പുതിയ നിയമ ഭേദഗതിക്ക് അടിസ്ഥാനം എന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിൻ്റെ പ്രസ്താവനക്കെതിരെയാണ് സിബിസിഐയുടെ പ്രതികരണം. ഇതിനോടകം തന്നെ ശക്തമായ നിയമം നിലവിലുണ്ട്.

ദില്ലി: എഫ്സിആർഎയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി കിരൺ റിജിജു നടത്തിയ പ്രസ്താവന തള്ളി സിബിസിഐ. വിദേശ ഫണ്ടുകൾ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു. അതിനാലാണ് പുതിയ നിയമ ഭേദഗതിക്ക് അടിസ്ഥാനം എന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിൻ്റെ പ്രസ്താവനക്കെതിരെയാണ് സിബിസിഐ വക്താവ് ഫാദർ റോബിൻസൺ റോഡ്രിഗസ് പ്രതികരിച്ചത്. ഇതിനോടകം തന്നെ ശക്തമായ നിയമം നിലവിലുണ്ട്. പുതിയ ഭേദഗതി നിയമപരമായ എൻജിഒകളെയും സംഘടനകളെയും നിയന്ത്രിക്കാൻ വേണ്ടിയാണെന്ന് പറയുന്നു. 

വിഷയത്തിൽ പ്രധാന മന്ത്രിയടക്കം ഉള്ളവരെ നേരിൽ കാണുമെന്നും ഫാദർ റോബിൻസൺ റോഡ്രിഗസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിലവിലെ ഫണ്ടുകൾ ലഭിച്ചത് എല്ലാം ഇപ്പോഴത്തെ നിയമം അനുസരിച്ചാണ്. നിയമപരമായി ലഭിച്ച ഫണ്ടുകൾ കൊണ്ട് നിർമ്മിച്ച വസ്തുവകകൾ ഏറ്റെടുക്കാൻ ആണ് ശ്രമം. ഉയരുന്ന പരാതികൾ തെരഞ്ഞെടുപ്പ് ഗിമ്മിക് അല്ല, വളരെ ഗുരുതരമായതാണെന്നും സിബിസിഐ. അതേസമയം വിഷയത്തിൽ പ്രധാനമന്ത്രി അടക്കം അധികൃതരെ നേരിൽ കാണാൻ ശ്രമിക്കും എന്നും സിബിസിഐ വക്താവ് ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.