- Home
- Local News
- ഒരു മാസം പിന്നിട്ടിട്ടും കണ്ണീര്‍ തോരാതെ; പെട്ടിമുടിയില്‍ ഉറ്റവരെ ആശ്വസിപ്പിക്കാനാവാതെ അവര്‍ ഒത്തുചേര്‍ന്നു
ഒരു മാസം പിന്നിട്ടിട്ടും കണ്ണീര്‍ തോരാതെ; പെട്ടിമുടിയില്‍ ഉറ്റവരെ ആശ്വസിപ്പിക്കാനാവാതെ അവര്‍ ഒത്തുചേര്‍ന്നു
ഇടുക്കി: നാടിനെ നടുക്കിയ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പെട്ടുമുടിയില്‍ ഒരു മാസം കഴിയുമ്പോഴും കണ്ണീര്‍ തോരുന്നില്ല. ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്കായി 41-ാം ദിവസത്തിലൊരുക്കിയ സര്‍വ്വ മത പ്രാര്‍ഥനയില്‍ തമിഴ്‌നാട്ടില്‍ നിന്നുപോലും ബന്ധുക്കളെത്തി. ഓര്‍മ്മകള്‍ കണ്ണീരായി പൊഴിയുന്ന കാഴ്‌ചയാണ് പ്രാർത്ഥനാവേളയില്‍ പെട്ടിമുടിയില്‍ കണ്ടത്.

<p>പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ 41-ാം ചരമ ദിനത്തിൽ, രാജമലയിലെ കുഴിമാടത്തിൽ സർവ്വ മത പ്രാർത്ഥന നടന്നപ്പോള്‍.</p>
പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ 41-ാം ചരമ ദിനത്തിൽ, രാജമലയിലെ കുഴിമാടത്തിൽ സർവ്വ മത പ്രാർത്ഥന നടന്നപ്പോള്‍.
<p>ദുരന്തത്തിൽ മരിച്ചവരുടെ തമിഴ്നാട്ടിലെ ബന്ധുക്കളടക്കമുള്ളവർ ചൊവ്വാഴ്ച നടന്ന സർവ്വ മത പ്രാർത്ഥനയിൽ പങ്കുചേർന്നു. </p>
ദുരന്തത്തിൽ മരിച്ചവരുടെ തമിഴ്നാട്ടിലെ ബന്ധുക്കളടക്കമുള്ളവർ ചൊവ്വാഴ്ച നടന്ന സർവ്വ മത പ്രാർത്ഥനയിൽ പങ്കുചേർന്നു.
<p>ഉറ്റവരെ ബന്ധുക്കള്‍ ആശ്വസിപ്പിക്കാന്‍ പാടുപെടുന്ന നൊമ്പര കാഴ്‌ചയാണ് ഒരു മാസത്തിനിപ്പുറവും പെട്ടിമുടിയില്‍ കണ്ടത്.</p>
ഉറ്റവരെ ബന്ധുക്കള്‍ ആശ്വസിപ്പിക്കാന്‍ പാടുപെടുന്ന നൊമ്പര കാഴ്‌ചയാണ് ഒരു മാസത്തിനിപ്പുറവും പെട്ടിമുടിയില്‍ കണ്ടത്.
<p>ദുരന്തത്തിൽ മരിച്ച ഉറ്റവരുടെ കുഴിമാടത്തിൽ മധുരപലഹാരങ്ങളും പൂക്കളും അർപ്പിച്ചു എത്തിയവര്‍. ശേഷം തയ്യാറാക്കിയിരുന്ന ഭക്ഷണം കഴിച്ചാണ് സ്‌നേഹാദരങ്ങളോടെ എല്ലാവരും മടങ്ങിയത്. </p>
ദുരന്തത്തിൽ മരിച്ച ഉറ്റവരുടെ കുഴിമാടത്തിൽ മധുരപലഹാരങ്ങളും പൂക്കളും അർപ്പിച്ചു എത്തിയവര്‍. ശേഷം തയ്യാറാക്കിയിരുന്ന ഭക്ഷണം കഴിച്ചാണ് സ്‌നേഹാദരങ്ങളോടെ എല്ലാവരും മടങ്ങിയത്.
<p>മൂന്നാർ മൗണ്ട് കാർമ്മൽദേവാലയ വികാരി ഫാ.വിൻസന്റ് പാറമേൽ, മുസ്ലീം ജമാഅത്ത് ഇമാം ഇല്യാസ് അൽ കാഫിൽ, സുബ്രമണ്യസ്വാമി ക്ഷേത്ര പൂജാരി കുമാർ അയ്യർ എന്നിവർ സർവ്വ മത പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. </p>
മൂന്നാർ മൗണ്ട് കാർമ്മൽദേവാലയ വികാരി ഫാ.വിൻസന്റ് പാറമേൽ, മുസ്ലീം ജമാഅത്ത് ഇമാം ഇല്യാസ് അൽ കാഫിൽ, സുബ്രമണ്യസ്വാമി ക്ഷേത്ര പൂജാരി കുമാർ അയ്യർ എന്നിവർ സർവ്വ മത പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
<p>എസ് രാജേന്ദ്രൻ എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി ശശി എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.</p>
എസ് രാജേന്ദ്രൻ എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി ശശി എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.
<p>കഴിഞ്ഞ ഓഗസ്റ്റ് ആറിന് രാത്രി വരെ പെട്ടിമുടി ശാന്തമായിരുന്നു. എന്നാൽ രാത്രി പത്തേമുക്കാലിനുണ്ടായ ഉരുൾപൊട്ടൽ പെട്ടിമുടിയെ ദുരന്തഭൂമിയാക്കി. </p>
കഴിഞ്ഞ ഓഗസ്റ്റ് ആറിന് രാത്രി വരെ പെട്ടിമുടി ശാന്തമായിരുന്നു. എന്നാൽ രാത്രി പത്തേമുക്കാലിനുണ്ടായ ഉരുൾപൊട്ടൽ പെട്ടിമുടിയെ ദുരന്തഭൂമിയാക്കി.
<p>നാല് ലയങ്ങളിലായി ഉണ്ടായിരുന്ന 36 വീടുകൾ മണ്ണിനടിയിലായി. മൊബൈൽ ടവർ നിശ്ചലമായിരുന്നതിനാൽ പെട്ടിമുടി ദുരന്തം പുറത്തറിഞ്ഞത് പിറ്റേദിവസം രാവിലെ മാത്രം. </p>
നാല് ലയങ്ങളിലായി ഉണ്ടായിരുന്ന 36 വീടുകൾ മണ്ണിനടിയിലായി. മൊബൈൽ ടവർ നിശ്ചലമായിരുന്നതിനാൽ പെട്ടിമുടി ദുരന്തം പുറത്തറിഞ്ഞത് പിറ്റേദിവസം രാവിലെ മാത്രം.
<p>ഇതിനകം അപകടത്തിൽപ്പെട്ട 82 പേരിൽ 70 പേർ മണ്ണിനടിയിലായിരുന്നു. അപകടത്തില്‍ നിന്ന് 12 പേർ മാത്രമാണ് രക്ഷപ്പെട്ടത്. </p>
ഇതിനകം അപകടത്തിൽപ്പെട്ട 82 പേരിൽ 70 പേർ മണ്ണിനടിയിലായിരുന്നു. അപകടത്തില്‍ നിന്ന് 12 പേർ മാത്രമാണ് രക്ഷപ്പെട്ടത്.
<p>ദിവസങ്ങളെടുത്തിട്ടും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകാത്തത്ര വിശാലമായിരുന്നു ചിന്നിച്ചിതറിയ പെട്ടിമുടിയുടെ ഹൃദയം. </p>
ദിവസങ്ങളെടുത്തിട്ടും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകാത്തത്ര വിശാലമായിരുന്നു ചിന്നിച്ചിതറിയ പെട്ടിമുടിയുടെ ഹൃദയം.