ടാം സ്ഥാനത്തുള്ള കരീം ബെൻസേമയേക്കാൾ ഏഴ് ഗോൾ കൂടുതൽ. 34 കളിയിൽ ഓരോ 101 മിനിറ്റിലും ഓരോ ഗോൾ എന്ന ശരാശരിയിലാണ് മെസിയുടെ നേട്ടം. </p>
ലാ ലീഗ കിരീടം നഷ്ടമായെങ്കിലും ടോപ് സ്‌കോറർക്കുള്ള പുരസ്‌കാരം ബാഴ്‌സലോണ നായകൻ ലിയോണൽ മെസി സ്വന്തമാക്കിയിരുന്നു. തുടർച്ചയായ അഞ്ചാം തവണയാണ് മെസി ലാ ലീഗയിൽ ടോപ് സ്‌കോററാവുന്നത്. 30 ഗോളുകള്‍ മെസി വലയിലെത്തിച്ചു. രണ്ടാം സ്ഥാനത്തുള്ള കരീം ബെൻസേമയേക്കാൾ ഏഴ് ഗോൾ കൂടുതൽ. 34 കളിയിൽ ഓരോ 101 മിനിറ്റിലും ഓരോ ഗോൾ എന്ന ശരാശരിയിലാണ് മെസിയുടെ നേട്ടം.
<p>ടോപ് സ്‌കോറര്‍ക്കുള്ള പിച്ചിച്ചി ട്രോഫി തുടര്‍ച്ചയായി അഞ്ചാം തവണയും ആകെ എട്ടാം തവണയും മെസിക്ക് സ്വന്തമായി. ഇതോടെ യൂറോപ്പിലെ പ്രധാന ലീഗുകളില്‍ ഏറ്റവും കൂടുതല്‍ തവണ ടോപ് സ്‌കോററായ താരവുമായി ബാഴ്‌സലോണ നായകന്‍. ജര്‍മന്‍ ലീഗില്‍ ഏഴു തവണ ടോപ് സ്‌കോററായ ഗെര്‍ഡ് മുള്ളറുടെ റെക്കോര്‍ഡാണ് മെസി മറികടന്നത്. </p><p> </p>
ടോപ് സ്‌കോറര്‍ക്കുള്ള പിച്ചിച്ചി ട്രോഫി തുടര്‍ച്ചയായി അഞ്ചാം തവണയും ആകെ എട്ടാം തവണയും മെസിക്ക് സ്വന്തമായി. ഇതോടെ യൂറോപ്പിലെ പ്രധാന ലീഗുകളില്‍ ഏറ്റവും കൂടുതല്‍ തവണ ടോപ് സ്‌കോററായ താരവുമായി ബാഴ്‌സലോണ നായകന്‍. ജര്‍മന്‍ ലീഗില്‍ ഏഴു തവണ ടോപ് സ്‌കോററായ ഗെര്‍ഡ് മുള്ളറുടെ റെക്കോര്‍ഡാണ് മെസി മറികടന്നത്.
<p>ഇത്തവണ ഇറ്റാലിയൻ ലീഗിലെ ടോപ് സ്‌കോറര്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. റോണോയ്‌ക്ക് സ്വന്തമായത് 29 ഗോളുകള്‍. യൂറോപ്പിലെ പ്രധാന ലീഗുകളില്‍ മൂന്നെണ്ണത്തില്‍ (ഇംഗ്ലണ്ട്, സ്‌പെയ്‌ന്‍, ഇറ്റലി) ടോപ് സ്‌കോററായ ആദ്യ താരമെന്ന നേട്ടത്തിലെത്തി ഇതോടെ റോണോ. </p>
ഇത്തവണ ഇറ്റാലിയൻ ലീഗിലെ ടോപ് സ്‌കോറര്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. റോണോയ്‌ക്ക് സ്വന്തമായത് 29 ഗോളുകള്‍. യൂറോപ്പിലെ പ്രധാന ലീഗുകളില്‍ മൂന്നെണ്ണത്തില്‍ (ഇംഗ്ലണ്ട്, സ്‌പെയ്‌ന്‍, ഇറ്റലി) ടോപ് സ്‌കോററായ ആദ്യ താരമെന്ന നേട്ടത്തിലെത്തി ഇതോടെ റോണോ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!