പ്രശ്നം പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടത്തിയ മധ്യസ്ഥ സമിതിക്ക് ചീഫ് ജസ്റ്റിസ് നന്ദി പറഞ്ഞു.
- Home
- News
- India News
- തർക്കഭൂമിയിൽ ക്ഷേത്രം, മുസ്ലിങ്ങൾക്ക് പകരം ഭൂമി, ആർക്കും ഉടമസ്ഥാവകാശമില്ല, അയോധ്യയിലെ ചരിത്രവിധി
തർക്കഭൂമിയിൽ ക്ഷേത്രം, മുസ്ലിങ്ങൾക്ക് പകരം ഭൂമി, ആർക്കും ഉടമസ്ഥാവകാശമില്ല, അയോധ്യയിലെ ചരിത്രവിധി

അയോധ്യാ കേസില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ച് തുടങ്ങി. തത്സമയ വിവരങ്ങള്‍
നന്ദി പറഞ്ഞ് സുപ്രീം കോടതി
രാംജന്മ ഭൂമി ന്യാസിന് ഉടമസ്ഥാവകാശം
ക്ഷേത്രം നിര്‍മിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം രാംജന്മഭൂമി ന്യാസിന് നല്‍കിക്കൊണ്ട് സുപ്രീം കോടതി വിധി.
ഭൂമി അയോധ്യയില്‍ നല്‍കണം
മുസ്ലിംകള്‍ക്ക് പള്ളി നിര്‍മിക്കാന്‍ തര്‍ക്കഭൂമിക്ക് പുറത്ത് അയോധ്യയില്‍ തന്നെ അഞ്ച് ഏക്കര്‍ സ്ഥലം നല്‍കണം
മൂന്ന് മാസത്തിനകം പദ്ധതി
ക്ഷേത്രം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മൂന്ന് മുതല്‍ നാല് മാസത്തിനകം കര്‍മപദ്ധതി തയ്യാറാക്കണമെന്ന് സുപ്രീം കോടതി.
സമാധാനം നിലനിർത്തണം
തര്‍ക്ക ഭൂമിയിൽ രാംലല്ലയുടെ അവകാശം സമാധാനം നിലനിർത്തിയാൽ മാത്രം .
നിര്‍മോഹി അഖാഡയ്ക്ക് പ്രാതിനിധ്യം
ക്ഷേത്രം നിര്‍മ്മിക്കാനായി രൂപീകരിക്കുന്ന ട്രസ്റ്റില്‍ കേസിലെ കക്ഷിയായ നിര്‍മോഹി അഖാഡയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നും വിധി.
ആര്‍ക്കും ഉടമസ്ഥാവകാശം നല്‍കാതെ വിധി
തര്‍ക്കഭൂമിയില്‍ അവകാശം ഉന്നയിച്ച മൂന്ന് കക്ഷിക്കള്‍ക്കും ഉടമസ്ഥാവകാശം നല്‍കാതെ സുപ്രീം കോടതി വിധി. പകരം കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ട്രസ്റ്റ് രൂപീകരിച്ച് രാമക്ഷേത്രം നിര്‍മിക്കണം.
മസ്ജിദ് തകർത്തത് നിയമവിരുദ്ധം
ബാബ്‍റി മസ്ജിദ് തകർത്തത് നിയമവിരുദ്ധമെന്നും സുപ്രീം കോടതി. 1949ല്‍ മസ്‍ജിദിനുള്ളില്‍ രാമവിഗ്രഹം വെച്ചതും തെറ്റാണെന്ന് വിധി.
ക്ഷേത്രത്തിനായി ട്രസ്റ്റ്
ക്ഷേത്രം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മൂന്ന് മാസത്തിനകം ട്രസ്റ്റ് രൂപീകരിക്കണം. അവര്‍ക്ക് ഭൂമി കൈമാറണം. അവിടെ രാമക്ഷേത്രം നിര്‍മ്മിക്കണം.
മസ്ജിദിന് അഞ്ച് ഏക്കര്‍ ഭൂമി
മസ്ജിദ് നിര്‍മിക്കാന്‍ തര്‍ക്ക ഭൂമിക്ക് പുറത്ത് അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്ന് സുപ്രീം കോടതി.
തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക്
അയോധ്യ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണം. പകരം മസ്ജിദ് നിര്‍മിക്കാന്‍ മുസ്ലികള്‍ക്ക് മറ്റൊരു സ്ഥലം നല്‍കണമെന്ന് ചീഫ് ജസ്റ്റിസിന്റെ അധ്യക്തയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഐക്യകണ്ഠേന വിധിച്ചു.
മുസ്ലിംകള്‍ക്ക് പകരം ഭൂമി
തര്‍ക്കസ്ഥലത്തിന് പകരം മറ്റൊരു ഭൂമി മുസ്ലിംകള്‍ക്ക് മസ്ജിദ് നിര്‍മിക്കാനായി നല്‍കണമെന്ന് സുപ്രീം കോടതി വിധി.
ഹൈക്കോടതി വിധി തെറ്റ്
തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധി തെറ്റാണെന്ന് സുപ്രീം കോടതി. ഭൂമിയുടെ അവകാശത്തില്‍ ഹിന്ദു കക്ഷികളുടെ വാദത്തിന് കൂടുതല്‍ കരുത്തുണ്ടെന്നും വിധിയില്‍
പൂര്‍ണ അവകാശമില്ല
തര്‍ക്കസ്ഥലത്തിന്റെ പൂര്‍ണ അവകാശം സുന്നി വഖഫ് ബോര്‍ഡിനില്ലെന്ന് സുപ്രീം കോടതി. രാം ലല്ലയ്ക്കും രേഖകളിലൂടെ ഉമസ്ഥാവകാശം തെളിയിക്കാനായില്ല
ഇരുവിഭാഗവും ആരാധന നടത്തിയിരുന്നു
നടുമുറ്റത്ത് മുസ്ലിംകള്‍ നമസ്കാരം നടത്തിയിരുന്നു. ഹിന്ദുക്കളും ഇവിടെ ആരാധന നടത്തിയിരുന്നുവെന്നും സുപ്രീം കോടതി വിധിയില്‍
നിര്‍മോഹിയുടെ വാദം നിലനില്‍ക്കില്ല
നിർമോഹി അഖാഡയുടെ ഹർജി നിയമപ്രകാരം നില്ക്കില്ലെന്ന് സുപ്രീം കോടതി. സുന്നി വഖഫ് ബോർഡ് ഹർജിക്ക്നി യമപ്രകാരം അപാകതയില്ലെന്നും സുപ്രീം കോടതി
വിശ്വാസം തള്ളിക്കളയാനാവില്ല
അയോധ്യയിലാണ് രാമൻ ജനിച്ചതെന്ന ഹിന്ദു വിശ്വാസം തള്ളാനാകില്ല . രാമജന്മഭൂമിക്ക് നിയമപരമായ അസ്തിത്വമില്ലെന്ന് കോടതി . അതേസമയം ദൈവസങ്കൽപത്തിന് നിയമപരമായ അസ്തിത്വമുണ്ട് . ഭൂമിയുടെ ഉടമസ്ഥാവകാശം തീരുമാനിക്കുക നിയമവഴിയിലൂടെ .
തുറസായ സ്ഥലത്തല്ല ബാബറി മസ്ജിദ്
ബാബറി മസ്‍ജിദ് തുറസായ സ്ഥലത്തല്ലെന്ന് സുപ്രീം കോടതി. മറ്റൊരു നിര്‍മിതിക്ക് മുകളിലായിരുന്നു അത്. താഴെയുണ്ടായിരുന്നത് ഇസ്ലാമികമായ ഒരു നിര്‍മിതി ആയിരുന്നില്ലെന്നും കോടതി
പുരാവസ്തു രേഖകൾ ശരിവച്ച് കോടതി
പുരാവസ്തു വകുപ്പിന്‍റെ രേഖകൾ തള്ളിക്കളയാനാകില്ല . തുറസ്സായ സ്ഥലത്തല്ല ബാബ്‍റി മസ്ജിദ് നിർമ്മിച്ചത് . ബാബ്‍റി മസ്ജിദ് നിർമ്മിച്ചത് മറ്റൊരു നിർമ്മിതിക്ക് മുകളിൽ . എന്നാൽ ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് കണ്ടെത്തിയിട്ടില്ല . പള്ളിക്ക് മുന്പുള്ള നിർമ്മിതി എന്ത് എന്നതിന് തെളിവില്ലെന്നും കോടതി . അയോധ്യയിലാണ് രാമൻ ജനിച്ചതെന്ന ഹിന്ദു വിശ്വാസം തള്ളാനാകില്ല . രാമജന്മഭൂമിക്ക് നിയമപരമായ അസ്തിത്വമില്ലെന്ന് കോടതി .
വിധിപ്രസ്താവം അര മണിക്കൂർ
അര മണിക്കൂര്‍ കൊണ്ട് വിധി പ്രസ്താവം പൂര്‍ത്തീകരിക്കും. എല്ലാവരുടെയും വിശ്വാസവും ആരാധനയും അംഗീകരിക്കണമെന്ന് കോടതി . ദൈവശാസ്ത്രമല്ല, ചരിത്രവസ്തുതകളാണ് അടിസ്ഥാനം. കോടതിക്ക് തുല്യത കാക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് .