കാലാവസ്ഥാ ഭേദഗതി ബില്ല് തള്ളി; രണ്ട് മിനിറ്റിനുള്ളില്‍ ഇറ്റാലിയന്‍ കൗണ്‍സിലില്‍ പ്രളയജലം
കഴിഞ്ഞ ഒരാഴ്ചയായി ഇറ്റലിയില്‍ കനത്ത നാശം വിതച്ച ശക്തമായ മഴയിലും കാറ്റിലും ഇറ്റലിയുടെ വെനീസ് നഗരം വെള്ളത്തില്‍ മുങ്ങി. മലയോര പ്രദേശങ്ങളില്‍ മണ്ണിടഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഇതുവരെ 29 പേര്‍ മരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ഇറ്റലിയില്‍ മഴ പെയ്യുകയാണ്. മലയോര പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡുകള്‍ തകര്‍ന്നു. ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദ്വീപുകള്‍ തീര്‍ത്തും ഒറ്റപ്പെട്ടു. നദികള്‍ കരകവിഞ്ഞൊഴുകുന്നതിനെ തുടര്‍ന്ന് തീരങ്ങളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിച്ചു. കാണാം ആ പ്രളയക്കാഴ്ചകള്‍.
ഒട്ടനവധി വീടുകള്‍ വെള്ളത്തിനടിയിലാണ്. ഞായറാഴ്ച സിസിലി ദ്വീപിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒരു കുടുംബത്തിലെ 9 പേര്‍ അടക്കം 12 പേര്‍ മരിച്ചു. നിരവധി ആളുകളെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യത.
സിസിലി ദ്വീപിനെയാണ് മോശം കലാവസ്ഥ കാര്യമായി ബാധിച്ചത്. ശക്തമായ കാറ്റില്‍ ആയിരം വൃക്ഷങ്ങള്‍ കടപുഴകി. പരിസ്ഥിലോല പ്രദേശമായ ആല്‍പ്സില്‍ മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞടിച്ചത്.
പ്രധാന വിനോദ സാഞ്ചാര മേഖലയായ ആല്‍പ്സിന്‍റെ പ്രകൃതി ഭംഗിക്ക് കോട്ടം തട്ടുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴും ഉള്ളത്. വെന്നീസിന്‍റെ ഭൂരിഭാഗ പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.
ഞായറാഴ്ച മഴക്ക് നേരിയ ശമനമുണ്ടായിരുന്നു. കാറ്റിന്റെ വേഗതയിലും നേരിയ വ്യത്യാസമുണ്ട്.
50 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഇറ്റിലിയില്‍ ഇത്രവലിയൊരു വെള്ളപ്പൊക്കം ഉണ്ടാകുന്നത്.
ഇതിനിടെ ഇറ്റാലിയന്‍ പാര്‍ലമെന്‍റിലും വെള്ളം കയറി. വെനീസിലെ ഇന്നലെ 1 മീറ്ററിലും 87 സെന്റീമീറ്ററിലുമായി ഉയർന്ന വേലിയേറ്റം കാലാവസ്ഥാ വ്യതിയാനത്തിനും കാരണമായിട്ടുണ്ട്, സമുദ്രജലത്തിന്റെ ഉയർച്ച, ആഗോളതാപനം മൂലം ഹിമാനികൾ ഉരുകുന്നത് .
ഇതിനിടെ ഇറ്റാലിയന്‍ പാര്‍ലമെന്‍റില്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിനുള്ള ഞങ്ങളുടെ ഭേദഗതികൾ അവതരിപ്പിക്കപ്പെട്ടു.
പുനരുപയോഗർജ്ജ സ്രോതസ്സുകൾ, ഇലക്ട്രിക് നിരകൾ, കൂടുതൽ കാര്യക്ഷമവും മലിനീകരണമില്ലാത്തതുമായ ഡീസൽ ബസുകൾ മാറ്റിസ്ഥാപിക്കുക, ഊർജ്ജത്തിനായി മേയർമാരുടെ ഉടമ്പടികൾക്ക് ധനസഹായം നൽകുക തുടങ്ങിയ ഭേദഗതികളായിരുന്നു ഒറ്റയടിക്ക് കൗണ്‍സില്‍ തള്ളിയത്.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് കൗൺസിലര്‍ സായയുടെ ബജറ്റിൽ ശക്തമായ നടപടികളൊന്നും അടങ്ങിയിട്ടില്ലാത്തതിനാൽ അവതരിപ്പിച്ച എല്ലാ ഭേദഗതികളും തള്ളപ്പെട്ടു
ബില്ല് തള്ളി രണ്ട് മിനിറ്റിനുള്ളില്‍ കൗസിലേക്ക് ചോദിക്കാതെ ഒരു അതിഥി കയറിവന്നു. മറ്റാരുമായിരുന്നില്ലത്. പ്രളയജലം തന്നെയായിരുന്നു.
“വിരോധാഭാസമെന്നു പറയട്ടെ, ഭൂരിപക്ഷ ലീഗ്, ബ്രദേഴ്സ് ഓഫ് ഇറ്റലി, ഫോർസ ഇറ്റാലിയ പാർട്ടികൾ കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നതിനുള്ള ഞങ്ങളുടെ ഭേദഗതികൾ നിരസിച്ചതിന് രണ്ട് മിനിറ്റിനുശേഷം ചേംബറിൽ വെള്ളപ്പൊക്കമുണ്ടായി,” പരിസ്ഥിതി സമിതി ഡെപ്യൂട്ടി ചെയർമാനായ സനോനി തന്‍റെ ഫേസ്ബുക്ക്പോസ്റ്റിൽ കുറിച്ചു.
2020 ബജറ്റ് അവതരണത്തിന് ശേഷം കൗണ്‍സിലേക്ക് വെള്ളം ഇരച്ച് കയറുകയായിരുന്നെന്ന് കൗണ്‍സില്‍ സ്പോക്ക്മാനായ അലിസാന്‍ഡ്രോ ഒവിസാച്ച് സിഎന്‍എന്നോട് പറഞ്ഞു.
കിഴക്കിന്‍റെ വെനീസ് എന്നാണ് കേരളത്തിലെ ആലപ്പുഴ അറിയപ്പെടുന്നത്.
വെനീസിലെ വെള്ളപ്പൊക്കം കേരളത്തിനും ഒരു പാഠമാണ്.
സമുദ്രത്തില്‍ ജലനിരപ്പുയരുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നുതുടങ്ങിയിട്ട് കാലമേറെയായി