രണ്ട് രാജ്യങ്ങളെ ഇരുട്ടിലാക്കി ചരിത്രത്തിലെ ഏറ്റവും വലിയ 'പവര്‍ക്കട്ട്'
ലാറ്റിനമേരിക്കൻ രാജ്യങ്ങളായ അർജന്റീനയേയും ഉറുഗ്വേയേയും സമ്പൂര്‍ണമായി ഇരുട്ടിലാക്കിയ വൈദ്യുതി തകരാർ പരിഹരിച്ചു. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ ഏഴോടെയാണ് വൈദ്യുതി വിതരണം മുടങ്ങിയത്. ഇരുരാജ്യങ്ങളുടേയും ചരിത്രത്തിലാദ്യമായാണ് ഇതുപോലൊരു വൈദ്യുതി മുടക്കം സംഭവിക്കുന്നത്.
രാജ്യമൊട്ടാകെ ഇരുട്ടിലായതോടെ ജനങ്ങളും പരിഭ്രാന്തരായി. ഇരുരാജ്യങ്ങളിലേയും നാലേമുക്കാൽ കോടി ജനങ്ങളാണ് വൈദ്യുതിയില്ലാതെ ഇരുട്ടിൽ തപ്പിതടഞ്ഞത്.
വൈദ്യുതി വിതരണം മുടങ്ങിയത് പൊതുഗതാഗത സംവിധാനങ്ങളെയും കാര്യമായി ബാധിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾ അടക്കം നിശ്ചലമായി.
ഇരുട്ടിലായ നഗരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിലും എത്തിയതോടെ വിഷയം രാജ്യാന്തര തലത്തിലും സംസാര വിഷയമായി.
വൈകാതെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു.
ബ്രസീൽ, പരാഗ്വേ എന്നീ രാജ്യങ്ങളുടെ ചില ഭാഗങ്ങളിലും വൈദ്യുത ബന്ധം തകരാറിലായതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.
സംഭവത്തിൽ അർജന്റീന പ്രസിഡന്റ് മൗറീഷ്യോ മക്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വൈദ്യുതി വിതരണ സംവിധാനത്തിലുണ്ടായ തകരാറാണ് വൈദ്യുതി മുടക്കത്തിന് കാരണമെന്നാണ് ഇലക്ട്രിക്സിറ്റി സപ്ലൈ കമ്പനി എഡെസറിന്റെ വിശദീകരണം
ഇരുരാജ്യങ്ങളുടേയും ചരിത്രത്തിലാദ്യമായാണ് ഇതുപോലൊരു വൈദ്യുതി മുടക്കം സംഭവിക്കുന്നത്.