മഴ പെയ്യും പോലെ അവര്‍ പറന്നിറങ്ങി; പുറകേ ഭക്ഷ്യക്ഷാമ മുന്നറിയിപ്പും
ഗള്‍ഫ് രാജ്യമായ യമന് താഴെ ആദന്‍ ഗള്‍ഫ് കടലിടുക്ക് കഴിഞ്ഞാല്‍ സോമാലിയയായി. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ വടക്ക് കിഴക്കന്‍ രാജ്യം. അവിടെ നിന്നാണ് അവരൊരുമിച്ച് യാത്ര തിരിച്ചത്. ആദ്യം സോമാലിയയില്‍ നിന്ന് കിഴക്കന്‍ എത്യോപ്യയിലേക്ക്. കിഴക്കന്‍ എത്യോപ്യയില്‍ നിന്ന് ദക്ഷിണ സുഡാനിലേക്കും സുഡാനിലേക്കും. സുഡാനില്‍ നിന്ന് എറിത്രിയയിലേക്ക് ഒരു കൂട്ടം നീങ്ങി. മറ്റൊരു കൂട്ടമാകട്ടെ ഏത്യോപ്യയില്‍ നിന്ന് ദക്ഷിണ സുഡാനിലേക്ക് പോകുംവഴി നേരെ കെനിയയിലേക്ക് കടന്നു. ഇനിയുമൊരു കൂട്ടര്‍ കടല്‍കടന്നു. അവര്‍ ഗള്‍ഫ് മേഖല കീഴടക്കി പാകിസ്ഥാനിലേക്കും പിന്നീട് ഇന്ത്യയിലേക്കും നീങ്ങി. അപ്പോഴേക്കും ഫുഡ് ആന്‍റ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ദി യുനൈറ്റഡ് നാഷന്‍സ് (FAO)ഒരു റിപ്പോര്‍ട്ട് പുറത്തിറക്കി. ആഫ്രിക്കയിലെ മൂന്നാം ലോക രാജ്യങ്ങളില്‍ ഇതുവരെയില്ലാത്ത അഭൂതപൂര്‍വ്വമായ ഭക്ഷ്യക്ഷാമം വരാന്‍ പോകുന്നു. അതിന് കാരണം ഇപ്പോള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെത്തിയ പുതിയ വിരുന്നുകാര്‍. രാജ്യാതിര്‍ത്തികളെ ഭേദിച്ച് സൈന്യത്തെയും ഭരണകൂടത്തെയും നോക്കുകുത്തികളാക്കി അവര്‍ രാജ്യങ്ങള്‍ കീഴടക്കി എത്തിത്തുടങ്ങി. അവര്‍ വെട്ടുക്കിളികള്‍. .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}

വെട്ടുക്കിളികള്‍ ബാക്കിവെയ്ക്കുന്നത് 25 വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും വലിയ ഭക്ഷ്യക്ഷാമമായിരിക്കുമെന്നാണ് ഫുഡ് ആന്‍റ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ദി യുനൈറ്റഡ് നാഷന്‍സിന്‍റെ പ്രധാന വിലയിരുത്തല്‍. ഇത് ആഫ്രിക്കന്‍ രാജ്യങ്ങളെ ദാരിദ്രത്തിന്‍റെ പടുകുഴിയിലേക്ക് തള്ളിയിടുകയും നിരവധി മരണത്തിന് കാരണമാവുകയും ചെയ്യും.
സുഡാനില്‍ നിന്ന് ഈജിപ്തിലേക്കും എറിത്രിയയിലേക്കും കടന്ന വെട്ടുക്കിളികള്‍ ഗള്‍ഫിലേക്കും കടന്നു. സൗദി, യമന്‍, ഒമാന്‍, യുഎഇ, ഇറാന്‍ വഴി ഇവ പാകിസ്ഥാനിലേക്കും പിന്നീട് ഇന്ത്യയിലേക്കും കടന്നു. ഇന്ത്യയില്‍ ഗുജറാത്തിലും രാജസ്ഥാനിലും വെട്ടുകിളികള്‍ വന്‍ വാശനഷ്ടമാണ് ഉണ്ടാക്കിയത്.
കെനിയ, എത്യോപ്യ, സൊമാലിയ എന്നിവിടങ്ങളിൽ നിലവിൽ പ്രശ്നം വളരെ ഗുരുതരമാണ്, അവിടെ വെട്ടുക്കിളികൾ ഭയാനകമായ അളവിൽ ഇറങ്ങിയിട്ടുണ്ട്. വടക്കുകിഴക്കൻ ഉഗാണ്ട, തെക്കുകിഴക്കൻ ദക്ഷിണ സുഡാൻ, തെക്കുപടിഞ്ഞാറൻ എത്യോപ്യ എന്നിവിടങ്ങളിലേക്ക് ചില കൂട്ടങ്ങൾ നീങ്ങാനുള്ള നല്ലൊരു സാധ്യതയുണ്ടെന്നും എഫ്‌എഒ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
വെട്ടുക്കിളികളുടെ എണ്ണം ജൂൺ മാസത്തോടെ 500 മടങ്ങ് വർദ്ധിക്കുമെന്നാണ് ബിബിസി റിപ്പോർട്ട്. എഫ്‌എഒയുടെ കണക്കനുസരിച്ച്, ചതുരശ്ര കിലോമീറ്ററിന് (0.39 ചതുരശ്ര മൈൽ) 150 ദശലക്ഷം വെട്ടുക്കിളികൾ ഒരു കൂട്ടത്തിൽ തന്നെ അടങ്ങിയിരിക്കാം.
2019 ന്‍റെ അവസാനത്തിൽ പെയ്തിറങ്ങിയ കനത്ത മഴയാണ് വെട്ടുക്കിളികളുടെ അസാധാരണമായ വംശവര്‍ദ്ധനവിന് പ്രധാന കാരണം. ഇന്‍റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ആൻഡ് സൊസൈറ്റിയുടെ ഡാറ്റ കാണിക്കുന്നത് കിഴക്കൻ ആഫ്രിക്കയുടെയും സഹേൽ മേഖലയുടെയും ഭാഗങ്ങളിൽ 2019 അവസാന മൂന്ന് മാസങ്ങളിൽ സാധാരണയേക്കാൾ 15 ഇഞ്ച് കൂടുതൽ മഴ ലഭിച്ചുവെന്നാണ്.
മഴയെ തുടര്‍ന്ന് പ്രദേശങ്ങളിലെ ചൂട് കൂടി. സാധാരണ താപനിലയേക്കാൾ ചൂട് കാലാവസ്ഥയില്‍ വന്‍ മാറ്റങ്ങളാണ് ഉണ്ടാക്കുക. വെട്ടുകിളികളുടെ എണ്ണത്തില്‍ അസാധാരണമായ വര്‍ദ്ധനവിന് ഇത് കാരണമായി. പ്രശ്നപരിഹാരത്തിന് അന്താരാഷ്ട്ര സഹായം ആവശ്യമാണ്. വെട്ടുകിളികള്‍ വന്നിറങ്ങിയ പ്രദേശങ്ങളില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥയും പോഷകാഹാരക്കുറവുമായിരിക്കും ഫലമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യൻ മഹാസമുദ്രം ഡിപോൾ (ഐഒഡി) എന്നറിയപ്പെടുന്ന ഒരു കാലാവസ്ഥാ പ്രതിഭാസത്തിന്‍റെ ഫലമായി കഴിഞ്ഞ വര്‍ഷം പടിഞ്ഞാറൻ ഇന്ത്യൻ സമുദ്രത്തില്‍ പതിവിലും കൂടുതല്‍ ചൂടായി. കിഴക്കൻ ആഫ്രിക്കയുടെ തീരത്ത് കനത്ത മഴയും കൊടുങ്കാറ്റും ഈ കാലാവസ്ഥാ സാഹചര്യം സൃഷ്ടിച്ചു.
വ്യാപകമായ വെള്ളപ്പൊക്കത്തിന് കാരണമായ ഇഡായി, കെന്നത്ത് ചുഴലിക്കാറ്റുകളാണ് മൊസാംബിയില്‍ ഏറ്റവും കൂടുതൽ ബാധിച്ചത്. കിഴക്കൻ ആഫ്രിക്കയിലെ കർഷകർക്ക് ഒന്നിലധികം വർഷത്തെ വരൾച്ചയെത്തുടർന്നാണ് ഒരു കനത്ത മഴ ലഭിച്ചത്. മഴയെ തുടര്‍ന്ന് വന്‍ വിളവ് ലഭിച്ചു. പക്ഷേ, അപ്പോഴേക്കും വെട്ടുകിളികള്‍ പെറ്റുപെരുകിയിരുന്നു. അവ വിളവ് കാത്തിരുന്ന പാടങ്ങളിലേക്ക് പറന്നിറങ്ങി. നിമിഷങ്ങള്‍ക്കകം പാടങ്ങളെ തരിശാക്കി പറന്നു പോയി.
സൗദി അറേബ്യയിലും മറ്റിടങ്ങളിലും വെട്ടുക്കിളികള്‍ മുട്ടയിടുന്നതിലും വിരിയുന്നതിലും ഭയാനകമായ രീതിയില്‍ വര്‍ദ്ധിച്ചതായി റിപ്പോർട്ടുണ്ട്. യെമനിലെ ചെങ്കടൽ തീരത്തും വെട്ടുക്കിളി കൂട്ടങ്ങൾ രൂപം കൊള്ളുന്നു. കഴിഞ്ഞ മാസം കിഴക്കൻ ആഫ്രിക്കയിൽ വെട്ടുക്കിളികൾ പെറ്റുപെരുകുന്നതായി റിപ്പോർട്ടുകള്‍ പുറത്ത് വന്നിരുന്നു.
പല രാജ്യങ്ങളില്‍ വളര്‍ന്ന വെട്ടുക്കിളികള്‍ മനുഷ്യാതിര്‍ത്ഥികളെ ലംഘിച്ച് കൂടുതല്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് പറന്നിറങ്ങി. എത്യോപ്യയിലും സൊമാലിയയിലും ഏകദേശം 25 വർഷത്തിനിടയിലും ,70 വർഷത്തിനിടെ കെനിയയിലെയും ഏറ്റവും മോശം അവസ്ഥയായി ഈക്കാലത്തെ കുറിച്ച് എഫ്എഒയുടെ കണക്കുകള്‍ പറയുന്നു. 2020 ജൂൺ വരെ സ്ഥിതി ഗുരുതരമായിതന്നെ തുടരും. പ്രശ്നം കൂടുതൽ വഷളാകാനാണ് സാദ്ധ്യതയെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇറാനിലും ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലും വെട്ടുക്കിളി പ്രജനനം കാരണം കര്‍ഷകര്‍ക്ക് ഏറെ ബുദ്ധിമുട്ടുകളുണ്ടാകുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
അപകടസാധ്യതയുള്ള രാജ്യങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും നിരീക്ഷിക്കുകയും ചെയ്യണമെന്നും അവയ്ക്കെതിരെ വ്യോമസേനയെ ഉപയോഹിച്ച് കീടനാശിനി തളിക്കണമെന്നും എഫ്‌എഒയുടെ റിപ്പോർട്ടിൽ പറയുന്നു.
എഫ്‌എഒയുടെ തന്നെ കണക്കനുസരിച്ച് കിഴക്കൻ ആഫ്രിക്കയ്ക്ക് ഈ പകർച്ചവ്യാധിയിൽ നിന്ന് കരകയറാൻ നിരവധി വർഷങ്ങളും കോടിക്കണക്കിന് ഡോളറുകളും ചെലവാകുമെന്നും പറയുന്നു.
വെട്ടുക്കിളികൾ നിറച്ച ഒരൊറ്റ ചതുരശ്ര കിലോമീറ്ററിന് ഒരു ദിവസം 35,000 പേരുടെ ഭക്ഷണത്തെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് എഫ്എഒ പറയുന്നു. പ്രായപൂർത്തിയായ വെട്ടുക്കിളിയുടെ ഭാരം - രണ്ട് ഗ്രാം മാത്രമായിരിക്കും. എന്നാല്‍ പുതിയ സസ്യങ്ങൾ കഴിക്കാനും 24 മണിക്കൂർ കാലയളവിൽ 150 കിലോമീറ്റർ (93 മൈൽ) മുകളിലേക്ക് സഞ്ചരിക്കാനും ഇവയ്ക്ക് കഴിയും.
<p>പലയിനം സസ്യങ്ങളുടെ ഇലകളും, ധാന്യങ്ങളും എന്നുവേണ്ട കണ്ണിൽകണ്ടതെന്തും വെട്ടിവിഴുങ്ങുന്ന, വിള നശിപ്പിക്കുന്ന ജീവികളാണ് ഇവ. കാണാൻ ഇത്തിരിയേ ഉള്ളൂ എങ്കിലും, ആയിരവും പതിനായിരവും എണ്ണം വരുന്ന ഒരു പറ്റമായി ഒന്നിച്ച് കൃഷിയിടങ്ങളിൽ വന്നിറങ്ങുന്ന അതീവ ഉപദ്രവകാരിയായ ഈ ജീവി ഒറ്റദിവസം കൊണ്ട് തിന്നു തീർക്കുക, പത്ത് ആനകൾ, 25 ഒട്ടകങ്ങൾ, അല്ലെങ്കിൽ 2500 ആളുകൾ കഴിക്കുന്ന ധാന്യങ്ങളാണ്. വിളകളുടെ ഇല, പൂവ്, പഴം, ചില്ല, തണ്ട് എന്നിങ്ങനെ എന്ത് കണ്ടോ അതൊക്കെ അവ അകത്താക്കും. ഇവ ആകാശത്തുനിന്ന് കൂട്ടമായി വന്നിറങ്ങുന്ന ആക്കത്തിൽ തന്നെ വിളകൾ പാതിയും നശിച്ചുപോകും.</p>
പലയിനം സസ്യങ്ങളുടെ ഇലകളും, ധാന്യങ്ങളും എന്നുവേണ്ട കണ്ണിൽകണ്ടതെന്തും വെട്ടിവിഴുങ്ങുന്ന, വിള നശിപ്പിക്കുന്ന ജീവികളാണ് ഇവ. കാണാൻ ഇത്തിരിയേ ഉള്ളൂ എങ്കിലും, ആയിരവും പതിനായിരവും എണ്ണം വരുന്ന ഒരു പറ്റമായി ഒന്നിച്ച് കൃഷിയിടങ്ങളിൽ വന്നിറങ്ങുന്ന അതീവ ഉപദ്രവകാരിയായ ഈ ജീവി ഒറ്റദിവസം കൊണ്ട് തിന്നു തീർക്കുക, പത്ത് ആനകൾ, 25 ഒട്ടകങ്ങൾ, അല്ലെങ്കിൽ 2500 ആളുകൾ കഴിക്കുന്ന ധാന്യങ്ങളാണ്. വിളകളുടെ ഇല, പൂവ്, പഴം, ചില്ല, തണ്ട് എന്നിങ്ങനെ എന്ത് കണ്ടോ അതൊക്കെ അവ അകത്താക്കും. ഇവ ആകാശത്തുനിന്ന് കൂട്ടമായി വന്നിറങ്ങുന്ന ആക്കത്തിൽ തന്നെ വിളകൾ പാതിയും നശിച്ചുപോകും.
<p>ഇതിനിടെ ഷിസ്റ്റോസർക്ക ഗ്രിഗേറിയ എന്നയിനം വെട്ടുകിളികളാണ് പാകിസ്ഥാന്‍ വഴി ഗുജറാത്തിൽ വന്നിറങ്ങിയിട്ടുള്ളത്. കാർഷിക ഡയറക്ടറേറ്റിന്‍റെ കണക്കുകൾ പ്രകാരം, ഇന്ത്യയില്‍ 1926-31 കാലയളവിലുണ്ടായ വെട്ടുകിളി ആക്രമണത്തിൽ പത്തുകോടി വിലമതിക്കുന്ന വിളയാണ് നശിപ്പിക്കപ്പെട്ടത്. 1940-46 ലെയും1949-55 -ലെയും ആക്രമണങ്ങളിൽ രണ്ടുകോടിയുടെയും ഏറ്റവും അവസാനമായി നടന്ന 1959-62 കാലത്തെ ആക്രമണത്തിൽ അമ്പതുലക്ഷത്തിന്‍റെയും വിളകൾ നശിച്ചിരുന്നു. 1993 -ൽ ഭുജിലാണ് അവസാനമായി ഗുജറാത്ത് വെട്ടുകിളിക്കൂട്ടങ്ങളുടെ വരവ് കണ്ടത്. കടുക്, ജീരകം, ഗോതമ്പ് തുടങ്ങിയ വിളകളാണ് വെട്ടുകിളികളുടെ ആക്രമണത്തിന്‍റെ ഭീഷണിയിൽ ഗുജറാത്തിലെ പാടങ്ങളിൽ വിളവെത്തി നിൽക്കുന്നത്.</p>
ഇതിനിടെ ഷിസ്റ്റോസർക്ക ഗ്രിഗേറിയ എന്നയിനം വെട്ടുകിളികളാണ് പാകിസ്ഥാന്‍ വഴി ഗുജറാത്തിൽ വന്നിറങ്ങിയിട്ടുള്ളത്. കാർഷിക ഡയറക്ടറേറ്റിന്‍റെ കണക്കുകൾ പ്രകാരം, ഇന്ത്യയില്‍ 1926-31 കാലയളവിലുണ്ടായ വെട്ടുകിളി ആക്രമണത്തിൽ പത്തുകോടി വിലമതിക്കുന്ന വിളയാണ് നശിപ്പിക്കപ്പെട്ടത്. 1940-46 ലെയും1949-55 -ലെയും ആക്രമണങ്ങളിൽ രണ്ടുകോടിയുടെയും ഏറ്റവും അവസാനമായി നടന്ന 1959-62 കാലത്തെ ആക്രമണത്തിൽ അമ്പതുലക്ഷത്തിന്‍റെയും വിളകൾ നശിച്ചിരുന്നു. 1993 -ൽ ഭുജിലാണ് അവസാനമായി ഗുജറാത്ത് വെട്ടുകിളിക്കൂട്ടങ്ങളുടെ വരവ് കണ്ടത്. കടുക്, ജീരകം, ഗോതമ്പ് തുടങ്ങിയ വിളകളാണ് വെട്ടുകിളികളുടെ ആക്രമണത്തിന്‍റെ ഭീഷണിയിൽ ഗുജറാത്തിലെ പാടങ്ങളിൽ വിളവെത്തി നിൽക്കുന്നത്.
<p>വെട്ടുകിളി മുന്നറിയിപ്പ് സമിതി (Locust Warning Organization) എന്ന സർക്കാർ സ്ഥാപനമാണ് വെട്ടുകിളികളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതും വേണ്ട മുന്നറിയിപ്പുകൾ കൃഷിക്കാർക്ക് നൽകുന്നതും, വെട്ടുകിളി ശല്യത്തെ നേരിടാൻ വേണ്ട സാങ്കേതിക വിദ്യയും, മുൻകരുതലുകളുമെടുക്കാൻ അവരെ സഹായിക്കുന്നതും. സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന രീതിയിൽ സാന്ദ്രത ഒരു വെട്ടുകിളിക്കൂട്ടത്തിനുണ്ടോ എന്നതാണ് ഇവർ പരിശോധിക്കുക. ഒരു ഹെക്ടറിൽ 10,000 വെട്ടുകിളികളിൽ അധികമുണ്ടെങ്കിൽ അത് നഷ്ടമുണ്ടാക്കാൻ പോന്ന സാന്ദ്രതയായി കണക്കാക്കപ്പെടും.</p>
വെട്ടുകിളി മുന്നറിയിപ്പ് സമിതി (Locust Warning Organization) എന്ന സർക്കാർ സ്ഥാപനമാണ് വെട്ടുകിളികളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതും വേണ്ട മുന്നറിയിപ്പുകൾ കൃഷിക്കാർക്ക് നൽകുന്നതും, വെട്ടുകിളി ശല്യത്തെ നേരിടാൻ വേണ്ട സാങ്കേതിക വിദ്യയും, മുൻകരുതലുകളുമെടുക്കാൻ അവരെ സഹായിക്കുന്നതും. സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന രീതിയിൽ സാന്ദ്രത ഒരു വെട്ടുകിളിക്കൂട്ടത്തിനുണ്ടോ എന്നതാണ് ഇവർ പരിശോധിക്കുക. ഒരു ഹെക്ടറിൽ 10,000 വെട്ടുകിളികളിൽ അധികമുണ്ടെങ്കിൽ അത് നഷ്ടമുണ്ടാക്കാൻ പോന്ന സാന്ദ്രതയായി കണക്കാക്കപ്പെടും.
<p>പാകിസ്ഥാനിലെ വെട്ടുകിളി ശല്ല്യം രൂക്ഷമായപ്പോള്‍ സിന്ധ് പ്രവിശ്യയുടെ കൃഷി മന്ത്രിയായ ഇസ്മായിൽ റാഹൂവിന്‍റെ ഉപദേശം വെട്ടുകിളികളെ പിടിച്ച് ബിരിയാണി വച്ച് തിന്നാനായിരുന്നുവെന്നത് രാഷ്ട്രീയക്കാര്‍ക്ക് കര്‍ഷിക വിഷയങ്ങളിലുള്ള അജ്ഞതയും താല്പര്യക്കുറവുമാണ് കാണിക്കുന്നത്.</p>
പാകിസ്ഥാനിലെ വെട്ടുകിളി ശല്ല്യം രൂക്ഷമായപ്പോള്‍ സിന്ധ് പ്രവിശ്യയുടെ കൃഷി മന്ത്രിയായ ഇസ്മായിൽ റാഹൂവിന്‍റെ ഉപദേശം വെട്ടുകിളികളെ പിടിച്ച് ബിരിയാണി വച്ച് തിന്നാനായിരുന്നുവെന്നത് രാഷ്ട്രീയക്കാര്‍ക്ക് കര്‍ഷിക വിഷയങ്ങളിലുള്ള അജ്ഞതയും താല്പര്യക്കുറവുമാണ് കാണിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam