- Home
- News
- International News
- ഇതെന്തതിശയം ; യുട്ടയിലും റൊമാനിയയിലും അപ്രത്യക്ഷമായപ്പോള്‍ കാലിഫോര്‍ണിയയില്‍ പ്രത്യക്ഷപ്പെട്ട് 'ലോഹത്തൂണ്‍'
ഇതെന്തതിശയം ; യുട്ടയിലും റൊമാനിയയിലും അപ്രത്യക്ഷമായപ്പോള്‍ കാലിഫോര്‍ണിയയില്‍ പ്രത്യക്ഷപ്പെട്ട് 'ലോഹത്തൂണ്‍'
കഴിഞ്ഞ നവംബര്‍ 18 നാണ് ആദ്യമായി അമേരിക്കയിലെ യുട്ടാ മരുഭൂമിയില്‍ 9 അടിയുള്ള ഒരു ലോഹത്തൂണ്‍ പ്രത്യക്ഷപ്പെട്ടത്. ലോഹത്തൂണിനെ കുറിച്ച് പ്രാദേശിക അധികാരികള്‍ അറിയിപ്പ് നല്‍കിയിരുന്നെങ്കിലും എവിടെയാണെന്ന് കൃത്യമായി പറഞ്ഞിരുന്നില്ലെങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ സാഹസീകരായ സഞ്ചാരികള്‍ ലോഹത്തൂണ്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ലോഹത്തൂണ്‍ വന്നത് പോലെ അപ്രത്യക്ഷമായി. തുടര്‍ന്ന് സമാനമായൊരു തൂണ്‍ റൊമാനിയയിലെ ബാറ്റ്കാസ് ഡോംനേയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് വന്നു. ഇതും രണ്ട് ദിവസത്തിനുള്ളില്‍ അപ്രത്യക്ഷമായി. ഇപ്പോള്‍ കാലിഫോര്‍ണിയയിലെ അറ്റാസ്കാഡെറോയുടെ പൈൻ പർവതത്തിന്‍റെ മുകളില്‍ വീണ്ടും ലോഹത്തൂണ്‍ പ്രത്യക്ഷപ്പെട്ടു. എവിടെ നിന്ന് വന്നെന്നോ എങ്ങോട്ട് പോകുന്നെന്നോ എന്ന് മാത്രം ആര്‍ക്കും നിശ്ചയമില്ല.

<p>കാലിഫോര്‍ണിയയിലെ അറ്റാസ്കാഡെറോയിലെ പര്‍വ്വതത്തില്‍ കണ്ടെത്തിയ ലോഹത്തൂണിന് യുട്ടയില്‍ കണ്ട തൂണിന് സമാനമായി മൂന്ന് വശങ്ങളാണ് ഉള്ളത്. ഏതാണ്ട് 10 അടി ഉയരവും 18 ഇഞ്ച് വീതിയും ഉണ്ട്. സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടാണ് ഇത് നിർമ്മിച്ചതെന്ന് അറ്റാസ്കാഡെറോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.</p>
കാലിഫോര്‍ണിയയിലെ അറ്റാസ്കാഡെറോയിലെ പര്‍വ്വതത്തില്‍ കണ്ടെത്തിയ ലോഹത്തൂണിന് യുട്ടയില്‍ കണ്ട തൂണിന് സമാനമായി മൂന്ന് വശങ്ങളാണ് ഉള്ളത്. ഏതാണ്ട് 10 അടി ഉയരവും 18 ഇഞ്ച് വീതിയും ഉണ്ട്. സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടാണ് ഇത് നിർമ്മിച്ചതെന്ന് അറ്റാസ്കാഡെറോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
<p>യൂട്ടായിലെ തൂണില്‍ നിന്ന് വ്യത്യസ്തമായി അറ്റാസ്കാഡെറോയിലെ തൂണ്‍ നിലത്ത് ഉറപ്പിച്ചിട്ടില്ല. മാത്രമല്ല ഒന്ന് തട്ടിയാല്‍ ചിലപ്പോള്‍ താഴേക്ക് മറിഞ്ഞ് വീഴാമെന്ന അവസ്ഥയിലാണ്. ഇതിന് ഏകദേശം 200 പൗണ്ട് ഭാരമുണ്ടാകുമെന്ന് കരുതുന്നു. സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടാകാം ഒറ്റ തൂണ്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് കരുതുന്നു. </p>
യൂട്ടായിലെ തൂണില്‍ നിന്ന് വ്യത്യസ്തമായി അറ്റാസ്കാഡെറോയിലെ തൂണ്‍ നിലത്ത് ഉറപ്പിച്ചിട്ടില്ല. മാത്രമല്ല ഒന്ന് തട്ടിയാല്‍ ചിലപ്പോള്‍ താഴേക്ക് മറിഞ്ഞ് വീഴാമെന്ന അവസ്ഥയിലാണ്. ഇതിന് ഏകദേശം 200 പൗണ്ട് ഭാരമുണ്ടാകുമെന്ന് കരുതുന്നു. സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടാകാം ഒറ്റ തൂണ്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് കരുതുന്നു.
<p>കാലിഫോര്‍ണിയയിലെ അറ്റാസ്കാഡെറോയില്‍ ലോഹത്തൂണ്‍ പ്രത്യക്ഷപ്പെട്ടതറിഞ്ഞ് ഡസൻ കണക്കിന് കാൽനട യാത്രക്കാർ ലോഹത്തൂണ്‍ കാണാനായി എത്തിയിരുന്നു. എന്നാല്‍ ആര് എപ്പോള്‍ എങ്ങനെ ഈ ലോഹത്തൂണ്‍ കൊണ്ടുവന്നിവിടെ സ്ഥാപിച്ചുവെന്ന് മാത്രം ആര്‍ക്കും ഉത്തരമുണ്ടായിരുന്നില്ല.</p>
കാലിഫോര്‍ണിയയിലെ അറ്റാസ്കാഡെറോയില്‍ ലോഹത്തൂണ്‍ പ്രത്യക്ഷപ്പെട്ടതറിഞ്ഞ് ഡസൻ കണക്കിന് കാൽനട യാത്രക്കാർ ലോഹത്തൂണ്‍ കാണാനായി എത്തിയിരുന്നു. എന്നാല്‍ ആര് എപ്പോള്‍ എങ്ങനെ ഈ ലോഹത്തൂണ്‍ കൊണ്ടുവന്നിവിടെ സ്ഥാപിച്ചുവെന്ന് മാത്രം ആര്‍ക്കും ഉത്തരമുണ്ടായിരുന്നില്ല.
<p>എന്നാല്‍ അറ്റാസ്കാഡെറോയിലെ ഒറ്റത്തൂണ്‍ യൂട്ടായുലുണ്ടായിരുന്നതിനേക്കാള്‍ അല്പം മെലിഞ്ഞതാണെന്നാണ് റിപ്പോര്‍ട്ട്. റൊമാനിയയിലെ പിയട്രാ നീംത് നഗരത്തിലെ ബാറ്റ്കാസ് ഡൊമൈനി കുന്നിലാണ് രണ്ടാമത് ലോഹത്തൂണ്‍ കണ്ടത്. പർവതത്തിന്‍റെ മുകളിൽ എങ്ങനെയാണ് ഈ വസ്തു എത്തിയതെന്നതിന് വ്യക്തമായ ഒരു തെളിവും ലഭ്യമല്ലായിരുന്നു. </p>
എന്നാല്‍ അറ്റാസ്കാഡെറോയിലെ ഒറ്റത്തൂണ്‍ യൂട്ടായുലുണ്ടായിരുന്നതിനേക്കാള്‍ അല്പം മെലിഞ്ഞതാണെന്നാണ് റിപ്പോര്‍ട്ട്. റൊമാനിയയിലെ പിയട്രാ നീംത് നഗരത്തിലെ ബാറ്റ്കാസ് ഡൊമൈനി കുന്നിലാണ് രണ്ടാമത് ലോഹത്തൂണ്‍ കണ്ടത്. പർവതത്തിന്‍റെ മുകളിൽ എങ്ങനെയാണ് ഈ വസ്തു എത്തിയതെന്നതിന് വ്യക്തമായ ഒരു തെളിവും ലഭ്യമല്ലായിരുന്നു.
<p>യൂട്ടാ മരുഭൂമിയില്‍ കണ്ടെത്തിയിരുന്ന ലോഹത്തൂണ്‍ രാത്രിയില്‍ നാല് പേര്‍ വന്ന് കൊണ്ടുപോവുകയായിരുന്നെന്ന് അവിടെ സന്ദര്‍ശിച്ച ഫോട്ടോഗ്രാഫർ റോസ് ബെർണാഡ്സ് തന്‍റെ ഇസ്റ്റാഗ്രാം പേജില്‍ ചിത്രങ്ങള്‍ സഹിതം എഴുതിയിരുന്നു. തൂണ്‍ തള്ളിയിട്ട നാല്‍വര്‍ സംഘം അത് കൊണ്ട് പോകും മുമ്പ് പൊളിച്ച് മാറ്റിയിരുന്നതായും അദ്ദേഹം പറഞ്ഞു. </p>
യൂട്ടാ മരുഭൂമിയില്‍ കണ്ടെത്തിയിരുന്ന ലോഹത്തൂണ്‍ രാത്രിയില്‍ നാല് പേര്‍ വന്ന് കൊണ്ടുപോവുകയായിരുന്നെന്ന് അവിടെ സന്ദര്‍ശിച്ച ഫോട്ടോഗ്രാഫർ റോസ് ബെർണാഡ്സ് തന്‍റെ ഇസ്റ്റാഗ്രാം പേജില്‍ ചിത്രങ്ങള്‍ സഹിതം എഴുതിയിരുന്നു. തൂണ്‍ തള്ളിയിട്ട നാല്‍വര്‍ സംഘം അത് കൊണ്ട് പോകും മുമ്പ് പൊളിച്ച് മാറ്റിയിരുന്നതായും അദ്ദേഹം പറഞ്ഞു.
<p>സ്റ്റാൻലി കുബ്രിക്കിന്‍റെ ക്ലാസിക് സയൻസ് ഫിക്ഷൻ ഫിലിം '2001: എ സ്‌പേസ് ഒഡീസി'യിൽ മനുഷ്യന്‍റെ പുരോഗതിയിൽ വലിയ കുതിച്ചുചാട്ടത്തിന് കാരണമാകുന്ന വിചിത്രമായ അന്യഗ്രഹ ലോഹത്തൂണിനെ കുറിച്ച് പറയുന്നുണ്ട്. ഇതിന് സമാനമാണ് കണ്ടെത്തിയ തൂണുകളെന്ന് ആളുകള്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. </p>
സ്റ്റാൻലി കുബ്രിക്കിന്‍റെ ക്ലാസിക് സയൻസ് ഫിക്ഷൻ ഫിലിം '2001: എ സ്‌പേസ് ഒഡീസി'യിൽ മനുഷ്യന്‍റെ പുരോഗതിയിൽ വലിയ കുതിച്ചുചാട്ടത്തിന് കാരണമാകുന്ന വിചിത്രമായ അന്യഗ്രഹ ലോഹത്തൂണിനെ കുറിച്ച് പറയുന്നുണ്ട്. ഇതിന് സമാനമാണ് കണ്ടെത്തിയ തൂണുകളെന്ന് ആളുകള്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
<p>2011 ൽ മരിച്ച അവന്റ്-ഗാർഡ് കലാകാരമായിരുന്ന ജോൺ മക്ക്രാക്കന്‍റെ കലാസൃഷ്ടികളുമായി ഇതിന് സാമ്യമുള്ളതായി ചിലര്‍ പറയുന്നു. എന്നാല്‍ റൊമാനിയയില്‍ കണ്ടെത്തിയ ലോഹത്തൂണ്‍ പ്രാഗല്‍ഭ്യമില്ലാത്ത ഏതെങ്കിലും പ്രാദേശിക വെല്‍ഡര്‍മാര്‍ നിര്‍മ്മിച്ചതാകാമെന്ന് പ്രാദേശീക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രത്യക്ഷപ്പെട്ട് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് റൊമാനിയയിലെ ലോഹത്തൂണ്‍ അപ്രത്യക്ഷമായത്. </p>
2011 ൽ മരിച്ച അവന്റ്-ഗാർഡ് കലാകാരമായിരുന്ന ജോൺ മക്ക്രാക്കന്‍റെ കലാസൃഷ്ടികളുമായി ഇതിന് സാമ്യമുള്ളതായി ചിലര്‍ പറയുന്നു. എന്നാല്‍ റൊമാനിയയില്‍ കണ്ടെത്തിയ ലോഹത്തൂണ്‍ പ്രാഗല്‍ഭ്യമില്ലാത്ത ഏതെങ്കിലും പ്രാദേശിക വെല്‍ഡര്‍മാര്‍ നിര്‍മ്മിച്ചതാകാമെന്ന് പ്രാദേശീക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രത്യക്ഷപ്പെട്ട് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് റൊമാനിയയിലെ ലോഹത്തൂണ്‍ അപ്രത്യക്ഷമായത്.
<p>ചിലര്‍ ഏതെങ്കിലും അവന്‍റ് - ഗാര്‍ഡ് കലാകാരന്‍റെ പണിയാകുമെന്ന് സംശയിക്കുമ്പോള്‍ മറ്റ് ചിലര്‍ അന്യഗ്രഹ ജീവികളുടെ പണിയാകുമെന്ന് ആശങ്കപ്പെട്ടു. അല്ല, ആ സ്തുപത്തിനകത്ത് കൊറോണാ രോഗാണുവാകുമെന്ന് പറഞ്ഞവരും കുറവല്ല. <br /> </p>
ചിലര്‍ ഏതെങ്കിലും അവന്‍റ് - ഗാര്‍ഡ് കലാകാരന്‍റെ പണിയാകുമെന്ന് സംശയിക്കുമ്പോള്‍ മറ്റ് ചിലര്‍ അന്യഗ്രഹ ജീവികളുടെ പണിയാകുമെന്ന് ആശങ്കപ്പെട്ടു. അല്ല, ആ സ്തുപത്തിനകത്ത് കൊറോണാ രോഗാണുവാകുമെന്ന് പറഞ്ഞവരും കുറവല്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam