അന്ന് ടിയാന്‍മെന്‍ ഇന്ന് ഹോങ്കോങ്; ചില ചൈനീസ് ജനാധിപത്യ പേരാട്ടങ്ങള്‍
മനുഷ്യന്‍ ആത്യന്തീകമായി ആഗ്രഹിക്കുന്നത് സ്വാതന്ത്രമാണ്. എന്നാല്‍, സ്വാതന്ത്രമെന്നാല്‍ ഭരണവര്‍ഗ്ഗത്തിന്‍റെ താല്‍പര്യങ്ങള്‍ അനുസരിക്കുന്നവര്‍ക്ക് മാത്രമുള്ളതാണെന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറുമ്പോള്‍ കലാപങ്ങളുണ്ടാകാത്ത നാടുകള്‍ അപൂര്‍വ്വം. 31 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനയിലും സംഭവിച്ചത് അത് മാത്രമാണ്. ജനങ്ങള്‍ക്ക് അധികാരം, ജനകീയ ഭരണം എന്നൊക്കെ മാവോ ഉയര്‍ത്തിയ വിപ്ലവ മുദ്രാവാക്യങ്ങള്‍ക്കൊടുവില്‍ രാജ്യഭരണം പാര്‍ട്ടിയുടെ അനുവര്‍ത്തികള്‍ക്ക് മാത്രമായി ചുരുങ്ങുകയും ജനാധിപത്യം ഒരു വിദൂരസ്വപ്നമാവുകയും ചെയ്തപ്പോഴാണ് 1989 ല്‍ ചൈനയിലെ യുവത്വം ടിയാന്‍മെന്‍ സ്ക്വയറില്‍ തടിച്ച് കൂടിയത്. അവരുടെ ഏക ആവശ്യം 'ജനാധിപത്യ'മായിരുന്നു. എന്നാല്‍ നികുതി നല്‍കുന്ന സ്വന്തം ജനതയ്ക്ക് മുകളിലേക്ക് പട്ടാള ടാങ്കുകള്‍ ഓടിച്ച് കയറ്റുകയായിരുന്നു ചൈനീസ് ഭരണകൂടം ചെയ്തത്. ഈ ചെയ്തിയുടെ കഴിയാവുന്നത്രയും തെളിവുകള്‍ ചൈനീസ് ഭരണകൂടം തന്നെ കുഴിച്ച് മൂടി. എങ്കിലും അത്യപൂര്‍വ്വം ചില ചിത്രങ്ങള്‍ ചൈനയ്ക്ക് പുറത്തേക്ക് എത്തിയപ്പോഴാണ് ടിയാന്‍മെന്‍ സ്ക്വയറില്‍ എന്ത് നടന്നെന്ന് ലോകത്തിന് ഏകദേശ രൂപം ലഭിച്ചത്. ഇന്നും ആ വിവരങ്ങളുടെ യഥാര്‍ത്ഥ രൂപം ചൈനയ്ക്ക് മാത്രമേ അറിയൂ. 31 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ചൈന വീണ്ടുമൊരു ജനാധിപത്യ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള ശ്രമത്തിലാണ്. 1842 ല്‍ ആദ്യ ഓപ്പിയം യുദ്ധത്തില്‍ ബ്രിട്ടന്‍ പിടിച്ചടക്കിയ ഹോങ്കോങ് 1997 ലാണ് ബ്രിട്ടന്‍ ചൈനയ്ക്ക് വിട്ടുനല്‍കുന്നത്. പക്ഷേ, ഇത്രയും കാലയളവിനുള്ളില്‍ ഹോങ്കോങിന് അതുവരെയുണ്ടായിരുന്ന ചൈനീസ് സംസ്കാരത്തെക്കാള്‍ ആത്മബന്ധം ബ്രിട്ടീഷ് സ്വാതന്ത്രബോധത്തോടായിരുന്നു. സ്വാഭാവികമായും ഹോങ്കോങിന്‍റെ സ്വാതന്ത്രബോധം പാര്‍ട്ടിയുടെ ഏകാധിപത്യ സ്വഭാവത്തിന് എതിരായി. ഹോങ്കോങിന് ഉണ്ടായിരുന്ന എല്ലാ സ്വാതന്ത്രാവകാശങ്ങളും നിയമം മൂലം ഇല്ലാതാക്കാന്‍ ചൈന തയ്യാറെടുത്തു. പല ജനാധിപത്യ നിയമങ്ങളും പാസാക്കാന്‍ അവര്‍ ഹോങ്കോങ് ഭരണാധികാരി ലാരി കിമ്മിനെ നിര്‍ബന്ധിച്ചു. ഇത് വര്‍ഷങ്ങള്‍ നീളുന്ന സംഘര്‍ഷത്തിലേക്ക് ഹോങ്കോങിനെ കൊണ്ട് പോകുകയാണ്. ഇന്നലെ ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കറുത്ത ദിനമായിരുന്നു. ടിയാന്‍മെന്‍ സ്ക്വയറിലെ കൂട്ടക്കൊല നടന്ന ദിവസം. ആ കൂരതയുടെ ഓര്‍മ്മകള്‍ പുതുക്കി മഹാമാരിയുടെ കാലത്തും ഹോങ്കോങുകാര്‍ തെരുവുകളില്‍ മെഴുകുതിരി കത്തിച്ചു.

<p>സ്വന്തം ഭരണാധികാരികളാല്‍, ദാരുണമായി കൊല്ലപ്പെട്ട ആയിരക്കണക്കിന് ജനാധിപത്യ വാദികളുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് 31 വര്‍ഷം. </p>
സ്വന്തം ഭരണാധികാരികളാല്‍, ദാരുണമായി കൊല്ലപ്പെട്ട ആയിരക്കണക്കിന് ജനാധിപത്യ വാദികളുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് 31 വര്‍ഷം.
<p>ജനകീയ പ്രക്ഷോഭമായിരുന്നു ആദ്യം. മുന്നിലുണ്ടായിരുന്നത് വിദ്യാര്‍ത്ഥികളും. 1989 ജൂണ്‍ 4 ന് അവര്‍ ജനാധിപത്യ അവകാശങ്ങളുന്നയിച്ച് ടിയാന്‍മെന്‍ സ്ക്വയറില്‍ ഒത്തുകൂടി.</p>
ജനകീയ പ്രക്ഷോഭമായിരുന്നു ആദ്യം. മുന്നിലുണ്ടായിരുന്നത് വിദ്യാര്‍ത്ഥികളും. 1989 ജൂണ്‍ 4 ന് അവര്‍ ജനാധിപത്യ അവകാശങ്ങളുന്നയിച്ച് ടിയാന്‍മെന്‍ സ്ക്വയറില്‍ ഒത്തുകൂടി.
<p>എന്നാല്‍ എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് ചൈനീസ് സൈന്യം ആകാശത്ത് നിന്ന് ഹെലികോപ്റ്ററില്‍ ലഘുലേഖകള്‍ വതറി. </p>
എന്നാല്‍ എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് ചൈനീസ് സൈന്യം ആകാശത്ത് നിന്ന് ഹെലികോപ്റ്ററില്‍ ലഘുലേഖകള്‍ വതറി.
<p>അഞ്ച് മിനിറ്റിനുള്ളില്‍ ടിയാന്‍മെന്‍ സ്ക്വയറിലെ ആയിരക്കണക്കിന് സ്വന്തം പൗരന്മാരുടെ ദേഹത്തുകൂടി പട്ടാള ടാങ്കുകള്‍ കയറിയിറങ്ങി. </p>
അഞ്ച് മിനിറ്റിനുള്ളില്‍ ടിയാന്‍മെന്‍ സ്ക്വയറിലെ ആയിരക്കണക്കിന് സ്വന്തം പൗരന്മാരുടെ ദേഹത്തുകൂടി പട്ടാള ടാങ്കുകള്‍ കയറിയിറങ്ങി.
<p>ചിതറിയോടിയവരുടെ നെഞ്ച് തുളച്ച് ചൈനീസ് പട്ടളത്തിന്‍റെ വെടിയുണ്ടകളും കടന്നു പോയി. സ്വന്തം ജനതയോട് ഒരു ഭരണകൂടം ചെയ്ത ഏറ്റവും ക്രൂരമായ വേട്ടയായി ചരിത്രം ഈ സംഭവത്തെ രേഖപ്പെടുത്തി. </p>
ചിതറിയോടിയവരുടെ നെഞ്ച് തുളച്ച് ചൈനീസ് പട്ടളത്തിന്‍റെ വെടിയുണ്ടകളും കടന്നു പോയി. സ്വന്തം ജനതയോട് ഒരു ഭരണകൂടം ചെയ്ത ഏറ്റവും ക്രൂരമായ വേട്ടയായി ചരിത്രം ഈ സംഭവത്തെ രേഖപ്പെടുത്തി.
<p>എന്നാല്‍ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വിദേശ ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളല്ലാതെ മറ്റൊന്നും ചൈനയ്ക്ക് പുറത്തേക്ക് പോയില്ല. എല്ലാം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയുടെ മണ്ണില്‍ തന്നെ കുഴിച്ച് മൂടി. </p>
എന്നാല്‍ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വിദേശ ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളല്ലാതെ മറ്റൊന്നും ചൈനയ്ക്ക് പുറത്തേക്ക് പോയില്ല. എല്ലാം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയുടെ മണ്ണില്‍ തന്നെ കുഴിച്ച് മൂടി.
<p>ഇന്നും എത്ര രക്ഷസാക്ഷികളാണ് ടിയാന്‍മെന്‍ സ്ക്വയറില്‍ മരിച്ച് വീണതെന്നതിന് ഒരു കണക്കും നിലവിലില്ല. </p>
ഇന്നും എത്ര രക്ഷസാക്ഷികളാണ് ടിയാന്‍മെന്‍ സ്ക്വയറില്‍ മരിച്ച് വീണതെന്നതിന് ഒരു കണക്കും നിലവിലില്ല.
<p>കലാപത്തില്‍ 200 പ്രക്ഷോഭകാരികളും ഏതാനും സൈനിക - പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടുവെന്നായിരുന്നു ചൈനയുടെ ഔദ്യോഗിക വിശദീകരണം. </p>
കലാപത്തില്‍ 200 പ്രക്ഷോഭകാരികളും ഏതാനും സൈനിക - പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടുവെന്നായിരുന്നു ചൈനയുടെ ഔദ്യോഗിക വിശദീകരണം.
<p>എന്നാല്‍ ഇതിന്‍റെ പലമടങ്ങ് ആള്‍നാശമുണ്ടായിട്ടുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നേരത്തെ തൊട്ടേ ആരോപിച്ച് വരുന്നു. ഇത് സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ ബ്രിട്ടണ്‍ പുറത്തുവിട്ടു. </p>
എന്നാല്‍ ഇതിന്‍റെ പലമടങ്ങ് ആള്‍നാശമുണ്ടായിട്ടുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നേരത്തെ തൊട്ടേ ആരോപിച്ച് വരുന്നു. ഇത് സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ ബ്രിട്ടണ്‍ പുറത്തുവിട്ടു.
<p>ആ രഹസ്യരേഖകളില് പ്രക്ഷോഭത്തില്‍ പങ്കെടുത്ത 10,000 സാധാരണക്കാരെങ്കിലും കൊലപ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെടുന്നു</p>
ആ രഹസ്യരേഖകളില് പ്രക്ഷോഭത്തില്‍ പങ്കെടുത്ത 10,000 സാധാരണക്കാരെങ്കിലും കൊലപ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെടുന്നു
<p>ചൈനയിലെ അന്നത്തെ ബ്രിട്ടീഷ് അംബാസിഡറായ അലന്‍ ഡൊണാള്‍ഡ് അന്ന് ലണ്ടനിലേക്ക് അയച്ച കത്തില്‍ നിന്നുള്ള വിവരങ്ങലായിരുന്നു അവ. </p>
ചൈനയിലെ അന്നത്തെ ബ്രിട്ടീഷ് അംബാസിഡറായ അലന്‍ ഡൊണാള്‍ഡ് അന്ന് ലണ്ടനിലേക്ക് അയച്ച കത്തില്‍ നിന്നുള്ള വിവരങ്ങലായിരുന്നു അവ.
<p>ഇന്ന് കറുത്തവര്‍ഗ്ഗക്കാരായ സ്വന്തം പൗരന്മാരെ കൊല്ലുന്ന വെളുത്ത പൊലീസുകാരുടെ അമേരിക്ക, ഒരിക്കല്‍ ചൈന ടിയാന്‍മെന്‍ സ്ക്വയര്‍ കൂട്ടക്കൊലയുടെ വിവരങ്ങള്‍ പുറത്ത് വിടണമെന്നാവശ്യപ്പെട്ടത് ചരിത്രത്തിന്‍റെ വിരോധാഭാസമാകാം. </p>
ഇന്ന് കറുത്തവര്‍ഗ്ഗക്കാരായ സ്വന്തം പൗരന്മാരെ കൊല്ലുന്ന വെളുത്ത പൊലീസുകാരുടെ അമേരിക്ക, ഒരിക്കല്‍ ചൈന ടിയാന്‍മെന്‍ സ്ക്വയര്‍ കൂട്ടക്കൊലയുടെ വിവരങ്ങള്‍ പുറത്ത് വിടണമെന്നാവശ്യപ്പെട്ടത് ചരിത്രത്തിന്‍റെ വിരോധാഭാസമാകാം.
<p>പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെയും കാണാതായവരുടെയും മുഴുവൻ വിവരങ്ങളും പരസ്യപ്പെടുത്തണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ആയിരുന്നു ആവശ്യപ്പെട്ടത്. </p>
പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെയും കാണാതായവരുടെയും മുഴുവൻ വിവരങ്ങളും പരസ്യപ്പെടുത്തണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ആയിരുന്നു ആവശ്യപ്പെട്ടത്.
<p>പ്രസ്താവനയിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ ചൈന സൈനിക നടപടിയെ ന്യായീകരിച്ചു. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അമേരിക്കയുടെ ശീലമാണെന്നും ചൈന വിമർശിച്ചു. </p>
പ്രസ്താവനയിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ ചൈന സൈനിക നടപടിയെ ന്യായീകരിച്ചു. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അമേരിക്കയുടെ ശീലമാണെന്നും ചൈന വിമർശിച്ചു.
<p>ടിയാന്‍മെന്‍ കലാപം നടന്ന് 28 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ബ്രിട്ടീഷ് നാഷണല്‍ ആര്‍ക്കൈവ്‌സില്‍ ലഭ്യമായത്. <br />കലാപം നടക്കുമ്പോള്‍ ബെയ്ജിംഗിലുണ്ടായിരുന്ന ബ്രിട്ടീഷ് അംബാസിഡര്‍ അലന്‍ ഡൊണാള്‍ഡിന് അദ്ദേഹത്തിന്‍റെ ഒരു സുഹൃത്താണ് ടിയാന്‍മെന്‍ സ്‌ക്വയറിലെ സൈനിക നടപടി സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയത്. </p>
ടിയാന്‍മെന്‍ കലാപം നടന്ന് 28 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ബ്രിട്ടീഷ് നാഷണല്‍ ആര്‍ക്കൈവ്‌സില്‍ ലഭ്യമായത്.
കലാപം നടക്കുമ്പോള്‍ ബെയ്ജിംഗിലുണ്ടായിരുന്ന ബ്രിട്ടീഷ് അംബാസിഡര്‍ അലന്‍ ഡൊണാള്‍ഡിന് അദ്ദേഹത്തിന്‍റെ ഒരു സുഹൃത്താണ് ടിയാന്‍മെന്‍ സ്‌ക്വയറിലെ സൈനിക നടപടി സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയത്.
<p>ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റേറ്റ് കൗണ്‍സിലില്‍ അംഗമായിരുന്ന ഒരു ഉന്നത നേതാവില്‍ നിന്നാണ് ഈ വിവരങ്ങള്‍ ഡൊണാള്‍ഡിന്‍റെ സുഹൃത്തിന് ലഭിച്ചത് എന്ന് ബ്രിട്ടണ്‍ പുറത്ത് വിട്ട രേഖകളില്‍ വിശദീകരിക്കുന്നു.</p>
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റേറ്റ് കൗണ്‍സിലില്‍ അംഗമായിരുന്ന ഒരു ഉന്നത നേതാവില്‍ നിന്നാണ് ഈ വിവരങ്ങള്‍ ഡൊണാള്‍ഡിന്‍റെ സുഹൃത്തിന് ലഭിച്ചത് എന്ന് ബ്രിട്ടണ്‍ പുറത്ത് വിട്ട രേഖകളില്‍ വിശദീകരിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam