രാജ്യത്ത് കൊവിഡ് മരണം വര്‍ധിക്കുന്നു; 24 മണിക്കൂറില്‍ ഗുജറാത്തില്‍ 15 മരണം, ദില്ലിയിലെ മരണസംഖ്യ 53 ആയി| Live

covid 19 live updates from kerala india and world as on 24 april 2020

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 724 ആയി. 24 മണിക്കൂറിനിടെ 37 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഗുജറാത്തില്‍ മാത്രം 15 മരണം റിപ്പോര്‍ട്ട് ചെയ്തു. ദില്ലിയില്‍ മൂന്ന് മരണങ്ങള്‍ കൂടിയായതോടെ മൊത്തം മരണസംഖ്യ 53 ആയി

10:39 PM IST

സ്പ്രിംക്ലര്‍ വിധി: പ്രതിപക്ഷ നേതാവ് ജനങ്ങളോട് മാപ്പ് പറയണമെന്ന് മന്ത്രി എ കെ ബാലന്‍

സ്പ്രിംക്ലര്‍ കമ്പനിയുമായുള്ള കരാർ റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ വേണമെന്ന ആവശ്യം ഹൈക്കോടതി നിരാകരിച്ച സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് പരാതി  പിൻവലിച്ച് ജനങ്ങളോട് മാപ്പു പറയണമെന്ന് നിയമമന്ത്രി എ കെ ബാലന്‍. കോടതി ഉത്തരവ് സര്‍ക്കാരിന് അനുകൂലമാണ്. പ്രതിപക്ഷ നേതാവ് ഇതിനെ സ്വാഗതം ചെയ്തത്, കളരിയിൽ തോറ്റ ചില അഭ്യാസികൾ ഇത് പൂഴിക്കടകൻ അടിയാണെന്നു പറയുന്നതിന് തുല്യമാണെന്നും ബാലന്‍ പറഞ്ഞു

10:32 PM IST

കുവൈത്തിൽ കൊവിഡ് 19 വ്യാപിക്കുന്നു, ഇന്ന് 215 കേസുകൾ റിപ്പോർട്ട് ചെയ്തു

കുവൈത്തിൽ കൊവിഡ് 19 വർദ്ധിക്കുന്നു. പുതുതായി 215 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 85 പേർ ഇന്ത്യക്കാരാണ്. അസുഖബാധിതനായ ഒരാൾ കൂടി മരിച്ചതോടെ കുവൈത്തിൽ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 15 ആയി.

9:42 PM IST

യുഎഇയിൽ ഇന്ന് എട്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു, മരണസംഖ്യ 64 ആയി

യുഎഇയിൽ ഇന്ന് എട്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 64 ആയി ഉയർന്നു. 525 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗബാധിതരുടെ എണ്ണം 9281 ആയിട്ടുണ്ട്. അതേസമയം 123 പേർക്ക് ഇന്ന് രോഗം ഭേദമായി. രോഗവിമുക്തി നേടിയവർ ഇപ്പോൾ 1760 ആയി. 32,000 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് പുതിയ കേസുകൾ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

9:23 PM IST

ഗുജറാത്തില്‍ ഇന്ന് കൊവിഡ് ബാധിച്ച് 15 മരണം

ഗുജറാത്തില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ കൊവിഡ് ബാധിച്ചുണ്ടായത് 15 മരണം. 191 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2815 ആയും മരണം 127 ആയും ഉയര്‍ന്നു. 

9:16 PM IST

ദില്ലിയില്‍ ഇന്ന് 138 കൊവിഡ് കേസുകള്‍കൂടി,  മരണം 53 ആയി ഉയര്‍ന്നു

ദില്ലിയിൽ കൊവിഡ് കേസുകൾ 2500 കടന്നു. ഇരുവരെ 2514 കേസുകളാണ് സ്ഥിരീകരിച്ചത്. ഇന്ന് 138 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.  മൂന്ന് പേര്‍ മരിച്ചു. ഇതോടെ ദില്ലിയില്‍ മാത്രം കൊവിഡ് മരണം 53 ആയി. 

9:06 PM IST

മാസ്ക് ധരിക്കാതെ പുറത്തിറങ്ങി, തിരുവനന്തപുരത്ത് 179 പേർക്കെതിരെ കേസ്

മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 179 പേർക്കെതിരെ തിരുവനന്തപുരം നഗരത്തിൽ പൊലീസ് കേസെടുത്തു. 

 

9:02 PM IST

ഇടുക്കിയിലെയും കോട്ടയത്തേയും മൂന്ന് പഞ്ചായത്തുകൾ പുതിയതായി ഹോട്ട് സ്പോട്ട് പട്ടികയില്‍

ഇടുക്കിയിലെയും കോട്ടയത്തേയും മൂന്ന് പഞ്ചായത്തുകൾ പുതിയതായി ഹോട്ട് സ്പോട്ട് പ്രദേശങ്ങളിലുള്‍പ്പെടുത്തി. ഇടക്കി ജില്ലയിലുള്‍പ്പെടുന്ന വാഴത്തോപ്പ്, നെടുങ്കണ്ടം ഏലപ്പാറ എന്നീ പ്രദേശങ്ങളും കോട്ടയം ജില്ലയിലെ വിജയപുരം, പനച്ചിക്കാട്, കോട്ടയം നഗരസഭ എന്നിവിടങ്ങളുമാണ് പുതിയതായി ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. 

