MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Magazine
  • Web Specials (Magazine)
  • Turkey Camel Wrestling: ആവേശം ചോരാതെ ഒട്ടക ഗുസ്തി; മത്സരത്തിനെതിരെ മൃഗ സ്നേഹികളും

Turkey Camel Wrestling: ആവേശം ചോരാതെ ഒട്ടക ഗുസ്തി; മത്സരത്തിനെതിരെ മൃഗ സ്നേഹികളും

തുര്‍ക്കിയിലെ ഒരു പരമ്പരാഗത മത്സരമാണ് ഒട്ടക ഗുസ്തി. വര്‍ണ്ണ തുണികള്‍ കൊണ്ട് അലങ്കരിച്ച ഒട്ടകങ്ങളെ ഉപയോഗിച്ച് പരസ്പരം ഏറ്റുമുട്ടാന്‍ വിടുന്നതാണ് ഒട്ടക ഗുസ്തി. ഇതിന് കൃത്യമായ നിയമാവലികളുണ്ട്. 40-ാമത് അന്താരാഷ്ട്ര ഒട്ടക ഗുസ്തി ഉത്സവം കഴിഞ്ഞ കഴിഞ്ഞ ദിവസമാണ് തുര്‍ക്കിയില്‍ നടന്നത്. പടിഞ്ഞാറൻ തുർക്കിയിലെ ഈജിയൻ പ്രവിശ്യയായ ഇസ്മിറിലെ സെൽകുക്കിലാണ് ഒട്ടക ഗുസ്തി നടന്നത്. ഒട്ടക ഗുസ്തിക്ക് പിന്നാലെ തുർക്കിയിലെ മൃഗാവകാശ പ്രവർത്തകർ വിമർശനവുമായി രംഗത്തെത്തി.  

2 Min read
Web Desk
Published : Jan 18 2022, 01:52 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
111

ഓരോ വർഷവും ആയിരക്കണക്കിന് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു മൃഗയാവിനോദമാണ് ഒട്ടക ഗുസ്തി. ഈ വർഷം, 152 ഒട്ടകങ്ങൾ സഡിലുകളും അലങ്കാര വസ്ത്രങ്ങളും അവയുടെ കൊമ്പുകളിലും കഴുത്തിലും വിവിധ പാറ്റേണുകളുടെയും നിറങ്ങളുടെയും എംബ്രോയ്ഡറിയും ധരിച്ചാണ് മത്സരത്തിനെത്തിയത്. 

 

211

രാജ്യത്തെ മർമര, ഈജിയൻ, മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ നിന്നുള്ള ഒട്ടക ഗുസ്തിക്കാരാണ് പ്രധാനമായും മത്സരത്തിനെത്തിയത്.  40 വർഷത്തെ അഭിമാനവും നാടോടി പാരമ്പര്യവുമാണെന്ന് ഈ ഗുസ്തിയെന്ന് സന്ദർശകരെ അഭിസംബോധന ചെയ്തുകൊണ്ട് സെലുക്ക് മേയർ ഫിലിസ് സെറിറ്റോഗ്ലു സെൻഗെൽ പറഞ്ഞു.

 

311

ഇത്തവണ മത്സരം കാണാന്‍ 20,000 ത്തിന് മേലെ ആളുകളെത്തിയെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. ഒട്ടക മത്സരം നടക്കുന്ന വേദിക്കരികിലുള്ള കുന്നില്‍ ആയിരക്കണക്കിന് ആളുകൾ മേശകളും കസേരകളും സ്ഥാപിച്ച് ബാർബിക്യൂവിൽ ഭക്ഷണം പാകം ചെയ്ത് മത്സരം ഒരു പിക്ക്നിക്കാക്കി മാറ്റിയെന്നാണ് സംഘാടകരുടെ അവകാശവാദം. 

 

411

മനുഷ്യന്‍റെ സന്തോഷത്തിന് വേണ്ടി പരസ്പരം ഏറ്റുമുട്ടി മുറിവേല്‍പ്പിക്കാന്‍ ഒട്ടകങ്ങള്‍ നിര്‍ബന്ധിക്കപ്പെടുന്നുവെന്നാണ് മൃഗസ്നേഹികള്‍ ആരോപിക്കുന്നത്. "ഇത് വലിയ കുറ്റകൃത്യമാണ്. ജീവനുള്ള ഒരു ജീവിയെ നിങ്ങളുടെ മുന്നിൽ നിന്ന് വഴക്കിടാന്‍ നിങ്ങള്‍ അനുവദിക്കുന്നു.  അതിന് മുറിവേല്‍ക്കുന്നു. ചിലപ്പോൾ അവർ പരസ്പരം കൊന്നേക്കാം. എന്നാല്‍ ആളുകൾ ഇത് ആസ്വദിക്കുകയും അതില്‍ നിന്ന് സാമ്പത്തിക ലാഭം ഉണ്ടാക്കുകയും ചെയ്യുന്നു."  അനിമൽ റൈറ്റ്സ് ഫെഡറേഷന്‍റെ (HAYTAP) ഇസ്മിർ പ്രതിനിധി ഗുല്‍ഗുന്‍ ഹമാംസിയോഗുല്‍ പറയുന്നു.

 

511

"ദയവായി നമുക്ക് എല്ലാവരും ഒരുമിച്ച് ഈ നാണക്കേടിന്‍റെ ചിത്രം നിർത്താം, മനുഷ്യത്വത്തെ ലജ്ജിപ്പിക്കുന്ന ഈ ദൃശ്യം. ഇത് അവസാനിപ്പിക്കേണ്ടതുണ്ട്." അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഒട്ടകങ്ങൾക്ക് പരസ്പരം ഗുരുതരമായി മുറിവേൽപ്പിക്കാൻ കഴിയില്ലെന്നും സംഘർഷം രൂക്ഷമായാൽ അവയെ വേർപെടുത്താൻ ഉദ്യോഗസ്ഥരുണ്ടെന്നും ടൂറിസം മന്ത്രാലയത്തിന്‍റെ മുൻ സെൽകുക്ക് ഓഫീസ് മേധാവി മെഹ്മത് ഫലകലി പറഞ്ഞു.

 

611

“ഒട്ടകങ്ങളെ വേർപെടുത്താൻ ചുമതലപ്പെട്ട ആളുകൾ റഫറി ഒരു തെറ്റായ നീക്കം കാണുമ്പോൾ അവയെ പരസ്പരം അകറ്റുന്നു,” കഴിഞ്ഞ 35 വർഷമായി ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതിൽ സഹായിച്ച മിസ്റ്റർ ഫലകലി പറഞ്ഞു. "അവർ പരസ്പരം കുളമ്പുകൾ തകർക്കുകയോ പരസ്പരം കടിക്കുകയോ ചെയ്യുന്നില്ല." മൂന്ന് ഒട്ടകങ്ങളുള്ള ഒരു വിനോദത്തിനായി ഉത്സവത്തിൽ പങ്കെടുക്കുന്ന നെസിപ് കൊട്ടുറ പറഞ്ഞു, 

 

711

ഒട്ടകങ്ങൾ ചെറിയ ദ്വന്ദ്വങ്ങളിൽ പരസ്പരം മല്ലിടുമ്പോള്‍, പരസ്പരം തലകുനിക്കാനോ കടിക്കാനോ ശ്രമിക്കും. എന്നാൽ ഓരോ തവണയും ശാരീരികമായി ഉപദ്രവിക്കുന്നതിന് അടുത്തെത്തിയപ്പോൾ മത്സരം നിയന്ത്രിക്കുന്നവര്‍ നീളമുള്ള വടികൾ ഉപയോഗിച്ച് അവയെ വേർപെടുത്തും. 

 

811

പരിപാടി "സ്നേഹത്തോടെയാണ് നടത്തിയത്. ഒട്ടക ഗുസ്തി വലിയ കാര്യമല്ല. കാരണം, മനുഷ്യർ എങ്ങനെ നിയമാനുശ്രുതമായി ഗുസ്തി പിടിക്കുന്നുവോ അതുപോലെയാണ് ഈ ഗുസ്തിയും" അദ്ദേഹം കൂട്ടിചേര്‍ത്തു. തന്‍റെ കുടുംബം തങ്ങളുടെ നാല് ഒട്ടകങ്ങളെ മക്കളെപ്പോലെ പരിപാലിക്കുന്നുണ്ടെന്നും തന്‍റെ ഒട്ടകങ്ങൾ മറ്റുള്ളവരെ ഉപദ്രവിക്കില്ലെന്നും പങ്കെടുത്ത മറ്റൊരു പങ്കാളിയായ യാഹ്യ യാവുസ് പറയുന്നു. 

 

911

ഒരുവഴിക്ക് ഒട്ടക ഗുസ്തി നടക്കുമ്പോള്‍ സ്റ്റേഡിയത്തിന്‍റെ മറ്റൊരു വശത്ത് കാണികൾക്കായി ഒട്ടക ഇറച്ചിയും കരകൗശല വസ്തുക്കളും വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ടായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടുകളിൽ തുർക്കിയിൽ ഒട്ടകങ്ങൾക്ക് നിർണായക പ്രാധാന്യമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അവയെ ഗുസ്തി മത്സരങ്ങളിലോ വിനോദസഞ്ചാര ആവശ്യങ്ങൾക്കോ ​​ഉപയോഗിക്കുന്നതിനായി വിദേശങ്ങളിലേക്ക് കയറ്റി അയക്കുന്നു. 

1011

കളിക്കളത്തിലെ ഒട്ടകങ്ങൾ തലയും കഴുത്തും തകർത്ത് ഒരാൾക്ക് പരിക്കേൽക്കുന്നതുവരെയോ അല്ലെങ്കില്‍ ഒരാള്‍ പരാജയം സമ്മതിച്ച് പിന്‍മാറുന്നതുവരെയും നടക്കും. ഒട്ടകത്തെ വളർത്തുന്നവരും ഉടമകളും മൃഗങ്ങൾക്ക് പ്രകൃതിവിരുദ്ധമായ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും ഒട്ടകങ്ങളെ യുദ്ധം ചെയ്യാൻ നിർബന്ധിക്കുന്നുവെന്നുമാണ് ഒട്ടക ഗുസ്തിയെ എതിര്‍ക്കുന്നവരുടെ വാദങ്ങള്‍.

1111

“ഗുസ്തിക്ക് മുമ്പ് ഈ മൃഗങ്ങൾ ശക്തരാണെന്ന് ഉറപ്പുനൽകുന്നു. അതിനായി അവയെ പെൺ ഒട്ടകങ്ങളിൽ നിന്ന് വേർതിരിക്കുന്നു. അങ്ങനെ അവ ചൂടാകുകയും ആക്രമ വാസന പ്രകടിപ്പിക്കുയം ചെയ്യുന്നു. ” മൃഗാവകാശ സംഘടനയായ PADER-ന്‍റെ ഇസ്താംബൂളിലെ പ്രതിനിധി അയ്സെം ഇസ്ലെയിസ് ഒസുസ് പറഞ്ഞു. മറ്റൊരു മൃഗാവകാശ പ്രവർത്തകനും കോളമിസ്റ്റുമായ സുലാൽ ഒട്ടക ഗുസ്തിയെ "മൃഗ ക്രൂരത" എന്നാണ് വിശേഷിപ്പിച്ചത്.
 

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
Recommended image2
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ
Recommended image3
ഇവരില്ലാതെ ഞാനും വരില്ല, വെള്ളപ്പൊക്കത്തിലും നായയേയും പൂച്ചയേയും കൈവിടാതെ സ്ത്രീ, അഭിനന്ദനപ്രവാഹം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved