ഹാംബര്‍ഗിന്‍റെ ഐശ്വര്യമായി അരയന്നങ്ങള്‍
ജര്‍മ്മന്‍ നഗരമായ ഹാംബുര്‍ഗിന് ഒരു വിശ്വാസമുണ്ട്. ഹാംബുര്‍ഗിന് നഗരത്തിലെ പ്രധാന ജലാശയങ്ങളായ ഔട്ടല്‍ അല്‍സ്റ്റര്‍, ഇന്നര്‍ അല്‍സ്റ്റര്‍ എന്നീ തടാകങ്ങളുമായി ബന്ധപ്പെട്ട വിശ്വാസമാണത്. തടാകങ്ങളില്‍ അല്‍സ്റ്റര്‍ സ്വാന്‍ എന്നറിയപ്പെടുന്ന അരയന്നങ്ങള്‍ ഉള്ള കാലത്തോളം ഹാംബുര്‍ഗ് നഗരത്തിന്‍റെ സ്വാതന്ത്രത്തിനും സമ്പന്നതയ്ക്കും കോട്ടം തട്ടില്ലെന്നാണ് ആ വിശ്വാസം. കടുത്ത ശൈത്യകാലം വരുമ്പോള്‍ അരയന്നങ്ങളുടെ ജീവരക്ഷയെ കരുതി ഇവയെ എപെന്‍ഡോര്‍ഫ് തടാകത്തിലേക്ക് മാറ്റുന്നു. പിന്നീട് ശൈത്യകാലം കഴിയുമ്പോള്‍ ഇവയെ തിരികെ ഔട്ടല്‍ അല്‍സ്റ്റര്‍, ഇന്നര്‍ അല്‍സ്റ്റര്‍ തടാകങ്ങളിലേക്ക് എത്തിക്കും. കാണാം ആ കാഴ്ചകള്‍. ചിത്രങ്ങള്‍ ഗെറ്റി.
നിലവില്‍ 120 അരയന്നങ്ങളാണ് ഔട്ടല്‍ അല്‍സ്റ്റര്‍, ഇന്നര്‍ അല്‍സ്റ്റര്‍ എന്നീ തടാകങ്ങളിലുള്ളത്. 24 വര്‍ഷമാണ് ഒരു അല്‍സ്റ്റര്‍ സ്വാനിന്‍റെ ആയുസ്. 1674 മുതല്‍ പ്രത്യേക സംരക്ഷണത്തില്‍ കഴിയുന്ന അരയന്നങ്ങളെ ഉപദ്രവിക്കുകയോ കൊല്ലുകയോ അലോസരപ്പെടുത്തുകയോ ചെയ്യുന്നത് നിയമം മൂലം വിലക്കിയിട്ടുണ്ട്.
നിയമം മൂലം സംരക്ഷിക്കപ്പെട്ടിരിക്കുന്നത് കൊണ്ട് തന്നെ ഇവയുടെ വംശനാശം തടയാന്‍ സാധിക്കുന്നു.
ആൽസ്റ്റർ തടാകങ്ങളിലും നഗരത്തിലെ മറ്റ് കനാലുകളിലും അരയന്നങ്ങളെ കാണാം.
24 വർഷം വരെ ജീവിക്കുന്ന ഇവ ജീവിതകാലത്ത് ഒരു ഇണയേ മാത്രമേ സ്വീകരിക്കുന്നൊള്ളൂ. ഒരു പ്രവശ്യം നാല് മുതല്‍ ആറ് വരെ മുട്ടകളാണ് ഇവയിടുക.
ആദ്യകാലത്ത് രാജാക്കന്മാരും രാജ്ഞിമാരുമാണ് അരയന്നങ്ങളുടെ സംരക്ഷണം നോക്കി നടത്തിയിരുന്നത്.
നൂറ്റാണ്ടുകളായുള്ള വിശ്വാസത്തെ ഇന്നും അതുപോലെ സംരക്ഷിക്കാന്‍ ഹാംബര്‍ഗ് നഗരം പ്രത്യേക പദ്ധതി തന്നെ തയ്യാറാക്കിയിട്ടുണ്ട്.
ഇവ ഉള്ളിടത്തോളം കാലം ഹാംബര്‍ഗ് നഗരത്തിന്‍റെ സാമ്പത്തിക സ്ഥിരതയ്ക്കോ സ്വാതന്ത്രത്തിനോ കോട്ടം തട്ടില്ലെന്ന് നിലവിലെ അരയന്നങ്ങളുടെ സംരക്ഷകനായ ഒലാഫ് നെയ്ബ് പറഞ്ഞു.
അല്‍സ്റ്റര്‍ സ്വാനിന്‍റെ സംരക്ഷകര്‍ 'സ്വാന്‍ ഫാദര്‍ ' എന്നാണ് അറിയപ്പെടുന്നത്.
കടുത്ത ശൈത്യകാലം വരുമ്പോള്‍ അരയന്നങ്ങളുടെ ജീവരക്ഷയെ കരുതി ഇവയെ എപെന്‍ഡോര്‍ഫ് തടാകത്തിലേക്ക് മാറ്റുന്നു. പിന്നീട് ശൈത്യകാലം കഴിയുമ്പോള്‍ ഇവയെ തിരികെ കൊണ്ടുവരുന്നു.