മോദിക്ക് പകരക്കാരനായി വി മുരളീധരൻ നൈജീരിയയിൽ; അബുജയിലെത്തിയ മന്ത്രിക്ക് ഉജ്ജ്വല സ്വീകരണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിനിധീകരിച്ച് "ഡെമോക്രസി ഡേ" ആഘോഷങ്ങളിൽ പങ്കെടുക്കാനാൻ കേന്ദ്രമന്ത്രി വി മുരളീധരൻ നൈജീരിയയിൽ. നൈജീരിയയുടെ തലസ്ഥാനമായ അബുജയിലെത്തിയ വി മുരളീധരന് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. രാഷ്ട്രത്തലവന്മാർക്ക് നൽകാറുള്ള ഗാർഡ് ഓഫ് ഓണര്‍ നൽകിയാണ് വിമാനത്താവളത്തിൽ വി മുരളീധരന് സ്വീകരണം ഒരുക്കിയത്.
"ഡെമോക്രസി ഡേ" ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്ന ആഫ്രിക്കയിലെ നേതാക്കളുമായി വി മുരളീധരൻ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
അബൂജ, ലാഗോസ് എന്നിവിടങ്ങളിലെ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായും പ്രത്യേക കൂടിക്കാഴ്ചയുണ്ട്. ഇന്ത്യയും നൈജീരിയയുമായി പരമ്പരാഗതമായി സൗഹാർദ്ദപരമായ ബന്ധമാണ് നിലനിർത്തി വരുന്നതെന്നും ഈ സന്ദർശനം ഇന്ത്യയും നൈജീരിയയും തമ്മിലുള്ള ദൃഢവും ഊഷ്മളവുമായ ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.
രാഷ്ട്രത്തലവൻമാര്‍ക്ക് നൽകുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ നൽകിയാണ് വി മുരളീധരനെ നൈജീരിയൻ സൈന്യം വരവേറ്റത്.
അബുജയിൽ വന്നിറങ്ങിയ കേന്ദ്രമന്ത്രി വി മുരളീധരന് കിട്ടിയത് ഊഷ്മള വരവേൽപ്പ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിനിധീകരിച്ചാണ് കേന്ദ്ര മന്ത്രി വി മുരളീധരൻ നൈജിരിയൻ സന്ദര്‍ശനത്തിന് യാത്രതിരിച്ചത്.
നൈജീരിയയുടെ ഡെമോക്രസി ഡേയിൽ അതിഥിയായി വി മുരളീധരൻ പങ്കെടുക്കും.
"ഡെമോക്രസി ഡേ" ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്ന ആഫ്രിക്കയിലെ നേതാക്കളുമായും വി മുരളീധരൻ കൂടിക്കാഴ്ച നടത്തും.
അബൂജ, ലാഗോസ് എന്നിവിടങ്ങളിലെ ഇന്ത്യൻ സമൂഹത്തിലെ പ്രതിനിധികളുമായും പ്രത്യേകമായി കൂടിക്കാഴ്ചകൾ നടത്തുന്നുണ്ട്.
ഇന്ത്യയും നൈജീരിയയുമായി പരമ്പരാഗതമായി തുടരുന്ന സൗഹൃദം നിലനിര്‍ത്തുമെന്നും ഈ സന്ദർശനം ഇന്ത്യയും നൈജീരിയയും തമ്മിലുള്ള ദൃഢവും ഊഷ്മളവുമായ ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്നും വി മുരളീധരൻ പ്രതികരിച്ചു
വിദേശകാര്യ സഹമന്ത്രിയെന്ന നിലയിൽ നൈജീരിയയുടെ തലസ്ഥാനമായ അബൂജയിലെ ഇന്ത്യൻ സമൂഹത്തെ വി മുരളീധരൻ അഭിസംബോധന ചെയ്തു
വിവിധ മേഖലകളിലിൽ ഇന്ത്യൻ സമൂഹം നേരിടുന്ന പ്രശ്നങ്ങൾ ചര്‍ച്ച ചെയ്ത കേന്ദ്ര മന്ത്രി അതിനെല്ലാം ഉചിതമായ പരിഹാരങ്ങൾ കണ്ടെത്താമെന്ന് ഉറപ്പും നൽകി