ഇന്ത്യയില്‍ 12 ലക്ഷം കടന്ന് രോഗികള്‍, മരണം 29,890 ; വീണ്ടും ലോക്ഡൗണ്‍ ?
കൊവിഡ് രോഗബാധയുടെ കണക്കുകള്‍ മുകളിലേക്ക് തന്നെ എന്ന സൂചനകളാണ് ഏറ്റവും ഒടുവിലായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന കണക്കുകള്‍ കാണിക്കുന്നത്. ലോകത്ത് ഇതുവരെയായി 93,49,374 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ മരണം 6,30,211 ല്‍ എത്തി നില്‍ക്കുന്നു. അതേ സമയം രോഗികളുടെ എണ്ണം ഒന്നരകോടി കവിഞ്ഞു. അതായത്, 1,53,74,394 പേര്‍ക്കാണ് ഇതുവരെയായി രോഗം ബാധിച്ചത്. രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് മൂന്നാമതാണ്. ഇതുവരെയായി ഇന്ത്യയില്‍ 12,39,684 രോഗികളാണ് ഉള്ളത്. മരണ സംഖ്യ മുപ്പതിനായിരത്തിനോട് അടുക്കുന്നു. 29,890 പേര്‍ക്കാണ് ഇതുവരെയായി ഇന്ത്യയില്‍ ജീവന്‍ നഷ്ടമായത്. എന്നാല്‍ രോഗവ്യാപനവും മരണവും ദിനംപ്രതി കൂടിവരുമ്പോഴും രാജ്യത്ത് സമൂഹവ്യാപനമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

<p>രാജ്യത്ത് പുതിയ കേസുകളുടെ എണ്ണത്തിലും മരണസംഖ്യയിലും ഇത് വരെയുള്ള എറ്റവും ഉയർന്ന പ്രതിദിന വർധനവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പറയുന്നു. </p>
രാജ്യത്ത് പുതിയ കേസുകളുടെ എണ്ണത്തിലും മരണസംഖ്യയിലും ഇത് വരെയുള്ള എറ്റവും ഉയർന്ന പ്രതിദിന വർധനവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പറയുന്നു.
<p>ഒറ്റ ദിവസം 45,720 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ. മരണ സംഖ്യ 1000 കടന്നു. 1129 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്ക്. 12,39,684 പേർക്ക് ഇത് വരെ രോഗം സ്ഥീരികരിച്ചു. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 4,26,167 പേരാണ്.</p>
ഒറ്റ ദിവസം 45,720 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ. മരണ സംഖ്യ 1000 കടന്നു. 1129 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്ക്. 12,39,684 പേർക്ക് ഇത് വരെ രോഗം സ്ഥീരികരിച്ചു. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 4,26,167 പേരാണ്.
<p>മഹാരാഷ്ട്ര, ആന്ധപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതി അതീവ ഗുരുതരമാണ്. പ്രതിദിന രോഗബാധ മഹാരാഷ്ട്രയിൽ പതിനായിരവും ആന്ധ്രപ്രദേശിൽ ആറായിരവും തമിഴ്നാട്ടിൽ അയ്യായിരവും കടന്നു. </p>
മഹാരാഷ്ട്ര, ആന്ധപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതി അതീവ ഗുരുതരമാണ്. പ്രതിദിന രോഗബാധ മഹാരാഷ്ട്രയിൽ പതിനായിരവും ആന്ധ്രപ്രദേശിൽ ആറായിരവും തമിഴ്നാട്ടിൽ അയ്യായിരവും കടന്നു.
<p>ആകെ രോഗികൾ എഴുപത്തിയയ്യായിരം കടന്ന കർണ്ണാടകത്തിൽ മരണം ആയിരത്തിഅഞ്ഞൂറ് പിന്നിട്ടു. ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ രണ്ടായിരത്തിലേറെ കേസുകളാണ് തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നത്.</p>
ആകെ രോഗികൾ എഴുപത്തിയയ്യായിരം കടന്ന കർണ്ണാടകത്തിൽ മരണം ആയിരത്തിഅഞ്ഞൂറ് പിന്നിട്ടു. ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ രണ്ടായിരത്തിലേറെ കേസുകളാണ് തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നത്.
<p>കേരളത്തോടൊപ്പം ഒഡീഷയിലും ഇന്നലെ പ്രതിദിന രോഗികബാധിതരുടെ എണ്ണം ആയിരം കടന്നിരുന്നു. ഇതോടെ പ്രതിദിനം ആയിരത്തിന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളുടെ എണ്ണം പതിമൂന്നായി. രോഗബാധിതർ കുത്തനെ ഉയരുമ്പോഴും സാമൂഹിക വ്യാപനമില്ലെന്നാണ് കേന്ദ്ര നിലപാട്.</p>
കേരളത്തോടൊപ്പം ഒഡീഷയിലും ഇന്നലെ പ്രതിദിന രോഗികബാധിതരുടെ എണ്ണം ആയിരം കടന്നിരുന്നു. ഇതോടെ പ്രതിദിനം ആയിരത്തിന് മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളുടെ എണ്ണം പതിമൂന്നായി. രോഗബാധിതർ കുത്തനെ ഉയരുമ്പോഴും സാമൂഹിക വ്യാപനമില്ലെന്നാണ് കേന്ദ്ര നിലപാട്.
<p>പശ്ചിമ ബംഗാളിൽ ഇന്ന് സമ്പൂർണ്ണ ലോക്ഡൗണാണ്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആഴ്ചയിൽ രണ്ട് ദിവസം സമ്പൂർണ്ണ ലോക്ഡൗൺ ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. </p>
പശ്ചിമ ബംഗാളിൽ ഇന്ന് സമ്പൂർണ്ണ ലോക്ഡൗണാണ്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആഴ്ചയിൽ രണ്ട് ദിവസം സമ്പൂർണ്ണ ലോക്ഡൗൺ ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം.
<p>വ്യാഴം ,ശനി ദിവസങ്ങളിലാണ് ഈ ആഴ്ച്ചയിലെ ലോക്ഡൗൺ. തുടർച്ചയായി രണ്ടായിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.</p>
വ്യാഴം ,ശനി ദിവസങ്ങളിലാണ് ഈ ആഴ്ച്ചയിലെ ലോക്ഡൗൺ. തുടർച്ചയായി രണ്ടായിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.
<p>മണിപ്പൂരിൽ ഇന്ന് മുതൽ പതിനാല് ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചു. രോഗവ്യാപന തോത് കുറവാണെങ്കിലും ഉറവിടം കണ്ടെത്താനാകാത്ത ചില കേസുകൾ റിപ്പോർട്ട് ചെയ്തതാണ് മണിപ്പൂരിൽ ലോക്ഡൗൺ പ്രഖ്യാപിക്കാൻ കാരണം. </p>
മണിപ്പൂരിൽ ഇന്ന് മുതൽ പതിനാല് ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചു. രോഗവ്യാപന തോത് കുറവാണെങ്കിലും ഉറവിടം കണ്ടെത്താനാകാത്ത ചില കേസുകൾ റിപ്പോർട്ട് ചെയ്തതാണ് മണിപ്പൂരിൽ ലോക്ഡൗൺ പ്രഖ്യാപിക്കാൻ കാരണം.
<p>കൊവിഡ് മരണം റിപ്പോർട്ട് ചെയ്യാത്ത ചുരുങ്ങിയ സംസ്ഥാനങ്ങളിൽ ഒന്നാണ് മണിപ്പൂർ. മധ്യപ്രദേശിലെ ഭോപ്പാലിൽ നാളെ മുതൽ പത്ത് ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ഡൗൺ നടപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു.</p>
കൊവിഡ് മരണം റിപ്പോർട്ട് ചെയ്യാത്ത ചുരുങ്ങിയ സംസ്ഥാനങ്ങളിൽ ഒന്നാണ് മണിപ്പൂർ. മധ്യപ്രദേശിലെ ഭോപ്പാലിൽ നാളെ മുതൽ പത്ത് ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ഡൗൺ നടപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു.
<p>നിലവില്‍ ഇന്ത്യയില്‍ കൊവിഡ് രോഗം വ്യാപിച്ചിരിക്കുന്ന സംസ്ഥാനങ്ങളില്‍ രോഗത്തെ തടഞ്ഞ് നിര്‍ത്താനോ വ്യാപനം കുറയ്ക്കാനോ കഴിഞ്ഞിട്ടുള്ളത് ദില്ലിക്ക് മാത്രമമാണ്. ദില്ലിയില്‍ നിന്ന് പുറത്ത് വരുന്ന കണക്കുകളില്‍ കുറവുകള്‍ രേഖപ്പെടുത്തി തുടങ്ങി. </p>
നിലവില്‍ ഇന്ത്യയില്‍ കൊവിഡ് രോഗം വ്യാപിച്ചിരിക്കുന്ന സംസ്ഥാനങ്ങളില്‍ രോഗത്തെ തടഞ്ഞ് നിര്‍ത്താനോ വ്യാപനം കുറയ്ക്കാനോ കഴിഞ്ഞിട്ടുള്ളത് ദില്ലിക്ക് മാത്രമമാണ്. ദില്ലിയില്‍ നിന്ന് പുറത്ത് വരുന്ന കണക്കുകളില്‍ കുറവുകള്‍ രേഖപ്പെടുത്തി തുടങ്ങി.
<p>ജൂലൈ ആറാം തിയതി മുതല്‍ ദില്ലിയിലെ രോഗബാധിതരുടെ എണ്ണത്തിലും മരണ നിരക്കിലും ചെറുതെങ്കിലും കുറവ് രേഖപ്പെടുത്തി തുടങ്ങിയിരുന്നു. ജൂണ്‍ 5 വരെ ദില്ലിയില്‍ പ്രതിദിനം 2.5 ശതമാനത്തിന് മുകളിലായിരുന്നു രോഗബാധിതരെ രേഖപ്പെടുത്തിയത്.</p>
ജൂലൈ ആറാം തിയതി മുതല്‍ ദില്ലിയിലെ രോഗബാധിതരുടെ എണ്ണത്തിലും മരണ നിരക്കിലും ചെറുതെങ്കിലും കുറവ് രേഖപ്പെടുത്തി തുടങ്ങിയിരുന്നു. ജൂണ്‍ 5 വരെ ദില്ലിയില്‍ പ്രതിദിനം 2.5 ശതമാനത്തിന് മുകളിലായിരുന്നു രോഗബാധിതരെ രേഖപ്പെടുത്തിയത്.
<p>ഇതേ കാലയളവില്‍ ദില്ലിയിലെ മരണ നിരക്കും രണ്ട് ശതമാനത്തിന് മുകളിലായിരുന്നു. എന്നാല്‍ ജൂലൈ ആറിന് ശേഷം മരണനിരക്ക് കുറയ്ക്കാന്‍ ദില്ലിക്ക് കഴിഞ്ഞു. അതില്‍ തന്നെ ഇന്ന 0.73 ശതമാനമായിരുന്നു ദില്ലിയിലെ മരണനിരക്കെന്നത് ഏറെ ആശ്വാസകരമാണ്. </p>
ഇതേ കാലയളവില്‍ ദില്ലിയിലെ മരണ നിരക്കും രണ്ട് ശതമാനത്തിന് മുകളിലായിരുന്നു. എന്നാല്‍ ജൂലൈ ആറിന് ശേഷം മരണനിരക്ക് കുറയ്ക്കാന്‍ ദില്ലിക്ക് കഴിഞ്ഞു. അതില്‍ തന്നെ ഇന്ന 0.73 ശതമാനമായിരുന്നു ദില്ലിയിലെ മരണനിരക്കെന്നത് ഏറെ ആശ്വാസകരമാണ്.
<p>ജൂണ്‍ മാസത്തിന്‍റെ ആദ്യ നാളുകളില്‍ രോഗബാധിതരുടെ എണ്ണം ആറ് ശതമാനത്തിന് മുകളിലായിരുന്നു. മരണനിരക്കാകട്ടെ ഏഴും ഏട്ടും ശതമാനമായിരുന്നു.</p>
ജൂണ്‍ മാസത്തിന്‍റെ ആദ്യ നാളുകളില്‍ രോഗബാധിതരുടെ എണ്ണം ആറ് ശതമാനത്തിന് മുകളിലായിരുന്നു. മരണനിരക്കാകട്ടെ ഏഴും ഏട്ടും ശതമാനമായിരുന്നു.
<p>ഈ കണക്കുകളില്‍ നിന്നാണ് ഒരു മാസത്തിന് ശേഷം ദില്ലി മരണനിരക്കും രോഗബാധിതരുടെ എണ്ണത്തിലും കാര്യമായ കുറവ് രേഖപ്പെടുത്തി തുടങ്ങിയത്. ഇതിനിടെ ദില്ലിയില്‍ സജീവ രോഗികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. </p>
ഈ കണക്കുകളില്‍ നിന്നാണ് ഒരു മാസത്തിന് ശേഷം ദില്ലി മരണനിരക്കും രോഗബാധിതരുടെ എണ്ണത്തിലും കാര്യമായ കുറവ് രേഖപ്പെടുത്തി തുടങ്ങിയത്. ഇതിനിടെ ദില്ലിയില്‍ സജീവ രോഗികളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി.
<p>ദില്ലിയില്‍ 1,26,323 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 1,07,650 പേര്‍ക്ക് രോഗം ഭേദമായി. 3,719 പേര്‍ മരിച്ചു. 14,954 സജീവ കേസുകള്‍ നിലനില്‍ക്കുന്നു. എന്നാല്‍ ദില്ലിയുടെ മാതൃകയിലല്ല മറ്റ് സംസ്ഥാനങ്ങളുടെ കണക്കുകള്‍. അവിടങ്ങളില്‍ രോഗവ്യാപനവും മരണനിരക്കും ഏറിവരികയാണ്. </p>
ദില്ലിയില്‍ 1,26,323 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 1,07,650 പേര്‍ക്ക് രോഗം ഭേദമായി. 3,719 പേര്‍ മരിച്ചു. 14,954 സജീവ കേസുകള്‍ നിലനില്‍ക്കുന്നു. എന്നാല്‍ ദില്ലിയുടെ മാതൃകയിലല്ല മറ്റ് സംസ്ഥാനങ്ങളുടെ കണക്കുകള്‍. അവിടങ്ങളില്‍ രോഗവ്യാപനവും മരണനിരക്കും ഏറിവരികയാണ്.
<p>ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളതും ഏറ്റവും കൂടുതല്‍ മരണവും നടന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇന്നും രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും മാറ്റമൊന്നുമില്ലാതെയാണ് മഹാരാഷ്ട്രയില്‍ നിന്നും പുറത്ത് വരുന്ന കണക്കുകള്‍. </p>
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളതും ഏറ്റവും കൂടുതല്‍ മരണവും നടന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇന്നും രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും മാറ്റമൊന്നുമില്ലാതെയാണ് മഹാരാഷ്ട്രയില്‍ നിന്നും പുറത്ത് വരുന്ന കണക്കുകള്‍.