മാലിക് ഉബീദ് എന്നാണ് ഈ നാലാം ക്ലാസ് വിദ്യാർത്ഥിയുടെ പേര്. ബന്ദിപോരയിലെ ജില്ലാ കമ്മീഷണർക്കാണ് തന്റെ സമ്പാദ്യം മുഴുവൻ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി മാലിക് നൽകിയത്.
അത്തരത്തിൽ കുടുക്കയിൽ സ്വരൂക്കൂട്ടി വച്ച പണം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകിയ കശ്മീർ സ്വദേശിയായ എട്ടുയസുകാരനാണ് ഇപ്പോൾ വാർത്തകളിൽ ശ്രദ്ധനേടിയിരിക്കുന്നത്. മാലിക് ഉബീദ് എന്നാണ് ഈ നാലാം ക്ലാസ് വിദ്യാർത്ഥിയുടെ പേര്. ബന്ദിപോരയിലെ ജില്ലാ കമ്മീഷണർക്കാണ് തന്റെ സമ്പാദ്യം മുഴുവൻ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി മാലിക് നൽകിയത്.
മാലിക് ഉബീദ് തന്റെ പണം കമ്മീഷണർക്ക് കൈമാറുന്നതിന്റെ ചിത്രം ജമ്മു കശ്മീർ ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. വടക്കൻ കശ്മീരിലെ നൗപോറ സ്വദേശിയാണ് മാലിക് ഉബീദ്. സംഭാവന ചെയ്യുന്നതിന്റെ ചിത്രം പുറത്തുവന്നതിന് ഈ കൊച്ചുമിടുക്കന്റെ പ്രവൃത്തിയിൽ കയ്യടിക്കുകയാണ് സമൂഹമാധ്യമങ്ങൾ. നേരത്തെയും നിരവധി കുട്ടികൾ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി രംഗത്തെത്തിയിരുന്നു.
Scroll to load tweet…
