പ്രമേഹമുള്ള സ്ത്രീകളിൽ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതല്ലെന്ന് പഠനം
പുരുഷന്മാരെ അപേക്ഷിച്ച് പ്രമേഹം ചികിത്സിക്കുന്നതില്‍ സ്ത്രീകള്‍ അശ്രദ്ധരാണെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ ജോർജ്ജ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിന്റെ ഗവേഷകനായ സാൻ പീറ്റേഴ്‌സ് പറയുന്നു.
പ്രമേഹമുള്ള സ്ത്രീകളിൽ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ഇന്റര്‍നാഷണല്‍ ഡയബെറ്റിസ് ഫെഡറേഷന്‍ (ഐ.ഡി.എഫ്.) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ലോകത്താകമാനം 41.5 കോടിയാളുകള്‍ക്കാണ് നിലവില്‍ പ്രമേഹമുള്ളതെന്ന് ഗവേഷകർ പറയുന്നു. ഇതില്‍ 19.9 കോടിയും സ്ത്രീകളാണ്.
2017ലെ കണക്ക് പ്രകാരം 72 ദശലക്ഷം പ്രമേഹരോഗികളുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്. രാജ്യത്തെ പ്രായപൂര്‍ത്തിയായവരിൽ 8.8 ശതമാനം ആളുകളും പ്രമേഹരോഗികളാണെന്നാണ് ഗവേഷകർ പറയുന്നത്. ടൈപ്പ്-1 പ്രമേഹം സ്ത്രീകളില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത പുരുഷന്മാരെക്കാള്‍ 47 ശതമാനം കൂട്ടുന്നു.
പ്രമേഹമുള്ള സ്ത്രീകൾക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നതിന് നിരവധി കാരണങ്ങളുണ്ടെന്നാണ് ഓക്സ്ഫോർഡ് സർവകലാശാലയിലെ ജോർജ്ജ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിന്റെ ഗവേഷകനായ സാൻ പീറ്റേഴ്‌സ് പറയുന്നത്. ഡയബെറ്റോളജിയ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.
പുരുഷന്മാരെ അപേക്ഷിച്ച് പ്രമേഹം ചികിത്സിക്കുന്നതില്‍ സ്ത്രീകള്‍ അശ്രദ്ധരാണെന്ന് സാൻ പീറ്റേഴ്‌സ് പറയുന്നു. 2040 ആകുമ്പോഴേക്കും ഏകദേശം 313 ദശലക്ഷം സ്ത്രീകൾക്ക് ഈ രോഗം ബാധിക്കുമെന്നാണ് ഐഡിഎഫ് വ്യക്തമാക്കുന്നത്.