വിദ്യാഭ്യാസം ആരുടെ കടമ ? ജെഎന്‍യുവില്‍ കത്തുന്ന പ്രതിഷേധങ്ങള്‍
ലോകം മുഴുവനും ഉയരുന്ന വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളിലേക്ക് ജെഎന്‍യു സമരവും ഉയര്‍ന്നു കഴിഞ്ഞു. ഹോങ്കോങ്, ഇന്ത്യോനേഷ്യ, ചിലി, ഇറാഖ്, ഇങ്ങനെ ലോകത്തിലെ പല രാജ്യങ്ങളിലും വിദ്യാര്‍ത്ഥികള്‍ തെരുവുകളില്‍ അതാത് ഭരണകൂടത്തിനെതിരെ പ്രക്ഷോഭങ്ങള്‍ നയിക്കുകയാണ്. ഈ ഗണത്തിലേക്ക് ഇന്ത്യയും കയറിക്കഴിഞ്ഞു. 1969 മുതല്‍ സ്ഥാപിതമായ ജവഹര്‍ലാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പഠിച്ചിറങ്ങിയവരാണ് ഇന്ന് ഇന്ത്യയുടെ പ്രധാന സ്ഥാനങ്ങളിലിരിക്കുന്ന പലരും. കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമനും ജെഎന്‍യു വിദ്യാര്‍ത്ഥിനിയായിരുന്നു. പഠനകാലത്ത് അന്നത്തെ ഭരണകൂടത്തിനെതിരെ സമരമുഖത്തുണ്ടായിരുന്നു നിര്‍മ്മലാ സീതാരാമനും. എന്നാല്‍ ഇന്ന് ആ പൂര്‍വ്വവിദ്യാര്‍ത്ഥി ജെഎന്‍യുവിലെ സമരങ്ങളെ കുറിച്ച് പറഞ്ഞത് 'കഴിഞ്ഞ നാലഞ്ച് വര്‍ഷമായി ജെന്‍യുവില്‍ ദേശവിരുദ്ധ പ്രവര്‍ത്തനമാണ് നടക്കുന്നത്. ഇന്ത്യാവിരുദ്ധ ശക്തികളുമായി ബന്ധമുള്ള ഇവരെ ദേശവിരുദ്ധര്‍ എന്ന് വിളിക്കു'മെന്നുമായിരുന്നു നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്. ദില്ലിയിലെ കടുത്ത തണുപ്പിലും ജെഎന്‍യു ഇപ്പോള്‍ വീണ്ടും സമരചൂടിലാണ്. കാണാം ആ സമരതീവ്രതയുടെ കാഴ്ചകള്‍.
130

വിദ്യാഭ്യാസമെന്നത് കച്ചവടമല്ലെന്നും അത് ഭരണഘടന പൗരന് നല്‍കുന്ന അവകാശമാണെന്നും പൂര്‍ണ്ണബോധ്യമുള്ളൊരു തലമുറയാണ് എന്നും ജെഎന്‍യുവില്‍ ഉണ്ടായിരുന്നത്.
വിദ്യാഭ്യാസമെന്നത് കച്ചവടമല്ലെന്നും അത് ഭരണഘടന പൗരന് നല്‍കുന്ന അവകാശമാണെന്നും പൂര്‍ണ്ണബോധ്യമുള്ളൊരു തലമുറയാണ് എന്നും ജെഎന്‍യുവില്‍ ഉണ്ടായിരുന്നത്.
230
ഈയൊരു സമരപാരമ്പര്യമാണ് ജെഎന്‍യു വിദ്യാര്‍ത്ഥികളെ ഫീസ് വര്‍ദ്ധനയ്ക്കെതിരെ സമരവുമായി തെരുവുകളിലേക്കിറങ്ങാന്‍ പ്രയരിപ്പിച്ചതും.
ഈയൊരു സമരപാരമ്പര്യമാണ് ജെഎന്‍യു വിദ്യാര്‍ത്ഥികളെ ഫീസ് വര്‍ദ്ധനയ്ക്കെതിരെ സമരവുമായി തെരുവുകളിലേക്കിറങ്ങാന്‍ പ്രയരിപ്പിച്ചതും.
330
സർവകലാശാലയിൽ നടപ്പിൽ വരുത്താൻ പോകുന്ന ഫീസ് വർദ്ധനവ്, ഡ്രസ് കോഡിൽ വരാൻ പോകുന്ന നിഷ്കർഷ, രാത്രിയിലെ ഹോസ്റ്റൽ അടക്കുന്ന സമയപരിധി തുടങ്ങിയവയാണ് പ്രധാന പ്രശ്നങ്ങളായി വിദ്യാർത്ഥി യൂണിയൻ സമരമുഖത്ത് ഉന്നയിക്കുന്നത്.
സർവകലാശാലയിൽ നടപ്പിൽ വരുത്താൻ പോകുന്ന ഫീസ് വർദ്ധനവ്, ഡ്രസ് കോഡിൽ വരാൻ പോകുന്ന നിഷ്കർഷ, രാത്രിയിലെ ഹോസ്റ്റൽ അടക്കുന്ന സമയപരിധി തുടങ്ങിയവയാണ് പ്രധാന പ്രശ്നങ്ങളായി വിദ്യാർത്ഥി യൂണിയൻ സമരമുഖത്ത് ഉന്നയിക്കുന്നത്.
430
വളരെ നാടകീയമായി സർവകലാശാലയുടെ ബിരുദദാന ചടങ്ങുകൾ നടക്കുന്ന ദിവസം തന്നെയാണ് സമരത്തിനും ആഹ്വാനമുയർന്നത്.
വളരെ നാടകീയമായി സർവകലാശാലയുടെ ബിരുദദാന ചടങ്ങുകൾ നടക്കുന്ന ദിവസം തന്നെയാണ് സമരത്തിനും ആഹ്വാനമുയർന്നത്.
530
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്‌റിയാൽ നിശാങ്ക തുടങ്ങിയ പല വിഐപികളും പങ്കെടുക്കുന്ന ചടങ്ങ് അങ്ങനെ സമരകോലാഹലങ്ങളിൽ മുങ്ങി.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്‌റിയാൽ നിശാങ്ക തുടങ്ങിയ പല വിഐപികളും പങ്കെടുക്കുന്ന ചടങ്ങ് അങ്ങനെ സമരകോലാഹലങ്ങളിൽ മുങ്ങി.
630
ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് ട്വീറ്റ് ചെയ്ത ജെഎൻയു വിസി എം ജഗദീഷ് കുമാർ പറയുന്നത് ഫീസ് ഒഴികെയുള്ളതിനെപ്പറ്റി വിദ്യാർഥികൾ പറഞ്ഞുപരത്തുന്നതെല്ലാം വാസ്തവവിരുദ്ധമായ കാര്യങ്ങളാണെന്നാണ്.
ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് ട്വീറ്റ് ചെയ്ത ജെഎൻയു വിസി എം ജഗദീഷ് കുമാർ പറയുന്നത് ഫീസ് ഒഴികെയുള്ളതിനെപ്പറ്റി വിദ്യാർഥികൾ പറഞ്ഞുപരത്തുന്നതെല്ലാം വാസ്തവവിരുദ്ധമായ കാര്യങ്ങളാണെന്നാണ്.
730
ഹോസ്റ്റൽ അടക്കുന്ന സമയവും, മെസ് ഹാളിലെ ഡ്രസ്സ് കോഡും ഒക്കെ മുൻ മാനുവലിലും ഉണ്ടായിരുന്നു തെളിവായി പഴയതും പുതിയതുമായ IHA മാനുവലുകൾ താരതമ്യം ചെയ്തുകൊണ്ടുള്ള സ്ക്രീൻഷോട്ടുകൾ അദ്ദേഹം ട്വീറ്റ് ചെയ്തു.
