നീണ്ട കൊവിഡ് ലക്ഷണങ്ങൾ ഒരു വർഷം കൊണ്ട് ഹൃദയത്തിന്റെ എല്ലാ ഭാഗങ്ങളെയും ബാധിക്കുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു.  വൈറസിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും ബാധിക്കാമെന്നും (ഡബ്ല്യുഎച്ച്ഒ) ഉദ്യോഗസ്ഥർ പറഞ്ഞു.

കൊവിഡ് 19 മായുള്ള പോരാട്ടത്തിൽ തന്നെയാണ് നാം ഇപ്പോഴും. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ രാജ്യത്ത് പടർന്ന് കൊണ്ടിരിക്കുകയാണ്. ഒമിക്രോൺ വേരിയന്റിന്റെ ലക്ഷണങ്ങൾ SARS-CoV-2 ന്റെ മറ്റ് വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

Add Asianetnews as a Preferred SourcegooglePreferred

അതിവേ​ഗം പടരുന്ന വകഭേദമാണ് ഒമിക്രോൺ. പൊതു ഇടങ്ങളിലും ആശുപത്രികൾ, ഉയർന്ന അപകടസാധ്യതയുള്ള ഇടങ്ങളിലും നമ്മൾ ശരിയായി മുഖംമൂടി ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ചുമ, ക്ഷീണം, മൂക്കൊലിപ്പ്, ശരീരവേദന എന്നിവയാണ് ഒമിക്രോണിന്റെ ഏറ്റവും സാധാരണമായ നാല് ലക്ഷണങ്ങളെന്ന് യുഎസ് സിഡിസി വ്യക്തമാക്കി.

കൊവിഡ് 19 ഭേദമായ ശേഷം പലരിലും വിവിധ തരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ കണ്ട് വരുന്നുണ്ട്. 'ലോംഗ് കൊവിഡ്' എന്നാണ് ഈ പ്രശ്‌നങ്ങളെ പൊതുവായി വിളിക്കുന്നത്. അതായത് കൊവിഡ് രോഗം ഭേദമായതിന് ശേഷവും രോഗികളായിരുന്നവരെ വിട്ടുമാറാതെ പിടിക്കുന്ന ഒരുകൂട്ടം ശാരീരിക- മാനസിക പ്രശ്‌നങ്ങളാണ് 'ലോംഗ് കൊവിഡ്'. ഒമിക്രോൺ വകഭേദം പിടിപെട്ട് ഭേദമായവരിലാണ് ലോംഗ് കൊവിഡ് ലക്ഷണങ്ങൾ കൂടുതലും കാണുന്നത്. 

നീണ്ട കൊവിഡ് ലക്ഷണങ്ങൾ ഒരു വർഷം കൊണ്ട് ഹൃദയത്തിന്റെ എല്ലാ ഭാഗങ്ങളെയും ബാധിക്കുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു. വൈറസിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും ബാധിക്കാമെന്നും (ഡബ്ല്യുഎച്ച്ഒ) ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രാരംഭ അണുബാധയുടെ ലക്ഷണങ്ങൾ അപ്രത്യക്ഷമായി 90 ദിവസങ്ങൾക്ക് ശേഷം രോ​ഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമെന്ന് ലോകാരോഗ്യ സംഘടനയുടെ മരിയ വാൻ കെർഖോവ് പറഞ്ഞു. രോ​ഗം ഭേദമായവരിൽ കാണുന്ന പ്രശ്നങ്ങൾ ഏതാനും ആഴ്ചകളോ മാസങ്ങളോ അല്ലെങ്കിൽ ഏതാനും വർഷങ്ങൾ നിലനിൽക്കാം. അത് എന്താണെന്ന് ഞങ്ങൾക്ക് ഇതുവരെ വ്യക്തമായിട്ടില്ലെന്നും അവർ പറഞ്ഞു. 

വൈറസിന്റെ ദീർഘകാല പ്രത്യാഘാതങ്ങളുടെ തീവ്രതയെ കുറിച്ച് വാൻ കെർഖോവ് വിശദീകരിച്ചു. ഇത് ശരീരത്തിലെ എല്ലാ അവയവങ്ങളെയും ഒരേ സമയം ബാധിക്കുന്നില്ലെന്നും മരിയ വാൻ കൂട്ടിച്ചേർത്തു. ലോംഗ് കൊവിഡ് എന്ന വിഷയത്തിൽ കൂടുതൽ പഠനം ആവശ്യമാണെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.

Read more കൊവിഡ് വന്ന് ഭേദമായ ശേഷം ശ്രദ്ധിക്കേണ്ട ചിലത്...