ശാരദ ഇപ്പോൾ ക്വാറന്റെയ്‌നിൽ കഴിയുകയാണ്. പരിശോധനാ ഫലം നെഗറ്റീവായതിന് ശേഷം മാത്രമേ ഇവരെ ക്വാറന്റെയ്‌നിൽ നിന്നും മാറ്റുകയുള്ളൂവെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
അഞ്ച് മാസത്തിനിടെ 31 തവണ കൊവിഡ് പോസിറ്റീവായി രാജസ്ഥാൻ സ്വദേശിനി. രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ നിന്നുള്ള ശാരദ എന്ന യുവതിയ്ക്കാണ് 31 തവണ കൊവിഡ് പോസിറ്റീവായത്. ഭരത്പൂരിലെ ആർബിഎം ആശുപത്രിയിൽ ഇവർ ചികിത്സയിലാണ്. അപ്‌നാ ഘർ എന്ന ആശ്രമത്തിലെ അന്തേവാസിയാണ് ശാരദ.
2020 ഓഗസ്റ്റ് 28 നാണ് ശാരദയ്ക്ക് ആദ്യമായി കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടർന്ന് ഇവരെ ആർബിഎം ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് ആശുപത്രിയിൽ കൂട്ടിനായി ഒരാളെയും അനുവദിച്ചിട്ടുണ്ട്.
കൊവിഡ് പോസിറ്റീവായപ്പോൾ അലോപ്പതി, ഹോമിയോപ്പതി, ആയുർവേദം എന്നീ മൂന്ന് തരത്തിലുള്ള ചികിത്സകളും അവർക്ക് നൽകി. എല്ലാ ചികിത്സകളും നൽകിയിട്ടും, ഓരോ തവണയും ശാരദയുടെ റിപ്പോർട്ട് പോസിറ്റീവ് ആയി തന്നെ വരുന്നു. കൊവിഡ് പോസിറ്റീവാണെങ്കിലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ ഇവർക്കില്ല. രോഗലക്ഷണങ്ങളൊന്നും ഇവർ പ്രകടിപ്പിക്കുന്നില്ലെന്നും പൂർണ്ണ ആരോഗ്യവതിയാണെന്നും ആശ്രമം അധികൃതർ പറഞ്ഞു.
ശാരദ ഇപ്പോൾ ക്വാറന്റെയ്‌നിൽ കഴിയുകയാണ്. പരിശോധനാ ഫലം നെഗറ്റീവായതിന് ശേഷം മാത്രമേ ഇവരെ ക്വാറന്റെയ്‌നിൽ നിന്നും മാറ്റുകയുള്ളൂവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഒരുപക്ഷേ ശാരദയ്ക്ക് പ്രതിരോധശേഷി കുറവായിരിക്കാം അത് കൊണ്ടാകാം തുടർച്ചയായി കൊവിഡ് പോസിറ്റീവ് ആകുന്നതെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതായി
സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jan 22, 2021, 11:07 PM IST
Post your Comments