Asianet News MalayalamAsianet News Malayalam

'ഡിസീസ് എക്സ്' കൊവിഡിനെക്കാള്‍ വിനാശകാരി; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കടുത്ത പനിയും രക്തസ്രാവവുമായാണ് ഒരു വനിതയില്‍ കണ്ടെത്തിയത് ചികിത്സ തേടിയത്. ഇവര്‍ നിരീക്ഷണത്തിലാണ്. ഡിസീസ് എക്സ് എന്നാണ് ഇപ്പോള്‍ ഈ രോഗത്തിന് പേരിട്ടിരിക്കുന്നത്.

New diseases deadlier than Covid 19 could hit humans
Author
Congo, First Published Jan 4, 2021, 7:32 PM IST

ജനീവ: കൊവിഡിനേക്കാള്‍ മാരകമായേക്കാവുന്ന രോഗത്തിന്‍റെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനയും ആരോഗ്യ വിദഗ്ധരും. അതിവേഗം പടർന്നുപിടിക്കാൻ സാധിക്കുന്ന രോഗത്തിന് ഡിസീസ് എക്സ് എന്നാണ് ലോകാരോ​ഗ്യസംഘടന നൽകിയിരിക്കുന്ന പേര്. ആഫ്രിക്കൻ രാജ്യമായ കോംഗോ റിപ്പബ്ലിക്കിലെ ഇൻ​ഗെൻഡെയിൽ ആദ്യ രോഗിയെന്ന് സംശയിക്കുന്ന ആളെ കണ്ടെത്തി. 

കടുത്ത പനിയും രക്തസ്രാവവുമായാണ് ഒരു വനിതയില്‍ കണ്ടെത്തിയത് ചികിത്സ തേടിയത്. ഇവര്‍ നിരീക്ഷണത്തിലാണ്. 'ഡിസീസ് എക്സ്' എന്നാണ് ഇപ്പോള്‍ ഈ രോഗത്തിന് പേരിട്ടിരിക്കുന്നത്. എക്സ് എന്നാല്‍ അപ്രതീക്ഷിതം എന്നതിനെ സൂചിപ്പിക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

ഈ രോഗം അതിവിനാശകാരിയാകാമെന്ന് 1976 ൽ ആദ്യമായി എബോള വൈറസ് കണ്ടുപിടിച്ച പ്രൊഫസർ ജീൻ ജാക്വസ് മുയെംബെ തംഫും മുന്നറിയിപ്പ് നൽകി ‌ആഫ്രിക്കയിലെ ഉഷ്ണമേഖല മഴക്കാടുകൾ നിരവധി മാരകമായ വൈറസുകൾ പുറപ്പെടുവിക്കുന്നതിന്റെ ഉറവിടമാകുമെന്നും സിഎന്‍എന്‍ ടെലിവിഷനോട് അദ്ദേഹം പറഞ്ഞു.

ജന്തുക്കളിൽ നിന്ന് തന്നെയാണ്​ ഈ രോഗവും മനുഷ്യരിലെത്തുക. കൊറോണ വൈറസിന് സമാനമായ നിരക്കിൽ ഈ രോഗം പടർന്നുപിടിക്കാമെന്നാണ് മുന്നറിയിപ്പ്. എബോളയ്ക്ക് സമാനമായ ലക്ഷണങ്ങളാണ് ഇതിന്. എബോളയുടെ മരണനിരക്ക് 50-90 ശതമാനം വരെയായിരുന്നു എന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു.

വനനശീകരണം, മൃഗങ്ങളുടെ ആവാസ വ്യവസ്ഥ തകർക്കൽ, വന്യജീവി വ്യാപാരം എന്നിവയാണ്​ സമാന രോഗങ്ങളുടെ വ്യാപനത്തിനിടയാക്കുന്നതെന്നും സംഘടന മുന്നറിയിപ്പ്​ നൽകി.

Follow Us:
Download App:
  • android
  • ios