ഹോസ്റ്റൽ അടക്കുന്ന സമയവും, മെസ് ഹാളിലെ ഡ്രസ്സ് കോഡും ഒക്കെ മുൻ മാനുവലിലും ഉണ്ടായിരുന്നു തെളിവായി പഴയതും പുതിയതുമായ IHA മാനുവലുകൾ താരതമ്യം ചെയ്തുകൊണ്ടുള്ള സ്ക്രീൻഷോട്ടുകൾ അദ്ദേഹം ട്വീറ്റ് ചെയ്തു.
830
പല ചെലവുകളും ഇപ്പോൾ വഹിക്കുന്നത് അഡ്മിനിസ്ട്രേഷനാണ്. അതിനായി ചെലവാകുന്ന പത്തുകോടിയോളം രൂപ യുജിസിയിൽ നിന്ന് അനുവദിച്ചുകിട്ടുന്നില്ല എന്നതുകൊണ്ട്, അത് കണ്ടെത്താനായി ഫീസുകൾ കാലാനുസൃതമായി പരിഷ്കരിക്കുക എന്ന ഒരു മാർഗമേ മുന്നിലുള്ളൂ.
പല ചെലവുകളും ഇപ്പോൾ വഹിക്കുന്നത് അഡ്മിനിസ്ട്രേഷനാണ്. അതിനായി ചെലവാകുന്ന പത്തുകോടിയോളം രൂപ യുജിസിയിൽ നിന്ന് അനുവദിച്ചുകിട്ടുന്നില്ല എന്നതുകൊണ്ട്, അത് കണ്ടെത്താനായി ഫീസുകൾ കാലാനുസൃതമായി പരിഷ്കരിക്കുക എന്ന ഒരു മാർഗമേ മുന്നിലുള്ളൂ.
930
അങ്ങനെ ഒരു നിർദേശം വന്നിട്ട് കാലം കുറെയായി എന്നും താൻ അത് നടപ്പിൽ വരുത്തുകമാത്രമേ ചെയ്തുള്ളുവെന്നും ജെഎൻയു വൈസ് ചാൻസലർ പറഞ്ഞു.
അങ്ങനെ ഒരു നിർദേശം വന്നിട്ട് കാലം കുറെയായി എന്നും താൻ അത് നടപ്പിൽ വരുത്തുകമാത്രമേ ചെയ്തുള്ളുവെന്നും ജെഎൻയു വൈസ് ചാൻസലർ പറഞ്ഞു.
1030
എന്നാൽ, ഇതിനോട് പ്രതികരിച്ചുകൊണ്ട് വിദ്യാർത്ഥി പ്രതിനിധിയായ ബാലാജി പറഞ്ഞത്, രാജ്യത്തെ പാവപ്പെട്ട ആദിവാസി, പിന്നാക്കവിഭാഗങ്ങളിൽ നിന്നൊക്കെയുള്ള വിദ്യാർത്ഥികൾക്ക് ഇന്നും കുറഞ്ഞചെലവിൽ രാജ്യത്തെ ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം ആർജ്ജിക്കാൻ അവശേഷിക്കുന്ന ചുരുക്കം ഇടങ്ങളിൽ ഒന്നാണ് ജെഎൻയു.
എന്നാൽ, ഇതിനോട് പ്രതികരിച്ചുകൊണ്ട് വിദ്യാർത്ഥി പ്രതിനിധിയായ ബാലാജി പറഞ്ഞത്, രാജ്യത്തെ പാവപ്പെട്ട ആദിവാസി, പിന്നാക്കവിഭാഗങ്ങളിൽ നിന്നൊക്കെയുള്ള വിദ്യാർത്ഥികൾക്ക് ഇന്നും കുറഞ്ഞചെലവിൽ രാജ്യത്തെ ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം ആർജ്ജിക്കാൻ അവശേഷിക്കുന്ന ചുരുക്കം ഇടങ്ങളിൽ ഒന്നാണ് ജെഎൻയു.
1130
പതിനെട്ടു ഹോസ്റ്റലുകളിലായി ഏകദേശം 5500 -ൽ പരം വിദ്യാർത്ഥികൾ അവിടെ താമസിച്ചു പഠിക്കുന്നുണ്ട് അവിടത്തെ ഫീസ് ഇങ്ങനെ കുത്തനെ ഉയർത്തുന്നത് അത് പാവങ്ങൾക്ക് അപ്രാപ്യമാക്കുന്ന രീതിയിലുള്ള നടപടിയാണ് എന്നദ്ദേഹം പറഞ്ഞു.
പതിനെട്ടു ഹോസ്റ്റലുകളിലായി ഏകദേശം 5500 -ൽ പരം വിദ്യാർത്ഥികൾ അവിടെ താമസിച്ചു പഠിക്കുന്നുണ്ട് അവിടത്തെ ഫീസ് ഇങ്ങനെ കുത്തനെ ഉയർത്തുന്നത് അത് പാവങ്ങൾക്ക് അപ്രാപ്യമാക്കുന്ന രീതിയിലുള്ള നടപടിയാണ് എന്നദ്ദേഹം പറഞ്ഞു.
1230
ഇപ്പോഴത്തെ നിരക്കുവർധനവുകൾ നിലവിൽ വന്നാൽ മാസം അടക്കേണ്ട ഫീസ് 6000 രൂപയിൽ അധികമാകും.
ഇപ്പോഴത്തെ നിരക്കുവർധനവുകൾ നിലവിൽ വന്നാൽ മാസം അടക്കേണ്ട ഫീസ് 6000 രൂപയിൽ അധികമാകും.
1330
ജെഎൻയുവിൽ ഇപ്പോൾ പഠിക്കുന്ന വിദ്യാർത്ഥികളിൽ 25 ശതമാനവും മാസം ആറായിരം രൂപയിൽ താഴെമാത്രം വരുമാനമുള്ള കുടുംബങ്ങളിൽ നിന്ന് വരുന്നവരാണ്.
ജെഎൻയുവിൽ ഇപ്പോൾ പഠിക്കുന്ന വിദ്യാർത്ഥികളിൽ 25 ശതമാനവും മാസം ആറായിരം രൂപയിൽ താഴെമാത്രം വരുമാനമുള്ള കുടുംബങ്ങളിൽ നിന്ന് വരുന്നവരാണ്.
1430
ഇത് നടപ്പിലാവുക എന്നാൽ, അവർക്ക് ജെഎൻയുവിൽ തുടർന്ന് പഠിക്കാൻ സാധിക്കാതെ വരിക എന്നതാകും എന്നും അദ്ദേഹം പറഞ്ഞു. ഒരു വിപ്ലവത്തിനുമല്ല, സ്വന്തം അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രമാണ് ജെഎൻയുവിലെ തങ്ങളുടെ സമരമെന്നും ബാലാജി പറഞ്ഞു.
ഇത് നടപ്പിലാവുക എന്നാൽ, അവർക്ക് ജെഎൻയുവിൽ തുടർന്ന് പഠിക്കാൻ സാധിക്കാതെ വരിക എന്നതാകും എന്നും അദ്ദേഹം പറഞ്ഞു. ഒരു വിപ്ലവത്തിനുമല്ല, സ്വന്തം അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രമാണ് ജെഎൻയുവിലെ തങ്ങളുടെ സമരമെന്നും ബാലാജി പറഞ്ഞു.
1530
അതിനിടെ ജെഎൻയുവിലെ ഹോസ്റ്റൽ ഫീസ് വർധന അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രമാനവവിഭവശേഷി വകുപ്പ് വിളിച്ചു ചേർത്ത യോഗത്തിൽ പുരോഗതിയെന്നായിരുന്നു വിദ്യാർത്ഥികൾ പറഞ്ഞത്.
അതിനിടെ ജെഎൻയുവിലെ ഹോസ്റ്റൽ ഫീസ് വർധന അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രമാനവവിഭവശേഷി വകുപ്പ് വിളിച്ചു ചേർത്ത യോഗത്തിൽ പുരോഗതിയെന്നായിരുന്നു വിദ്യാർത്ഥികൾ പറഞ്ഞത്.
1630
യുജിസി മുൻ ചെയർമാൻ വി എസ് ചൗഹാന്‍റെ നേതൃത്വത്തിലായിരുന്നു ചർച്ച. വിദ്യാർഥികളുടെ ആശങ്കകൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് സമിതി അറിയിച്ചു.
യുജിസി മുൻ ചെയർമാൻ വി എസ് ചൗഹാന്‍റെ നേതൃത്വത്തിലായിരുന്നു ചർച്ച. വിദ്യാർഥികളുടെ ആശങ്കകൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് സമിതി അറിയിച്ചു.
1730
എന്നാൽ ഉറപ്പ് ലഭിക്കുന്നത് വരെയും സമരം തുടരാനാണ് വിദ്യാർത്ഥി യൂണിയന്‍റെ തീരുമാനം. പലപ്പോഴും നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ വാക്കുനല്‍കിയവര്‍ തയ്യാറായിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ സൂചിപ്പിച്ചു.
എന്നാൽ ഉറപ്പ് ലഭിക്കുന്നത് വരെയും സമരം തുടരാനാണ് വിദ്യാർത്ഥി യൂണിയന്‍റെ തീരുമാനം. പലപ്പോഴും നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ വാക്കുനല്‍കിയവര്‍ തയ്യാറായിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ സൂചിപ്പിച്ചു.
1830
വൈസ് ചാന്‍സിലര്‍ ജഗദീഷ് കുമാറിന്‍റെ നടപടികള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് യോഗത്തിൽ വിദ്യാർത്ഥികൾ ഉയർത്തിയത്. ഫീസ് വർധനവ് അടക്കമുള്ള കാര്യങ്ങളിൽ ഉൾപ്പെടുത്തിയ പുതിയ മാനുവൽ പിൻവലിച്ച് വിദ്യാർത്ഥി പ്രതിനിധികളെ ഉൾപ്പെടുത്തി മാനുവൽ കമ്മറ്റി പരിഷ്ക്കരിക്കണമെന്നും വിദ്യാർത്ഥികൾ അവശ്യപ്പെട്ടു.
വൈസ് ചാന്‍സിലര്‍ ജഗദീഷ് കുമാറിന്‍റെ നടപടികള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് യോഗത്തിൽ വിദ്യാർത്ഥികൾ ഉയർത്തിയത്. ഫീസ് വർധനവ് അടക്കമുള്ള കാര്യങ്ങളിൽ ഉൾപ്പെടുത്തിയ പുതിയ മാനുവൽ പിൻവലിച്ച് വിദ്യാർത്ഥി പ്രതിനിധികളെ ഉൾപ്പെടുത്തി മാനുവൽ കമ്മറ്റി പരിഷ്ക്കരിക്കണമെന്നും വിദ്യാർത്ഥികൾ അവശ്യപ്പെട്ടു.
1930
വിദ്യാർത്ഥികളുടെ ആശങ്കകൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് സമിതിചെയർമാൻ വിഎസ് ചൗഹാൻ പറഞ്ഞു. അതേ സമയം ഫീസ് വർധനവ് പൂർണ്ണമായി പിൻവലിക്കുന്നതുവരെ സമരം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.
വിദ്യാർത്ഥികളുടെ ആശങ്കകൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് സമിതിചെയർമാൻ വിഎസ് ചൗഹാൻ പറഞ്ഞു. അതേ സമയം ഫീസ് വർധനവ് പൂർണ്ണമായി പിൻവലിക്കുന്നതുവരെ സമരം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.
2030
വിദ്യാർത്ഥികൾക്കെതിരെ സർവകലാശാല ദില്ലി ഹൈക്കോടതിയിൽ നൽകിയ കോടതിയലക്ഷ്യഹർജി പ്രതിഷേധാഹർമാണെന്ന് യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് പറഞ്ഞു.
വിദ്യാർത്ഥികൾക്കെതിരെ സർവകലാശാല ദില്ലി ഹൈക്കോടതിയിൽ നൽകിയ കോടതിയലക്ഷ്യഹർജി പ്രതിഷേധാഹർമാണെന്ന് യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos