MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Magazine
  • Web Specials (Magazine)
  • ആ ചിത്രങ്ങൾക്ക് പിന്നിൽ: വന്യജീവികളെയും കാടിനെയും പകർത്താൻ ഫോട്ടോ​ഗ്രാഫർമാർ നടത്തിയ അപകടയാത്രകൾ

ആ ചിത്രങ്ങൾക്ക് പിന്നിൽ: വന്യജീവികളെയും കാടിനെയും പകർത്താൻ ഫോട്ടോ​ഗ്രാഫർമാർ നടത്തിയ അപകടയാത്രകൾ

വന്യജീവി ഫോട്ടോഗ്രാഫര്‍മാരാവുകയെന്നത് പലരുടെയും സ്വപ്നമാണ്. എന്നാല്‍, ഈ ജോലി അത്ര എളുപ്പമാണോ? പലതരത്തിലുള്ള അപകടങ്ങളും പരീക്ഷണങ്ങളും കഴിഞ്ഞാലാണ് ചിലപ്പോള്‍ നല്ല ഒരു ചിത്രം കിട്ടുക. ജീവന്‍ പണയപ്പെടുത്തിയാണ് പലരും അവരുടെ ജീവിതത്തിലെ തന്നെ മികച്ച ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടാവുക. അക്രമകാരികളായ വന്യജീവികളുടെ മുന്നില്‍ ചെല്ലുന്നത് മുതല്‍ ചിത്രം പകര്‍ത്തി തിരികെയെത്തുന്നതുവരെ പലതരം പരീക്ഷണങ്ങളിലൂടെ അവര്‍ കടന്നുപോയിട്ടുണ്ടാവും. അങ്ങനെ, തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ അനുഭവങ്ങള്‍ പറയുകയാണ് ഈ ഫോട്ടോഗ്രാഫര്‍മാര്‍.

4 Min read
Web Desk
Published : Jan 23 2021, 12:42 PM IST| Updated : Jan 23 2021, 12:47 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
15
<p><strong>പനോസ് ലസ്ക്കരാക്കിസ്, ഗ്രീസ്: </strong>ബോട്സ്വാനയിലെ ഒകാവാംഗോ ഡെൽറ്റയുടെ വന്യമായ പ്രകൃതിയിൽ അസാധാരണമായ വേട്ടയാടലിന് സാക്ഷ്യം വഹിക്കുന്നതിനിടയിലാണ് ഞാൻ എടുത്തതില്‍ വച്ച് ഏറ്റവും പ്രയാസമേറിയ ആ ചിത്രം പതിയുന്നത്. ഡസൻ കണക്കിന് ശക്തരായ സിംഹങ്ങൾ പകലിന്‍റെ മധ്യത്തിൽ എരുമകളെ ആക്രമിക്കുകയായിരുന്നു. എരുമകളും ശക്തരായിരുന്നു. ഇരുകൂട്ടരും തമ്മിലുള്ള നാടകീയമായ പോരാട്ടം തന്നെ. കൊലപാതകത്തിന് മുമ്പ് രക്തച്ചൊരിച്ചിലും നിലവിളികളുമുണ്ടായി. ആ ചിത്രം പകര്‍ത്തുകയെന്നത് അത്യന്തം അപകടകരവും പ്രയാസമേറിയതുമായിരുന്നു. എന്നാല്‍, പ്രകൃതിയില്‍ അതൊരു സാധാരണക്കാഴ്ച തന്നെയാണ്.&nbsp;</p><p>എന്നാല്‍, മികച്ച ഭാഗം ഇനിയും വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. പിറ്റേന്ന് അർദ്ധരാത്രിയിൽ, മുപ്പതോളം കഴുതപ്പുലികള്‍ സിംഹങ്ങളെ ആക്രമിച്ചു. ഞാനും സഫാരിയിലെ ഗൈഡും ക്ലയന്റുകളും തീർച്ചയായും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു അപൂർവവും ക്രൂരവുമായ ഒരു രംഗമായിരുന്നു അത്. ക്രൂരത, എല്ലായിടത്തുനിന്നും വരുന്ന ഭീകരതയുടെ ശബ്ദങ്ങൾ, തീവ്രമായ ഇരുട്ട് എന്നിവ ചിത്രങ്ങള്‍ പകര്‍ത്തുന്നത് കഠിനമാക്കിത്തീര്‍ത്തു. പിറ്റേന്ന് രാവിലെയാണ്, ഈ വലിയ ആൺ സിംഹം തിരിച്ചെത്തി എല്ലുകള്‍ക്കിടയിലൂടെ എത്തിനോക്കിയത്, അതാണ് ഈ ചിത്രം. ആ നിമിഷമാണ് രാജാവിന്റെ ശക്തി എന്റെ ഹൃദയത്തിൽ അനുഭവപ്പെട്ടത് എന്നും അദ്ദേഹം പറയുന്നു.&nbsp;</p>

<p><strong>പനോസ് ലസ്ക്കരാക്കിസ്, ഗ്രീസ്: </strong>ബോട്സ്വാനയിലെ ഒകാവാംഗോ ഡെൽറ്റയുടെ വന്യമായ പ്രകൃതിയിൽ അസാധാരണമായ വേട്ടയാടലിന് സാക്ഷ്യം വഹിക്കുന്നതിനിടയിലാണ് ഞാൻ എടുത്തതില്‍ വച്ച് ഏറ്റവും പ്രയാസമേറിയ ആ ചിത്രം പതിയുന്നത്. ഡസൻ കണക്കിന് ശക്തരായ സിംഹങ്ങൾ പകലിന്‍റെ മധ്യത്തിൽ എരുമകളെ ആക്രമിക്കുകയായിരുന്നു. എരുമകളും ശക്തരായിരുന്നു. ഇരുകൂട്ടരും തമ്മിലുള്ള നാടകീയമായ പോരാട്ടം തന്നെ. കൊലപാതകത്തിന് മുമ്പ് രക്തച്ചൊരിച്ചിലും നിലവിളികളുമുണ്ടായി. ആ ചിത്രം പകര്‍ത്തുകയെന്നത് അത്യന്തം അപകടകരവും പ്രയാസമേറിയതുമായിരുന്നു. എന്നാല്‍, പ്രകൃതിയില്‍ അതൊരു സാധാരണക്കാഴ്ച തന്നെയാണ്.&nbsp;</p><p>എന്നാല്‍, മികച്ച ഭാഗം ഇനിയും വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. പിറ്റേന്ന് അർദ്ധരാത്രിയിൽ, മുപ്പതോളം കഴുതപ്പുലികള്‍ സിംഹങ്ങളെ ആക്രമിച്ചു. ഞാനും സഫാരിയിലെ ഗൈഡും ക്ലയന്റുകളും തീർച്ചയായും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു അപൂർവവും ക്രൂരവുമായ ഒരു രംഗമായിരുന്നു അത്. ക്രൂരത, എല്ലായിടത്തുനിന്നും വരുന്ന ഭീകരതയുടെ ശബ്ദങ്ങൾ, തീവ്രമായ ഇരുട്ട് എന്നിവ ചിത്രങ്ങള്‍ പകര്‍ത്തുന്നത് കഠിനമാക്കിത്തീര്‍ത്തു. പിറ്റേന്ന് രാവിലെയാണ്, ഈ വലിയ ആൺ സിംഹം തിരിച്ചെത്തി എല്ലുകള്‍ക്കിടയിലൂടെ എത്തിനോക്കിയത്, അതാണ് ഈ ചിത്രം. ആ നിമിഷമാണ് രാജാവിന്റെ ശക്തി എന്റെ ഹൃദയത്തിൽ അനുഭവപ്പെട്ടത് -എന്നും അദ്ദേഹം പറയുന്നു.&nbsp;</p>

പനോസ് ലസ്ക്കരാക്കിസ്, ഗ്രീസ്: ബോട്സ്വാനയിലെ ഒകാവാംഗോ ഡെൽറ്റയുടെ വന്യമായ പ്രകൃതിയിൽ അസാധാരണമായ വേട്ടയാടലിന് സാക്ഷ്യം വഹിക്കുന്നതിനിടയിലാണ് ഞാൻ എടുത്തതില്‍ വച്ച് ഏറ്റവും പ്രയാസമേറിയ ആ ചിത്രം പതിയുന്നത്. ഡസൻ കണക്കിന് ശക്തരായ സിംഹങ്ങൾ പകലിന്‍റെ മധ്യത്തിൽ എരുമകളെ ആക്രമിക്കുകയായിരുന്നു. എരുമകളും ശക്തരായിരുന്നു. ഇരുകൂട്ടരും തമ്മിലുള്ള നാടകീയമായ പോരാട്ടം തന്നെ. കൊലപാതകത്തിന് മുമ്പ് രക്തച്ചൊരിച്ചിലും നിലവിളികളുമുണ്ടായി. ആ ചിത്രം പകര്‍ത്തുകയെന്നത് അത്യന്തം അപകടകരവും പ്രയാസമേറിയതുമായിരുന്നു. എന്നാല്‍, പ്രകൃതിയില്‍ അതൊരു സാധാരണക്കാഴ്ച തന്നെയാണ്. 

എന്നാല്‍, മികച്ച ഭാഗം ഇനിയും വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. പിറ്റേന്ന് അർദ്ധരാത്രിയിൽ, മുപ്പതോളം കഴുതപ്പുലികള്‍ സിംഹങ്ങളെ ആക്രമിച്ചു. ഞാനും സഫാരിയിലെ ഗൈഡും ക്ലയന്റുകളും തീർച്ചയായും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു അപൂർവവും ക്രൂരവുമായ ഒരു രംഗമായിരുന്നു അത്. ക്രൂരത, എല്ലായിടത്തുനിന്നും വരുന്ന ഭീകരതയുടെ ശബ്ദങ്ങൾ, തീവ്രമായ ഇരുട്ട് എന്നിവ ചിത്രങ്ങള്‍ പകര്‍ത്തുന്നത് കഠിനമാക്കിത്തീര്‍ത്തു. പിറ്റേന്ന് രാവിലെയാണ്, ഈ വലിയ ആൺ സിംഹം തിരിച്ചെത്തി എല്ലുകള്‍ക്കിടയിലൂടെ എത്തിനോക്കിയത്, അതാണ് ഈ ചിത്രം. ആ നിമിഷമാണ് രാജാവിന്റെ ശക്തി എന്റെ ഹൃദയത്തിൽ അനുഭവപ്പെട്ടത് -എന്നും അദ്ദേഹം പറയുന്നു. 

25
<p><strong>സെന്തില്‍ കുമരന്‍, ഇന്ത്യ:</strong> പത്താമത്തെ വയസില്‍ ടിവിയിലാണ് ആദ്യമായി ഞാനൊരു കടുവയെ കാണുന്നത്. കടുവകളെ കുറിച്ച് ബിബിസി ചിത്രീകരിച്ച ഒരു ഡോക്യുമെന്‍ററി എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. ഞാൻ അതിശയിച്ചുപോയി, അതിന്റെ മഹിമയെ വാക്കുകളിൽ വിവരിക്കാൻ പോലും എനിക്ക് കഴിയില്ല. ആ കടുവയുടെ പെരുമാറ്റം എന്നിൽ ചെലുത്തിയ സ്വാധീനം കടുവയെ എങ്ങനെയെങ്കിലും അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ തന്നെ കാണാനുള്ള തീവ്രമായ താത്പര്യം എന്നില്‍ ജനിപ്പിച്ചു. കടുവയെ ടിവിയിൽ കണ്ട രീതിയിൽ കാണാനുള്ള താൽപ്പര്യത്തോടെ ഞാൻ നിരവധി വനങ്ങളിൽ ചുറ്റിത്തിരിയാൻ തുടങ്ങി, പക്ഷേ ഒരു പതിറ്റാണ്ടിനുശേഷം പോലും കണ്ടെത്താനായില്ല.</p><p>2012 -ൽ, വർഷങ്ങൾക്കുശേഷം, ഞാൻ മുടുമലയിൽ ആനകളുടെ ഫോട്ടോയെടുക്കുകയായിരുന്നു, അടുത്തുള്ള വാൽപാറായിയിൽ നിന്ന് ഒരു കടുവ പട്ടണത്തിൽ പ്രവേശിച്ചതായി എനിക്ക് ആ സമയത്ത് ഒരു സന്ദേശം ലഭിച്ചു. 25 വർഷത്തെ കാത്തിരിപ്പിനുശേഷം കടുവയെ കാണാനുള്ള അവസരം എനിക്ക് കിട്ടി. കടുവയെ കാണാനുള്ള ആവേശത്തോടെ ഞാൻ ഉടനെ വാൽപാറൈയിലേക്ക് പോയി. അതൊരു മഴയുള്ള വൈകുന്നേരമായിരുന്നു. വനംവകുപ്പിലെ വെറ്ററിനേറിയനൊപ്പമാണ് ഞാന്‍ ചെല്ലുന്നത്. കടുവയെ കൊല്ലാൻ ആയുധങ്ങളുമായി നില്‍ക്കുന്ന തൊഴിലാളികളും അഞ്ഞൂറിലധികം നാട്ടുകാരും ഇവിടെ തിങ്ങിനിറഞ്ഞിരുന്നു. വലിയ ജനക്കൂട്ടത്തിനിടയിൽ, ജനങ്ങൾ ഓടിച്ച ആ കടുവ ഒരു വീടിന്റെ പുറകിൽ ചെളിയിൽ കിടക്കുന്നത് ഞാൻ കണ്ടു. കടുത്ത രോഷത്തിൽ നൂറുകണക്കിന് ആളുകൾ കടുവയെ ആക്രമിക്കാൻ ഒരുങ്ങിനിന്ന ആ സംഭവം എനിക്ക് ഒരിക്കലും മറക്കാനാവില്ല. ഏകദേശം 25 വർഷമായി എന്‍റെയുള്ളിലുണ്ടായിരുന്ന ഗാംഭീര്യമുള്ള ആ മൃഗത്തെ കാണാനുള്ള ആവേശം കടുത്ത നിരാശയിൽ തകർന്നുവീണു. ആ സംഭവമാണ് കടുവകളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങളെയും മറ്റും മനസിലാക്കുന്നതിലേക്ക് എന്നെ നയിച്ചത്. അങ്ങനെയാണ് കടുവകളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങളെ കുറിച്ചുള്ള ഫോട്ടോസ്റ്റോറി ഞാനാരംഭിക്കുന്നത്. കഴിഞ്ഞ എട്ടുവര്‍ഷങ്ങളായി ഞാനാ ചിത്രങ്ങള്‍ പകര്‍ത്തുന്നു.&nbsp;</p>

<p><strong>സെന്തില്‍ കുമരന്‍, ഇന്ത്യ:</strong> പത്താമത്തെ വയസില്‍ ടിവിയിലാണ് ആദ്യമായി ഞാനൊരു കടുവയെ കാണുന്നത്. കടുവകളെ കുറിച്ച് ബിബിസി ചിത്രീകരിച്ച ഒരു ഡോക്യുമെന്‍ററി എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. ഞാൻ അതിശയിച്ചുപോയി, അതിന്റെ മഹിമയെ വാക്കുകളിൽ വിവരിക്കാൻ പോലും എനിക്ക് കഴിയില്ല. ആ കടുവയുടെ പെരുമാറ്റം എന്നിൽ ചെലുത്തിയ സ്വാധീനം കടുവയെ എങ്ങനെയെങ്കിലും അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ തന്നെ കാണാനുള്ള തീവ്രമായ താത്പര്യം എന്നില്‍ ജനിപ്പിച്ചു. കടുവയെ ടിവിയിൽ കണ്ട രീതിയിൽ കാണാനുള്ള താൽപ്പര്യത്തോടെ ഞാൻ നിരവധി വനങ്ങളിൽ ചുറ്റിത്തിരിയാൻ തുടങ്ങി, പക്ഷേ ഒരു പതിറ്റാണ്ടിനുശേഷം പോലും കണ്ടെത്താനായില്ല.</p><p>2012 -ൽ, വർഷങ്ങൾക്കുശേഷം, ഞാൻ മുടുമലയിൽ ആനകളുടെ ഫോട്ടോയെടുക്കുകയായിരുന്നു, അടുത്തുള്ള വാൽപാറായിയിൽ നിന്ന് ഒരു കടുവ പട്ടണത്തിൽ പ്രവേശിച്ചതായി എനിക്ക് ആ സമയത്ത് ഒരു സന്ദേശം ലഭിച്ചു. 25 വർഷത്തെ കാത്തിരിപ്പിനുശേഷം കടുവയെ കാണാനുള്ള അവസരം എനിക്ക് കിട്ടി. കടുവയെ കാണാനുള്ള ആവേശത്തോടെ ഞാൻ ഉടനെ വാൽപാറൈയിലേക്ക് പോയി. അതൊരു മഴയുള്ള വൈകുന്നേരമായിരുന്നു. വനംവകുപ്പിലെ വെറ്ററിനേറിയനൊപ്പമാണ് ഞാന്‍ ചെല്ലുന്നത്. കടുവയെ കൊല്ലാൻ ആയുധങ്ങളുമായി നില്‍ക്കുന്ന തൊഴിലാളികളും അഞ്ഞൂറിലധികം നാട്ടുകാരും ഇവിടെ തിങ്ങിനിറഞ്ഞിരുന്നു. വലിയ ജനക്കൂട്ടത്തിനിടയിൽ, ജനങ്ങൾ ഓടിച്ച ആ കടുവ ഒരു വീടിന്റെ പുറകിൽ ചെളിയിൽ കിടക്കുന്നത് ഞാൻ കണ്ടു. കടുത്ത രോഷത്തിൽ നൂറുകണക്കിന് ആളുകൾ കടുവയെ ആക്രമിക്കാൻ ഒരുങ്ങിനിന്ന ആ സംഭവം എനിക്ക് ഒരിക്കലും മറക്കാനാവില്ല. ഏകദേശം 25 വർഷമായി എന്‍റെയുള്ളിലുണ്ടായിരുന്ന ഗാംഭീര്യമുള്ള ആ മൃഗത്തെ കാണാനുള്ള ആവേശം കടുത്ത നിരാശയിൽ തകർന്നുവീണു. ആ സംഭവമാണ് കടുവകളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങളെയും മറ്റും മനസിലാക്കുന്നതിലേക്ക് എന്നെ നയിച്ചത്. അങ്ങനെയാണ് കടുവകളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങളെ കുറിച്ചുള്ള ഫോട്ടോസ്റ്റോറി ഞാനാരംഭിക്കുന്നത്. കഴിഞ്ഞ എട്ടുവര്‍ഷങ്ങളായി ഞാനാ ചിത്രങ്ങള്‍ പകര്‍ത്തുന്നു.&nbsp;</p>

സെന്തില്‍ കുമരന്‍, ഇന്ത്യ: പത്താമത്തെ വയസില്‍ ടിവിയിലാണ് ആദ്യമായി ഞാനൊരു കടുവയെ കാണുന്നത്. കടുവകളെ കുറിച്ച് ബിബിസി ചിത്രീകരിച്ച ഒരു ഡോക്യുമെന്‍ററി എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. ഞാൻ അതിശയിച്ചുപോയി, അതിന്റെ മഹിമയെ വാക്കുകളിൽ വിവരിക്കാൻ പോലും എനിക്ക് കഴിയില്ല. ആ കടുവയുടെ പെരുമാറ്റം എന്നിൽ ചെലുത്തിയ സ്വാധീനം കടുവയെ എങ്ങനെയെങ്കിലും അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ തന്നെ കാണാനുള്ള തീവ്രമായ താത്പര്യം എന്നില്‍ ജനിപ്പിച്ചു. കടുവയെ ടിവിയിൽ കണ്ട രീതിയിൽ കാണാനുള്ള താൽപ്പര്യത്തോടെ ഞാൻ നിരവധി വനങ്ങളിൽ ചുറ്റിത്തിരിയാൻ തുടങ്ങി, പക്ഷേ ഒരു പതിറ്റാണ്ടിനുശേഷം പോലും കണ്ടെത്താനായില്ല.

2012 -ൽ, വർഷങ്ങൾക്കുശേഷം, ഞാൻ മുടുമലയിൽ ആനകളുടെ ഫോട്ടോയെടുക്കുകയായിരുന്നു, അടുത്തുള്ള വാൽപാറായിയിൽ നിന്ന് ഒരു കടുവ പട്ടണത്തിൽ പ്രവേശിച്ചതായി എനിക്ക് ആ സമയത്ത് ഒരു സന്ദേശം ലഭിച്ചു. 25 വർഷത്തെ കാത്തിരിപ്പിനുശേഷം കടുവയെ കാണാനുള്ള അവസരം എനിക്ക് കിട്ടി. കടുവയെ കാണാനുള്ള ആവേശത്തോടെ ഞാൻ ഉടനെ വാൽപാറൈയിലേക്ക് പോയി. അതൊരു മഴയുള്ള വൈകുന്നേരമായിരുന്നു. വനംവകുപ്പിലെ വെറ്ററിനേറിയനൊപ്പമാണ് ഞാന്‍ ചെല്ലുന്നത്. കടുവയെ കൊല്ലാൻ ആയുധങ്ങളുമായി നില്‍ക്കുന്ന തൊഴിലാളികളും അഞ്ഞൂറിലധികം നാട്ടുകാരും ഇവിടെ തിങ്ങിനിറഞ്ഞിരുന്നു. വലിയ ജനക്കൂട്ടത്തിനിടയിൽ, ജനങ്ങൾ ഓടിച്ച ആ കടുവ ഒരു വീടിന്റെ പുറകിൽ ചെളിയിൽ കിടക്കുന്നത് ഞാൻ കണ്ടു. കടുത്ത രോഷത്തിൽ നൂറുകണക്കിന് ആളുകൾ കടുവയെ ആക്രമിക്കാൻ ഒരുങ്ങിനിന്ന ആ സംഭവം എനിക്ക് ഒരിക്കലും മറക്കാനാവില്ല. ഏകദേശം 25 വർഷമായി എന്‍റെയുള്ളിലുണ്ടായിരുന്ന ഗാംഭീര്യമുള്ള ആ മൃഗത്തെ കാണാനുള്ള ആവേശം കടുത്ത നിരാശയിൽ തകർന്നുവീണു. ആ സംഭവമാണ് കടുവകളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങളെയും മറ്റും മനസിലാക്കുന്നതിലേക്ക് എന്നെ നയിച്ചത്. അങ്ങനെയാണ് കടുവകളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങളെ കുറിച്ചുള്ള ഫോട്ടോസ്റ്റോറി ഞാനാരംഭിക്കുന്നത്. കഴിഞ്ഞ എട്ടുവര്‍ഷങ്ങളായി ഞാനാ ചിത്രങ്ങള്‍ പകര്‍ത്തുന്നു. 

35
<p><strong>സ്റ്റീഫന്‍ ആക്സ്ഫാര്‍ഡ്, ഓസ്ട്രേലിയ:</strong> “പോകുന്നിടത്തെല്ലാം, ജനങ്ങളോട് അവരുടെ നാട്ടിലെ വനങ്ങളിൽ തിളങ്ങുന്ന കൂൺ കാണാറുണ്ടോ എന്ന് ഞാൻ എപ്പോഴും ചോദിക്കാറുണ്ട്. വടക്കുകിഴക്കൻ ഇന്ത്യയിലെ മാവ്‌ലിനോങിലും ഞാൻ എന്റെ ഗൈഡിനോട് ഇതേ ചോദ്യം ചോദിച്ചു. അങ്ങനെയാണ് നാട്ടുകാർ ബ്രൈറ്റ് മഷ്റൂം എന്ന് വിളിക്കുന്ന ഈ ബയോലുമിനെസെന്റ് കൂൺ ഞാൻ കണ്ടെത്തിയത്. ലോകമെമ്പാടും എണ്‍പതിനം തിളക്കമുള്ള കൂണുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇവ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അവ ഒരു പച്ചവെളിച്ചം പുറപ്പെടുവിക്കുന്നു. അവയുടെ കാണ്ഡത്തിൽ നിന്നാണ് അതുണ്ടാവുന്നത്. അവ പകര്‍ത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. കാരണം അവ വളരെ ചെറുതാണ്. അതിനാല്‍ പകര്‍ത്തുന്നതും എളുപ്പമല്ല. &nbsp;ചിത്രങ്ങൾ രാത്രിയിൽ കൂണിൽ നിന്നുള്ള പ്രകാശം മാത്രം എടുക്കണം. പക്ഷേ, സാങ്കേതികവിദ്യകളുടെ പ്രശ്നവും ലൈറ്റിംഗിനെയുമെല്ലാം ബാധിച്ചുവെങ്കിലും ഒടുവില്‍ നല്ല ചിത്രം പകര്‍ത്താനായി.&nbsp;</p>

<p><strong>സ്റ്റീഫന്‍ ആക്സ്ഫാര്‍ഡ്, ഓസ്ട്രേലിയ:</strong> “പോകുന്നിടത്തെല്ലാം, ജനങ്ങളോട് അവരുടെ നാട്ടിലെ വനങ്ങളിൽ തിളങ്ങുന്ന കൂൺ കാണാറുണ്ടോ എന്ന് ഞാൻ എപ്പോഴും ചോദിക്കാറുണ്ട്. വടക്കുകിഴക്കൻ ഇന്ത്യയിലെ മാവ്‌ലിനോങിലും ഞാൻ എന്റെ ഗൈഡിനോട് ഇതേ ചോദ്യം ചോദിച്ചു. അങ്ങനെയാണ് നാട്ടുകാർ ബ്രൈറ്റ് മഷ്റൂം എന്ന് വിളിക്കുന്ന ഈ ബയോലുമിനെസെന്റ് കൂൺ ഞാൻ കണ്ടെത്തിയത്. ലോകമെമ്പാടും എണ്‍പതിനം തിളക്കമുള്ള കൂണുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇവ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അവ ഒരു പച്ചവെളിച്ചം പുറപ്പെടുവിക്കുന്നു. അവയുടെ കാണ്ഡത്തിൽ നിന്നാണ് അതുണ്ടാവുന്നത്. അവ പകര്‍ത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. കാരണം അവ വളരെ ചെറുതാണ്. അതിനാല്‍ പകര്‍ത്തുന്നതും എളുപ്പമല്ല. &nbsp;ചിത്രങ്ങൾ രാത്രിയിൽ കൂണിൽ നിന്നുള്ള പ്രകാശം മാത്രം എടുക്കണം. പക്ഷേ, സാങ്കേതികവിദ്യകളുടെ പ്രശ്നവും ലൈറ്റിംഗിനെയുമെല്ലാം ബാധിച്ചുവെങ്കിലും ഒടുവില്‍ നല്ല ചിത്രം പകര്‍ത്താനായി.&nbsp;</p>

സ്റ്റീഫന്‍ ആക്സ്ഫാര്‍ഡ്, ഓസ്ട്രേലിയ: “പോകുന്നിടത്തെല്ലാം, ജനങ്ങളോട് അവരുടെ നാട്ടിലെ വനങ്ങളിൽ തിളങ്ങുന്ന കൂൺ കാണാറുണ്ടോ എന്ന് ഞാൻ എപ്പോഴും ചോദിക്കാറുണ്ട്. വടക്കുകിഴക്കൻ ഇന്ത്യയിലെ മാവ്‌ലിനോങിലും ഞാൻ എന്റെ ഗൈഡിനോട് ഇതേ ചോദ്യം ചോദിച്ചു. അങ്ങനെയാണ് നാട്ടുകാർ ബ്രൈറ്റ് മഷ്റൂം എന്ന് വിളിക്കുന്ന ഈ ബയോലുമിനെസെന്റ് കൂൺ ഞാൻ കണ്ടെത്തിയത്. ലോകമെമ്പാടും എണ്‍പതിനം തിളക്കമുള്ള കൂണുകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇവ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അവ ഒരു പച്ചവെളിച്ചം പുറപ്പെടുവിക്കുന്നു. അവയുടെ കാണ്ഡത്തിൽ നിന്നാണ് അതുണ്ടാവുന്നത്. അവ പകര്‍ത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. കാരണം അവ വളരെ ചെറുതാണ്. അതിനാല്‍ പകര്‍ത്തുന്നതും എളുപ്പമല്ല.  ചിത്രങ്ങൾ രാത്രിയിൽ കൂണിൽ നിന്നുള്ള പ്രകാശം മാത്രം എടുക്കണം. പക്ഷേ, സാങ്കേതികവിദ്യകളുടെ പ്രശ്നവും ലൈറ്റിംഗിനെയുമെല്ലാം ബാധിച്ചുവെങ്കിലും ഒടുവില്‍ നല്ല ചിത്രം പകര്‍ത്താനായി. 

45
<p><strong>നികിത് സുര്‍വേ, ഇന്ത്യ: </strong>2012 -ൽ മുംബൈയിലെ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിൽ (എസ്‌ജി‌എൻ‌പി) ഒരു വന്യജീവി ഗവേഷകനായി ഞാൻ ആദ്യമായി സന്നദ്ധപ്രവർത്തനം ആരംഭിച്ചു. പുള്ളിപ്പുലിയെ പിടികൂടുന്നതിനായി ഞങ്ങൾ ക്യാമറ കെണികൾ സ്ഥാപിച്ച സ്ഥലങ്ങൾ നിരീക്ഷിക്കാൻ എന്നെ ചുമതലപ്പെടുത്തി. മുംബൈ നഗരത്തിന്‍റെ പശ്ചാത്തലത്തില്‍ മനോഹരമായി പുള്ളിപ്പുലിയെ പകര്‍ത്താവുന്ന ഒരു സ്ഥലം ഞാന്‍ കണ്ടെത്തി. എന്നാല്‍, ആ സമയത്ത് ലഭ്യമായ പരിമിതമായ സാങ്കേതികവിദ്യയും മറ്റും ഉപയോഗിച്ച് അത് പകര്‍ത്തുക ശ്രമകരമാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. മുംബൈയിലേക്ക് മടങ്ങുന്നതിനുമുമ്പ് ഞാൻ ബിരുദാനന്തര ബിരുദത്തിനായി പോയി. 2015 -ൽ, ഞാൻ എന്റെ സ്വന്തം പ്രോജക്റ്റിൽ പ്രവർത്തിക്കുകയും പുള്ളിപ്പുലികളെ കുറിച്ചും അതിന്‍റെ ഭക്ഷണരീതികളെയും കുറിച്ചും ഗവേഷണം നടത്തുകയും ചെയ്തിരുന്നു. ഈ ചിത്രത്തിന് അനുയോജ്യമായ രണ്ട് പാതകൾ ഞാൻ ഇതിനകം തിരിച്ചറിഞ്ഞിരുന്നു. എന്നാൽ, നഗരത്തെയും പുള്ളിപ്പുലിയെയും ഒരേ സമയം പിടിച്ചെടുക്കുന്നത് ബുദ്ധിമുട്ട് തന്നെയായിരുന്നു. അതിനാൽ, ഞാൻ ഒരു ട്രൈപോഡ് സജ്ജീകരിച്ചു. ട്രയൽ റൺസ് നടത്തി. സാധാരണ പുള്ളിപ്പുലികള്‍ രാത്രിയിലാണ് വരുന്നത്. അതിനാല്‍, പകല്‍ നേരത്തെ ഒരു ചിത്രം കിട്ടുക പ്രയാസകരമായിരുന്നു. ക്യാമറ പരിശോധിച്ച് പലപ്പോഴും ഞാന്‍ നിരാശനായി. ആ സയമത്ത് ഹോളി ആഘോഷം നടക്കുകയായിരുന്നു. ആഘോഷങ്ങള്‍ക്കായി ആളുകള്‍ ക്യാമറ സജ്ജീകരിച്ചതിന് സമീപത്തുകൂടി കടന്നുപോകുന്നുണ്ടായിരുന്നു. ക്യാമറ നശിപ്പിക്കപ്പെടാന്‍ ആഗ്രഹമില്ലാത്തതുകൊണ്ട് ഞാനതെടുത്തു. പക്ഷേ, പരിശോധിച്ചപ്പോള്‍ എന്‍റെ സ്വപ്നത്തിലുള്ള ആ ചിത്രം പതിഞ്ഞിട്ടുണ്ടായിരുന്നു. നഗരം പശ്ചാത്തലമായി വരുന്ന ഒരു പുള്ളിപ്പുലിയുടെ ചിത്രം ആദ്യമായാണ് ഞാന്‍ പകര്‍ത്തുന്നത്.&nbsp;</p><p>&nbsp;</p>

<p><strong>നികിത് സുര്‍വേ, ഇന്ത്യ: </strong>2012 -ൽ മുംബൈയിലെ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിൽ (എസ്‌ജി‌എൻ‌പി) ഒരു വന്യജീവി ഗവേഷകനായി ഞാൻ ആദ്യമായി സന്നദ്ധപ്രവർത്തനം ആരംഭിച്ചു. പുള്ളിപ്പുലിയെ പിടികൂടുന്നതിനായി ഞങ്ങൾ ക്യാമറ കെണികൾ സ്ഥാപിച്ച സ്ഥലങ്ങൾ നിരീക്ഷിക്കാൻ എന്നെ ചുമതലപ്പെടുത്തി. മുംബൈ നഗരത്തിന്‍റെ പശ്ചാത്തലത്തില്‍ മനോഹരമായി പുള്ളിപ്പുലിയെ പകര്‍ത്താവുന്ന ഒരു സ്ഥലം ഞാന്‍ കണ്ടെത്തി. എന്നാല്‍, ആ സമയത്ത് ലഭ്യമായ പരിമിതമായ സാങ്കേതികവിദ്യയും മറ്റും ഉപയോഗിച്ച് അത് പകര്‍ത്തുക ശ്രമകരമാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. മുംബൈയിലേക്ക് മടങ്ങുന്നതിനുമുമ്പ് ഞാൻ ബിരുദാനന്തര ബിരുദത്തിനായി പോയി. 2015 -ൽ, ഞാൻ എന്റെ സ്വന്തം പ്രോജക്റ്റിൽ പ്രവർത്തിക്കുകയും പുള്ളിപ്പുലികളെ കുറിച്ചും അതിന്‍റെ ഭക്ഷണരീതികളെയും കുറിച്ചും ഗവേഷണം നടത്തുകയും ചെയ്തിരുന്നു. ഈ ചിത്രത്തിന് അനുയോജ്യമായ രണ്ട് പാതകൾ ഞാൻ ഇതിനകം തിരിച്ചറിഞ്ഞിരുന്നു. എന്നാൽ, നഗരത്തെയും പുള്ളിപ്പുലിയെയും ഒരേ സമയം പിടിച്ചെടുക്കുന്നത് ബുദ്ധിമുട്ട് തന്നെയായിരുന്നു. അതിനാൽ, ഞാൻ ഒരു ട്രൈപോഡ് സജ്ജീകരിച്ചു. ട്രയൽ റൺസ് നടത്തി. സാധാരണ പുള്ളിപ്പുലികള്‍ രാത്രിയിലാണ് വരുന്നത്. അതിനാല്‍, പകല്‍ നേരത്തെ ഒരു ചിത്രം കിട്ടുക പ്രയാസകരമായിരുന്നു. ക്യാമറ പരിശോധിച്ച് പലപ്പോഴും ഞാന്‍ നിരാശനായി. ആ സയമത്ത് ഹോളി ആഘോഷം നടക്കുകയായിരുന്നു. ആഘോഷങ്ങള്‍ക്കായി ആളുകള്‍ ക്യാമറ സജ്ജീകരിച്ചതിന് സമീപത്തുകൂടി കടന്നുപോകുന്നുണ്ടായിരുന്നു. ക്യാമറ നശിപ്പിക്കപ്പെടാന്‍ ആഗ്രഹമില്ലാത്തതുകൊണ്ട് ഞാനതെടുത്തു. പക്ഷേ, പരിശോധിച്ചപ്പോള്‍ എന്‍റെ സ്വപ്നത്തിലുള്ള ആ ചിത്രം പതിഞ്ഞിട്ടുണ്ടായിരുന്നു. നഗരം പശ്ചാത്തലമായി വരുന്ന ഒരു പുള്ളിപ്പുലിയുടെ ചിത്രം ആദ്യമായാണ് ഞാന്‍ പകര്‍ത്തുന്നത്.&nbsp;</p><p>&nbsp;</p>

നികിത് സുര്‍വേ, ഇന്ത്യ: 2012 -ൽ മുംബൈയിലെ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിൽ (എസ്‌ജി‌എൻ‌പി) ഒരു വന്യജീവി ഗവേഷകനായി ഞാൻ ആദ്യമായി സന്നദ്ധപ്രവർത്തനം ആരംഭിച്ചു. പുള്ളിപ്പുലിയെ പിടികൂടുന്നതിനായി ഞങ്ങൾ ക്യാമറ കെണികൾ സ്ഥാപിച്ച സ്ഥലങ്ങൾ നിരീക്ഷിക്കാൻ എന്നെ ചുമതലപ്പെടുത്തി. മുംബൈ നഗരത്തിന്‍റെ പശ്ചാത്തലത്തില്‍ മനോഹരമായി പുള്ളിപ്പുലിയെ പകര്‍ത്താവുന്ന ഒരു സ്ഥലം ഞാന്‍ കണ്ടെത്തി. എന്നാല്‍, ആ സമയത്ത് ലഭ്യമായ പരിമിതമായ സാങ്കേതികവിദ്യയും മറ്റും ഉപയോഗിച്ച് അത് പകര്‍ത്തുക ശ്രമകരമാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. മുംബൈയിലേക്ക് മടങ്ങുന്നതിനുമുമ്പ് ഞാൻ ബിരുദാനന്തര ബിരുദത്തിനായി പോയി. 2015 -ൽ, ഞാൻ എന്റെ സ്വന്തം പ്രോജക്റ്റിൽ പ്രവർത്തിക്കുകയും പുള്ളിപ്പുലികളെ കുറിച്ചും അതിന്‍റെ ഭക്ഷണരീതികളെയും കുറിച്ചും ഗവേഷണം നടത്തുകയും ചെയ്തിരുന്നു. ഈ ചിത്രത്തിന് അനുയോജ്യമായ രണ്ട് പാതകൾ ഞാൻ ഇതിനകം തിരിച്ചറിഞ്ഞിരുന്നു. എന്നാൽ, നഗരത്തെയും പുള്ളിപ്പുലിയെയും ഒരേ സമയം പിടിച്ചെടുക്കുന്നത് ബുദ്ധിമുട്ട് തന്നെയായിരുന്നു. അതിനാൽ, ഞാൻ ഒരു ട്രൈപോഡ് സജ്ജീകരിച്ചു. ട്രയൽ റൺസ് നടത്തി. സാധാരണ പുള്ളിപ്പുലികള്‍ രാത്രിയിലാണ് വരുന്നത്. അതിനാല്‍, പകല്‍ നേരത്തെ ഒരു ചിത്രം കിട്ടുക പ്രയാസകരമായിരുന്നു. ക്യാമറ പരിശോധിച്ച് പലപ്പോഴും ഞാന്‍ നിരാശനായി. ആ സയമത്ത് ഹോളി ആഘോഷം നടക്കുകയായിരുന്നു. ആഘോഷങ്ങള്‍ക്കായി ആളുകള്‍ ക്യാമറ സജ്ജീകരിച്ചതിന് സമീപത്തുകൂടി കടന്നുപോകുന്നുണ്ടായിരുന്നു. ക്യാമറ നശിപ്പിക്കപ്പെടാന്‍ ആഗ്രഹമില്ലാത്തതുകൊണ്ട് ഞാനതെടുത്തു. പക്ഷേ, പരിശോധിച്ചപ്പോള്‍ എന്‍റെ സ്വപ്നത്തിലുള്ള ആ ചിത്രം പതിഞ്ഞിട്ടുണ്ടായിരുന്നു. നഗരം പശ്ചാത്തലമായി വരുന്ന ഒരു പുള്ളിപ്പുലിയുടെ ചിത്രം ആദ്യമായാണ് ഞാന്‍ പകര്‍ത്തുന്നത്. 

 

55
<p><strong>കെറി ഫിഷര്‍, കാനഡ: </strong>&nbsp;“ഇത് ഞാൻ എടുത്ത എന്റെ പ്രിയപ്പെട്ട വന്യജീവി ഫോട്ടോഗ്രാഫുകളിൽ ഒന്നാണ് - പ്രായപൂർത്തിയായ ഒരു പുള്ളിപ്പുലി. 2019 ജൂണിൽ ദക്ഷിണാഫ്രിക്കയിലെ സാബി സാൻഡ്സ് പ്രദേശത്ത്, ക്രൂഗർ നാഷണൽ പാർക്കിന് സമീപം രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുനിന്നാണ് ഇത് എടുത്തത്. ഈ ചിത്രം ലഭിക്കുന്നത് ഒട്ടും എളുപ്പമായിരുന്നില്ല. കാനഡയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്കും തുടർന്ന് സാബി സാൻഡിലേക്കും എനിക്ക് ദീർഘവും മടുപ്പിക്കുന്നതുമായ യാത്ര നടത്തേണ്ടി വന്നു. വന്യജീവികളെ തിരയാനായി രണ്ടാഴ്ചത്തേക്ക് ഓരോ ദിവസവും പ്രഭാതത്തിനുമുമ്പ് ഞങ്ങൾക്ക് ഉണരേണ്ടിവന്നു. പുള്ളിപ്പുലികൾ രഹസ്യമായേ എത്തൂ. അതും രാത്രിയാണ് എത്തുന്നത്. അതിനാൽ അവയെ നന്നായി ഫോട്ടോയെടുക്കാനുള്ള ഒരേയൊരു സമയം സൂര്യോദയത്തിനു തൊട്ടുശേഷമോ സൂര്യാസ്തമയത്തിനു തൊട്ടുമുമ്പോ മാത്രമാണ്. ഞങ്ങള്‍ അതിരാവിലെ ഞങ്ങളുടെ ഗൈഡ് റെയിനുമായി ചെന്നപ്പോള്‍ ഇങ്ങനെയൊരു ചിത്രം കിട്ടി. പുള്ളിപ്പുലിയെ കണ്ടെത്താനുള്ള ബുദ്ധിമുട്ടിനുപുറമെ, അതിരാവിലെയുള്ള ലൈറ്റുകളും ഒരു നല്ല ഫോട്ടോ ലഭിക്കുന്നത് സാങ്കേതികമായി ബുദ്ധിമുട്ടായിരുന്നു. എന്നാല്‍, ഈ ബുദ്ധിമുട്ടുകളെല്ലാം കടന്ന് ഇങ്ങനെയൊരു ചിത്രം കിട്ടി. ”&nbsp;<br />(കടപ്പാട്: വൈസ്.)</p>

<p><strong>കെറി ഫിഷര്‍, കാനഡ: </strong>&nbsp;“ഇത് ഞാൻ എടുത്ത എന്റെ പ്രിയപ്പെട്ട വന്യജീവി ഫോട്ടോഗ്രാഫുകളിൽ ഒന്നാണ് - പ്രായപൂർത്തിയായ ഒരു പുള്ളിപ്പുലി. 2019 ജൂണിൽ ദക്ഷിണാഫ്രിക്കയിലെ സാബി സാൻഡ്സ് പ്രദേശത്ത്, ക്രൂഗർ നാഷണൽ പാർക്കിന് സമീപം രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുനിന്നാണ് ഇത് എടുത്തത്. ഈ ചിത്രം ലഭിക്കുന്നത് ഒട്ടും എളുപ്പമായിരുന്നില്ല. കാനഡയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്കും തുടർന്ന് സാബി സാൻഡിലേക്കും എനിക്ക് ദീർഘവും മടുപ്പിക്കുന്നതുമായ യാത്ര നടത്തേണ്ടി വന്നു. വന്യജീവികളെ തിരയാനായി രണ്ടാഴ്ചത്തേക്ക് ഓരോ ദിവസവും പ്രഭാതത്തിനുമുമ്പ് ഞങ്ങൾക്ക് ഉണരേണ്ടിവന്നു. പുള്ളിപ്പുലികൾ രഹസ്യമായേ എത്തൂ. അതും രാത്രിയാണ് എത്തുന്നത്. അതിനാൽ അവയെ നന്നായി ഫോട്ടോയെടുക്കാനുള്ള ഒരേയൊരു സമയം സൂര്യോദയത്തിനു തൊട്ടുശേഷമോ സൂര്യാസ്തമയത്തിനു തൊട്ടുമുമ്പോ മാത്രമാണ്. ഞങ്ങള്‍ അതിരാവിലെ ഞങ്ങളുടെ ഗൈഡ് റെയിനുമായി ചെന്നപ്പോള്‍ ഇങ്ങനെയൊരു ചിത്രം കിട്ടി. പുള്ളിപ്പുലിയെ കണ്ടെത്താനുള്ള ബുദ്ധിമുട്ടിനുപുറമെ, അതിരാവിലെയുള്ള ലൈറ്റുകളും ഒരു നല്ല ഫോട്ടോ ലഭിക്കുന്നത് സാങ്കേതികമായി ബുദ്ധിമുട്ടായിരുന്നു. എന്നാല്‍, ഈ ബുദ്ധിമുട്ടുകളെല്ലാം കടന്ന് ഇങ്ങനെയൊരു ചിത്രം കിട്ടി. ”&nbsp;<br />(കടപ്പാട്: വൈസ്.)</p>

കെറി ഫിഷര്‍, കാനഡ:  “ഇത് ഞാൻ എടുത്ത എന്റെ പ്രിയപ്പെട്ട വന്യജീവി ഫോട്ടോഗ്രാഫുകളിൽ ഒന്നാണ് - പ്രായപൂർത്തിയായ ഒരു പുള്ളിപ്പുലി. 2019 ജൂണിൽ ദക്ഷിണാഫ്രിക്കയിലെ സാബി സാൻഡ്സ് പ്രദേശത്ത്, ക്രൂഗർ നാഷണൽ പാർക്കിന് സമീപം രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുനിന്നാണ് ഇത് എടുത്തത്. ഈ ചിത്രം ലഭിക്കുന്നത് ഒട്ടും എളുപ്പമായിരുന്നില്ല. കാനഡയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്കും തുടർന്ന് സാബി സാൻഡിലേക്കും എനിക്ക് ദീർഘവും മടുപ്പിക്കുന്നതുമായ യാത്ര നടത്തേണ്ടി വന്നു. വന്യജീവികളെ തിരയാനായി രണ്ടാഴ്ചത്തേക്ക് ഓരോ ദിവസവും പ്രഭാതത്തിനുമുമ്പ് ഞങ്ങൾക്ക് ഉണരേണ്ടിവന്നു. പുള്ളിപ്പുലികൾ രഹസ്യമായേ എത്തൂ. അതും രാത്രിയാണ് എത്തുന്നത്. അതിനാൽ അവയെ നന്നായി ഫോട്ടോയെടുക്കാനുള്ള ഒരേയൊരു സമയം സൂര്യോദയത്തിനു തൊട്ടുശേഷമോ സൂര്യാസ്തമയത്തിനു തൊട്ടുമുമ്പോ മാത്രമാണ്. ഞങ്ങള്‍ അതിരാവിലെ ഞങ്ങളുടെ ഗൈഡ് റെയിനുമായി ചെന്നപ്പോള്‍ ഇങ്ങനെയൊരു ചിത്രം കിട്ടി. പുള്ളിപ്പുലിയെ കണ്ടെത്താനുള്ള ബുദ്ധിമുട്ടിനുപുറമെ, അതിരാവിലെയുള്ള ലൈറ്റുകളും ഒരു നല്ല ഫോട്ടോ ലഭിക്കുന്നത് സാങ്കേതികമായി ബുദ്ധിമുട്ടായിരുന്നു. എന്നാല്‍, ഈ ബുദ്ധിമുട്ടുകളെല്ലാം കടന്ന് ഇങ്ങനെയൊരു ചിത്രം കിട്ടി. ” 
(കടപ്പാട്: വൈസ്.)

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
Recommended image2
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?
Recommended image3
'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved