MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • India News
  • ഗാസിയാബാദില്‍ ജീവനൊടുക്കി മൂന്ന് സഹോദരിമാര്‍, കാരണം കൊറിയന്‍ ഗെയിം?

ഗാസിയാബാദില്‍ ജീവനൊടുക്കി മൂന്ന് സഹോദരിമാര്‍, കാരണം കൊറിയന്‍ ഗെയിം?

ഗാസിയാബാദില്‍ അപ്പാര്‍ട്‌മെന്‍റില്‍ നിന്ന് ചാടി മൂന്ന് സഹോദരിമാർ ജീവനൊടുക്കിയ സംഭവത്തില്‍ വഴിത്തിരിവ്. പെണ്‍കുട്ടികളുടെ മുറിയിൽ നിന്ന് പൊലീസിന് കുറിപ്പ് ലഭിച്ചു. കൊറിയൻ ഗെയിമിനോടുള്ള ആസക്തിയാണ് മൂവരുടെയും മരണത്തിന് കാരണമായതെന്നാണ് സംശയിക്കുന്നത്.

2 Min read
Author : Web Desk
Published : Feb 04 2026, 02:26 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
16
ഗാസിയാബാദിനെ ഞെട്ടിച്ച് മൂന്ന് സഹോദരിമാരുടെ മരണം
Image Credit : our own

ഗാസിയാബാദിനെ ഞെട്ടിച്ച് മൂന്ന് സഹോദരിമാരുടെ മരണം

ഗാസിയാബാദിലെ ക്രോസിംഗ് റിപ്പബ്ലിക് ഏരിയയിലെ ഭാരത് സിറ്റി സൊസൈറ്റിയിൽ തിങ്കളാഴ്ച രാത്രി മൂന്ന് സഹോദരിമാർ ഒമ്പതാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. ഈ ദാരുണ സംഭവം കുടുംബത്തെ മാത്രമല്ല, നഗരത്തെയാകെ ഞെട്ടിച്ചു. ഒരു ഓൺലൈൻ കൊറിയൻ ഗെയിമിന് അടിമകളായിരുന്നു ഇവർ എന്നാണ് പ്രാഥമിക നിഗമനം.

26
മുറിയിൽ നിന്ന് കുറിപ്പും ഡയറിയും കണ്ടെത്തി
Image Credit : Asianet News

മുറിയിൽ നിന്ന് കുറിപ്പും ഡയറിയും കണ്ടെത്തി

മൂന്ന് സഹോദരിമാരുടെ മുറിയിൽ നിന്ന് പൊലീസിന് ഒരു കുറിപ്പും ഡയറിയും ലഭിച്ചു. ഡയറിയിലെ വിവരങ്ങൾ പെണ്‍കുട്ടികളുടെ മാനസികാവസ്ഥയും ദാരുണ മരണത്തിന്‍റെ കാരണവും കണ്ടെത്താൻ സഹായിക്കുമെന്നാണ് പൊലീസ് പറയുന്നത്. ഡയറി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Related Articles

Related image1
അണ്‍ലിമിറ്റഡ് 4ജി, 5ജി; രണ്ട് റീചാര്‍ജ് പ്ലാനുകളില്‍ വമ്പന്‍ മാറ്റം വരുത്തി എയര്‍ടെല്‍
Related image2
ബഹിരാകാശത്ത് മറ്റൊരു ഭൂമിയോ? അതിശയ ഗ്രഹം കണ്ടെത്തി ഗവേഷകർ, 146 പ്രകാശവർഷം അകലം
36
രാത്രി രണ്ട് മണിക്കുണ്ടായ ദാരുണ സംഭവം
Image Credit : X

രാത്രി രണ്ട് മണിക്കുണ്ടായ ദാരുണ സംഭവം

ഭാരത് സിറ്റി സൊസൈറ്റിയിലെ ബി-1 ടവറിലെ 907-ാം നമ്പർ ഫ്ലാറ്റിലാണ് നടുക്കുന്ന സംഭവമുണ്ടായത്. രാത്രി രണ്ട് മണിയോടെ ഇവിടെയുള്ളവര്‍ വലിയ ശബ്ദം കേട്ടിരുന്നു. 16 വയസ്സുള്ള നിഷിക, 14 വയസ്സുള്ള പ്രാചി, 12 വയസ്സുള്ള പാഖി എന്നിവർ രക്തത്തിൽ കുളിച്ച് കിടക്കുന്നത് ഇതിന് പിന്നാലെ ആളുകള്‍ കണ്ടത്. മൂവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

46
ഓൺലൈൻ ഗെയിം ആസക്തി അന്വേഷണത്തിൻ്റെ കേന്ദ്രബിന്ദു
Image Credit : X

ഓൺലൈൻ ഗെയിം ആസക്തി അന്വേഷണത്തിൻ്റെ കേന്ദ്രബിന്ദു

മൂന്ന് സഹോദരിമാരും ഒരു ഓൺലൈൻ ടാസ്‌ക് അടിസ്ഥാനമാക്കിയുള്ള കൊറിയൻ ഗെയിം കളിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഇത്തരം ഗെയിമുകളിൽ നിന്ന് വിട്ടുനിൽക്കാൻ പെണ്‍കുട്ടികളെ പലതവണ ഉപദേശിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഗെയിമിലൂടെ എന്തെങ്കിലും സമ്മർദ്ദമുണ്ടായോ എന്നറിയാൻ പൊലീസ് ഇവരുടെ മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.

56
പെണ്‍കുട്ടികളുടെ കുടുംബ പശ്ചാത്തലവും പൊലീസ് അന്വേഷിക്കുന്നു
Image Credit : Getty

പെണ്‍കുട്ടികളുടെ കുടുംബ പശ്ചാത്തലവും പൊലീസ് അന്വേഷിക്കുന്നു

പെൺകുട്ടികളുടെ പിതാവ് ചേതൻ രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെന്നും കഴിഞ്ഞ മൂന്ന്-നാല് വർഷമായി രണ്ട് ഭാര്യമാർക്കും കുട്ടികൾക്കുമൊപ്പം ഇതേ സൊസൈറ്റിയിലാണ് താമസിക്കുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി. കുടുംബപരമായ പ്രശ്നങ്ങളോ ഗാർഹിക പീഡനമോ പെണ്‍കുട്ടികളുടെ ആത്മഹത്യക്ക് കാരണമായോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

#WATCH गाजियाबाद, उत्तर प्रदेश: 9वीं मंजिल की बालकनी से कूदने से 3 लड़कियों की मृत्यु हो गई।

SSP शालीमार गार्डन अतुल कुमार सिंह ने कहा, "रात करीब 2:15 बजे सूचना प्राप्त हुई कि भारत सिटी में टावर बी1 के नौवीं मंजिल की बालकनी से 3 बच्चियां कूद गई हैं। मौके पर 3 बच्चियां निशिका(16)… pic.twitter.com/ARrlkHKrou

— ANI_HindiNews (@AHindinews) February 4, 2026

66
പ്രദേശവാസികള്‍ ഞെട്ടലിൽ, പൊലീസ് എല്ലാ വശങ്ങളും അന്വേഷിക്കുന്നു
Image Credit : X

പ്രദേശവാസികള്‍ ഞെട്ടലിൽ, പൊലീസ് എല്ലാ വശങ്ങളും അന്വേഷിക്കുന്നു

മൂന്ന് സഹോദരിമാരുടെ മരണത്തെ തുടർന്ന് ഞെട്ടലിലാണ് സൊസൈറ്റിയിലെ താമസക്കാർ. കുട്ടികൾ എന്തിനീ കടുംകൈ ചെയ്തു എന്ന ചോദ്യമാണ് എല്ലാവരുടെയും മനസില്‍. സംഭവം അതീവ ഗൗരവമുള്ളതാണെന്നും, സത്യാവസ്ഥ കണ്ടെത്താനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാനും എല്ലാ വശങ്ങളും അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

About the Author

WD
Web Desk
മരണം

Latest Videos
Recommended Stories
Recommended image1
തീപ്പൊരിയായി ദീദി, എസ്ഐആറിനെതിരായ ഹർജിയിൽ സുപ്രീംകോടതിയിൽ നേരിട്ട് വാദിച്ച് മമത ബാനർജി; വക്കീൽ ​കുപ്പായമണിഞ്ഞത് നാലര പതിറ്റാണ്ടിന് ശേഷം
Recommended image2
റെയിൽവേ ട്രാക്കിൽ ചുവന്ന വസ്ത്രം ധരിച്ച് യുവതി, പിന്നാലെ അപകടകരമായ രീതിയിൽ റീൽസ്; ഒടുവിൽ മാപ്പ് പറഞ്ഞു, റെയിൽവേ നിയമം അറിഞ്ഞിരിക്കണം
Recommended image3
ദേ ഇതാണ് ആ പുസ്തകം, പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് കേന്ദ്രം പറഞ്ഞ നരവനെയുടെ പുസ്തകം ഉയർത്തി രാഹുൽ; മൂന്നാം നാളും സഭ പ്രക്ഷുബ്ധം, ബിട്ടുവുമായി വാക്പോര്
Related Stories
Recommended image1
അണ്‍ലിമിറ്റഡ് 4ജി, 5ജി; രണ്ട് റീചാര്‍ജ് പ്ലാനുകളില്‍ വമ്പന്‍ മാറ്റം വരുത്തി എയര്‍ടെല്‍
Recommended image2
ബഹിരാകാശത്ത് മറ്റൊരു ഭൂമിയോ? അതിശയ ഗ്രഹം കണ്ടെത്തി ഗവേഷകർ, 146 പ്രകാശവർഷം അകലം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved