സംഭരണശാല കത്തി, ഹെലികോപ്ടറില്‍ ആകാശത്ത് നിന്നൊരു തീ അണയ്ക്കൽ, ചിത്രങ്ങളിലൂടെ ആ രക്ഷാപ്രവര്‍ത്തനം
ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഒരുമാസത്തിനിടെ രണ്ടാമത്തെ വലിയ അപകടം. തലസ്ഥാന നഗരത്തിലെ കൂറ്റൻ സംഭരണശാലയില്‍ വൻ തീപിടുത്തമുണ്ടായി. ഹെലികോപ്ടറിലടക്കം രക്ഷാസേന പറന്നെത്തിയാണ് തീയണച്ചത്. ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലടക്കം പ്രചരിക്കുന്നുണ്ട്
കഴിഞ്ഞ മാസം രാജ്യത്തെ നടുക്കിയ സ്‌ഫോടനത്തിന് ശേഷം ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിനെ ഞെട്ടിച്ച് വന്‍ തീപിടുത്തവും
എണ്ണയും ടയറും സൂക്ഷിക്കുന്ന കൂറ്റന്‍ സംഭരണശാലയിലാണ് തീപിടുത്തമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു
കറുത്ത പുക ആകാശത്തേക്ക് ഉയരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നു
തീ അണയ്ക്കുന്നതിനായി അഗ്നി രക്ഷാ സേനയടക്കമുള്ള സംവിധാനങ്ങള്‍ സംഭവ സ്ഥലത്തെത്തി. സൈന്യവും രംഗത്തിറങ്ങി
ഒരു മാസത്തിനുള്ളിൽ ബെയ്‌റൂട്ട് തുറമുഖത്ത് രണ്ടാമത്തെ വലിയ അപകടമാണ് നടക്കുന്നത്
ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് തീ അണച്ചത്. ഇതിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്
ഓഗസ്റ്റ് നാലിന് നടന്ന ഉഗ്ര സ്‌ഫോടനത്തില്‍ 191 പേരാണ് മരിച്ചത്
സ്‌ഫോടനത്തില്‍ 6000ത്തോളം പേര്‍ക്ക് പരിക്കേറ്റു
സംഭരണ ശാലയില്‍ സൂക്ഷിച്ച 2750 ടണ്‍ അമോണിയം നൈട്രേറ്റിന് തീപിടിച്ചാണ് സ്‌ഫോടനമുണ്ടായത്