MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • International News
  • Violence against women : സ്ത്രീകള്‍ക്കെതിരായ അക്രമം; ലോക സാമ്പത്തിക വികസനത്തിന് ഭീഷണിയെന്ന് ഐഎംഎഫ്

Violence against women : സ്ത്രീകള്‍ക്കെതിരായ അക്രമം; ലോക സാമ്പത്തിക വികസനത്തിന് ഭീഷണിയെന്ന് ഐഎംഎഫ്

ഇന്നലെ, അതായത്, നവംബര്‍ 25 സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായിട്ടാണ് ഐക്യരാഷ്ട്രസഭ ആഘോഷിച്ചത്. "സ്ത്രീകൾക്കെതിരായ അതിക്രമം"  എന്നാല്‍ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ പുരുഷ അതിക്രമങ്ങളുടെ എല്ലാ രൂപങ്ങളെയും  ഉൾക്കൊള്ളുന്നു. അടുപ്പമുള്ള പങ്കാളിയില്‌‍‍ നിന്നുള്ള ദുരുപയോഗം, ലൈംഗിക പീഡനം, മനുഷ്യക്കടത്ത്, സ്ത്രീ ജനനേന്ദ്രിയം ഛേദിക്കൽ (FGM), ശൈശവ വിവാഹം തുടങ്ങി ഇന്ന് ഈ അതിക്രമം അതിന്‍റെ എല്ലാ സീമയെയും മറികടന്നെന്ന് നിരീക്ഷിക്കപ്പെടുന്നു. സ്ത്രീകള്‍ക്കെതിരെ ലോകമെമ്പാടും അരങ്ങേറുന്ന അതിക്രമങ്ങള്‍ക്കെതിരെ ഒരു ദിനമായാണ് നവംബര്‍ 25 സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ പ്രമേയം  "ഓറഞ്ച് ദ വേൾഡ്: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇപ്പോൾ അവസാനിപ്പിക്കുക !" എന്നാണ്. ഈയാവശ്യം ഉന്നയിച്ച് ലോകമെങ്ങും ഇന്നലെ സ്ത്രീകള്‍ തെരുവിലിറങ്ങി. അതിനിടെ കേരളത്തില്‍ രണ്ട് സ്ത്രീകള്‍ നടത്തിയ (ദീപ പി മോഹന്‍ - ഗവേഷണം, അനുപമ - മകന്‍ ) സമരങ്ങള്‍ വിജയം കണ്ടത് ഏറെ ശ്രദ്ധേയമായി. (സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ ഇന്നലെ അര്‍ജന്‍റീനയില്‍ നടന്ന പ്രതിഷേധ റാലിയില്‍ നിന്ന്. ചിത്രങ്ങള്‍ ഗെറ്റി.)

3 Min read
Web Desk
Published : Nov 26 2021, 03:36 PM IST| Updated : Nov 26 2021, 03:38 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
124

കൊവിഡ് മഹാമാരി തുടങ്ങിയതിന് ശേഷം അടച്ചിടലിലേക്ക് ലോകം കടന്നതോടെ സ്ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹിക പീഢനങ്ങള്‍ കൂടിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. 

 

224

13 രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകള്‍ ഉദ്ധരിച്ച് മൂന്നിലൊരാള്‍, തങ്ങൾ അല്ലെങ്കിൽ അവർക്കറിയാവുന്ന ആരെങ്കിലും ഏതെങ്കിലും തരത്തിലുള്ള അക്രമം അനുഭവിച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ  റിപ്പോർട്ടിൽ പറയുന്നു. 

 

324

മഹാമാരിയുടെ സമയത്ത് ആളുകള്‍ സ്വന്തം വീടുകളിലേക്ക് ചുരുങ്ങിയപ്പോള്‍ ഗാർഹിക പീഡന കേസുകളിൽ വന്‍ കുതിച്ച് ചാട്ടമാണ് ലോകമെങ്ങും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  എന്നാല്‍, പെൺകുട്ടികളെയും സ്ത്രീകളെയും ദുരുപയോഗം ചെയ്യുന്നത് ലോകത്തിന്‍റെ സാമ്പത്തിക വികസനത്തിന് തന്നെ വലിയ ഭീഷണിയാണെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) നടത്തിയ ഗവേഷണത്തില്‍ പറയുന്നു.

