2300 ല്‍ 50 ദശലക്ഷം വര്‍ഷത്തിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ ചൂടുണ്ടാകുമെന്ന് പഠനം
ഇന്ന് ലോകമെങ്ങും അശാന്തമായ കാലത്തിലൂടെയാണ് കടന്ന് പോകുന്നത്. കൊവിഡ് 19 മഹാമാരി സൃഷ്ടിച്ച അസ്വസ്ഥതകള്‍ എട്ട്- ഒമ്പത് മാസങ്ങള്‍ക്ക് ശേഷവും ശാന്തമായിട്ടില്ല. യൂറോപ്പിലും അമേരിക്കയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ദിവസേനയെന്നവണ്ണം കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നു. ഇതിനിടെയിലാണ് ലോകം അതിഭീകരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വെളിപ്പെടുത്തി ചില ശാസ്ത്രവിശകലനങ്ങള്‍ പുറത്ത് വരുന്നത്. 1950 കള്‍ക്ക് ശേഷമാണ് ലോകത്ത് പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ശക്തമായ ചിന്തകളും പഠനങ്ങളും ഉണ്ടാകുന്നത്. ഇപ്പോള്‍ ഏറ്റവും അവസാനം പുറത്ത് വന്ന സയൻസ് ജേണലില്‍ വന്ന കടൽത്തീര പാറകളുടെ വിശകലനത്തെക്കുറിച്ചുള്ള പഠനത്തില്‍ പറയുന്നത് ഭൂമി അധികകാലം ഇങ്ങനെയുണ്ടാകില്ലെന്നാണ്.
ഭൂമിയിലെ ജീവാംശം നിലനിര്‍ത്തുന്നതില്‍ ഓക്സിജന്‍റെ അളവ് വളരെ പ്രധാനമാണ്. എന്നാല്‍ നിലവില്‍ ഉത്പാദിപ്പിക്കപ്പെടുന്നത് പോലെ ഹരിതഗൃഹ വാതകങ്ങള്‍ കണക്കില്ലാതെ പുറത്ത് വിട്ടാല്‍ ഭൂമിക്ക് അധിക കാലം ആയുസ്സില്ലെന്ന് പുതിയ പഠനങ്ങളും പറയുന്നത്.
50 ദശലക്ഷം വർഷങ്ങളായി ഭൂമി ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലേക്കാണ് ആഗോള താപനില ഉയരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഹരിതഗൃഹ വാതക ഉദ്‌വമനം ഗണ്യമായി കുറയുന്നില്ലെങ്കിൽ ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ആഗോള താപനില, 50 ദശലക്ഷം വർഷങ്ങളിൽ കാണാത്ത നിലയിലെത്തുമെന്നാണ് പഠനം മുന്നറിയിപ്പ് നൽകുന്നത്.
കടൽത്തീര പാറകളുടെ വിശകലനത്തിലൂടെയാണ് ശാസ്ത്ര സംഘം ഈ നിഗമനത്തിലെത്തി ചേര്‍ന്നത്. 2300 ഓടെ ഭൂമിയിലെ താപനില പ്രവചനാതീതമായ നിലയിലേക്ക് ഉയരുമെന്ന് ശാസ്ത്രസംഘം മുന്നറിയിപ്പ് നല്‍കുന്നു.
ജർമൻ, യുഎസ് വിദഗ്ധർ സമുദ്രാന്തര്‍ഭാഗത്ത് നിന്ന് തുരന്നെടുത്ത ചെറിയ ഫോസിലുകൾ വിശകലനം ചെയ്താണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
പഠനത്തിനിടെ ശാസ്ത്രസംഘം ദിനോസറുകളുടെ കാലം മുതലുള്ള ഭൂമിയുടെ കാലാവസ്ഥാ ചരിത്രം പുനർനിർമ്മിച്ചു. 66 ദശലക്ഷം വർഷത്തെ ഈ കാലയളവിൽ, ഭൂമിക്ക് നാല് വ്യത്യസ്ത കാലാവസ്ഥാ അവസ്ഥകളുണ്ടെന്ന് ശാസ്ത്രജ്ഞര്‍ തരംതിരിക്കുന്നു.
ശാസ്ത്രജ്ഞർ ഇതിനെ 'ഹോട്ട്ഹൗസ്' (Hothouse), 'വാംഹൗസ്' (Warmhouse), 'കൂൾഹൗസ്' (Coolhouse), 'ഐസ്ഹൗസ്' (Icehouse) എന്നിങ്ങനെ തരംതിരിക്കുന്നു. ഇങ്ങനെ തിരിച്ചിരിക്കുന്ന ഓരോ കാലത്തിനും പ്രത്യേക ഹരിതഗൃഹ വാതക സാന്ദ്രതയും വ്യാപ്തിയും ഉണ്ട്.
ഇന്ന് ഭൂമിയുടെ ധ്രുവങ്ങളിൽ സൂക്ഷിക്കപ്പെട്ടിരുന്ന ഹിമം ഒരുകാലത്ത് ഭൂമിയെ മൊത്തം പൊതിഞ്ഞായിരുന്നു ഉണ്ടായിരുന്നത്. അതായത് കഴിഞ്ഞ മൂന്ന് ദശലക്ഷം വർഷങ്ങള്‍ക്കിപ്പുറത്ത് ഭൂമി ഒരു 'ഐസ് ഹൗസ്' അവസ്ഥയിലായിരുന്നെന്ന് പഠനം പറയുന്നു. ഗ്ലേഷ്യൽ, ഇന്‍റര്‍ഗ്ലേഷ്യൽ കാലഘട്ടങ്ങൾ മാറിമാറി വരുന്ന സവിശേഷതയായിരുന്നു ഈ കാലത്തിന്‍റെ പ്രത്യേക.
എന്നാല്‍ നിരവധി നൂറ്റാണ്ടുകളിലൂടെ മനുഷ്യരുടെ ഇടപെടല്‍ വര്‍ദ്ധിക്കുകയും തുടര്‍ന്ന് ഹരിതഗൃഹ വാതക ഉദ്‌വമനം കൂടുകയും ചെയ്തു. ഇതേ തുടര്‍ന്ന് കലാവസ്ഥ ഇപ്പോള്‍ 'വാം ഹൗസ് ' ല്‍ നിന്ന് 'ഹോട്ട് ഹൗസ്' അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
34 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് അവസാനിച്ച ഈസീൻ യുഗത്തിലാണ് വാം ഹൗസ് അവസ്ഥ അവസാനമായി കണ്ടത്. അക്കാലത്ത് ധ്രുവീയ മഞ്ഞുപാളികൾ ഇല്ലായിരുന്നു. ഈ സമയം, ആഗോള ശരാശരി താപനില 16.2–25.2 ° F (9–14) C) എന്നനിലയിലായിരുന്നു. അതായത് ഇന്നത്തെ അവസ്ഥയേക്കാള്‍ കൂടുതല്‍. '
2300-ലെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള രാജ്യാന്തര പാനലിന്‍റെ അഭിപ്രായത്തില്‍, ഹരിതവാതക ഉദ്‌വമനം ഇന്നത്തെ സാഹചര്യത്തില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ആഗോള താപനില 50 ദശലക്ഷം വർഷങ്ങള്‍ക്കുപ്പുറത്തുള്ള താപനിലയിലേക്ക് ഭൂമിയെ കൊണ്ടെത്തിക്കുമെന്നും ഗവേഷകരില്‍ ഒരാളായ ജെയിംസ് സാക്കോസ് പറയുന്നു.
പഠനത്തെ തുടര്‍ന്ന് പ്രൊഫസർ സാക്കോസും സഹപ്രവർത്തകരും സെനോഗ്രിഡ് (CENOGRID) എന്ന് വിളിക്കുന്ന ഒരു 'ക്ലൈമറ്റ് റഫറൻസ് കർവ്' സൃഷ്ടിച്ചു, ഇത് മുൻകാലങ്ങളിലെ ആഗോള താപനിലാ വ്യതിയാനങ്ങൾ മാപ്പ് ചെയ്യുന്നു.
കൂടാതെ നിലവിലെ മലിനീകരണ തോത് അടിസ്ഥാനമാക്കി ഭാവിയിലേക്കുള്ള വിവിധ കാലാവസ്ഥാ പ്രവചനങ്ങളും ഈ ഗ്രാഫ് ഉൾക്കൊള്ളുന്നു. സൂര്യന് ചുറ്റും ഭൂമിയുടെ ഭ്രമണപഥത്തിലെ മാറ്റങ്ങളുടെ ഫലമായി സംഭവിക്കുന്ന പ്രകൃതിദത്ത കാലാവസ്ഥാ വ്യതിയാനം, ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്‍റെ ഫലമായി പ്രവചിക്കപ്പെടുന്ന ഭാവിയിലെ താപനത്തേക്കാൾ വളരെ ചെറുതാണെന്ന് സെനോഗ്രിഡില്‍ കണക്കാക്കുന്നു.
66 മുതൽ 34 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിക്കുണ്ടായിരുന്ന ചൂടിനേക്കാള്‍ പ്രാധാന്യമാണ് ഇനി വരാനിരിക്കുന്ന ചൂടെന്ന് ശാസ്ത്രജ്ഞരില്‍ ഒരാളും സമുദ്ര ജിയോളജിസ്റ്റുമായ തോമസ് വെസ്റ്റർഹോൾഡ് പറഞ്ഞു. ഇത് ഭാവിയില്‍ നരവംശപരമായ മാറ്റത്തിലേക്ക് നയിച്ചേക്കാമെന്ന് അദ്ദേഹം വാദിക്കുന്നു.
ഗ്ലേസിയൽ-ഇന്‍റര്‍ഗ്ലേഷ്യൽ ചക്രങ്ങൾ, ഭൂമിയുടെ ഉപരിതലത്തിലെത്തുന്ന സൗരോർജ്ജത്തിന്‍റെ അളവിൽ മാറ്റം വരുത്തുന്നു. കഴിഞ്ഞ കാലാവസ്ഥയെ ഞങ്ങൾ പുനർനിർമ്മിക്കുമ്പോൾ, ദീർഘകാല മാറ്റങ്ങൾ നമുക്ക് നന്നായി കാണാൻ കഴിഞ്ഞു. പരിക്രമണ വ്യതിയാനങ്ങൾ കാരണം മികച്ച തോതിലുള്ള റിഥമിക് വേരിയബിളിറ്റി ഉണ്ടായിരിക്കുമെന്നും ഞങ്ങൾക്കറിയാമായിരുന്നു, പക്ഷേ വളരെക്കാലമായി ആ സിഗ്നൽ വീണ്ടെടുക്കുന്നത് അസാധ്യമാണെന്ന് കണക്കാക്കപ്പെട്ടിരുന്നു. താപനം വളരെ വലുതായിരിക്കുന്നത് കൊണ്ടായിരിക്കാമെന്നും സാന്താക്രൂസിലെ കാലിഫോർണിയ സർവകലാശാലയിൽ ഗവേഷണം നടത്തുന്ന പ്രൊഫസർ സാക്കോസ് പറഞ്ഞു.
ഭൂമിയുടെ സ്വാഭാവിക കാലാവസ്ഥാ വ്യതിയാനം എന്താണെന്നും ഭൂതകാല സംഭവങ്ങളിൽ നിന്ന് ഭൂമി എത്ര വേഗത്തിൽ കരകയറി എന്നും മനസിലാക്കാൻ ഞങ്ങൾ സെനോഗ്രിഡ് ഉപയോഗിക്കുന്നു, '' ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ പാലിയോക്ലിമറ്റോളജിസ്റ്റായ അന്ന ജോയ് ഡ്രൂറി പറഞ്ഞു.
ഭൂമി മുമ്പ് ഊഷ്മള കാലാവസ്ഥ അനുഭവിച്ചതായി ഞങ്ങള്‍ക്ക് കണ്ടെത്താന്‍ പറ്റി. എന്നാല്‍ ആ കാലാവസ്ഥാ വ്യതിയാനങ്ങൾ സ്വഭാവ സവിശേഷതകളുള്ളവയും നമ്മുടെ ആധുനിക ലോകത്തിൽ നിന്ന് സമൂലമായി വ്യത്യസ്തവുമായിരുന്നു.
ഹോട്ട്ഹൗസിന്റെ ഏറ്റവും ഉയർന്ന ചൂട്ടില്‍ നിന്ന് ഭൂമിയുടെ കാലാവസ്ഥ ക്രമേണ കഴിഞ്ഞ 50 ദശലക്ഷത്തിലധികം വര്‍ഷം കൊണ്ട് തണുത്തു. എന്നാൽ നിലവിലുള്ളതും പ്രവചിക്കപ്പെടുന്നതുമായ ദ്രുതഗതിയിലുള്ള നരവംശ മാറ്റങ്ങൾ ഈ പ്രവണതയെ മാറ്റിമറിക്കുന്നു, കൂടാതെ, കഴിഞ്ഞ 66 ദശലക്ഷം വർഷങ്ങളിലെ സ്വാഭാവിക വ്യതിയാനത്തേക്കാളും വളരെ കൂടുതലാണിതെന്നും പഠനം പറയുന്നു.
ഭൂതകാലത്തിലേക്കുള്ള സെനോഗ്രിഡിന്റെ കണക്കുകള്‍, നിലവിലുള്ള നരവംശജനകമായ മാറ്റത്തിനും അത് എത്രമാത്രം അസാധാരണമായാണ് നടക്കുന്നതെന്നും സൂചന നല്‍കുന്നു. കഴിഞ്ഞ 66 ദശലക്ഷം വർഷങ്ങളിലെ പ്രധാന കാലാവസ്ഥാ പരിവർത്തനങ്ങളിൽ ഭൂരിഭാഗവും - ദിനോസറുകളുടെ കാലത്ത് നടന്ന ഭീമൻ ഛിന്നഗ്രഹ ആക്രമണം - നടന്നപ്പോൾ ഹരിതഗൃഹ വാതക അളവിലെ മാറ്റങ്ങളുമായി ഇവ ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനം പറയുന്നു.
അന്തരീക്ഷത്തിലേക്ക് ഒരു വലിയ കാർബൺ പുറപ്പെടുവിച്ചതാണ് കാലാവസ്ഥയെ ഒരു ഹോട്ട് ഹൗസ് അവസ്ഥയിലേക്ക് നയിച്ചത്. 50 ദശലക്ഷം വർഷങ്ങളിൽ ദ്രുതഗതിയിലുള്ള ആഗോളതാപനത്തിന്റെ കാലഘട്ടത്തിലേക്കാണ് ഇത് കൊണ്ടെത്തിച്ചതെന്ന് പ്രൊഫസർ സാക്കോസിന്റെ ഗവേഷണങ്ങൾ പറയുന്നു.
സമാനമായി, ഈയോസീന്റെ അവസാനത്തിൽ, അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുറയുകയും അന്റാർട്ടിക്കയിൽ ഐസ് ഷീറ്റുകൾ രൂപം കൊള്ളുകയും കാലാവസ്ഥ ഒരു കൂൾഹൗസ് അവസ്ഥയിലേക്ക് മാറുകയും ചെയ്തു.
'ഈ പരിവർത്തനങ്ങളിലൊന്നിൽ എത്തുമ്പോൾ കാലാവസ്ഥ അസ്ഥിരമാകാം, കൂടാതെ പരിക്രമണ ബലപ്രയോഗത്തെക്കുറിച്ച് പ്രവചനാതീതമായ പ്രതികരണങ്ങളും ഇവ സൃഷ്ടിക്കുന്നു. പ്രൊഫ. സാക്കോസ് കൂട്ടിച്ചേർത്തു. പഠനത്തിന്റെ മുഴുവൻ കണ്ടെത്തലുകളും സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ചു.