- Home
- Trailers (IFFK 2018)
- Competition Films (IFFK 2018)
- ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം; മനുഷ്യ ജീവനെരിച്ചുകളയുന്ന റോക്കറ്റുകള്‍
ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം; മനുഷ്യ ജീവനെരിച്ചുകളയുന്ന റോക്കറ്റുകള്‍
ഇസ്ലാം മതത്തിലെ വിശുദ്ധമാസമായ റംസാനിലെ അവസാനത്തെ ദിവസങ്ങളില്‍ പാലസ്തീനികള്‍ക്കെതിരെ ശക്തമായ റോക്കറ്റ് അക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം അവസാന വെള്ളിയാഴ്ച പ്രര്‍ത്ഥനയ്ക്കെത്തിയ വിശ്വാസികളുടെ നേര്‍ക്ക് റബര്‍ ബുള്ളറ്റുകളും ഗ്രനേഡുകളും വലിച്ചെറിഞ്ഞ് പ്രകോപനം സൃഷ്ടിച്ചതിന് പുറകെയാണ് ഇസ്രയേല്‍ കഴിഞ്ഞ രണ്ട് ദിവസമായി രാത്രി കാലങ്ങളില്‍ ഗാസയിലേക്ക് നിരന്തരം റോക്കറ്റുകള്‍ വിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിന്‍റെ അക്രമണത്തില്‍ ഒൻപത് കുട്ടികളും മുതിർന്ന ഹമാസ് കമാൻഡറും ഉൾപ്പെടെ 20 പേർ കൊല്ലപ്പെടുകയും 65 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ അധികൃതർ അറിയിച്ചു. അതിനിടെ അന്താരാഷ്ട്ര സമൂഹം ഇസ്രയേലിന്‍റെ നടപടിയെ അപലപിച്ചു. " ഇസ്രയേൽ ഗാസയിൽ വ്യോമാക്രമണം നടത്തി സാധാരണക്കാരെ കൊല്ലുന്നത് ഭീകരപ്രവർത്തനമാണ്. പലസ്തീനികൾ സംരക്ഷണം അർഹിക്കുന്നു. ഇസ്രായേലിൽ നിന്ന് വ്യത്യസ്തമായി, പലസ്തീൻ സിവിലിയന്മാരെ സംരക്ഷിക്കാൻ അയൺ ഡോം പോലുള്ള മിസൈൽ പ്രതിരോധ പരിപാടികൾ നിലവിലില്ല." അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധിയായ ഇൽഹാൻ അബ്ദുല്ലഹി ഒമർ ട്വിറ്ററില്‍ കുറിച്ചു.

<p>അടുത്തകാലത്ത് ആദ്യമായാണ് ഇസ്രയേലിനെതിരെ അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധികളില്‍ നിന്ന് ഇത്രയും ശക്തമായൊരു ആരോപണം ഉയരുന്നത്. അമേരിക്കന്‍ സഖ്യ കക്ഷിയായ ഇസ്രയേലിന്‍റെ ഗാസയെക്കെതിരെയുള്ള എല്ലാ അതിക്രമങ്ങളെയും അമേരിക്ക കണ്ടില്ലെന്ന് നടിച്ചിട്ടേയുള്ളൂ. എന്നാല്‍, ഇതാദ്യമായാണ് ഒരു അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി ഇസ്രയേലിനെതിരെ ഇത്രയും രൂക്ഷമായൊരാരോപണം ഉയര്‍ത്തുന്നത്. </p>
അടുത്തകാലത്ത് ആദ്യമായാണ് ഇസ്രയേലിനെതിരെ അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധികളില്‍ നിന്ന് ഇത്രയും ശക്തമായൊരു ആരോപണം ഉയരുന്നത്. അമേരിക്കന്‍ സഖ്യ കക്ഷിയായ ഇസ്രയേലിന്‍റെ ഗാസയെക്കെതിരെയുള്ള എല്ലാ അതിക്രമങ്ങളെയും അമേരിക്ക കണ്ടില്ലെന്ന് നടിച്ചിട്ടേയുള്ളൂ. എന്നാല്‍, ഇതാദ്യമായാണ് ഒരു അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി ഇസ്രയേലിനെതിരെ ഇത്രയും രൂക്ഷമായൊരാരോപണം ഉയര്‍ത്തുന്നത്.
<p>മിനിസോട്ടാ നഗരത്തില്‍ നിന്നുള്ള ഡമോക്രാറ്റിക്ക് പ്രതിനിധിയാണ് ഇൽഹാൻ അബ്ദുല്ലഹി ഒമർ. ട്രംപ് ഭരണകൂടത്തിന്‍റെ ഇസ്രയേല്‍ അനുഭാവ നടപടികളോട് എന്നും രൂക്ഷമായ ഭാഷയിലാണ് ഇൽഹാൻ പ്രതികരിച്ചിരുന്നത്. </p>
മിനിസോട്ടാ നഗരത്തില്‍ നിന്നുള്ള ഡമോക്രാറ്റിക്ക് പ്രതിനിധിയാണ് ഇൽഹാൻ അബ്ദുല്ലഹി ഒമർ. ട്രംപ് ഭരണകൂടത്തിന്‍റെ ഇസ്രയേല്‍ അനുഭാവ നടപടികളോട് എന്നും രൂക്ഷമായ ഭാഷയിലാണ് ഇൽഹാൻ പ്രതികരിച്ചിരുന്നത്.
<p>ഞങ്ങളുടെ പ്രദേശം, തലസ്ഥാനം, പൗരന്മാർ, സൈനികർ എന്നിവർക്കെതിരായ ആക്രമണങ്ങളെ ഞങ്ങൾ സഹിക്കില്ല. ഞങ്ങളെ ആക്രമിക്കുന്നവർ ആരായാലും കനത്ത വില നല്‍കേണ്ടിവരും.' അയാള്‍ പറഞ്ഞു.</p>
ഞങ്ങളുടെ പ്രദേശം, തലസ്ഥാനം, പൗരന്മാർ, സൈനികർ എന്നിവർക്കെതിരായ ആക്രമണങ്ങളെ ഞങ്ങൾ സഹിക്കില്ല. ഞങ്ങളെ ആക്രമിക്കുന്നവർ ആരായാലും കനത്ത വില നല്‍കേണ്ടിവരും.' അയാള്‍ പറഞ്ഞു.
<p>എന്നാല്‍, 'ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി സാധാരണക്കാരെ കൊല്ലുന്നത് ഭീകരപ്രവർത്തനമാണ്. ഫലസ്തീനികൾ സംരക്ഷണം അർഹിക്കുന്നു.' ഇൽഹാൻ അബ്ദുല്ലഹി ഒമർ ആവര്‍ത്തിച്ചു. </p>
എന്നാല്‍, 'ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി സാധാരണക്കാരെ കൊല്ലുന്നത് ഭീകരപ്രവർത്തനമാണ്. ഫലസ്തീനികൾ സംരക്ഷണം അർഹിക്കുന്നു.' ഇൽഹാൻ അബ്ദുല്ലഹി ഒമർ ആവര്‍ത്തിച്ചു.
<p>വെള്ളിയാഴ്ച ഇസ്രയേൽ പൊലീസുമായുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് അമേരിക്കന്‍ സെനറ്റിലെ മറ്റ് 'സ്ക്വാഡ്' അംഗങ്ങൾ പലസ്തീൻകാർക്ക് വേണ്ടി വാദിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനെ ടാഗ് ചെയ്ത് മറ്റ് അംഗങ്ങളായ ത്വലാബ്, ഒകാസിയോ കോർട്ടെസ്, പ്രസ്ലി എന്നിവരും ട്വിറ്ററിൽ തങ്ങളുടെ ആശങ്കകൾ പ്രകടിപ്പിച്ചു. </p>
വെള്ളിയാഴ്ച ഇസ്രയേൽ പൊലീസുമായുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് അമേരിക്കന്‍ സെനറ്റിലെ മറ്റ് 'സ്ക്വാഡ്' അംഗങ്ങൾ പലസ്തീൻകാർക്ക് വേണ്ടി വാദിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനെ ടാഗ് ചെയ്ത് മറ്റ് അംഗങ്ങളായ ത്വലാബ്, ഒകാസിയോ കോർട്ടെസ്, പ്രസ്ലി എന്നിവരും ട്വിറ്ററിൽ തങ്ങളുടെ ആശങ്കകൾ പ്രകടിപ്പിച്ചു.
<p>'അൽ അക്സയിൽ ഞാൻ ആദ്യമായി പ്രാർത്ഥിക്കുമ്പോൾ എനിക്ക് 7 വയസ്സായിരുന്നു. മുസ്‌ലിംകൾക്കുള്ള പുണ്യ സ്ഥലമാണിത്. ക്രിസ്ത്യാനികൾക്കായുള്ള വിശുദ്ധ കല്ലറകളുടെ പള്ളിയേയെയഹൂദർക്കുള്ള വിശുദ്ധ ക്ഷേത്രപര്‍വ്വതത്തെയോ ആക്രമിക്കുന്നതിന് തുല്യമാണിത്. റമദാൻ മാസത്തിലാണ് ഇസ്രായേലിന്‍റെ അക്രമണം. എവിടെയാണ് പ്രകോപനം?, ജോ ബൈഡനെ ടാഗ് ചെയ്ത് ' ത്വലാബ് എഴുതി.</p>
'അൽ അക്സയിൽ ഞാൻ ആദ്യമായി പ്രാർത്ഥിക്കുമ്പോൾ എനിക്ക് 7 വയസ്സായിരുന്നു. മുസ്‌ലിംകൾക്കുള്ള പുണ്യ സ്ഥലമാണിത്. ക്രിസ്ത്യാനികൾക്കായുള്ള വിശുദ്ധ കല്ലറകളുടെ പള്ളിയേയെയഹൂദർക്കുള്ള വിശുദ്ധ ക്ഷേത്രപര്‍വ്വതത്തെയോ ആക്രമിക്കുന്നതിന് തുല്യമാണിത്. റമദാൻ മാസത്തിലാണ് ഇസ്രായേലിന്‍റെ അക്രമണം. എവിടെയാണ് പ്രകോപനം?, ജോ ബൈഡനെ ടാഗ് ചെയ്ത് ' ത്വലാബ് എഴുതി.
<p>പ്രസ്ലി പറഞ്ഞു: 'കിഴക്കൻ ജറുസലേമിലെ ഷെയ്ഖ് ജറയിലെ പലസ്തീൻ നിവാസികളോട് വീടുകളിൽ നിന്ന് ബലമായി നീക്കം ചെയ്യപ്പെടുന്നവരോട് ഞാൻ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. ഒരു പകർച്ചവ്യാധിയുടെ മധ്യത്തിൽ, റമദാൻ മാസത്തിൽ. ഇത് അസ്വീകാര്യമാണ്. ഇത് മനുഷ്യത്വരഹിതമാണ്. പലസ്തീനികളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ യുഎസ് നേതൃത്വം കാണിക്കണം.' ഒകാസിയോ കോർട്ടെസ് എഴുതി.</p>
പ്രസ്ലി പറഞ്ഞു: 'കിഴക്കൻ ജറുസലേമിലെ ഷെയ്ഖ് ജറയിലെ പലസ്തീൻ നിവാസികളോട് വീടുകളിൽ നിന്ന് ബലമായി നീക്കം ചെയ്യപ്പെടുന്നവരോട് ഞാൻ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. ഒരു പകർച്ചവ്യാധിയുടെ മധ്യത്തിൽ, റമദാൻ മാസത്തിൽ. ഇത് അസ്വീകാര്യമാണ്. ഇത് മനുഷ്യത്വരഹിതമാണ്. പലസ്തീനികളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ യുഎസ് നേതൃത്വം കാണിക്കണം.' ഒകാസിയോ കോർട്ടെസ് എഴുതി.
<p>എന്നാല്‍, ഗാസയില്‍ നിന്ന് 50 റോക്കറ്റുകൾ വിക്ഷേപിച്ചതായി ഇന്നലെ ഇസ്രായേൽ സൈന്യം ആരോപിച്ചു. ഇതിൽ ഡസൻ കണക്കിന് റോക്കറ്റുകള്‍ അയൺ ഡോം ഏരിയൽ ഡിഫൻസ് സിസ്റ്റം ആകാശത്ത് വച്ച് തന്നെ തകര്‍ത്തെന്നും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ആര്‍ക്കും അപകടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. </p>
എന്നാല്‍, ഗാസയില്‍ നിന്ന് 50 റോക്കറ്റുകൾ വിക്ഷേപിച്ചതായി ഇന്നലെ ഇസ്രായേൽ സൈന്യം ആരോപിച്ചു. ഇതിൽ ഡസൻ കണക്കിന് റോക്കറ്റുകള്‍ അയൺ ഡോം ഏരിയൽ ഡിഫൻസ് സിസ്റ്റം ആകാശത്ത് വച്ച് തന്നെ തകര്‍ത്തെന്നും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ആര്‍ക്കും അപകടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
<p>ഇസ്രയേല്‍ ഗാസയിലെ രണ്ട് റോക്കറ്റ് ലോഞ്ചറുകൾ, രണ്ട് സൈനിക പോസ്റ്റുകൾ, ഒരു തുരങ്കം, എട്ട് ഹമാസ് പ്രവർത്തകർ എന്നിവരെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. അവരുടെ കമാൻഡർമാരിൽ ഒരാളായ മുഹമ്മദ് ഫയാദ് കൊല്ലപ്പെട്ടതായി ഹമാസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. </p>
ഇസ്രയേല്‍ ഗാസയിലെ രണ്ട് റോക്കറ്റ് ലോഞ്ചറുകൾ, രണ്ട് സൈനിക പോസ്റ്റുകൾ, ഒരു തുരങ്കം, എട്ട് ഹമാസ് പ്രവർത്തകർ എന്നിവരെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. അവരുടെ കമാൻഡർമാരിൽ ഒരാളായ മുഹമ്മദ് ഫയാദ് കൊല്ലപ്പെട്ടതായി ഹമാസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
<p>ഇസ്രയേലിന്‍റെ റോക്കറ്റ് അക്രമണത്തില്‍ ഒൻപത് കുട്ടികളും മുതിർന്ന ഹമാസ് കമാൻഡറും ഉൾപ്പെടെ 20 പേർ കൊല്ലപ്പെടുകയും 65 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ അധികൃതർ അറിയിച്ചു. </p>
ഇസ്രയേലിന്‍റെ റോക്കറ്റ് അക്രമണത്തില്‍ ഒൻപത് കുട്ടികളും മുതിർന്ന ഹമാസ് കമാൻഡറും ഉൾപ്പെടെ 20 പേർ കൊല്ലപ്പെടുകയും 65 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ അധികൃതർ അറിയിച്ചു.
<p>എന്നാല്‍, പോരാട്ടം അവസാനിപ്പിക്കാന്‍ ഇസ്രയേലിലെ ഏറ്റവും വലിയ അധികാരപ്രമത്തതയുള്ള പ്രധാനമന്ത്രി നെതന്യാഹു തയ്യാറാകുന്നമെന്നതിന് സൂചനകളൊന്നുമില്ലെന്ന് മാത്രമല്ല, അക്രണം ശക്തമാക്കുമെന്നും തങ്ങളെ ആരെതിര്‍ത്താലും അക്രമിക്കപ്പെടുന്നവര്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും പോരാട്ടം കുറച്ചുകാലം തുടരാമെന്നും നെതന്യാഹു ആവര്‍ത്തിച്ചു. </p>
എന്നാല്‍, പോരാട്ടം അവസാനിപ്പിക്കാന്‍ ഇസ്രയേലിലെ ഏറ്റവും വലിയ അധികാരപ്രമത്തതയുള്ള പ്രധാനമന്ത്രി നെതന്യാഹു തയ്യാറാകുന്നമെന്നതിന് സൂചനകളൊന്നുമില്ലെന്ന് മാത്രമല്ല, അക്രണം ശക്തമാക്കുമെന്നും തങ്ങളെ ആരെതിര്‍ത്താലും അക്രമിക്കപ്പെടുന്നവര്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും പോരാട്ടം കുറച്ചുകാലം തുടരാമെന്നും നെതന്യാഹു ആവര്‍ത്തിച്ചു.
<p>വെള്ളിയാഴ്ച പ്രര്‍ത്ഥനയ്ക്ക് ഇസ്ലാം മതവിശ്വാസികള്‍ അൽ-അക്സാ പള്ളി എത്തുന്നതിന് മുമ്പ് തന്നെ പള്ളിയും പരിസരവും ഇസ്രയേല്‍ സേനയുടെ അധീനതയിലാക്കിയിരുന്നു. കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമേ വിശ്വാസികളെ സൈന്യം പള്ളിയിലേക്ക് കടത്തിവിട്ടൊള്ളൂ.</p>
വെള്ളിയാഴ്ച പ്രര്‍ത്ഥനയ്ക്ക് ഇസ്ലാം മതവിശ്വാസികള്‍ അൽ-അക്സാ പള്ളി എത്തുന്നതിന് മുമ്പ് തന്നെ പള്ളിയും പരിസരവും ഇസ്രയേല്‍ സേനയുടെ അധീനതയിലാക്കിയിരുന്നു. കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമേ വിശ്വാസികളെ സൈന്യം പള്ളിയിലേക്ക് കടത്തിവിട്ടൊള്ളൂ.
<p>അന്ന് വൈകീട്ടോടെ പള്ളിയില്‍ സംഘര്‍ഷമുണ്ടാവുകയും രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. നിരായുധരായ വിശ്വാസികള്‍ക്ക് നേരെ ഇസ്രയേലി സേന റബര്‍ ബുള്ളറ്റുകളും ഗ്രനൈഡുകളും ഉപയോഗിച്ചു. അന്നത്തെ ഏറ്റുമുട്ടലില്‍ 305 ഫലസ്തീനികൾക്ക് പരിക്കേറ്റു. 205 പേരെ ആശുപത്രിയിലാക്കി. അഞ്ച് പേരുടെ നില ഗുരുതരമായി തുടരുകയാണ്.</p>
അന്ന് വൈകീട്ടോടെ പള്ളിയില്‍ സംഘര്‍ഷമുണ്ടാവുകയും രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. നിരായുധരായ വിശ്വാസികള്‍ക്ക് നേരെ ഇസ്രയേലി സേന റബര്‍ ബുള്ളറ്റുകളും ഗ്രനൈഡുകളും ഉപയോഗിച്ചു. അന്നത്തെ ഏറ്റുമുട്ടലില്‍ 305 ഫലസ്തീനികൾക്ക് പരിക്കേറ്റു. 205 പേരെ ആശുപത്രിയിലാക്കി. അഞ്ച് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
<p>ഈ സംഘര്‍ഷത്തെ തുടര്‍ന്ന് കിഴക്കൻ ജറുസലേമിലെ അൽ-അക്സാ പള്ളിയിൽ നിന്ന് ഇസ്രയേല്‍ സുരക്ഷാ സേനയെ പിൻവലിക്കാൻ ഗാസ മുനമ്പിനെ നിയന്ത്രിക്കുന്ന തീവ്രവാദ ഗ്രൂപ്പായ ഹമാസ് ഇന്നലെ വൈകുന്നേരം 6 മണിവരെ ഇസ്രായേലിന് അന്ത്യശാസനം നൽകിയിരുന്നു. </p>
ഈ സംഘര്‍ഷത്തെ തുടര്‍ന്ന് കിഴക്കൻ ജറുസലേമിലെ അൽ-അക്സാ പള്ളിയിൽ നിന്ന് ഇസ്രയേല്‍ സുരക്ഷാ സേനയെ പിൻവലിക്കാൻ ഗാസ മുനമ്പിനെ നിയന്ത്രിക്കുന്ന തീവ്രവാദ ഗ്രൂപ്പായ ഹമാസ് ഇന്നലെ വൈകുന്നേരം 6 മണിവരെ ഇസ്രായേലിന് അന്ത്യശാസനം നൽകിയിരുന്നു.
<p>സമയപരിധി കഴിഞ്ഞതിന് ശേഷവും ഇസ്രയേല്‍ സൈന്യം പള്ളിയില്‍ തുടര്‍ന്നതോടെയാണ് ഹമാസ് ഇസ്രയേലിന് നേര്‍ക്ക് റോക്കറ്റുകൾ പ്രയോഗിച്ചത്. ഹമാസ് അയച്ച എല്ലാ റോക്കറ്റുകളെയും ഇസ്രയേല്‍ ആകാശത്ത് വച്ച് തന്നെ നിര്‍വീര്യമാക്കി. അവരുടെ അയൺ ഡോം സംവിധാനം മിസൈലുകളെ ആകാശത്ത് വച്ച് തന്നെ നിര്‍വീര്യമാക്കാന്‍ സാഹായിക്കുന്നു. </p>
സമയപരിധി കഴിഞ്ഞതിന് ശേഷവും ഇസ്രയേല്‍ സൈന്യം പള്ളിയില്‍ തുടര്‍ന്നതോടെയാണ് ഹമാസ് ഇസ്രയേലിന് നേര്‍ക്ക് റോക്കറ്റുകൾ പ്രയോഗിച്ചത്. ഹമാസ് അയച്ച എല്ലാ റോക്കറ്റുകളെയും ഇസ്രയേല്‍ ആകാശത്ത് വച്ച് തന്നെ നിര്‍വീര്യമാക്കി. അവരുടെ അയൺ ഡോം സംവിധാനം മിസൈലുകളെ ആകാശത്ത് വച്ച് തന്നെ നിര്‍വീര്യമാക്കാന്‍ സാഹായിക്കുന്നു.
<p>'ഗാസയിലെ സൈനിക ലക്ഷ്യങ്ങൾ ആക്രമിക്കാൻ ഞങ്ങൾ ആരംഭിച്ചു. വിവിധ സാഹചര്യങ്ങൾക്കായി ഞങ്ങൾ പ്രത്യേകം ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഹമാസിന് സന്ദേശം ലഭിക്കും. ഹമാസിന്‍റെ റോക്കറ്റ് ആക്രമണത്തോടുള്ള ഇസ്രയേൽ പ്രതികരണത്തെക്കുറിച്ച് സംസാരിച്ച സൈനിക വക്താവ് ജോനാഥൻ കോൺറിക്കസ് പറഞ്ഞതായി ഡെയിലിമെയില്‍ റിപ്പോര്‍ട്ട് ചെയ്തു.</p>
'ഗാസയിലെ സൈനിക ലക്ഷ്യങ്ങൾ ആക്രമിക്കാൻ ഞങ്ങൾ ആരംഭിച്ചു. വിവിധ സാഹചര്യങ്ങൾക്കായി ഞങ്ങൾ പ്രത്യേകം ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഹമാസിന് സന്ദേശം ലഭിക്കും. ഹമാസിന്‍റെ റോക്കറ്റ് ആക്രമണത്തോടുള്ള ഇസ്രയേൽ പ്രതികരണത്തെക്കുറിച്ച് സംസാരിച്ച സൈനിക വക്താവ് ജോനാഥൻ കോൺറിക്കസ് പറഞ്ഞതായി ഡെയിലിമെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
<p>കഴിഞ്ഞ ഇസ്രായേൽ-ഹമാസ് പോരാട്ടങ്ങൾക്കിടെ മധ്യസ്ഥത വഹിച്ച ഈജിപ്തും ഖത്തറും സംഘർഷങ്ങൾ ശമിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് നയതന്ത്ര വൃത്തങ്ങൾ എ.എഫ്.പിയോട് പറഞ്ഞു. </p>
കഴിഞ്ഞ ഇസ്രായേൽ-ഹമാസ് പോരാട്ടങ്ങൾക്കിടെ മധ്യസ്ഥത വഹിച്ച ഈജിപ്തും ഖത്തറും സംഘർഷങ്ങൾ ശമിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് നയതന്ത്ര വൃത്തങ്ങൾ എ.എഫ്.പിയോട് പറഞ്ഞു.
<p>കഴിഞ്ഞ ദിവസങ്ങളിലെ സംഘര്‍ഷം അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് ഇസ്രയേലിനെതിരെയുള്ള വികാരം ശക്തമാക്കി. അമേരിക്ക ഇസ്രയേല്‍ നടപടിയെ നിരീക്ഷിക്കുകയാണെന്ന് വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു.</p>
കഴിഞ്ഞ ദിവസങ്ങളിലെ സംഘര്‍ഷം അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് ഇസ്രയേലിനെതിരെയുള്ള വികാരം ശക്തമാക്കി. അമേരിക്ക ഇസ്രയേല്‍ നടപടിയെ നിരീക്ഷിക്കുകയാണെന്ന് വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു.
<p>സംഘര്‍ഷത്തില്‍ തങ്ങള്‍ക്ക് അതിയായ ആശങ്കയുണ്ടെന്നും റോക്കറ്റാക്രമണം സ്വീകാര്യമല്ലെന്ന് ഇസ്രയേലിനെ അറിയിച്ചതായും യുഎസ് എംബസി അറിയിച്ചു. എന്നാല്‍, അതിർത്തിക്കടുത്തുള്ള തെക്കൻ ഇസ്രായേലി പട്ടണങ്ങളെ ലക്ഷ്യമാക്കി പലസ്തീന്‍ 50 റോക്കറ്റുകളയച്ചെന്ന് ഇസ്രയേലും ആരോപിച്ചു. </p>
സംഘര്‍ഷത്തില്‍ തങ്ങള്‍ക്ക് അതിയായ ആശങ്കയുണ്ടെന്നും റോക്കറ്റാക്രമണം സ്വീകാര്യമല്ലെന്ന് ഇസ്രയേലിനെ അറിയിച്ചതായും യുഎസ് എംബസി അറിയിച്ചു. എന്നാല്‍, അതിർത്തിക്കടുത്തുള്ള തെക്കൻ ഇസ്രായേലി പട്ടണങ്ങളെ ലക്ഷ്യമാക്കി പലസ്തീന്‍ 50 റോക്കറ്റുകളയച്ചെന്ന് ഇസ്രയേലും ആരോപിച്ചു.
<p>ആറ് റോക്കറ്റുകൾ 60 മൈൽ (100 കിലോമീറ്റർ) അകലെയുള്ള ജറുസലേമിനെ ലക്ഷ്യമിട്ടതായി ലഫ്റ്റനന്‍റ് കേണൽ കോൺറിക്കസ് പറഞ്ഞു. 2014 ലെ യുദ്ധത്തിന് ശേഷം നഗരത്തിന് നേരെയുള്ള ആദ്യത്തെ റോക്കറ്റ് ആക്രമണമാണിതെന്ന് കരുതപ്പെടുന്നു. </p>
ആറ് റോക്കറ്റുകൾ 60 മൈൽ (100 കിലോമീറ്റർ) അകലെയുള്ള ജറുസലേമിനെ ലക്ഷ്യമിട്ടതായി ലഫ്റ്റനന്‍റ് കേണൽ കോൺറിക്കസ് പറഞ്ഞു. 2014 ലെ യുദ്ധത്തിന് ശേഷം നഗരത്തിന് നേരെയുള്ള ആദ്യത്തെ റോക്കറ്റ് ആക്രമണമാണിതെന്ന് കരുതപ്പെടുന്നു.