രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സൂചനകളിൽ കോൺഗ്രസിനെ ബഹുദൂരം പിന്നിലായി ബിജെപി മുന്നേറുമ്പോൾ മുഖ്യമന്ത്രിയായ അശോക് ഗലോട്ടും (കോൺഗ്രസ്) മുൻ മുഖ്യമന്ത്രിയായ വസുന്ധര രാജെ സിന്ധ്യയും (ബിജെപി) വിജയിച്ചു. ഇരുപത്തിനാലായിരത്തിൽപരം വോട്ടിൻ്റെ ഭൂരിപക്ഷം നേടി അശോക് ഗലോട്ട് (ശാരദപുര മണ്ഡലം) വിജയിച്ചപ്പോൾ, 53,139 വോട്ടിൻ്റെ ഭൂരിപക്ഷമാണ് വസുന്ധര രാജെ സിന്ധ്യ (ഝാൽറാപാഠൻ മണ്ഡലം) നേടിയത്.
- Home
- News
- India News
- Assembly election results 2023 Live| മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡിലും ബിജെപി കുതിപ്പ്
Assembly election results 2023 Live| മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഡിലും ബിജെപി കുതിപ്പ്

ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വമ്പൻ മുന്നേറ്റം. വോട്ടെണ്ണലിന്‍റെ ഏറെക്കുറെയുള്ള ചിത്രം പുറത്തുവരുമ്പോൾ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഡിലും ബി ജെ പി അധികാരം ഉറപ്പിച്ചു. അതേസമയം തെലങ്കാനയിൽ കോൺഗ്രസ് ഭരണം ഉറപ്പിച്ചു
രാജസ്ഥാനിൽ വസുന്ധര തന്നെ 'രാജ'
ഹിന്ദി ഹൃദയഭൂമി കീഴടക്കി ബിജെപി, താരം മോദിയെന്ന് നേതാക്കൾ, കോൺഗ്രസിന് ആശ്വാസം തെലങ്കാന
ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വമ്പൻ മുന്നേറ്റം. വോട്ടെണ്ണലിന്‍റെ ഏറെക്കുറെയുള്ള ചിത്രം പുറത്തുവരുമ്പോൾ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഡിലും ബി ജെ പി അധികാരം ഉറപ്പിച്ചു. മധ്യപ്രദേശിൽ ബി ജെ പി 160 സീറ്റുകളിലാണ് ജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നത്. കോൺഗ്രസാകട്ടെ 68 സീറ്റിലേക്ക് ഒതുങ്ങുകയാണ്. രാജസ്ഥാനിൽ 113 സീറ്റിലാണ് ബി ജെ പി ജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നത്. സംസ്ഥാന ഭരണം നഷ്ടമായ കോൺഗ്രസാകട്ടെ 71 സീറ്റുകളിലേക്കാണ് ചുരുങ്ങിയത്. ഛത്തീസ്ഗഡിലും ബി ജെ പി തരംഗമാണ്. ഇവിടെ 54 സീറ്റിലാണ് ബി ജെ പി ജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നത്. ഇവിടെയും സംസ്ഥാന ഭരണം നഷ്ടമായ കോൺഗ്രസ് 33 സീറ്റുകളിലേക്ക് ഒതുങ്ങിയിട്ടുണ്ട്. തെലങ്കാനയിൽ ഭരണം ഉറപ്പിച്ച കോൺഗ്രസ് 64 സീറ്റിലാണ് ജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നത്. ബി ആർ എസാകട്ടെ 40 സീറ്റുകളിലേക്ക് ഒതുങ്ങി. സെമി ഫൈനലിൽ മോദി മാജിക്കാണ് കണ്ടതെന്നാണ് ബി ജെ പി നേതാക്കൾ പറയുന്നത്.
സി പി എം സംസ്ഥാന സെക്രട്ടറി തോറ്റു
രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ സി പി എം സംസ്ഥാന സെക്രട്ടറി അംറാറാം തോറ്റു
മോദിയുടെ വിജയമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ
മൂന്ന് സംസ്ഥാനങ്ങളിലെ ഉജ്ജ്വല മുന്നേറ്റം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. അഴിമതി സഖ്യത്തിന് (ഇന്ത്യ) ഏറ്റ തിരിച്ചടിയാണ് ഇതെന്നും ലോക്സഭാ തെരഞ്ഞെടുപ്പിലും ബി ജെ പി വലിയ വിജയം നേടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെലങ്കാനയിൽ സീറ്റ് പതിന്മടങ്ങ് ഉയർത്തിയെന്നും അനുരാഗ് താക്കൂർ ചൂണ്ടികാട്ടി
വിജയാഘോഷത്തിന് മോദിയെത്തും, പ്രവർത്തകരെ വൈകിട്ട് അഭിവാദ്യം ചെയ്യും
മൂന്ന് സംസ്ഥാനങ്ങളിലെ മിന്നും വിജയം ആഘോഷമാക്കാൻ ബിജെപി. വൈകിട്ട് ആറരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. വിജയാഘോഷത്തിൽ മുതിര്‍ന്ന നേതാക്കളും പങ്കെടുക്കും.പാര്‍ട്ടി ആസ്ഥാനങ്ങളിൽ വലിയ ആഹ്ലാദപ്രകടനും ലഡുവിതരണവും തുടരുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തിളങ്ങും ജയമാണ് ബിജെപി സ്വന്തമാക്കിയത്. മധ്യപ്രദേശിലും രാജസ്‌ഥാനിലും ചത്തീസ്ഗഢിലും മികച്ച ഭൂരിപക്ഷത്തോടെ ബിജെപി അധികാരമുറപ്പിച്ചു
ബിജെപിയെ തോൽപ്പിക്കാൻ ഒന്നിച്ച് നിൽക്കണം, കോൺഗ്രസ് അത് ചെയ്തില്ല; മുഖ്യമന്ത്രി
നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മൂന്നിടത്തും തോൽവി ഉറപ്പിച്ച കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടി ബിജെപിക്കെതിരെ യോജിക്കാവുന്നവരെ എല്ലാവരെയും ഒപ്പം കൂട്ടാൻ കഴിയാത്തത് കൊണ്ടാണെന്ന് അദ്ദേഹം വിമർശിച്ചു. വർഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ല. എല്ലാവരും ഒന്നിച്ച് നിന്നാൽ ബി ജെ പി യെ പരാജയപ്പെടുത്താവുന്നതേയുള്ളൂ. ഇക്കാര്യം മനസ്സിലാക്കി പ്രവർത്തിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
കുതിച്ച് വസുന്ധര
വസുന്ധരയുടെ ലീഡ് അൻപതിനായിരത്തിന് മുകളിൽ
കോൺഗ്രസ് ആസ്ഥാനത്ത് പ്രതിഷേധം
വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് ആസ്ഥാനത്ത് പ്രതിഷേധം
റായ്പൂർ നഗര മേഖല ബി ജെ പി തൂത്തുവാരി
ഛത്തീസ്ഗഡിലെ തെരഞ്ഞെടുപ്പിൽ വമ്പൻ മുന്നേറ്റത്തിലേക്ക് നയിച്ചത് റായ്പൂർ നഗര മേഖലയിലെ അടക്കം മുന്നേറ്റമാണ്. അക്ഷരാർത്ഥത്തിൽ റായ്പൂർ നഗര മേഖല ബി ജെ പി തൂത്തുവാരിയെന്ന് പറയാം
വിജയത്തിലേക്കുള്ള കുതിപ്പ് ആഘോഷമാക്കി പ്രവർത്തകർ
4 സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ വിജയത്തിലേക്കുള്ള കുതിപ്പ് ആഘോഷമാക്കുകയാണ് പാർട്ടി പ്രവർത്തകർ. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ ഏറെക്കുറെ ബി ജെ പി ഭരണം ഉറപ്പാക്കിയതോടെ പ്രവർത്തകർ വലിയ ആഘോഷമാണ് നടത്തുന്നത്. തെലങ്കാനയിലാകട്ടെ അധികാരം പിടിച്ചെടുത്ത കോൺഗ്രസ് പ്രവർത്തകരാണ് ആഘോഷവുമായി തെരുവുകൾ കീഴടക്കുന്നത്
സച്ചിൻ പൈലറ്റിന് ട്വിറ്ററിൽ പരിഹാസം
രാജസ്ഥാനിൽ ഭരണം നഷ്ടമാകുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ സച്ചിൻ പൈലറ്റിനെ പരിഹസിച്ച് ട്വിറ്ററിൽ വിമർശനങ്ങൾ ഉയർന്ന് തുടങ്ങി. കോൺഗ്രസിലെ ബിജെപി സ്ലീപ്പർ സെല്ലാണ് സച്ചിൻ പൈലറ്റെന്നാണ് പരിഹാസം
ഛത്തിസ്ഗഡിൽ അമിത ആത്മവിശ്വാസം വിനയായെന്ന് ചെന്നിത്തല
ഛത്തിസ്ഗഡിൽ ഭരണവിരുദ്ധ വികാരമില്ലെന്നും അധികാരം നിലനിർത്തുമെന്നുമുള്ള കോൺഗ്രസിന്‍റെ അവകാശവാദങ്ങളെയടക്കം ഞെട്ടിച്ചുകൊണ്ടാണ് ബി ജെ പി കുതിപ്പ്. മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്‍റെ ജനപിന്തുണയിൽ അനായാസം ഭരണത്തുടർച്ചയെന്നായിരുന്നു കോൺഗ്രസ് പ്രതീക്ഷ. ഈ അമിത ആത്മവിശ്വാസമാണ് തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടാൻ കാണമെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. സംസ്ഥാനത്തെ കോൺഗ്രസ് നിരീക്ഷനായെത്തിയ രമേശ് ചെന്നത്തലയും ഇക്കാര്യമാണ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.
പരാജയത്തിന് കാരണം കോൺഗ്രസിലെ തമ്മിലടിയെന്ന് മുഹമ്മദ് റിയാസ്
തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം കോൺഗ്രസിലെ തമ്മിലടിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. വർഗീയതക്കെതിരെ മതനിരപേക്ഷ കാഴ്ചപ്പാട് തുടരാൻ കോൺഗ്രസിന് കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഈ തോൽവിയിൽ കോൺഗ്രസ് പാഠം ഉൾകൊള്ളണമെന്നും റിയാസ് ആവശ്യപ്പെട്ടു
സെമിയിൽ മോദി മാജിക്ക്? 3 സംസ്ഥാനത്ത് ബിജെപി മുന്നേറ്റം, തെലങ്കാനയിൽ മാത്രം കോൺഗ്രസ്
ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വമ്പൻ മുന്നേറ്റം. വോട്ടെണ്ണൽ 3 മണിക്കൂർ പിന്നിടുമ്പോൾ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഡിലും ബി ജെ പി കുതിക്കുകയാണ്. മധ്യപ്രദേശിൽ ബിജെപിയുടെ ലീഡ് നില 150 സീറ്റ് കടന്നു. രാജസ്ഥാനിൽ 100 സീറ്റ് കടന്നു ബി ജെ പിയുടെ ലീഡ് നില.ഛത്തീസ്ഗഡിൽ 50 കടന്നിട്ടുണ്ട് ബി ജെ പിയുടെ ലീഡ് നില. 3 സംസ്ഥാനത്തും കേവല ഭൂരിപക്ഷം കടന്നിട്ടുണ്ട് ബി ജെ പിയുടെ ലീഡ് നില. സെമി ഫൈനലിൽ മോദി മാജിക്കാണ് കണ്ടതെന്നാണ് ബി ജെ പി നേതാക്കൾ പറയുന്നത്. അതേസമയം തെലങ്കാനയിൽ കോൺഗ്രസ് ഭരണം ഉറപ്പിക്കുന്ന മുന്നേറ്റം നടത്തുകയാണ്
മുഖ്യമന്ത്രി ഭൂപേഷ് ബാഗലടക്കം പിന്നിൽ
ഛത്തിസ്ഗഡിൽ അവസാന വിവരം ലഭിക്കുമ്പോൾ ബി ജെ പിയുടെ കുതിപ്പിന് മുന്നിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലടക്കമുള്ളവർക്ക് അടിതെറ്റുകയാണ്. മുഖ്യമന്ത്രി ഉൾപ്പെടെ പത്ത് മന്ത്രിമാർ ഇവിടെ പിന്നിലാണ്
ഛത്തിസ്ഗഡിലും ബിജെപി കുതിപ്പ്
ഓരോ നിമിഷത്തിലും ലീഡ് നില മാറിമറിഞ്ഞുകൊണ്ടിരുന്ന ഛത്തിസ്ഗഡിൽ അവസാന വിവരം ലഭിക്കുമ്പോൾ ബി ജെ പി ലീഡ് നില ഭദ്രമാക്കുന്നുവെന്നാണ്. വോട്ടെണ്ണലിന്‍റെ ആദ്യ രണ്ടര മണിക്കൂർ പിന്നിടുമ്പോൾ ലീഡ് നിലയിലെ മുന്നേറ്റം ബി ജെ പി ശക്തമാക്കിയിരിക്കുകയാണ്. ഏറ്റവും ഒടുവിലെ വിവര പ്രകാരം ബി ജെ പി 53 സീറ്റിലും കോൺഗ്രസ് 35 സീറ്റിലുമാണ് ലീഡ് നേടിയിരിക്കുന്നത്
ഇന്ത്യ സഖ്യം യോഗം വിളിച്ചു
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുന്ന ശേഷം യോഗം ചേരാൻ തീരുമാനിച്ച് ഇന്ത്യ സഖ്യം. ഡിസംബർ 6 ന് യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്
ഛത്തീസ്ഗഡിൽ സി പി ഐക്ക് 1 സീറ്റിൽ ലീഡ്
ഛത്തീസ്ഗഡിൽ സി പി ഐക്ക് ഒരു സീറ്റിൽ ലീഡ്. ഛത്തീസ്ഗഡിലെ കോണ്ട മണ്ഡലത്തിലാണ് സി പി ഐ സ്ഥാനാർത്ഥി ലീഡ് നേടിയത്. ഛത്തീസ്ഗഡിൽ പിടിക്കുന്ന വോട്ട് സി പി ഐ ക്ക് ദേശീയ പാർട്ടി സ്ഥാനം തിരികെ പിടിക്കുന്നതിൽ നിർണായകമാണ്.
ഛത്തിസ്ഗഡിൽ വീണ്ടും ബിജെപി മുന്നിൽ
ഛത്തിസ്ഗഡിൽ ഓരോ നിമിഷത്തിലും ലീഡ് നില മാറിമറിയുന്നു. വോട്ടെണ്ണലിന്‍റെ ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ ലീഡ് നിലയിലെ മുന്നേറ്റം ഏറ്റവും ഒടുവിൽ ബി ജെ പി തിരിച്ചുപിടിച്ചു എന്നാണ് വ്യക്തമാകുന്നത്. ഇടയ്ക്കിടക്ക് ലീഡ് നില മാറിമറിയുന്ന സംസ്ഥാനത്ത് ഏറ്റവും ഒടുവിലെ വിവര പ്രകാരം കോൺഗ്രസ് 39 സീറ്റിലും ബി ജെ പി 49 സീറ്റിലുമാണ് ലീഡ് നേടിയിരിക്കുന്നത്
മധ്യപ്രദേശിൽ 150 കടന്ന് ബിജെപി
മധ്യപ്രദേശിൽ വോട്ടെണ്ണലിന്‍റെ ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ ബി ജെ പി വമ്പൻ കുതിപ്പാണ് നടത്തുന്നത്. ഏറ്റവും ഒടുവിലെ വിവര പ്രകാരം ബി ജെ പി 154 സീറ്റിലും കോൺഗ്രസ് 75 സീറ്റിലുമാണ് ലീഡ് നേടിയിരിക്കുന്നത്.