MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • International News
  • അഭിപ്രായ സ്വാതന്ത്ര്യത്തിനായി പ്രതിഷേധങ്ങൾ കനപ്പിക്കുന്ന ഹോങ്കോങ്

അഭിപ്രായ സ്വാതന്ത്ര്യത്തിനായി പ്രതിഷേധങ്ങൾ കനപ്പിക്കുന്ന ഹോങ്കോങ്

സൈനികാധികാരം പോലുമില്ലാത്ത ഹോങ്കോങിന്‍റെ സ്വയം ഭരണാധികാരമാണ് ചൈന ഭയക്കുന്നത്. പാര്‍ട്ടിയുടെ ഉരുക്കുമുഷ്ടിക്ക് പുറത്ത് അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു ജനതയെ നിലനിര്‍ത്തിയാല്‍ അത് സ്വന്തം അസ്ഥിവാരം തോണ്ടുന്നതിന് തുല്ല്യമാണെന്ന് പാര്‍ട്ടി ഭരണകൂടത്തിനറിയാം.  അതുകൊണ്ട് തന്നെ സ്വാതന്ത്ര്യങ്ങള്‍ക്ക് കൂച്ചുവിലങ്ങിടേണ്ടത് പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ ആവശ്യമായി മാറുന്നു. പ്രതിരോധവും സ്വാതന്ത്ര്യവും ഹോങ്കോങ്ങിന്‍റെ മാത്രം ആവശ്യമായും.

3 Min read
Web Desk
Published : Jul 06 2019, 01:00 PM IST| Updated : Jul 08 2019, 10:42 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
117
ആഴ്ചകളായി ഹോങ്കോങ് പുകയുകയാണ്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കാലങ്ങളുടെ പഴക്കമുണ്ട് ഈ പുകയലിന്. 1842 ല്‍ ആദ്യ ഓപ്പിയം യുദ്ധത്തിന് ശേഷം ഹോങ്കോങ് ബ്രിട്ടന്‍റെ കോളനിയായി. ഒന്നരനൂറ്റാണ്ടിന് ശേഷം 1997 ല്‍ ബ്രിട്ടന്‍ ഹോങ്കോങിന് സ്വയം ഭരണാവകാശം നല്‍കി.

ആഴ്ചകളായി ഹോങ്കോങ് പുകയുകയാണ്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കാലങ്ങളുടെ പഴക്കമുണ്ട് ഈ പുകയലിന്. 1842 ല്‍ ആദ്യ ഓപ്പിയം യുദ്ധത്തിന് ശേഷം ഹോങ്കോങ് ബ്രിട്ടന്‍റെ കോളനിയായി. ഒന്നരനൂറ്റാണ്ടിന് ശേഷം 1997 ല്‍ ബ്രിട്ടന്‍ ഹോങ്കോങിന് സ്വയം ഭരണാവകാശം നല്‍കി.

ആഴ്ചകളായി ഹോങ്കോങ് പുകയുകയാണ്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കാലങ്ങളുടെ പഴക്കമുണ്ട് ഈ പുകയലിന്. 1842 ല്‍ ആദ്യ ഓപ്പിയം യുദ്ധത്തിന് ശേഷം ഹോങ്കോങ് ബ്രിട്ടന്‍റെ കോളനിയായി. ഒന്നരനൂറ്റാണ്ടിന് ശേഷം 1997 ല്‍ ബ്രിട്ടന്‍ ഹോങ്കോങിന് സ്വയം ഭരണാവകാശം നല്‍കി.
217
പക്ഷേ ആ സ്വയം ഭരണാവകാശം പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന എന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് കീഴിലായിരുന്നെന്ന് മാത്രം. ഈയൊരൊറ്റ പ്രത്യേകത കാരണം ഹോങ്കോങ് ഇന്നും പ്രതിഷേധങ്ങളില്‍ നിന്ന് പ്രതിഷേധങ്ങളിലേക്കുള്ള ഘോഷയാത്രയിലാണ്.

പക്ഷേ ആ സ്വയം ഭരണാവകാശം പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന എന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് കീഴിലായിരുന്നെന്ന് മാത്രം. ഈയൊരൊറ്റ പ്രത്യേകത കാരണം ഹോങ്കോങ് ഇന്നും പ്രതിഷേധങ്ങളില്‍ നിന്ന് പ്രതിഷേധങ്ങളിലേക്കുള്ള ഘോഷയാത്രയിലാണ്.