 

424

ഉപ-സഹാറൻ ആഫ്രിക്കയുടെ കാര്യമെടുത്താൽ, പകർച്ചവ്യാധിയുടെ കാലത്ത് സ്ത്രീകൾക്കെതിരായ ശാരീരികവും ലൈംഗികവും വൈകാരികവുമായ ദുരുപയോഗത്തിന്‍റെ വർദ്ധനവ് റിപ്പോർട്ട് പ്രത്യേകം എടുത്ത് കാണിക്കുന്നു.

 

524

ലോക്ക്ഡൗൺ കാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ലിംഗപരമായ അതിക്രമങ്ങളുടെ എണ്ണത്തിൽ 130 ശതമാനം വർധനവാണ് നൈജീരിയയിൽ ഉണ്ടായത്. 2020-ലെ ആദ്യ അഞ്ച് മാസങ്ങളിൽ 2019-നെ അപേക്ഷിച്ച് ക്രൊയേഷ്യയില്‍ ബലാത്സംഗങ്ങളിൽ 228 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. 

 

624

"ഞങ്ങളുടെ പഠന ഫലങ്ങൾ സൂചിപ്പിക്കുന്നത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ 1 ശതമാനം വർദ്ധനവ് 9 ശതമാനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. സാമ്പത്തിക പ്രവർത്തനത്തിന്‍റെ താഴ്ന്ന നിലവാരം," ഗവേഷണം നടത്തിയ റാസ്മാൻ ഔഡ്രാഗോ, ഡേവിഡ് സ്റ്റെൻസൽ എന്നിവർ പറഞ്ഞു. 

 

724

ഗാർഹിക പീഡനം ജിഡിപിയുടെ 1-2 ശതമാനം നഷ്ടത്തിലേക്ക് നയിച്ചേക്കാമെന്ന് മുൻ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഹ്രസ്വകാലവും ദീർഘകാലവും ആയിരിക്കുമായിട്ടായിരിക്കും സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നത്. 

 

824

ഹ്രസ്വകാലത്തേക്ക്, ദുരുപയോഗം ചെയ്യപ്പെടുന്നവർ ഉൽപ്പാദനക്ഷമതയും കുറഞ്ഞ മണിക്കൂറുകളോളം ജോലി ചെയ്യുന്നവരാകാനും സാധ്യതയുണ്ടെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. 

 

924

അതേസമയം ദീർഘകാലാടിസ്ഥാനത്തിൽ ഗാർഹിക പീഡനം തൊഴിൽ ശക്തിയിലെ സ്ത്രീകളുടെ എണ്ണം കുറയ്ക്കുമെന്നും റിപ്പോർട്ട് പറയുന്നു. 

 

1024

തൽഫലമായി, ആരോഗ്യ, ജുഡീഷ്യൽ സേവനങ്ങൾക്കായി കൂടുതൽ പൊതു വിഭവങ്ങൾ ചെലവഴിക്കാൻ സാധ്യതയുണ്ട്. ഉയർന്ന തോതിലുള്ള ദുരുപയോഗം താഴ്ന്ന സാമ്പത്തിക പ്രവർത്തനവും സ്ത്രീകളുടെ തൊഴിൽ ദിനങ്ങള്‍ കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

 

1124

ശാരീരികവും മാനസികവും വൈകാരികവുമായ പീഡനങ്ങളില്‍ വര്‍ദ്ധനവുണ്ടാകുന്നത് സ്ത്രീകൾക്ക് ജോലി നിലനിർത്തുന്നതിന് ഏറെ ബുദ്ധിമുട്ടാക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു. 

 

1224

1980 മുതൽ ഇന്നുവരെയുള്ള യുഎസ് ഏജൻസി ഫോർ ഇന്‍റർനാഷണൽ ഡെവലപ്‌മെന്‍റിന്‍റെ ഡെമോഗ്രാഫിക് ആൻഡ് ഹെൽത്ത് സർവേയിൽ നിന്നുള്ള വിവരങ്ങളും ഐഎംഎഫ് പഠന വിധേയമാക്കുകയും പ്രതികരണങ്ങൾ വിലയിരുത്തുകയും ചെയ്തു.

 

1324

18 സബ്-സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള 4,40,000-ലധികം സ്ത്രീകളിലാണ് ഐഎംഎഫ് ഗവേഷണം ചെയ്തത്. പഠനത്തോട് പ്രതികരിച്ചവരിൽ 30 ശതമാനത്തിലധികം പേരും ഈ മേഖലയിൽ ഏതെങ്കിലും തരത്തിലുള്ള ഗാർഹിക പീഡനങ്ങൾ നേരിട്ടതായി സർവേ പറയുന്നു.

