പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ ഗന്ധക് നദിയിലൂടെ കടത്താൻ ശ്രമിച്ച 574 ലിറ്റർ മദ്യം എക്സൈസ് വകുപ്പ് പിടിച്ചെടുത്തു
ബീഹാർ: പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ ഗന്ധക് നദിയിലൂടെ കടത്താൻ ശ്രമിച്ച 574 ലിറ്റർ മദ്യം എക്സൈസ് വകുപ്പ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് വകുപ്പ് നടത്തിയ റെയ്ഡിലാണ് മദ്യശേഖരം പിടികൂടിയത്. മദ്യം കടത്താൻ ഉപയോഗിച്ച ബോട്ടും ഒരു വാഹനവും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഗോപാൽഗഞ്ചിൽ അനധികൃത മദ്യ നിർമ്മാണത്തിനും വിൽപ്പനയ്ക്കും കടത്തിനും എതിരെയുള്ള പരിശോധനകളുടെ ഭാഗമായാണ് ഈ റെയ്ഡ് നടത്തിയത്.
കസ്റ്റഡിയിലുള്ള മദ്യകടത്തിയയാളെ ചോദ്യം ചെയ്തു വരികയാണെന്നും, മദ്യത്തിന്‍റെ ഉറവിടവും ഇത് എവിടേക്കാണ് എത്തിക്കാൻ ശ്രമിച്ചതെന്നും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും എക്സൈസ് സൂപ്രണ്ട് അമൃതേഷ് കുമാർ അറിയിച്ചു. ഗോപാൽഗഞ്ച് ജില്ലാ മജിസ്ട്രേറ്റിന്‍റെ നിർദ്ദേശപ്രകാരമാണ് എക്സൈസ് വകുപ്പ് ഈ പരിശോധന നടത്തിയത്.