പക്ഷേ ആ സ്വയം ഭരണാവകാശം പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന എന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് കീഴിലായിരുന്നെന്ന് മാത്രം. ഈയൊരൊറ്റ പ്രത്യേകത കാരണം ഹോങ്കോങ് ഇന്നും പ്രതിഷേധങ്ങളില്‍ നിന്ന് പ്രതിഷേധങ്ങളിലേക്കുള്ള ഘോഷയാത്രയിലാണ്.
317
ചൈനയുടെ പൊതു സ്വഭാവവുമായി യാതൊരു ബന്ധവും ഹോങ്കോങിനില്ലെന്നതാണ് മറ്റ് ചൈനീസ് പ്രവിശ്യകളില്‍ നിന്നും ഹോങ്കോങിനെ വ്യത്യസ്തമാക്കുന്നത്. ഒന്നര നൂറ്റാണ്ട് ഒരു യൂറോപ്യന്‍ രാജ്യത്തിന്‍റെ അധികാരത്തിന് കീഴില്‍ കഴിയേണ്ടിവന്നതിനാല്‍ തന്നെ, തനത് സാംസ്കാരിക പിന്തുടര്‍ച്ച നിലയ്ക്കുകയും യൂറോപ്യന്‍ കേന്ദ്രീകൃത സാംസ്കാരിക ബോധത്തിലേക്ക് ഹോങ്കോങ് വഴിമാറുകയും ചെയ്തു. ഈ സാംസ്കാരിക വ്യതിയാനം ഹോങ്കോങിനെ ചൈനീസ് സാംസ്കാരിക പൊതുബോധത്തിന് പുറത്ത് നിര്‍ത്തുന്നു.

ചൈനയുടെ പൊതു സ്വഭാവവുമായി യാതൊരു ബന്ധവും ഹോങ്കോങിനില്ലെന്നതാണ് മറ്റ് ചൈനീസ് പ്രവിശ്യകളില്‍ നിന്നും ഹോങ്കോങിനെ വ്യത്യസ്തമാക്കുന്നത്. ഒന്നര നൂറ്റാണ്ട് ഒരു യൂറോപ്യന്‍ രാജ്യത്തിന്‍റെ അധികാരത്തിന് കീഴില്‍ കഴിയേണ്ടിവന്നതിനാല്‍ തന്നെ, തനത് സാംസ്കാരിക പിന്തുടര്‍ച്ച നിലയ്ക്കുകയും യൂറോപ്യന്‍ കേന്ദ്രീകൃത സാംസ്കാരിക ബോധത്തിലേക്ക് ഹോങ്കോങ് വഴിമാറുകയും ചെയ്തു. ഈ സാംസ്കാരിക വ്യതിയാനം ഹോങ്കോങിനെ ചൈനീസ് സാംസ്കാരിക പൊതുബോധത്തിന് പുറത്ത് നിര്‍ത്തുന്നു.

ചൈനയുടെ പൊതു സ്വഭാവവുമായി യാതൊരു ബന്ധവും ഹോങ്കോങിനില്ലെന്നതാണ് മറ്റ് ചൈനീസ് പ്രവിശ്യകളില്‍ നിന്നും ഹോങ്കോങിനെ വ്യത്യസ്തമാക്കുന്നത്. ഒന്നര നൂറ്റാണ്ട് ഒരു യൂറോപ്യന്‍ രാജ്യത്തിന്‍റെ അധികാരത്തിന് കീഴില്‍ കഴിയേണ്ടിവന്നതിനാല്‍ തന്നെ, തനത് സാംസ്കാരിക പിന്തുടര്‍ച്ച നിലയ്ക്കുകയും യൂറോപ്യന്‍ കേന്ദ്രീകൃത സാംസ്കാരിക ബോധത്തിലേക്ക് ഹോങ്കോങ് വഴിമാറുകയും ചെയ്തു. ഈ സാംസ്കാരിക വ്യതിയാനം ഹോങ്കോങിനെ ചൈനീസ് സാംസ്കാരിക പൊതുബോധത്തിന് പുറത്ത് നിര്‍ത്തുന്നു.
417
ഹോങ്കോങിന്‍റെ ഈ ബോധമാണ് ചൈനയെ ഏറെ അലോസരപ്പെടുത്തുന്നതും. ലോക അധികാരത്തിനായി അമേരിക്കയോട് മത്സരരംഗത്ത് സജീവമായുള്ള ചൈന, ഭൂ അതിര്‍ത്തികളുടെ വിപുലീകരണം തേടുന്നിടത്താണ് ഹോങ്കോങിന് സ്വന്തം സ്വപ്നങ്ങളെ സംരക്ഷിക്കാനായി ചൈനയോട് പോരാടേണ്ടി വരുന്നത്.

ഹോങ്കോങിന്‍റെ ഈ ബോധമാണ് ചൈനയെ ഏറെ അലോസരപ്പെടുത്തുന്നതും. ലോക അധികാരത്തിനായി അമേരിക്കയോട് മത്സരരംഗത്ത് സജീവമായുള്ള ചൈന, ഭൂ അതിര്‍ത്തികളുടെ വിപുലീകരണം തേടുന്നിടത്താണ് ഹോങ്കോങിന് സ്വന്തം സ്വപ്നങ്ങളെ സംരക്ഷിക്കാനായി ചൈനയോട് പോരാടേണ്ടി വരുന്നത്.

ഹോങ്കോങിന്‍റെ ഈ ബോധമാണ് ചൈനയെ ഏറെ അലോസരപ്പെടുത്തുന്നതും. ലോക അധികാരത്തിനായി അമേരിക്കയോട് മത്സരരംഗത്ത് സജീവമായുള്ള ചൈന, ഭൂ അതിര്‍ത്തികളുടെ വിപുലീകരണം തേടുന്നിടത്താണ് ഹോങ്കോങിന് സ്വന്തം സ്വപ്നങ്ങളെ സംരക്ഷിക്കാനായി ചൈനയോട് പോരാടേണ്ടി വരുന്നത്.
517
2014 ൽ ചൈന ഹോങ്കോങിന് യഥാർത്ഥ സാർവത്രിക വോട്ടവകാശം നൽകാൻ വിസമ്മതിച്ചു. ഇത് ഹോങ്കോങിന്‍റെ പ്രതിഷേധങ്ങളെ ശക്തിപ്പെടുത്തി. അവര്‍ 79 ദിവസത്തെ കുട പ്രസ്ഥാനത്തിന് (umbrella protest) തുടക്കമിട്ടു. പക്ഷേ ജനങ്ങൾക്ക് സ്വേച്ഛയാൽ വോട്ട് ചെയ്യുന്നതിനു വേണ്ടിയുള്ള സമരം ബീജിംഗിനെ സമ്മർദ്ദത്തിലാക്കാൻ സഹായിച്ചെങ്കിലും ചൈനയുടെ മര്‍ക്കടമുഷ്ടിക്ക് മുന്നില്‍ ഹോങ്കോങിന്‍റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു.

2014 ൽ ചൈന ഹോങ്കോങിന് യഥാർത്ഥ സാർവത്രിക വോട്ടവകാശം നൽകാൻ വിസമ്മതിച്ചു. ഇത് ഹോങ്കോങിന്‍റെ പ്രതിഷേധങ്ങളെ ശക്തിപ്പെടുത്തി. അവര്‍ 79 ദിവസത്തെ കുട പ്രസ്ഥാനത്തിന് (umbrella protest) തുടക്കമിട്ടു. പക്ഷേ ജനങ്ങൾക്ക് സ്വേച്ഛയാൽ വോട്ട് ചെയ്യുന്നതിനു വേണ്ടിയുള്ള സമരം ബീജിംഗിനെ സമ്മർദ്ദത്തിലാക്കാൻ സഹായിച്ചെങ്കിലും ചൈനയുടെ മര്‍ക്കടമുഷ്ടിക്ക് മുന്നില്‍ ഹോങ്കോങിന്‍റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു.

2014 ൽ ചൈന ഹോങ്കോങിന് യഥാർത്ഥ സാർവത്രിക വോട്ടവകാശം നൽകാൻ വിസമ്മതിച്ചു. ഇത് ഹോങ്കോങിന്‍റെ പ്രതിഷേധങ്ങളെ ശക്തിപ്പെടുത്തി. അവര്‍ 79 ദിവസത്തെ കുട പ്രസ്ഥാനത്തിന് (umbrella protest) തുടക്കമിട്ടു. പക്ഷേ ജനങ്ങൾക്ക് സ്വേച്ഛയാൽ വോട്ട് ചെയ്യുന്നതിനു വേണ്ടിയുള്ള സമരം ബീജിംഗിനെ സമ്മർദ്ദത്തിലാക്കാൻ സഹായിച്ചെങ്കിലും ചൈനയുടെ മര്‍ക്കടമുഷ്ടിക്ക് മുന്നില്‍ ഹോങ്കോങിന്‍റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു.
617
നിലവില്‍ ചൈനയുടെ അധികാരത്തിന്‍ കീഴില്‍ പ്രത്യേക പദവിയുള്ള ഹോങ്കോങ് എന്ന സ്വയംഭരണ പ്രദേശത്തിന്, ചൈനയുടെ ഭരണ, നിയമ, നീതി നിര്‍വഹണങ്ങളോടൊന്നും ഒരു പരിധിവരെ ബാധ്യത നിലനിര്‍ത്തേണ്ട ആവശ്യമില്ല. ഹോങ്കോങ്ങിന്‍റെ ഈ സ്വയം നിര്‍ണ്ണയാവകാശം എടുത്തുകളയുകയെന്നതിനാണ് ചൈനയിപ്പോള്‍ ശ്രമിക്കുന്നതും.

നിലവില്‍ ചൈനയുടെ അധികാരത്തിന്‍ കീഴില്‍ പ്രത്യേക പദവിയുള്ള ഹോങ്കോങ് എന്ന സ്വയംഭരണ പ്രദേശത്തിന്, ചൈനയുടെ ഭരണ, നിയമ, നീതി നിര്‍വഹണങ്ങളോടൊന്നും ഒരു പരിധിവരെ ബാധ്യത നിലനിര്‍ത്തേണ്ട ആവശ്യമില്ല. ഹോങ്കോങ്ങിന്‍റെ ഈ സ്വയം നിര്‍ണ്ണയാവകാശം എടുത്തുകളയുകയെന്നതിനാണ് ചൈനയിപ്പോള്‍ ശ്രമിക്കുന്നതും.

നിലവില്‍ ചൈനയുടെ അധികാരത്തിന്‍ കീഴില്‍ പ്രത്യേക പദവിയുള്ള ഹോങ്കോങ് എന്ന സ്വയംഭരണ പ്രദേശത്തിന്, ചൈനയുടെ ഭരണ, നിയമ, നീതി നിര്‍വഹണങ്ങളോടൊന്നും ഒരു പരിധിവരെ ബാധ്യത നിലനിര്‍ത്തേണ്ട ആവശ്യമില്ല. ഹോങ്കോങ്ങിന്‍റെ ഈ സ്വയം നിര്‍ണ്ണയാവകാശം എടുത്തുകളയുകയെന്നതിനാണ് ചൈനയിപ്പോള്‍ ശ്രമിക്കുന്നതും.
717
കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവരെ ചൈനയ്ക്ക് കൈമാറണമെന്ന ആവശ്യത്തിനെതിരെയാണ് ഇപ്പോള്‍ ഹോങ്കോങില്‍ സമരം ആരംഭിച്ചത്. ഹോങ്കോങിന്‍റെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനും പരിമിതമായെങ്കിലുമുള്ള രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്കെതിരെയാണ് ഈ പ്രതിഷേധങ്ങള്‍. ഒരു ജനത അവരുടെ സ്വാതന്ത്ര്യം സംരക്ഷിക്കുവാന്‍ സ്വന്തം ഭരണകൂടത്തോട് തന്നെ സമരം ചെയ്യുന്ന അവസ്ഥ.

കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവരെ ചൈനയ്ക്ക് കൈമാറണമെന്ന ആവശ്യത്തിനെതിരെയാണ് ഇപ്പോള്‍ ഹോങ്കോങില്‍ സമരം ആരംഭിച്ചത്. ഹോങ്കോങിന്‍റെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനും പരിമിതമായെങ്കിലുമുള്ള രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്കെതിരെയാണ് ഈ പ്രതിഷേധങ്ങള്‍. ഒരു ജനത അവരുടെ സ്വാതന്ത്ര്യം സംരക്ഷിക്കുവാന്‍ സ്വന്തം ഭരണകൂടത്തോട് തന്നെ സമരം ചെയ്യുന്ന അവസ്ഥ.

കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവരെ ചൈനയ്ക്ക് കൈമാറണമെന്ന ആവശ്യത്തിനെതിരെയാണ് ഇപ്പോള്‍ ഹോങ്കോങില്‍ സമരം ആരംഭിച്ചത്. ഹോങ്കോങിന്‍റെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനും പരിമിതമായെങ്കിലുമുള്ള രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്കെതിരെയാണ് ഈ പ്രതിഷേധങ്ങള്‍. ഒരു ജനത അവരുടെ സ്വാതന്ത്ര്യം സംരക്ഷിക്കുവാന്‍ സ്വന്തം ഭരണകൂടത്തോട് തന്നെ സമരം ചെയ്യുന്ന അവസ്ഥ.
817
സ്വന്തം രാഷ്ട്രീയാധികാരത്തിന് വേണ്ടിയുള്ള സമരമാണെങ്കിലും ഹോങ്കോങിന്‍റെ സമരങ്ങള്‍ അക്രമത്തിന്‍റെതല്ല. അവ സമാധാനപരമാണ്. മറ്റൊരു പ്രധാന പ്രത്യേകത ഹോങ്കോങ് സമരങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് വിദ്യാര്‍ത്ഥികളാണെന്നതാണ്.

സ്വന്തം രാഷ്ട്രീയാധികാരത്തിന് വേണ്ടിയുള്ള സമരമാണെങ്കിലും ഹോങ്കോങിന്‍റെ സമരങ്ങള്‍ അക്രമത്തിന്‍റെതല്ല. അവ സമാധാനപരമാണ്. മറ്റൊരു പ്രധാന പ്രത്യേകത ഹോങ്കോങ് സമരങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് വിദ്യാര്‍ത്ഥികളാണെന്നതാണ്.

സ്വന്തം രാഷ്ട്രീയാധികാരത്തിന് വേണ്ടിയുള്ള സമരമാണെങ്കിലും ഹോങ്കോങിന്‍റെ സമരങ്ങള്‍ അക്രമത്തിന്‍റെതല്ല. അവ സമാധാനപരമാണ്. മറ്റൊരു പ്രധാന പ്രത്യേകത ഹോങ്കോങ് സമരങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് വിദ്യാര്‍ത്ഥികളാണെന്നതാണ്.
917
കുറ്റം ചെയ്തവരെ ചൈനയ്ക്ക് കൈമാറാൻ അനുവദിക്കുന്ന ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നവരുമായി ചർച്ച നടത്താമെന്ന് നഗര ഭരണാധികാരി കാരി ലാം നൽകിയ വാഗ്ദാനം സമരക്കാർ തള്ളി. ഏതാനും വിദ്യാർഥികളെയും യുവാക്കളെയും മാത്രം വിളിച്ചുവരുത്തി രഹസ്യചർച്ച നടത്താനുള്ള നീക്കത്തോട് യോജിപ്പില്ലെന്നായിരുന്നു സമരക്കാരുടെ നയം.

കുറ്റം ചെയ്തവരെ ചൈനയ്ക്ക് കൈമാറാൻ അനുവദിക്കുന്ന ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നവരുമായി ചർച്ച നടത്താമെന്ന് നഗര ഭരണാധികാരി കാരി ലാം നൽകിയ വാഗ്ദാനം സമരക്കാർ തള്ളി. ഏതാനും വിദ്യാർഥികളെയും യുവാക്കളെയും മാത്രം വിളിച്ചുവരുത്തി രഹസ്യചർച്ച നടത്താനുള്ള നീക്കത്തോട് യോജിപ്പില്ലെന്നായിരുന്നു സമരക്കാരുടെ നയം.

കുറ്റം ചെയ്തവരെ ചൈനയ്ക്ക് കൈമാറാൻ അനുവദിക്കുന്ന ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നവരുമായി ചർച്ച നടത്താമെന്ന് നഗര ഭരണാധികാരി കാരി ലാം നൽകിയ വാഗ്ദാനം സമരക്കാർ തള്ളി. ഏതാനും വിദ്യാർഥികളെയും യുവാക്കളെയും മാത്രം വിളിച്ചുവരുത്തി രഹസ്യചർച്ച നടത്താനുള്ള നീക്കത്തോട് യോജിപ്പില്ലെന്നായിരുന്നു സമരക്കാരുടെ നയം.
1017
പൊതുജനങ്ങളെ കൂടി ഉൾപ്പെടുത്തി പരസ്യമായ ചർച്ച നടത്തണമെന്ന് ഹോങ്കോങിലെ യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയനുകൾ ആവശ്യപ്പെട്ടു. രഹസ്യ യോഗത്തിൽ എന്താണ് ചർച്ച ചെയ്തതെന്നതിന് സാക്ഷികളുണ്ടാവില്ലെന്നും എന്തു ചർച്ചയാണ് നടത്തിയതെന്ന് പൊതുജനങ്ങൾ കൂടി അറിയേണ്ടതുണ്ടെന്നും വിദ്യാർഥി നേതാക്കൾ പറഞ്ഞു.

പൊതുജനങ്ങളെ കൂടി ഉൾപ്പെടുത്തി പരസ്യമായ ചർച്ച നടത്തണമെന്ന് ഹോങ്കോങിലെ യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയനുകൾ ആവശ്യപ്പെട്ടു. രഹസ്യ യോഗത്തിൽ എന്താണ് ചർച്ച ചെയ്തതെന്നതിന് സാക്ഷികളുണ്ടാവില്ലെന്നും എന്തു ചർച്ചയാണ് നടത്തിയതെന്ന് പൊതുജനങ്ങൾ കൂടി അറിയേണ്ടതുണ്ടെന്നും വിദ്യാർഥി നേതാക്കൾ പറഞ്ഞു.