 

1424

സബ്-സഹാറൻ ആഫ്രിക്കയിലെ രാജ്യങ്ങൾ ലിംഗാധിഷ്ഠിത അക്രമത്തിന്‍റെ തോത് ലോക ശരാശരിയായ 23 ശതമാനത്തിലേക്ക് താഴ്ത്തിയാൽ, ദീർഘകാല ജിഡിപി ഏകദേശം 30 ശതമാനമായി ഉയരുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 

 

1524

വിദ്യാഭ്യാസത്തിൽ ലിംഗ വ്യത്യാസം കുറവുള്ളതും സ്ത്രീകൾക്ക് കൂടുതൽ തീരുമാനമെടുക്കാനുള്ള ശക്തിയുള്ളതുമായ ദക്ഷിണാഫ്രിക്ക പോലുള്ള രാജ്യങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ സാമ്പത്തിക ചെലവ് കുറവാണ്. 

 

1624

ഗാർഹിക പീഡനത്തിനെതിരെയുള്ള നിയമങ്ങളും പരിരക്ഷകളും ശക്തിപ്പെടുത്തുന്നതിന് പുറമെ, വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിലും രാജ്യങ്ങൾ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. പെൺകുട്ടികൾക്ക് തൊഴില്‍ മേഖലയില്‍ കൂടുതല്‍ അവസരങ്ങൾ തുറക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു. 

 

1724

ലോകാരോഗ്യ സംഘടനയും യുഎന്നും ചേര്‍ന്ന ഈ വർഷം പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, ഏകദേശം മൂന്നിലൊന്ന് സ്ത്രീകളും അവരുടെ നിലവിലെ അല്ലെങ്കിൽ മുൻ പങ്കാളിയിൽ നിന്ന് ശാരീരികമായോ ലൈംഗികമായോ വൈകാരികമായോ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പറയുന്നു. 

 

1824

അഫ്ഗാനിസ്ഥാനിലെ സ്ഥിതി ഏറ്റവും മോശമാണ്. 15 വയസ്സിന് മുകളിലുള്ള 34 ശതമാനം സ്ത്രീകളും പെൺകുട്ടികളും ഒരു പങ്കാളിയാൽ ദുരുപയോഗം ചെയ്യപ്പെടുന്നെന്ന് യുഎൻ വിശകലനം ചെയ്ത ഡാറ്റ കാണിക്കുന്നു.

 

1924

ഏറ്റവും കൂടുതൽ സ്ത്രീകളും പെൺകുട്ടികളും പീഡിപ്പിക്കപ്പെടുന്ന 10 രാജ്യങ്ങളിൽ അഞ്ചെണ്ണവും ആഫ്രിക്കയിലാണ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ, 15 വയസോ അതിൽ കൂടുതലോ പ്രായമുള്ള 32 ശതമാനം സ്ത്രീകളും പെൺകുട്ടികളും അവരുടെ അടുത്ത പങ്കാളികളാൽ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്.

 

2024

യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്‌സ് ആൻഡ് ക്രൈം (UNODC) യുടെ ഏറ്റവും പുതിയ ആഗോള നരഹത്യ റിപ്പോർട്ട് പ്രകാരം 2017-ൽ 87,000 സ്ത്രീകളാണ് കൊല്ലപ്പെട്ടത്. അടുപ്പമുള്ള പങ്കാളി/കുടുംബവുമായി ബന്ധപ്പെട്ട കൊലപാതകങ്ങളുടെ നിരക്കിലും ആഫ്രിക്കയിലാണ് ഏറ്റവും മുന്നില്‍. 

 

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
അയാൾ വെറുമൊരു പഴക്കച്ചവടക്കാരനാണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി, സിഡ്നിയിലെ ഹീറോക്ക് മറ്റൊരു മുഖം കൂടിയുണ്ട്! അഹമ്മദിന്റെ ഭൂതകാലം
Recommended image2
അന്യഗ്രഹത്തെ കാഴ്ചയല്ല, ഇരുട്ടി വെളുത്തപ്പോൾ കടലിനും തീരത്തിനും ചോര നിറം! ഇത് മുന്നറിയിപ്പോ, കാരണം വ്യക്തമാക്കി വിദഗ്ധർ
Recommended image3
ബോണ്ടി വെടിവയ്പ്, പരിക്കേറ്റ പ്രതിക്കെതിരെ 15 പേരുടെ കൊലപാതകം അടക്കം 59 കുറ്റങ്ങൾ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved