ഇവരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റാൻ നടപടികൾ പുരോഗമിക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു...
ഷിംല: ഹിമാചൽ പ്രദേശിലെ ലാഹുൽ സ്പിറ്റിയിൽ 204 വിനോദസഞ്ചാരികൾ കുടുങ്ങി കിടക്കുന്നു. മേഘവിസ്ഫോടനത്തെ തുടർന്ന് വിവിധ മേഖലകളിൽ ഒറ്റപ്പെട്ടു പോയവരാണിവർ. ഇവരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റാൻ നടപടികൾ പുരോഗമിക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Add Asianetnews as a Preferred Source

ഇവരെ എയർ ലിഫ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് കടക്കുമെന്ന് ഹിമാചൽ സർക്കാർ വ്യക്തമാക്കി. റോഡുകൾ തകർന്നതും കാലാവസ്ഥ മോശമായതുമാണ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് വെല്ലുവിളിയാകുന്നത്.