പൊതുജനങ്ങളെ കൂടി ഉൾപ്പെടുത്തി പരസ്യമായ ചർച്ച നടത്തണമെന്ന് ഹോങ്കോങിലെ യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയനുകൾ ആവശ്യപ്പെട്ടു. രഹസ്യ യോഗത്തിൽ എന്താണ് ചർച്ച ചെയ്തതെന്നതിന് സാക്ഷികളുണ്ടാവില്ലെന്നും എന്തു ചർച്ചയാണ് നടത്തിയതെന്ന് പൊതുജനങ്ങൾ കൂടി അറിയേണ്ടതുണ്ടെന്നും വിദ്യാർഥി നേതാക്കൾ പറഞ്ഞു.
1117
വിദ്യാര്‍ത്ഥികള്‍ തെരുവുകളിലേക്കിറങ്ങിയതിനെ തുടര്‍ന്ന് ബിൽ തൽക്കാലം മാറ്റിവയ്ക്കുന്നതായി ലാം പ്രഖ്യാപിച്ചു. എന്നാല്‍ താല്‍ക്കാലിക മരവിപ്പല്ല. ശാശ്വത പരിഹാരമാണ് ആവശ്യമെന്നായിരുന്നു സമരക്കാരുടെ ആവശ്യം.

വിദ്യാര്‍ത്ഥികള്‍ തെരുവുകളിലേക്കിറങ്ങിയതിനെ തുടര്‍ന്ന് ബിൽ തൽക്കാലം മാറ്റിവയ്ക്കുന്നതായി ലാം പ്രഖ്യാപിച്ചു. എന്നാല്‍ താല്‍ക്കാലിക മരവിപ്പല്ല. ശാശ്വത പരിഹാരമാണ് ആവശ്യമെന്നായിരുന്നു സമരക്കാരുടെ ആവശ്യം.

വിദ്യാര്‍ത്ഥികള്‍ തെരുവുകളിലേക്കിറങ്ങിയതിനെ തുടര്‍ന്ന് ബിൽ തൽക്കാലം മാറ്റിവയ്ക്കുന്നതായി ലാം പ്രഖ്യാപിച്ചു. എന്നാല്‍ താല്‍ക്കാലിക മരവിപ്പല്ല. ശാശ്വത പരിഹാരമാണ് ആവശ്യമെന്നായിരുന്നു സമരക്കാരുടെ ആവശ്യം.
1217
ബില്‍ ഔദ്യോഗികമായി പിൻവലിക്കുക എന്ന ആവശ്യത്തിൽ യുവാക്കൾ ഉറച്ചുനില്‍ക്കുകയാണ്. കാരി ലാം രാജിവയ്ക്കുക, അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കുക, സ്വതന്ത്ര അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രക്ഷോഭകർ ഉന്നയിച്ചു.

ബില്‍ ഔദ്യോഗികമായി പിൻവലിക്കുക എന്ന ആവശ്യത്തിൽ യുവാക്കൾ ഉറച്ചുനില്‍ക്കുകയാണ്. കാരി ലാം രാജിവയ്ക്കുക, അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കുക, സ്വതന്ത്ര അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രക്ഷോഭകർ ഉന്നയിച്ചു.

ബില്‍ ഔദ്യോഗികമായി പിൻവലിക്കുക എന്ന ആവശ്യത്തിൽ യുവാക്കൾ ഉറച്ചുനില്‍ക്കുകയാണ്. കാരി ലാം രാജിവയ്ക്കുക, അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കുക, സ്വതന്ത്ര അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ പ്രക്ഷോഭകർ ഉന്നയിച്ചു.
1317
1997 ജൂലൈ 1 ന് ഹോങ്കോങ്, ചൈനീസ് ഭരണത്തിലേക്ക് മടങ്ങിവന്നതിന്‍റെ വാർഷികത്തിൽ, ഒരു സമാധാനപരമായ പ്രകടനത്തിന് ശേഷം, നൂറുകണക്കിന് യുവ പ്രതിഷേധക്കാർ നിയമസഭാ കെട്ടിടം ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തു. ഇവരെ ചിതറിക്കാൻ പൊലീസിന് അർദ്ധരാത്രിയില്‍ കണ്ണീർവാതകം പ്രയോഗിച്ചു.

1997 ജൂലൈ 1 ന് ഹോങ്കോങ്, ചൈനീസ് ഭരണത്തിലേക്ക് മടങ്ങിവന്നതിന്‍റെ വാർഷികത്തിൽ, ഒരു സമാധാനപരമായ പ്രകടനത്തിന് ശേഷം, നൂറുകണക്കിന് യുവ പ്രതിഷേധക്കാർ നിയമസഭാ കെട്ടിടം ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തു. ഇവരെ ചിതറിക്കാൻ പൊലീസിന് അർദ്ധരാത്രിയില്‍ കണ്ണീർവാതകം പ്രയോഗിച്ചു.

1997 ജൂലൈ 1 ന് ഹോങ്കോങ്, ചൈനീസ് ഭരണത്തിലേക്ക് മടങ്ങിവന്നതിന്‍റെ വാർഷികത്തിൽ, ഒരു സമാധാനപരമായ പ്രകടനത്തിന് ശേഷം, നൂറുകണക്കിന് യുവ പ്രതിഷേധക്കാർ നിയമസഭാ കെട്ടിടം ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തു. ഇവരെ ചിതറിക്കാൻ പൊലീസിന് അർദ്ധരാത്രിയില്‍ കണ്ണീർവാതകം പ്രയോഗിച്ചു.
1417
അന്നത്തെ പ്രക്ഷേപത്തില്‍, 8 പൊലീസുകാരെ കയ്യേറ്റം ചെയ്തു, പൊലീസുകാർക്കു നേരെ മുട്ടയെറിഞ്ഞു എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത പുൻ ഹോചിയു (31) നെ കഴിഞ്ഞ ദിവസമാണ് കോടതിയില്‍ ഹാജരാക്കിയത്. ഇയാളുടെ ജാമ്യം കോടതി റദ്ദാക്കി. പുൻ ഹോചിയു ചെയ്ത കുറ്റത്തിന് 10 വർഷം വരെ തടവുശിക്ഷ ലഭിക്കാം. തടവുകാരെ വിട്ടയക്കണമെന്ന ആവശ്യവും സമരക്കാര്‍ ഉന്നയിച്ചു.

അന്നത്തെ പ്രക്ഷേപത്തില്‍, 8 പൊലീസുകാരെ കയ്യേറ്റം ചെയ്തു, പൊലീസുകാർക്കു നേരെ മുട്ടയെറിഞ്ഞു എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത പുൻ ഹോചിയു (31) നെ കഴിഞ്ഞ ദിവസമാണ് കോടതിയില്‍ ഹാജരാക്കിയത്. ഇയാളുടെ ജാമ്യം കോടതി റദ്ദാക്കി. പുൻ ഹോചിയു ചെയ്ത കുറ്റത്തിന് 10 വർഷം വരെ തടവുശിക്ഷ ലഭിക്കാം. തടവുകാരെ വിട്ടയക്കണമെന്ന ആവശ്യവും സമരക്കാര്‍ ഉന്നയിച്ചു.

അന്നത്തെ പ്രക്ഷേപത്തില്‍, 8 പൊലീസുകാരെ കയ്യേറ്റം ചെയ്തു, പൊലീസുകാർക്കു നേരെ മുട്ടയെറിഞ്ഞു എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത പുൻ ഹോചിയു (31) നെ കഴിഞ്ഞ ദിവസമാണ് കോടതിയില്‍ ഹാജരാക്കിയത്. ഇയാളുടെ ജാമ്യം കോടതി റദ്ദാക്കി. പുൻ ഹോചിയു ചെയ്ത കുറ്റത്തിന് 10 വർഷം വരെ തടവുശിക്ഷ ലഭിക്കാം. തടവുകാരെ വിട്ടയക്കണമെന്ന ആവശ്യവും സമരക്കാര്‍ ഉന്നയിച്ചു.
1517
പാഠ്യപദ്ധതികളില്‍, ഭരണത്തില്‍, നിയമത്തില്‍, സ്വാതന്ത്ര്യത്തില്‍ എന്ന് വേണ്ട ഹോങ്കോങിന്‍റെ ഓരോതരി ശ്വാസത്തിലും പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയ്ക്ക് അധീശത്വം വേണം. കാരണം അഭിപ്രായ സ്വാതന്ത്ര്യം ലഭിച്ചാല്‍ ജനങ്ങള്‍ ആദ്യം ഭരണകൂടത്തിനെതിരെ തിരിയുമെന്ന കാര്യത്തില്‍ അവരോളം തീര്‍പ്പ് മറ്റാര്‍ക്കുമില്ലെന്നത് തന്നെ.

പാഠ്യപദ്ധതികളില്‍, ഭരണത്തില്‍, നിയമത്തില്‍, സ്വാതന്ത്ര്യത്തില്‍ എന്ന് വേണ്ട ഹോങ്കോങിന്‍റെ ഓരോതരി ശ്വാസത്തിലും പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയ്ക്ക് അധീശത്വം വേണം. കാരണം അഭിപ്രായ സ്വാതന്ത്ര്യം ലഭിച്ചാല്‍ ജനങ്ങള്‍ ആദ്യം ഭരണകൂടത്തിനെതിരെ തിരിയുമെന്ന കാര്യത്തില്‍ അവരോളം തീര്‍പ്പ് മറ്റാര്‍ക്കുമില്ലെന്നത് തന്നെ.

പാഠ്യപദ്ധതികളില്‍, ഭരണത്തില്‍, നിയമത്തില്‍, സ്വാതന്ത്ര്യത്തില്‍ എന്ന് വേണ്ട ഹോങ്കോങിന്‍റെ ഓരോതരി ശ്വാസത്തിലും പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയ്ക്ക് അധീശത്വം വേണം. കാരണം അഭിപ്രായ സ്വാതന്ത്ര്യം ലഭിച്ചാല്‍ ജനങ്ങള്‍ ആദ്യം ഭരണകൂടത്തിനെതിരെ തിരിയുമെന്ന കാര്യത്തില്‍ അവരോളം തീര്‍പ്പ് മറ്റാര്‍ക്കുമില്ലെന്നത് തന്നെ.
1617
അതെ, സൈനികാധികാരം പോലുമില്ലാത്ത ഹോങ്കോങിന്‍റെ സ്വയം ഭരണാധികാരമാണ് ചൈന ഭയക്കുന്നത്. പാര്‍ട്ടിയുടെ ഉരുക്കുമുഷ്ടിക്ക് പുറത്ത് അഭിപ്രായ സ്വാതന്ത്രമുള്ള ഒരു ജനതയെ നിലനിര്‍ത്തിയാല്‍ അത് സ്വന്തം അസ്ഥിവാരം തോണ്ടുന്നതിന് തുല്ല്യമാണെന്ന് പാര്‍ട്ടി ഭരണകൂടത്തിനറിയാം.

അതെ, സൈനികാധികാരം പോലുമില്ലാത്ത ഹോങ്കോങിന്‍റെ സ്വയം ഭരണാധികാരമാണ് ചൈന ഭയക്കുന്നത്. പാര്‍ട്ടിയുടെ ഉരുക്കുമുഷ്ടിക്ക് പുറത്ത് അഭിപ്രായ സ്വാതന്ത്രമുള്ള ഒരു ജനതയെ നിലനിര്‍ത്തിയാല്‍ അത് സ്വന്തം അസ്ഥിവാരം തോണ്ടുന്നതിന് തുല്ല്യമാണെന്ന് പാര്‍ട്ടി ഭരണകൂടത്തിനറിയാം.

അതെ, സൈനികാധികാരം പോലുമില്ലാത്ത ഹോങ്കോങിന്‍റെ സ്വയം ഭരണാധികാരമാണ് ചൈന ഭയക്കുന്നത്. പാര്‍ട്ടിയുടെ ഉരുക്കുമുഷ്ടിക്ക് പുറത്ത് അഭിപ്രായ സ്വാതന്ത്രമുള്ള ഒരു ജനതയെ നിലനിര്‍ത്തിയാല്‍ അത് സ്വന്തം അസ്ഥിവാരം തോണ്ടുന്നതിന് തുല്ല്യമാണെന്ന് പാര്‍ട്ടി ഭരണകൂടത്തിനറിയാം.
1717
സ്വാതന്ത്രങ്ങള്‍ക്ക് കൂച്ചുവിലങ്ങിടേണ്ടത് പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ ആവശ്യമായി മാറുന്നു. പ്രതിരോധവും സ്വാതന്ത്രവും ഹോങ്കോങ്ങിന്‍റെ മാത്രം ആവശ്യമായും.

സ്വാതന്ത്രങ്ങള്‍ക്ക് കൂച്ചുവിലങ്ങിടേണ്ടത് പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ ആവശ്യമായി മാറുന്നു. പ്രതിരോധവും സ്വാതന്ത്രവും ഹോങ്കോങ്ങിന്‍റെ മാത്രം ആവശ്യമായും.

സ്വാതന്ത്രങ്ങള്‍ക്ക് കൂച്ചുവിലങ്ങിടേണ്ടത് പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ ആവശ്യമായി മാറുന്നു. പ്രതിരോധവും സ്വാതന്ത്രവും ഹോങ്കോങ്ങിന്‍റെ മാത്രം ആവശ്യമായും.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
ഓരോ ദിവസവും ഓരോ രോഗം പറഞ്ഞ് ആശുപത്രിയിൽ, ലക്ഷ്യം വനിത ഡോക്ടര്‍മാര്‍ ഇന്ത്യൻ വംശജനായ യുവാവ് കാനഡയിൽ പിടിയിലായത് നഗ്നതാ പ്രദര്‍ശനത്തിന്
Recommended image2
ഒക്ടോബർ ഏഴിലെ ആക്രമണം; ഇസ്രയേല്‍ പ്രഖ്യാപിച്ച സ്വതന്ത്ര അന്വേഷണം വിവാദത്തില്‍, ഭരണ-പ്രതിപക്ഷ തർക്കം
Recommended image3
നിര്‍ണായക സമയത്ത് ട്രംപിന് മോദിയുടെ ഫോൺ കോൾ, ഇന്ത്യയും അമേരിക്കയും വ്യാപാര കരാറിലേക്കോ? ഊഷ്മളമായ സംഭാഷണം നടന്നെന്ന് പ്രധാനമന്ത്രി
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved