'എനിക്ക് ശ്വാസംമുട്ടുന്നു'; അമേരിക്കയിൽ കലാപം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു
അമേരിക്കൻ സംസ്ഥാനമായ മിനിപൊളീസിൽ പൊലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ ജനകീയ പ്രതിഷേധം അവസാനിക്കുന്നില്ല. ദിവസവും നിരവധി പേരാണ് പ്രക്ഷോഭവുമായി തെരുവിലിറങ്ങുന്നത്. മിനിപൊളീസിൽ പൊലീസ് സ്റ്റേഷന് പ്രതിഷേധക്കാർ തീയിട്ടിരുന്നു.
''വലിയ ജനക്കൂട്ടം, വളരെയേറെ സംഘടിതരായിട്ടാണ് എത്തിയത്. എന്നാല്‍ ആരും തന്നെ വൈറ്റ് ഹൗസിന്റെ അതിര്‍ത്തി കടന്നില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അവരെ നീചന്മാരായ നായ്ക്കളും അപകടകരമായ ആയുധങ്ങളും കൊണ്ട് സ്വീകരിക്കുമായിരുന്നു. പ്രവർത്തിക്കാൻ തയ്യാറായി നിരവധി രഹസ്യ സര്‍വീസ് ഏജന്റുകള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു.'' എന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രതികരണം.
പ്രതിഷേധം കനത്തതോടെ നഗരത്തിൽ സുരക്ഷാ സേനയെ വിന്യസിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിച്ചു. ചിക്കാഗോ, ഇല്ലിനോയ്സ്, ലോസ് ആഞ്ചലസ്, കാലിഫോർണിയ തുടങ്ങി നിരവധി നഗരങ്ങളിലും ജനങ്ങൾ തെരുവിലിറങ്ങി. കൊലചെയ്യപ്പെട്ട ജോർജ് ഫ്ലോയിഡിന്റെ അവസാന വാക്കായ 'എനിക്ക് ശ്വാസംമുട്ടുന്നു' എന്ന പ്ലക്കാർഡ് ഉയർത്തിയാണ് പ്രതിഷേധം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് യുഎസ്സിലെ മിനിയാപോളിസില്‍ റസ്റ്റോറന്റിൽ സെക്യൂരിറ്റി ഗാര്‍ഡ് ആയി ജോലിചെയ്തിരുന്ന ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്തവര്‍ഗക്കാരന്‍ കൊല്ലപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥന്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ എല്ലാ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു.
ജോര്‍ജ് ഫ്ലോയ്ഡിന്‍റെ മരണത്തേ തുടര്‍ന്ന് മിനിയോപോളിസി നഗരത്തിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് കലാപകാരികൾ കാറിന് തീയിട്ടപ്പോൾ.
പ്രതിഷേധിക്കുന്ന സ്ത്രീയെ തടഞ്ഞുവച്ചിരിക്കുന്ന പോലീസുകാർ
പൊലീസുകാർ കൊലപാതകികളാകുമ്പോൾ സഹായിക്കാൻ ആരുണ്ട് എന്ന പ്ലക്കാർഡുമായി പ്രതിഷേധക്കാർ
പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ
കലാപത്തിൽ കത്തിനശിച്ച കാറിനു മുകളിൽ കയറി പ്രതിഷേധിക്കുന്നവർ
കലാപത്തിൽ നശിച്ച കടകൾ, തെരുവിൽ ചിതറിക്കിടക്കുന്ന സാധനങ്ങളും കാണാം
പ്രതിഷേധക്കാർ മരുന്നു വിൽപ്പന കടയ്ക്ക് തീയിടുന്നു
പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് പ്രതിൽേധിക്കുന്നവർ
തെരുവിൽ പ്രതിഷേധിച്ച യുവാവിനെയും യുവതിയെയും തടഞ്ഞുവച്ചിരിക്കുന്ന പൊലീസുകാർ
പ്രതിഷേധക്കാർ എറിഞ്ഞ പടക്കം പൊലീസുകാർക്കിടയിൽ കിടന്ന് പൊട്ടുന്നു
കെട്ടിടങ്ങളിൽ കൂട്ടംകൂടി കയറി നിന്ന് പ്രതിഷേധിക്കുന്നവർ
പ്ലക്കാർഡുമായി റോഡിലിരുന്ന് പ്രതിഷേധിക്കുന്ന യുവാവ്
പൊലീസിന്റെ കണ്ണീർവാതക പ്രയോഗത്തിൽ നിന്ന് രക്ഷപ്പെടാൻ പ്രതിഷേധക്കാർ പടക്കങ്ങൾ പൊലീസിന് നേരെ എറിയുന്നു
ഞങ്ങളെ കൊല്ലുന്നത് നിർത്തണം എന്നെഴുതിയ പ്ലക്കാർഡുമായി പ്രതിഷേധിക്കുന്ന യുവതി. പിറകിൽ ബാരിക്കേഡുമായി പൊലീസുകാരെയും കാണാം
കലാപത്തിൽ തകർന്ന ഒരു കട
പൊലീസുകാർക്ക് മുന്നിൽ കൈകൾ ഉയർത്തി പ്രതിഷേധിക്കുന്ന യുവാവ്
കലാപത്തിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ചുമന്നുകൊണ്ട് പോകുന്ന പൊലീസുകാർ
പൊലീസ് വാഹനം തകർക്കാൻ ശ്രമിക്കുന്നു
പൊലീസ് വാഹനത്തിന് തീയിട്ടപ്പോൾ
പ്രതിഷേധക്കാർക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിക്കാൻ തുടങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥൻ
എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല എന്നെഴുതിയ മാസ്ക് ധരിച്ച യുവതി
കൊലയാളികളായ പൊലീസുകാരെ വിചാരണ ചെയ്യണം എന്നെഴുതിയ പ്ലക്കാർഡുമായി പ്രതിഷേധിക്കുന്നവർ
നിങ്ങളുടെ കാൽമുട്ട് കൊണ്ട് എന്റെ കഴുത്തും ഞെരിക്കൂ എന്നെഴുതിയ പ്ലക്കാർഡുമായി പ്രതിഷേധിക്കുന്നവർ
കലാപത്തിൽ കാർ കത്തി നശിക്കുന്നു. പ്രതിഷേധക്കാരെയും ചിത്രത്തിൽ കാണാം
വൈറ്റ് ഹൗസിനു മുന്നിൽ പ്രതിഷേധിക്കുന്നവർ
പൊലീസുകാർക്ക് മുന്നിൽ മുട്ടുകുത്തി അടിയറവ് പറയുന്ന യുവാവ്
പ്രതിഷേധക്കാരെ ആക്രമിക്കുന്ന പൊലീസുകാർ
കണ്ണീർവാതകം പ്രയോഗിക്കുന്ന പൊലീസുകാർ
പൊലീസിന്റെ കണ്ണീർവാതക പ്രയോഗത്തിൽപെട്ട് കരയുന്ന യുവതി
കാലിഫോർണിയിലെ നിരത്തിൽ പ്രതിഷേധക്കാർ തീയിട്ടപ്പോൾ
പ്രതിഷേധിക്കുന്ന യുവാവിനു നേരെ തോക്ക് ചൂണ്ടുന്ന പൊലീസ് ഉദ്യോഗസ്ഥൻ
പ്രതിഷേധക്കാരെ തടയാൻ ശ്രമിക്കുന്ന പൊലീസുകാർ
കലാപത്തിൽ കത്തിനശിക്കുന്ന കാർ
കലാപത്തിൽ കത്തിനശിക്കുന്ന കാർ
പ്രതിഷേധക്കാർക്ക് നേരെ ആക്രോശിച്ചുകൊണ്ട് അടുക്കുന്ന പൊലീസുകാർ