- Home
- Local News
- സഭാതര്‍ക്കം; ചര്‍ച്ചയില്‍ രാഷ്ട്രീയമില്ല, പരിഹരിക്കാന്‍ തുടര്‍ശ്രമങ്ങളുണ്ടാകും: മിസോറാം ഗവര്‍ണര്‍
സഭാതര്‍ക്കം; ചര്‍ച്ചയില്‍ രാഷ്ട്രീയമില്ല, പരിഹരിക്കാന്‍ തുടര്‍ശ്രമങ്ങളുണ്ടാകും: മിസോറാം ഗവര്‍ണര്‍
സഭാതര്‍ക്കം പരിഹരിക്കാന്‍ തുടര്‍ശ്രമങ്ങള്‍ ഉണ്ടാകുമെന്ന് മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. സഭാ തര്‍ക്കത്തിലെ ഒരു വിഭാഗമായ യാക്കോബായ വിഭാഗവുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ശ്രീധരന്‍പിള്ളയുടെ പ്രതികരണം. ചര്‍ച്ചയില്‍ രാഷ്ട്രീയമില്ലെന്ന് പി എസ് ശ്രീധരന്‍ പിള്ള ആവര്‍ത്തിച്ചു. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ കെ വി സന്തോഷ് കുമാർ.

<p>സഭാതര്‍ക്കത്തെ തുടര്‍ന്ന് യാക്കോബായ വിഭാഗവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് ചര്‍ച്ചയില്‍ രാഷ്ട്രീയമില്ലെന്ന് മുസോറാം ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍ പിള്ള ആവര്‍ത്തിച്ചത്. ചർച്ചയിൽ രാഷ്ട്രീയം ഇല്ല, ഗവർണർക്ക് രാഷ്ട്രീയം ഇല്ലെന്നും ശ്രീധരന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു. സഭ തർക്കം പരിഹരിക്കാൻ ഇരു വിഭാഗവുമായും ഇനിയും സംസാരിക്കുമെന്നും മിസോറാം ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. </p>
സഭാതര്‍ക്കത്തെ തുടര്‍ന്ന് യാക്കോബായ വിഭാഗവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് ചര്‍ച്ചയില്‍ രാഷ്ട്രീയമില്ലെന്ന് മുസോറാം ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍ പിള്ള ആവര്‍ത്തിച്ചത്. ചർച്ചയിൽ രാഷ്ട്രീയം ഇല്ല, ഗവർണർക്ക് രാഷ്ട്രീയം ഇല്ലെന്നും ശ്രീധരന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു. സഭ തർക്കം പരിഹരിക്കാൻ ഇരു വിഭാഗവുമായും ഇനിയും സംസാരിക്കുമെന്നും മിസോറാം ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
<p>സഭാതര്‍ക്കം രൂക്ഷമായ പ്രശ്നമാണ്. ഓർത്തഡോക്സ് വിഭാഗത്തെയും ഇന്ന് തന്നെ കാണുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. സഭ തർക്കം പരിഹരിക്കാൻ തുടർ ശ്രമങ്ങൾ ഉണ്ടാകുമെന്നും ബാക്കി എല്ലാം ദൈവത്തിന്‍റെ കൈയിലാണെന്നുമാണ് ചര്‍ച്ചയ്ക്ക് ശേഷം മിസോറാം ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞത്. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More - ല്‍ ക്ലിക്ക് ചെയ്യുക )</p>
സഭാതര്‍ക്കം രൂക്ഷമായ പ്രശ്നമാണ്. ഓർത്തഡോക്സ് വിഭാഗത്തെയും ഇന്ന് തന്നെ കാണുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. സഭ തർക്കം പരിഹരിക്കാൻ തുടർ ശ്രമങ്ങൾ ഉണ്ടാകുമെന്നും ബാക്കി എല്ലാം ദൈവത്തിന്‍റെ കൈയിലാണെന്നുമാണ് ചര്‍ച്ചയ്ക്ക് ശേഷം മിസോറാം ഗവര്‍ണ്ണര്‍ പി എസ് ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞത്. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More - ല്‍ ക്ലിക്ക് ചെയ്യുക )
<p>രൂക്ഷമായ പ്രശ്നം ആണ് സഭ തർക്കം. ആദ്യ ഘട്ടം ഇരു വിഭാഗവും സംതൃപ്തിയോടെയാണ് പിരിഞ്ഞത്. എന്നാല്‍, അതിന് ശേഷം ഇരുവിഭാഗവും അയച്ച കത്തിൽ പോസിറ്റീവ് അംശങ്ങൾ ഉണ്ടായിരുന്നു. അതിനെ പരിപോഷിപ്പിക്കാൻ ശ്രമിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ കോൺഗ്രസ് നേതാക്കളും ഇന്ന് യാക്കോബായ നേതൃത്വവുമായി ചർച്ച നടത്തുമെന്നാണ് അറിയുന്നത്. </p>
രൂക്ഷമായ പ്രശ്നം ആണ് സഭ തർക്കം. ആദ്യ ഘട്ടം ഇരു വിഭാഗവും സംതൃപ്തിയോടെയാണ് പിരിഞ്ഞത്. എന്നാല്‍, അതിന് ശേഷം ഇരുവിഭാഗവും അയച്ച കത്തിൽ പോസിറ്റീവ് അംശങ്ങൾ ഉണ്ടായിരുന്നു. അതിനെ പരിപോഷിപ്പിക്കാൻ ശ്രമിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ കോൺഗ്രസ് നേതാക്കളും ഇന്ന് യാക്കോബായ നേതൃത്വവുമായി ചർച്ച നടത്തുമെന്നാണ് അറിയുന്നത്.
<p>സഭാ ആസ്ഥാനമായ എറണകുളം പുത്തൻ കുരിശിലെത്തി, ബസേലിയോസ് തോമസ് പ്രഥമൻ ബാവവുമായാണ് പി എസ് ശ്രീധരന്‍ പിള്ള കൂടിക്കാഴ്ച നടത്തിയത്. വൈകീട്ട് നാലിന് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും യാക്കോബായ ആസ്ഥാനത്ത് എത്തും. ഇടതുമുന്നണിക്ക് അനുകൂലമായി യാക്കോബായ സഭ പരസ്യ നിലപാട് സ്വീകരിച്ചിരിക്കെയാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെ ഇന്നത്തെ സന്ദർശനം എന്ന പ്രത്യേകതയുമുണ്ട്.</p>
സഭാ ആസ്ഥാനമായ എറണകുളം പുത്തൻ കുരിശിലെത്തി, ബസേലിയോസ് തോമസ് പ്രഥമൻ ബാവവുമായാണ് പി എസ് ശ്രീധരന്‍ പിള്ള കൂടിക്കാഴ്ച നടത്തിയത്. വൈകീട്ട് നാലിന് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും യാക്കോബായ ആസ്ഥാനത്ത് എത്തും. ഇടതുമുന്നണിക്ക് അനുകൂലമായി യാക്കോബായ സഭ പരസ്യ നിലപാട് സ്വീകരിച്ചിരിക്കെയാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെ ഇന്നത്തെ സന്ദർശനം എന്ന പ്രത്യേകതയുമുണ്ട്.
<p>പള്ളിത്തർക്കത്തിൽ ഓർഡിനസ് കൊണ്ടുവരണമെന്ന കാര്യം യാക്കോബായ സഭാ നേതൃത്വം ഇരു രാഷ്ട്രീയ പാര്‍ട്ടികളോടും ഉന്നയിക്കുമെന്നാണ് അറിയുന്നത്. ഓര്‍ത്തഡോക്സ് - യാക്കോബായ സഭാതര്‍ക്കത്തില്‍ നടന്ന ആദ്യഘട്ട ചര്‍ച്ചയില്‍ രണ്ട് കൂട്ടരും സന്തുഷ്ടരാണെന്ന് പി എസ് ശ്രീധരന്‍പിള്ള നേരത്തെ പറഞ്ഞിരുന്നു. ഓർത്തഡോക്സ് വിഭാഗത്തെയും ഇന്ന് കാണുമെന്നും മിസോറാം ഗവര്‍ണ്ണര്‍ അറിയിച്ചു. </p>
പള്ളിത്തർക്കത്തിൽ ഓർഡിനസ് കൊണ്ടുവരണമെന്ന കാര്യം യാക്കോബായ സഭാ നേതൃത്വം ഇരു രാഷ്ട്രീയ പാര്‍ട്ടികളോടും ഉന്നയിക്കുമെന്നാണ് അറിയുന്നത്. ഓര്‍ത്തഡോക്സ് - യാക്കോബായ സഭാതര്‍ക്കത്തില്‍ നടന്ന ആദ്യഘട്ട ചര്‍ച്ചയില്‍ രണ്ട് കൂട്ടരും സന്തുഷ്ടരാണെന്ന് പി എസ് ശ്രീധരന്‍പിള്ള നേരത്തെ പറഞ്ഞിരുന്നു. ഓർത്തഡോക്സ് വിഭാഗത്തെയും ഇന്ന് കാണുമെന്നും മിസോറാം ഗവര്‍ണ്ണര്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam