പേരും മതവും ചോദിച്ച് മര്‍ദ്ദനം, ഏഴ് മരണം; വടക്ക് കിഴക്കന്‍ ദില്ലി കലാപഭൂമി
പൗരത്വ നിയമഭേദഗതിയെ ചൊല്ലിയുള്ള സംഘർഷങ്ങളിൽ ദില്ലിയിൽ മരണം ഏഴായി. വടക്ക് കിഴക്കൻ ദില്ലിയിൽ പലയിടത്തും നിരോധനാജ്ഞ തുടരുകയാണ്. സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമം വ്യാപിക്കുന്നത് തടയാൻ പൊലീസ് സന്നാഹം ശക്തമാക്കിയിരിക്കുകയാണ്. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ദില്ലി പരിസ്ഥിതി മന്ത്രി ദോപാൽ റായി അർദ്ധരാത്രിയോടെ ലഫ്നന്‍റ് ഗവർണറുമായി കൂടിക്കാഴ്ച നടത്തി. ഇതിനിടെ പേരും മതവും ചോദിച്ചായിരുന്നു അക്രമമെന്നും പ്രത്യേക മതവിഭാഗക്കാരെ തെരഞ്ഞ്പിടിച്ച് മര്‍ദ്ദിക്കുകയായിരുന്നെന്നും മര്‍ദ്ദനമേറ്റവര്‍ മാധ്യമങ്ങളോട് പറഞ്ഞു. കലാപ ദൃശ്യങ്ങള്‍ കാണാം.
മുഹമ്മദ് ഷാരൂഖ് എന്ന ആളാണ് സംഘര്‍ഷത്തിനിടെ പൊലീസിന് നേരെ വെടിവച്ചതെന്നും ഇയാളെ അറസ്റ്റ് ചെയ്തെന്നും ദില്ലി പൊലീസ് അറിയിച്ചു.
മൗജ്പുരിയിൽ വീടുകൾക്കും വാഹനങ്ങൾക്കും പ്രതിഷേധക്കാർ തീയിട്ടു. വടക്ക് കിഴക്കന്‍ ദില്ലിയിലെ പത്ത് ഇടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഡോണൾഡ് ട്രംപിന്‍റെ സന്ദർശനത്തിനിടെയാണ് പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ രാജ്യ തലസ്ഥാനത്ത് കലാപസമാനമായ സാഹചര്യം ഉണ്ടായത്.
നിയമത്തെ അനുകൂലിക്കുന്നവരും സമരക്കാരും മൗജ്പൂരിൽ വച്ച് കല്ലേറ് തുടങ്ങിയതോടെയാണ് ഇന്നലെ പ്രശ്നങ്ങള്‍ ആരംഭിച്ചത്. കല്ലേറ് പെട്ടെന്ന് തന്നേ കലാപ സമാനമായ അന്തരീക്ഷത്തിലേക്ക് ദില്ലിയെ തള്ളിയിട്ടു.
ഇരുകൂട്ടരും തെരുവുകളില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. നിരവധി വീടുകൾക്ക് തീയിട്ടു. രണ്ട് കാറും ഓട്ടോറിക്ഷയും നിവരവധി ഇരുചക്രവാഹനങ്ങളും അഗ്നിക്കിരയാക്കി.
നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും അക്രമിക്കപ്പെട്ടുവെന്നാണ് ദില്ലിയിൽ നിന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഗോകുൽപുരി, ഭജൻപുര, ബാബർപൂർ എന്നിവിടങ്ങളിലേക്ക് വളരെ പെട്ടെന്ന് തന്നെ സംഘര്‍ഷം വ്യാപിച്ചു. ഇത് ഏറെ ആശങ്കപടര്‍ത്തി.
കല്ലേറിൽ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ ഹെഡ് കോൺസ്റ്റബിൾ രതൻലാൽ മരിച്ചു. ആറ് നാട്ടുകാരും കലാപത്തിനിടെ കൊല്ലപ്പെട്ടു.
സംഘര്‍ഷത്തില്‍ ഷാഹ്ദരാ ഡിസിപിക്കും പരിക്കേറ്റു. ഭജൻപുരയില്‍ അക്രമികളെ നേരിടാന്‍ പൊലീസിന് കണ്ണീർവാതകം ഉപയോഗിക്കേണ്ടി വന്നു.
സുരക്ഷക്കായി 8 കമ്പനി സിആർപിഎഫിനെയാണ് ദില്ലിയില്‍ വിന്യസിച്ചത്. സംഘർഷങ്ങൾ നിയന്ത്രണ വിധേയമെന്ന് പൊലീസ് പറയുമ്പോഴും വിവിധയിടങ്ങളിൽ അക്രമം തുടരുകയാണ്.
ഡോണൾഡ് ട്രംപിന്‍റെ ഇന്ത്യ സന്ദർശനത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഢി പ്രതികരിച്ചു.
ക്രമസമാധാനം ഉറപ്പു വരുത്താൻ ആഭ്യന്തരമന്ത്രി അമിത് ഷായോട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെട്ടു. ജനങ്ങൾ സംയമനം പാലിക്കണമെന്ന് രാഹുൾ ഗാന്ധി അഭ്യർത്ഥിച്ചു.
മതസൗഹാർദ്ദം നിലനിർത്താൻ എല്ലാവരും ശ്രമിക്കണമെന്ന് സോണിയ ഗാന്ധിയും ആവശ്യപ്പെട്ടു. മതത്തിന്‍റെ പേരിലുള്ള വിഭജന ശ്രമങ്ങളെ പരാജയപ്പെടുത്തണമെന്നും സോണിയ പറഞ്ഞു.
ഇതിനിടെ ആക്രമണത്തിന് ആഹ്വാനം ചെയ്തെന്ന് ആരോപിച്ച് ബിജെപി നേതാവ് കപിൽ മിശ്രയ്ക്കെതിരെ ജാമിയ കോ ഓർഡിനേഷൻ കമ്മിറ്റി പൊലീസിൽ പരാതി നൽകി.
മിശ്രയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ജാമിയ കോ ഓർഡിനേഷൻ കമ്മിറ്റി പരാതി നൽകിയിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്നും ചേരും. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനാണ് യോഗം ചേരുന്നത്.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും അടിയന്തര യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ദില്ലി പരിസ്ഥിതി മന്ത്രി ദോപാൽ റായി അർദ്ധരാത്രിയോടെ ലഫ്നന്‍റ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പേര് ചോദിച്ചാണ് മർദ്ദനം നടക്കുന്നതെന്നും, പൊലീസ് ആക്രമണങ്ങൾക്ക് ഒത്താശ ചെയ്യുന്നതായും ആക്രമണങ്ങളിൽ പരിക്കേറ്റവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മോജ്പൂരിൽ കല്ലേറിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗോകുൽപുരി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ രത്തൻലാൽ ഉൾപ്പെടെ അഞ്ച് പേരാണ് ആക്രമണങ്ങളിൽ മരിച്ചത്.
105 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ ഇതിൽ എട്ട് പേരുടെ നില ഗുരുതരമാണ്.
സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ മുഫ്തി.
''ദില്ലി കത്തിയെരിയുകയും കശ്മീരില്‍ എണ്‍പത് ലക്ഷം പേരുടെ മൗലികാവകാശങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നതിനിടയില്‍ ഹായ് ചായയും നമസ്തേ ട്രംപും. സബര്‍മതി ആശ്രമത്തിലേക്ക് പ്രമുഖരായ വിദേശികള്‍ വരുമ്പോഴാണ് മഹാത്മാ ഗാന്ധിയുടെ പൈതൃകം ഓര്‍മ്മിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ മൂല്യങ്ങള്‍ മറന്നുപോകുന്നു. '' ഇല്‍ത്തിജ ട്വീറ്റ് ചെയ്തു.
കല്ലേറിനോടൊപ്പം ഹോക്കിസ്റ്റിക്ക്, കമ്പിവടി, തുടങ്ങി കൈയില്‍ കിട്ടിയതെല്ലെമെടുത്ത് അക്രമിസംഘം വടക്ക് കിഴക്കന്‍ ദില്ലിയിലെ തെരുവുകള്‍ കീഴടക്കുകയായിരുന്നു.
ശക്തമായ കല്ലേറിനിടെ പൊലീസ് പലപ്പോഴും നിഷ്ക്രിയരായി. അക്രമികള്‍ പരസ്പരം ഏറ്റുമുട്ടിയതോടൊപ്പം പൊലീസിന് നേരയും അക്രമം അഴിച്ചു വിട്ടു.
അക്രമിസംഘം പെട്രോള്‍ പമ്പുകളില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീയിട്ടത് ഏറെ നേരെ ആശങ്കസൃഷ്ടിച്ചു.
ശക്തമായ കല്ലേറിനിടെ പൊലീസ് പലപ്പോഴും നിഷ്ക്രിയരായി. അക്രമികള്‍ പരസ്പരം ഏറ്റുമുട്ടിയതോടൊപ്പം പൊലീസിന് നേരയും അക്രമം അഴിച്ചു വിട്ടു.
മതവും പേരും ചോദിച്ചാണ് പലപ്പോഴും സംഘര്‍ഷങ്ങള്‍ ഉടലെടുത്തത്. പ്രത്യേക മതവിഭാഗത്തിലെ ആളുകളെ തെരഞ്ഞ് പിടിച്ച് അക്രമിക്കുകയായിരുന്നു.
അതൊടൊപ്പം ദില്ലിയില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ തോക്ക് സജീവമാകുന്നത് ഏറെ ആശങ്കകളാണ് ഉയര്‍ത്തുന്നത്.
കഴിഞ്ഞ തവണ ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിനിടെ അക്രമി തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയും ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇതിന് പുറകേ പൗരത്വ പ്രതിഷേധങ്ങള്‍ക്കിടെ ഇന്നലെ നടന്ന പ്രതിഷേധത്തിനിടെയും തോക്ക് ഉപയോഗിച്ച് അക്രമി വെടിയുതിര്‍ത്തു.
അക്രമം വ്യാപിച്ചതിനെ തുടര്‍ന്ന് ദില്ലി മെട്രോ സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു.
ആളുകള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍.
സാധാരണ ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിച്ചുകൂട്ടുകയാണ്. എന്നാല്‍ ഇന്നലെ കലാപ സമയത്ത് അക്രമികള്‍ വീടുകള്‍ക്ക് തീയിട്ടത് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു.
പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും വടക്ക് കിഴക്കന്‍ ദില്ലിയില്‍ നടത്തിയ പ്രകടനങ്ങള്‍ക്കിടെ ജനക്കൂട്ടത്തിനും പൊലീസിനും നേരെ വെടിയുതിര്ക്കുന്നയാള്. കലാപത്തില്‍ ഏഴ് പേര് മരിച്ചെന്നും മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു.