ഗുൽമാർഗിൽ കേബിൾ കാർ സാങ്കേതിക തകരാറിനെ തുടർന്ന് നിശ്ചലമായി. മലയാളികൾ ഉൾപ്പെടെ മുന്നൂറോളം സഞ്ചാരികൾ കേബിൾ കാറിൽ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. 80 പേരെ ഇതിനകം സുരക്ഷിതമായി താഴെയിറക്കി.
ദില്ലി: ജമ്മുകശ്മീരിലെ വിനോദസഞ്ചാരകേന്ദ്രമായ ഗുൽമാർഗിൽ കേബിൾ കാറിൽ സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് നിരവധി സഞ്ചാരികൾ കുടുങ്ങി. 300 പേരൊളം പേരാണ് കേബിൾ കാറിൽ കുടുങ്ങിയത്. കേബിൽ കാറിൽ കുടുങ്ങിക്കിടക്കുന്നവരിൽ മലയാളികളുമുണ്ട്.

ഇന്ന് ഉച്ചയ്ക്കാണ് സാങ്കേതിക തകരാർ മൂലം കേബിൾ കാറുകൾ നിശ്ചലമായത്. 80 പേരെ സുരക്ഷിതമായി താഴെയിറക്കി. ബാക്കിയുള്ള സഞ്ചാരികളെ സുരക്ഷിതരാക്കി ഇറക്കാൻ നടപടികൾ പുരോഗമിക്കുന്നതായി ജമ്മു കശ്മീർ മുഖ്യമന്ത്രി അറിയിച്ചു. ജമ്മു കശ്മീർ പൊലീസും എസ്ഡിആർഎഫും രക്ഷാപ്രവർത്തനത്തില്‍ പങ്കുചേർന്നു. കരസേനയും രക്ഷപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയെന്ന് ലഫ് ഗവർണർ അറിയിച്ചു. ഇന്നലെയും കേബിള്‍ കാറില്‍ മലയാളി കുടുങ്ങിയിരുന്നു.