8:42 PM IST

ഇടുക്കിയിൽ തിങ്കളാഴ്ച മുതൽ വാഹനങ്ങൾക്ക് നിയന്ത്രണം

ഇടുക്കിയിൽ തിങ്കളാഴ്ച മുതൽ വാഹനങ്ങൾക്ക് അക്ക നിയന്ത്രണമേര്‍പ്പെടുത്തി. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റ അക്കത്തിൽ അവസാനിക്കുന്ന വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന വാഹനങ്ങളും മാത്രമേ നിരത്തിലിറക്കാന്‍ പാടുള്ളൂ. ഞായർ ദിവസം നിയന്ത്രണമില്ല. എന്നാല്‍ ആവശ്യ സർവീസുകൾക്ക് നിയന്ത്രണം ബാധകമല്ല. 

7:52 PM IST

അബ്കാരി ചട്ടം ഭേദഗതി ചെയ്തു, വെയർഹൗസിൽ നിന്നും ആവശ്യക്കാർക്ക് മദ്യം നൽകാം

അബ്കാരി ചട്ടം ഭേദഗതി ചെയ്തു. വെയർഹൗസിൽ നിന്നും ആവശ്യക്കാർക്ക് മദ്യം നൽകാൻ അനുവദിക്കുന്നതാണ് ഭേദഗതി. ഡോക്ടർമാരുടെ കുറിപ്പടിയോടെ വെയർഹൗസിൽ നിന്നും മദ്യം നൽകാമെന്ന ശുപാര്‍ശയിലാണ് ഭേദഗതി. കുറിപ്പടിയോടെ മദ്യം നൽകുന്നത് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഭേദഗതി വന്നുവെങ്കിലും വെയർഹൗസ് വഴി നൽകില്ലെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. 

7:35 PM IST

തിരുവനന്തപുരം കോർപ്പറേഷനെ ഹോട്ട്സ്പോട്ട് പട്ടികയിൽ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം കോർപ്പറേഷനെ ഹോട്ട്സ്പോട്ട് പട്ടികയിൽ നിന്ന് ഒഴിവാക്കി. കോർപ്പറേഷനിലെ അമ്പലത്തഖ, കളിപ്പാകുളം വാർഡുകൾ മാത്രമാണ് ഇനി ഹോട്ട്സ്പോട്ടുകൾ. വർക്കലയെ ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്താൻ ജില്ലാ കളക്ടർ സംസ്ഥാന സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്.

7:19 PM IST

സ്പ്രിംക്ലർ: ഹൈക്കോടതി ഇടക്കാല വിധി, പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ നിരർത്ഥകമാണെന്ന് തെളിയിക്കുന്നതെന്ന് കോടിയേരി

സ്പ്രിംക്ലർ ഇടപാടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഇടക്കാല വിധിയോടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ നിരർത്ഥകമാണെന്ന് തെളിഞ്ഞതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്പ്രിംക്ലർ കരാർ റദ്ദാക്കാനോ സ്റ്റേ ചെയ്യാനോ കോടതി തയ്യാറായില്ല. ഈ സാഹചര്യത്തിൽ പ്രതിപക്ഷം തെറ്റായ പ്രചാരണങ്ങളിൽ നിന്നും പിൻവാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

7:10 PM IST

ദില്ലിയില്‍ 160 മാധ്യമ പ്രവർത്തകരുടെ കൊവിഡ് ഫലം നെഗറ്റീവ്

ദില്ലിയിൽ ഇതുവരെ പരിശോധന നടത്തിയ 160 മാധ്യമ പ്രവർത്തകരുടെ കൊവിഡ് ഫലം നെഗറ്റീവ്. അതേസമയം 39 ശൂചീകരണ തൊഴിലാളികൾക്ക് കൊവിഡ് ബാധിച്ചു. നോർത്ത് ദില്ലി മുൻസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള ശൂചീകരണ തൊഴിലാളികൾക്കാണ് രോഗം സ്ഥീരീകരിച്ചത്

 

7:07 PM IST

സ്പ്രിംക്ലർ: പ്രതിപക്ഷ ആരോപണങ്ങൾ നിരർത്ഥകമെന്ന് കോടതിയില്‍ തെളിഞ്ഞെന്ന് കോടിയേരി

സ്പ്രിംക്ലർ ഇടപാടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഇടക്കാല വിധിയോടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ നിരർത്ഥകമാണെന്ന് തെളിഞ്ഞതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്പ്രിംക്ലർ കരാർ റദ്ദാക്കാനോ സ്റ്റേ ചെയ്യാനോ കോടതി തയ്യാറായില്ല. ഈ സാഹചര്യത്തിൽ പ്രതിപക്ഷം തെറ്റായ പ്രചാരണങ്ങളിൽ നിന്നും പിൻവാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

6:55 PM IST

​ഗൾഫ് രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണം 36,633 ആയി, ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. തൃശ്ശൂര്‍ ചേറ്റുവ സ്വദേശി ഷംസുദ്ദീനും കുട്ടനാട് സ്വദേശി ജേക്കബ് തോമസുമാണ് ദുബായില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 46 വര്‍ഷമായി ദുബായി പോലീസിലെ മെക്കാനിക്കല്‍ മെയ്ന്‍റനന്‍സ് വിഭാഗം ജീവനക്കാരാനയാരുന്നു ഷംസുദ്ദീന്‍. ജേക്കബ് തോമസ് 20വര്‍ഷമായി പ്രവാസിയാണ്.  ഇതോടെ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പതിനഞ്ചായി. 

6:50 PM IST

തമിഴ്നാട്ടിൽ ഇന്ന് 72 പേർക്ക് കൂടി കൊവിഡ്  ബാധിച്ചു

തമിഴ്നാട്ടിൽ 72 പേർക്ക് കൂടി ഇന്ന് കൊവിഡ്  ബാധിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം1755 ആയി. ഇന്ന്മാത്രം രണ്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കോയമ്പത്തൂരിലും തെങ്കാശിയിലും രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. ഇതില്‍ 52 പേർ ചെന്നൈയില്‍ നിന്നുള്ളവരാണ്.  

6:20 PM IST

എം ജി സർവകലാശാല കാമ്പസിലെ വിദ്യാർഥികൾ ഹോസ്റ്റലിലേക്ക് മടങ്ങിവരരുതെന്ന് രജിസ്ട്രാർ

എം ജി സർവകലാശാല കാമ്പസിലെ വിദ്യാർഥികൾ ഹോസ്റ്റലിലേക്ക് മടങ്ങിവരരുതെന്ന് രജിസ്ട്രാർ. മഹാത്മാഗാന്ധി സർവകലാശാല കാമ്പസിലെ പഠനവകുപ്പുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഹോസ്റ്റലുകളിലേക്ക് മടങ്ങിവരരുതെന്നും സർവകലാശാല അറിയിപ്പ് ലഭിക്കുമ്പോൾ മാത്രമേ എത്താവൂവെന്നും രജിസ്ട്രാർ അറിയിച്ചു. വാർഷിക അവധിക്കുശേഷം മെയ് 18 മുതൽ സർവകലാശാല പഠനവകുപ്പുകൾ തുറക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച് പിന്നീട് അറിയിപ്പ് നൽകും. 

6:10 PM IST

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 23,452 ആയി, മരണം  724

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 23,452 ലേക്ക് ഉയര്‍ന്നു.  മരിച്ചവരുടെ എണ്ണം 724 ആയി. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 1752 പേർക്കുകൂടി പുതുതായി രോഗം ബാധിക്കുകയും 37 പേര്‍ മരിക്കുകയും ചെയ്തു. അതേ സമയം 4813 പേർക്ക് രോഗം ഭേദമായി. 
 

6:00 PM IST

കൊവിഡ് ബാധിതനുമായി സമ്പര്‍ക്കം, കോഴിക്കോട് അഞ്ച് ഉദ്യോഗസ്ഥർ ഹൗസ് ക്വാറന്റൈനിൽ

കോഴിക്കോട് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ച തമിഴ്നാട് സ്വദേശിയുമായി സമ്പർക്കം പുലർത്തിയ അഞ്ച് ഉദ്യോഗസ്ഥർ ഹൗസ് ക്വാറന്റൈനിൽ. രണ്ട് പൊലീസ് ഉദ്യോഗസ്ഥരും രണ്ട് റവന്യൂ ഉദ്യോസ്ഥരുമുള്‍പ്പെടെ ക്വാറന്‍റീനില്‍ പ്രവേശിച്ചു. 
 

5:36 PM IST

സ്പ്രിംക്ലര്‍: പരാമർശം അല്ല ഉത്തരവ് ആണ് പ്രധാനം, കൂടുതൽ പ്രതികരണം ഉത്തരവ് പകർപ്പ് കിട്ടിയ ശേഷം

സ്പ്രിംക്ലറില്‍ കോടതി പരാമർശം അല്ല ഉത്തരവ് ആണ് പ്രധാനം. കൂടുതൽ പ്രതികരണം ഉത്തരവ് പകർപ്പ് കിട്ടിയ ശേഷം നടത്തുമെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷത്തിന്റെ ആവശ്യം കരാർ റദ്ദാക്കണമെന്നും സ്റ്റേ ചെയ്യണമെന്നുമായിരുന്നു. എന്നാല്‍ കരാറുമായി മുന്നോട്ട് പോകാൻ കോടതി സർക്കാരിനോട് പറഞ്ഞു. ആ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകും. ഡാറ്റാ സുരക്ഷയുടെ കാര്യത്തിൽ സർക്കാർ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അക്കാര്യം സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു. ഡാറ്റാ സുരക്ഷക്ക് മുന്തിയ പരിഗണന നല്‍കുന്നു. അക്കാര്യത്തിൽ വീഴ്ചയുണ്ടാകില്ല. 
 

5:29 PM IST

ജീവൻ രക്ഷാ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കും

ജീവൻ രക്ഷാ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കും. ഡയാലിസിസ് രോഗികള്‍ക്ക് ഒള്‍പ്പെടെ മരുന്ന് എത്തിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാണ് മരുന്ന് ലഭ്യത ഉറപ്പാക്കുകയെന്ന് മുഖ്യമന്ത്രി

5:25 PM IST

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നടൻ വിജയ്

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി തമിഴ്നടൻ വിജയ് പത്ത് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 

 

5:19 PM IST

കുടുംബശ്രീയുടേയും തപാല്‍ വകുപ്പിന്‍റേയും പ്രവര്‍ത്തനങ്ങള്‍ മികച്ചത്

കൊവിഡിനെതിരായ പ്രതിരോധത്തിൽ കുടുംബശ്രീ അംഗങ്ങളും തപാല്‍ വകുപ്പിലെ ജീവനക്കാരും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതായി മുഖ്യമന്ത്രി പിണറായി. സഹായഹസ്ത പദ്ധതി പ്രകാരം 2000 കോടി വായ്പ കുടുംബശ്രീയിലൂടെ നടപ്പാക്കും. 32 ലക്ഷം കുടുംബങ്ങളിലേക്ക് ഈ വായ്പ എത്തും. 75 ശതമാനം കമ്യൂണിറ്റി കിച്ചണുകൾ കുടുംബശ്രീയാണ് നടത്തുന്നത്. ഇവ ജനകീയ ഹോട്ടലുകളായി മാറുകയാണ്.. 22 ലക്ഷം മാസ്കുകളും സാനിറ്റൈസറും ഇവര്‍ നിർമ്മിച്ചു. തപാല്‍ വകുപ്പിന്‍റേതും മികച്ച പ്രവര്‍ത്തനങ്ങളാണ്. സഞ്ചരിക്കുന്ന തപാൽ ഓഫീസുകൾ ക്ഷേമപെന്‍ഷന്‍ വീടുകളിലെത്തിച്ചു.
 

5:16 PM IST

ഗൾഫിൽ മരിച്ചവരുടെ മൃതദേഹം നാട്ടിൽ എത്തിക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

ഗൾഫിൽ മരിച്ചവരുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ സഹായിക്കണം എന്നാവശ്യപ്പെട്ട് പ്രധാന മന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് രോഗമല്ലാതെ മരിക്കുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ എംബസികൾക്ക് നിർദ്ദേശം നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു. മൃതദേഹം നാട്ടിലെത്തിക്കാൻ തടസം നേരിടുന്നതായി ജിസിസി രാജ്യങ്ങളിൽ നിന്ന് ധാരാളം പരാതി ലഭിച്ചു. അന്താരാഷ്ട്ര വിമാനങ്ങൾ ഇല്ലാത്തത് ഗൾഫ് മലയാളികളെ മാനസിക പ്രയാസത്തിലാക്കിയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള അപേക്ഷ പരിഗണിക്കാൻ ഇന്ത്യൻ എംബസികളുടെ ക്ലിയറൻസ് വേണം. ഇവർ ദില്ലിയിലെ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് എൻഒസി ആവശ്യപ്പെടുന്നു.

5:10 PM IST

അതിര്‍ത്തി കടന്ന എട്ട് പേരെ കൊറോണ കെയർ സെന്ററിലേക്ക് മാറ്റി

കുടകിൽ നിന്ന് കാട്ടിലൂടെ അതിർത്തി കടന്ന എട്ട് പേരെ കൊറോണ കെയർ സെന്ററിലാക്കി. 57 പേര്‍ കുടകിൽ നിന്ന് നടന്ന് അതിർത്തി കടന്നു.
ഇത് ഇനിയും സംസ്ഥാന അതിർത്തികളിൽ നടക്കാൻ സാധ്യതയുണ്ട്. അതിനാലാണ് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടത്. അതിർത്തി പങ്കിടുന്ന ജില്ലകളിൽ പരിശോഘനയും ജാഗ്രതയും കര്‍ശനമാക്കും 

5:02 PM IST

സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം, രോഗം ബാധിച്ചത് 3 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് നാല് മാസം പ്രായം കുഞ്ഞ് മരിച്ചു. 3 പേര്‍ക്ക് രോഗം ഇന്ന് സ്ഥിരീകരിച്ചു.  മൂന്ന്പേരും കാസര്‍കോട് ജില്ലക്കാരാണ്. സമ്പര്‍ക്കം മൂലമാണ് മൂന്ന് പേര്‍ക്കും രോഗം ബാധിച്ചത്. 15 പേർക്ക് നെഗറ്റീവുമാണ്. ഇതുവരെ 450 പേർക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. അതിൽ 116 പേർ ഇപ്പോൾ ചികിത്സയിലാണ്. 21725 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 21241 പേർ വീടുകളിലും 452 പേർ ആശുപത്രിയിലുമാണ്. 144 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 21941 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 21830 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. 

4:55 PM IST

ദുബായിൽ മലയാളി കൊവിഡ് ബാധിച്ച്  മരിച്ചു

കുട്ടനാട് സ്വദേശി കൊവിഡ് ബാധിച്ച് ദുബായിൽ  മരിച്ചു. രാമങ്കരി പഞ്ചായത്ത് വേഴപ്ര നെല്ലുവേലി ജേക്കബ് തോമസ് (ചാച്ചപ്പൻ-49) ആണ് മരിച്ചത്. 
കഴിഞ്ഞ ഒരാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 20 വർഷമായി വിദേശത്തായിരുന്ന ജേക്കബ് നിലവിൽ ദുബായിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറാണ്. ശവസംസ്‌കാരം കൊവിഡ് പ്രോട്ടോകോൾ പ്രകാരം ദുബായിൽ തന്നെ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

4:48 PM IST

വടകരയിൽ സപ്ലൈകോ കിറ്റുകൾ സിപിഎം ഏരിയാ കമ്മിറ്റി ഓഫിസിൽ

കോഴിക്കോട് വടകരയിൽ സപ്ലൈകോ കിറ്റുകൾ സിപിഎം ഏരിയാ കമ്മിറ്റി ഓഫിസിൽ. എടോടിയിലെ കേളു വേട്ടൻ സ്മാരക മന്ദിരത്തിലാണ് റേഷൻകട വഴി വിതരണം ചെയ്യാനുള്ള കിറ്റുകൾ സൂക്ഷിച്ചത്. മുനിസിപ്പൽ ഭാരവാഹികൾ നിർദ്ദേശിച്ചത് അനുസരിച്ചാണ് പാർട്ടി ഓഫീസിൽ സൂക്ഷിച്ചതെന്ന് സപ്ലൈകോ  ഡിപ്പോ മാനേജർ പ്രതികരിച്ചു. 
 

4:34 PM IST

സ്പ്രിംക്ലര്‍: കോടതി വിധി സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷനേതാവ്

സ്പ്രിംക്ലറിലെ കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ അതിവഗൗരവതരം എന്ന് കോടതി കണ്ടെത്തി. ഡേറ്റ സുരക്ഷിതത്വം, വ്യക്തിയുടെ സമ്മതം, സർക്കാർ ചിഹ്നം ഉപയോഗിക്കൽ, വിവരങ്ങളുടെ രഹസ്യാത്മകത, ഡേറ്റ കൈമാറ്റം എന്നിങ്ങനെ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളാണ് കോടതി പറഞ്ഞത്.  മാന്യത ഉണ്ടെങ്കിൽ സർക്കാർ കരാർ റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

4:25 PM IST

ലോക്ക്ഡൗൺ ലംഘനം: മൂന്നു ഹോട്ടലുകൾക്കെതിരെ പൊലീസ് കേസെടുത്തു

ലോക്ക്ഡൗൺ നിയമം ലംഘിച്ച ഹോട്ടലുകൾക്കെതിരെ ചാവക്കാട് പൊലീസ് കേസെടുത്തു. തിരുവത്ര, അഞ്ചങ്ങാടി, പാലുവായ് എന്നിവിടങ്ങളിൽ തുറന്ന് പ്രവർത്തിക്കുകയും ആളുകൾക്ക് ഭക്ഷണം വിളമ്പുകയും ചെയ്ത ഹോട്ടൽ ഉടമകൾക്കെതിരെയാണ് കേസ്. ലോക്ക് ഡൗണിനെ തുടർന്ന് പാർസൽ നൽകാൻ മാത്രമേ അനുമതിയുള്ളൂ. ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിച്ചതിനെ തുടർന്നാണ് കേസ് ചാർജ് ചെയ്തത്. 

4:06 PM IST

രോഗം ഭേദമായി, പത്തനംതിട്ടയില്‍ അറുപത്തിരണ്ടുകാരി ആശുപത്രി വിട്ടു

കൊവിഡ് രോഗബാധയെ തുടർന്ന് കഴിഞ്ഞ നാൽപത്തിഅഞ്ച് ദിവസമായി ആശുപത്രിയിൽ കഴിഞ്ഞിരുന്ന അറുപത്തിരണ്ടുകാരി ഇന്ന് ആശുപത്രി വിട്ടു. ഇവരുടെ ആദ്യത്തെ 20 സ്രവപരിശോധനയിൽ 19 പ്രാവശ്യവും പോസറ്റീവ് ആയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതിനെ തുടർന്നാണ് ആശുപത്രി വിട്ടത്. പത്തനംതിട്ടയിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ച കുടുംബത്തിൽ നിന്നും സമ്പർക്കം വഴിയിണ് ഇവർക്ക് രോഗബാധ ഉണ്ടായത്. 

3:55 PM IST

മൃതദേഹം കൊണ്ടുവരാന്‍ അടിയന്തര നടപടി വേണം: ഉമ്മന്‍ ചാണ്ടി

ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ പോലും കഴിയാത്ത സാഹചര്യം അങ്ങേയറ്റം വേദനാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊവിഡ് 19 മഹാമാരിമൂലം വലിയ തകര്‍ച്ചയും മാനസികവ്യഥയും നേരിടുന്ന പ്രവാസികള്‍ക്ക് ഇതു താങ്ങാവുന്നതിനും അപ്പുറമാണ്. കേന്ദ്രസര്‍ക്കാര്‍ ഇതിന് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
 

3:25 PM IST

സൗജന്യ റേഷൻ കിറ്റ് തട്ടിപ്പ്, ആരോപണവുമായി കേരള കോൺഗ്രസ് എം ജോസ് വിഭാഗം

സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ റേഷൻ കിറ്റ് തട്ടിപ്പെന്ന് കേരള കോൺഗ്രസ് എം ജോസ് വിഭാഗം. 1000 രൂപയുടെ കിറ്റെന്ന് പറഞ്ഞിട്ട് 750 രൂപയുടെ സാധനങ്ങൾ പോലുമില്ലെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന ജന.സെക്രട്ടറി സ്റ്റീഫൻ ജോർജ്. 250 കോടി രൂപയുടെ അഴിമതിയാണ് നടന്നത്. ഭക്ഷ്യമന്ത്രിയെ മാറ്റി നിർത്തി അന്വേഷിക്കണമെന്നും സ്റ്റീഫൻ ജോർജ് ആവശ്യപ്പെട്ടു. 
 

3:12 PM IST

സ്പ്രിംക്ളറിൽ ഉച്ചയ്ക്ക് ശേഷം ഹൈക്കോടതിയിൽ വാദം തുടരുന്നു, വാദങ്ങൾ താഴെ

ഹൈക്കോടതിയിലെ വാദങ്ങളുടെ തത്സമയവിവരങ്ങൾ വായിക്കാൻ ക്ലിക്ക് ചെയ്യുക:

Read more at: 'വിവരശേഖരണത്തിന് കേന്ദ്ര ഏജൻസിയുണ്ട്', സ്പ്രിംക്ളറിൽ കേരളത്തെ എതിർ‍ത്ത് കേന്ദ്രം

covid 19 centre opposes kerala in sprinkler data controversy plea arguments in kerala high court

3:05 PM IST

തിരുവനന്തപുരം കിളിമാനൂരിൽ നിന്നും വീണ്ടും ലോറിയിൽ ആളെ രഹസ്യമായി കടത്താൻ ശ്രമം

തിരുവനന്തപുരം കിളിമാനൂരിൽ നിന്നും വീണ്ടും ലോറിയിൽ ആളെ രഹസ്യമായി കടത്താൻ ശ്രമം. തിരുനെൽവേലി സ്വദേശികളായ ദമ്പതികളെയും ലോറി ഡ്രൈവറെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇന്നലെയും രഹസ്യമായി തമിഴ്നാട് സ്വദേശിയെ കടത്താൻ ശ്രമിച്ചത് പൊലീസ് പിടികൂടിയിരുന്നു. 

2:44 PM IST

തിരുവനന്തപുരത്ത് ഹോട്ട്സ്പോട്ടുകൾ പുതുതായി എവിടെയെല്ലാം?

തിരുവനന്തപുരം കോർപ്പറേഷൻ ഹോട്ട്സ്പോട്ട് ആയി തുടരും. അമ്പലത്തറ, കളിപ്പാങ്കുളം വാർഡുകൾ ഹോട്ട്സ്പോട്ടുകൾ. ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ. വർക്കല നിലവിൽ ഹോട്ട്സ്പോട്ട് അല്ല, രോഗിയുടെ കോണ്ടാക്ട് പരിശോധനയ്ക്ക് ശേഷം തീരുമാനമെന്ന് ജില്ലാ കളക്ടർ.

2:35 PM IST

ഈരാറ്റുപേട്ടയിൽ നാല് പേർ ക്വാറന്‍റീനിൽ

ഈരാറ്റുപേട്ടയില്‍ 4 പേരെ ക്വാറന്‍റീനിലാക്കി.  ഇടുക്കിയില്‍ കോവിഡ് സ്ഥിരീകരിച്ച മൂലമറ്റം സ്വദേശി സഞ്ചരിച്ച വാഹനത്തില്‍ സഞ്ചരിച്ചവരാണ് ഈ നാലുപേരും. കടുവാമൂഴി സ്വദേശികളായ മൂന്നുപേരും മുട്ടംകവല സ്വദേശിയുമാണ് നിരീക്ഷണത്തിലുള്ളത്.

2:34 PM IST

കോയമ്പത്തൂരിൽ നാല് പൊലീസുകാർക്ക് കൊവിഡ്

കോയമ്പത്തൂരിൽ 4 പൊലീസുകാർക്ക് കൊവിഡ്. ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കും കൊവിഡ്. പോത്തന്നൂർ, അണ്ണൂർ സ്റ്റേഷനിലെ പൊലീസുകാർക്കാണ്  കൊവിഡ് സ്ഥിരീകരിച്ചത്. റെഡ് സോൺ മേഖലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ്.

2:15 PM IST

കമ്പംമെട്ട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ

സിഐ അടക്കം കമ്പംമെട്ട് പോലീസ് സ്റ്റേഷനിലെ ആറു പോലീസ് ഉദ്യോഗസ്ഥരെ വീട്ടുനിരീക്ഷണത്തിലാക്കി. രോഗം സ്ഥിരീകരിച്ച പാലാ സ്വദേശിയായ വീട്ടമ്മയുമായി ഇവർ സമ്പർക്കം പുലർത്തിയിരുന്നു. 

2:15 PM IST

തമിഴ്നാട്ടിലും കോയമ്പത്തൂരും നിയന്ത്രണങ്ങൾ ക‍ർശനമാക്കി

കോയമ്പത്തൂർ തിരുപ്പൂർ ചെന്നൈ മധുര എന്നിവടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ. ഏപ്രിൽ 26 മുതൽ 29 വരെ അവശ്യസർവ്വീസുകൾക്കും വിലക്ക്. രോഗബാധിതർ കൂടുന്ന സാഹചര്യത്തിലാണ് നടപടി. 

2:15 PM IST

കാസർകോട് 5 പേർ ആശുപത്രി വിട്ടു, ആശ്വാസം

കാസറകോട് ജില്ലയിൽ ഇന്ന് 5 പേർ കൊവിഡ് മുക്തരായി ആശുപത്രി വിട്ടു. കാസറഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 3 പേരും 
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച 2 പേരും ആണ് ആശുപത്രി വിട്ടത്. 14 പേരാണ് ഇനി കാസറകോട് വിവിധ ആശുപത്രിയിൽ ആയി ചികിത്സയിൽ ഉള്ളത്. കേരളത്തിൽ ഏറ്റവും കൂടുതൽ രോഗികളെ പ്രവേശിപ്പിച്ച കാസറകോട് ജനറൽ ആശുപത്രിയിൽ ഇനി ചികിത്സയിൽ ഉള്ളത് ഒരാൾ മാത്രം.

2:15 PM IST

സംസ്ഥാനത്ത് ചില ജയിൽപ്പുള്ളികളെ വിട്ടയച്ചു

സംസ്ഥാനത്തെ സെൻട്രൽ ജയിലുകളിൽ ശിക്ഷ കാലാവധിയുടെ മൂന്നിൽ രണ്ട് പൂർത്തിയാക്കിയ 99 തടവുകാരെ വിട്ടയച്ചു. പരമാവധി 10 വർഷം വരെ ശിക്ഷ ലഭിച്ചവരെയാണ് ഇളവ് നൽകി വിട്ടയച്ചത്. 

2:15 PM IST

ബെംഗളുരുവിൽ ജയിലിൽ അടച്ചവർക്ക് കൊവിഡ്

ബെംഗളൂരുവിൽ ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച കേസിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ച അഞ്ച് പേർക്ക് കൊവിഡ്. രാമനഗരയിലെ ജയിലിലടച്ച 121 പേരിൽ അഞ്ച് പേർക്കാണ് രോഗം. ബാക്കിയുള്ളവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 

2:15 PM IST

പാർട്ടി ഓഫീസുകളിൽ റേഷൻ കിറ്റ്, അന്വേഷിക്കും

പാർട്ടി ഓഫിസുകളിൽ റേഷൻ കിറ്റുകൾ സൂക്ഷിച്ചത് അന്വേഷിക്കും. എത് സാഹചര്യത്തിലായാലും പാർട്ടി ഓഫിസിൽ കിറ്റുകൾ സൂക്ഷിച്ചത് അംഗീകരിക്കാനാകാത്തത്. നിർദേശം നൽകിയത് സ്കൂളുകളിലോ ഓഡിറ്റോറിയങ്ങളിലോ സൂക്ഷിക്കാനാണ്. ഏത് സാഹചര്യത്തിലാണ് കിറ്റുകൾ പാർട്ടി ഓഫിസിൽ എത്തിയതെന്ന് അന്വേഷിക്കുമെന്നും ഭക്ഷ്യമന്ത്രി പി.തിലോത്തമൻ. 

2:15 PM IST

സാമ്പത്തിക പാക്കേജ് വൈകും? ഇന്ന് ചർച്ചയില്ല

കൊവിഡിനെ നേരിടാനുള്ള രണ്ടാം സാമ്പത്തിക പാക്കേജ് വൈകിയേക്കും. ധനമന്ത്രിയും പ്രധാനമന്ത്രിയുമായുള്ള ചർച്ച മാറ്റിവച്ചു.

2:14 PM IST

ദില്ലിയിൽ കൂടുതൽ ജാഗ്രത

ദില്ലിയിൽ നോർത്ത് മുനിസിപ്പൽ കോർപ്പറേഷനിലെ 39 ശുചീകരണ തൊഴിലാളികളെ നിരീക്ഷണത്തിലാക്കി. കൊവിഡ് ബാധിതനായ വ്യക്തിയുമായി തൊഴിലാളികളിൽ ഒരാൾ സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് നടപടി. 

2:12 PM IST

കൊല്ലത്ത് ഒരാൾക്ക് കൂടി രോഗമുക്തി

തബ്‌ലീഗ് സമ്മേളനത്തിൽ പോയി വന്ന ശേഷം രോഗം സ്ഥിരീകരിച്ച യുവാവാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 21 വയസ്സായിരുന്നു. ഇനി കൊല്ലത്ത് ആറ് പേർ ചികിത്സയിലുണ്ട്. 

1:44 PM IST

കാസർകോട് കുമ്പള കൂടി ഹോട്ട്സ്പോട്ടിൽ, ഹോട്ട്സ്പോട്ടിന് പുറത്ത് അക്ഷയ കേന്ദ്രം തുറക്കും

കാസറകോട് കുമ്പള പഞ്ചായത്തിനെയും ഹോട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. മൊഗ്രാൽപുത്തൂർ, ചെങ്ങള, ചെംനാട്, കാസർകോട് മുൻസിപ്പാലിറ്റി, മൂളിയാർ പഞ്ചായത്ത്, കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി, മധൂർ പഞ്ചായത്ത്, കുമ്പള എന്നിവയാണ് കാസർകോട്ടെ ഹോട്ട്സ്പോട്ടുകൾ. കാസറകോട് ജില്ലയിൽ ഹോട്ട്സ്പോട്ടിന് പുറത്തുള്ള അക്ഷയ കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി. എസി ഇടാൻ പാടില്ല. ഒരേ സമയം ഒരാൾ മാത്രം അകത്ത് കയറാൻ പാടുള്ളൂ. രാവിലെ 11 മുതൽ വൈകീട്ട് 5 വരെയാകും പ്രവർത്തന സമയം.

1:44 PM IST

പ്ലാസ്മ തെറാപ്പി ഫലപ്രദമെന്ന് കെജ്‍രിവാൾ

കൊവിഡ് 19 ചികിത്സയ്ക്കായി പ്ലാസ്മാ തെറാപ്പി വ്യാപകം ആക്കാൻ ദില്ലി സർക്കാർ ഒരുങ്ങുന്നു. ഇത് വരെ ദില്ലിയിൽ നാലു രോഗികൾക്ക് പ്ലാസ്മ തെറാപ്പി നടത്തി. രണ്ടു പേർക്ക് രോഗം ഭേദമായി. ലഭിക്കുന്നത് മികച്ച പ്രതികരണമെന്ന് കെജ്‍രിവാൾ. 

1:44 PM IST

കൊവിഡ് കാലത്തും പെരിയാറിൽ മാലിന്യം: ഹർജി ഹൈക്കോടതിയിൽ

പെരിയാറിലെ മാലിന്യ നിക്ഷേപം കണ്ടെത്താൻ 16 ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്നു പൊല്യൂഷൻ കൺട്രോൾ ബോർഡ്‌. വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു പരിശോധനയ്ക് അയച്ചു. മാലിന്യ നിക്ഷേപം തടയാൻ നടിപടി ഉണ്ടാകും. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ ആണ് നിലപാട് അറിയിച്ചത്. ഹർജി പിന്നീട് പരിഗണിക്കുന്നതിനായി മാറ്റി. 

1:42 PM IST

സ്പ്രിംക്ളർ കേന്ദ്ര ഏജൻസി അന്വേഷിക്കണം: എം ടി രമേശ്

സ്പ്രിംക്ളർ ഇടപാട് കേന്ദ്ര ഏജൻസി തന്നെ അന്വേഷിക്കണം. പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസവും ആശയക്കുഴപ്പവുമില്ലെന്ന് എം.ടി രമേശ്. നേരത്തേ വിജിലൻസ് അന്വേഷണം വേണമെന്നായിരുന്നു ബിജെപി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രന്‍റെ നിലപാട്. 

1:38 PM IST

തമിഴ്നാട്ടിൽ മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തു

തമിഴ്നാട്ടിൽ സർക്കാർ ഡോക്ടർമാർ നേരിടുന്ന പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. തെറ്റായ വാർത്ത പ്രചരിപ്പിച്ചുവെന്ന പേരിലാണ് കേസ്.സിംപ്ലിസിറ്റി എന്ന ന്യൂസ് പോർട്ടലിലെ മൂന്ന് മാധ്യമ പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിൽ ഡോക്ടർമാർക്ക് സുരക്ഷാ ഉപകരണങ്ങൾ ഇല്ലാത്തതിനെക്കുറിച്ചും സാമൂഹിക അകലം പാലിക്കാതെയുള്ള മന്ത്രിമാരുടെ ഉദ്ഘാടനത്തെക്കുറിച്ചും ഈ ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തിരുന്നു. 

1:37 PM IST

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വേനൽക്കാല അവധി വെട്ടിച്ചുരുക്കണം: ഹർജി

കോടതികളുടെ വേനൽക്കാല അവധികൾ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ലോക്ക് ഡൗൺ കഴിഞ്ഞ ശേഷം ഹർജി പരിഗണിക്കാം എന്ന് ഹൈക്കോടതി. കേസ് മെയ്‌ അഞ്ചിലേക്ക് മാറ്റി. 

അതേസമയം, വക്കീൽ ഓഫീസുകൾ തുറക്കാൻ ആകില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ നൽകിയ ഹർജിയിലാണ് കേന്ദ്രം നിലപാടറിയിച്ചത്. കേന്ദ്ര സർക്കാർ പറയുന്ന ഇളവ് മാത്രമെ നൽകാനാകൂ എന്ന് കേരളവും പറഞ്ഞു.

11:22 AM IST

കൊവിഡ് പുതിയ പാഠം, നമ്മൾ സ്വയം പര്യാപ്തരാകണം: മോദി

കൊവിഡ് ഒരു പുതിയ പാഠവും സന്ദേശവും എന്ന് മോദി. പഞ്ചായത്തീരാജ് ദിനത്തിൽ രാജ്യമെമ്പാടുമുള്ള തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങളുമായി മോദി സംസാരിക്കുന്നു.

തത്സമയസംപ്രേഷണം:

11:16 AM IST

ഗുജറാത്തിൽ മലയാളി പൊലീസുദ്യോഗസ്ഥയ്ക്ക് കൊവിഡ്

ഗുജറാത്തിലെ അഹമ്മദാബാദിൽ മലയാളി പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ്. തൃശ്ശൂർ സ്വദേശിയായ എസിപിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഹമ്മദാബാദിൽ സ്ഥിരതാമസമാക്കിയ കുടുംബമാണ് ഇവരുടേത്. 

11:15 AM IST

ദില്ലിയിൽ അതീവജാഗ്രത

ദില്ലിയിലെ ആസാദ് പൂർ മാർക്കറ്റിൽ രണ്ട് കച്ചവടക്കാർക്ക് കൂടി കൊവിഡ്. ഇവിടെ നേരത്തെ ഒരാൾ മരിച്ചിരുന്നു. ഇവിടെ 300 കടകൾ അടച്ചു. ദില്ലി എംയിസിലെ ഡോക്ടർമാർ അടക്കം 35 ആരോഗ്യ പ്രവർത്തകരെ നിരീക്ഷണത്തിലാക്കി. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലാണ് സംഭവം. ഇവിടെ ഒരു നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി. ദില്ലിയിലെ ബി.ജെ.ആർ.എം ആശുപത്രി അടച്ചു. പതിനാല് ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് നടപടി. 

11:13 AM IST

ബ്രിട്ടനിലെ രോഗിയെ പ്രത്യേകാനുമതി പ്രകാരം എത്തിച്ചു

ബ്രിട്ടനിൽ ചികിത്സയിൽ ആയിരുന്ന അർബുദ രോഗിയെ എയർ ആംബുലൻസിൽ കോഴിക്കോട് എത്തിച്ചു. തലശ്ശേരി സ്വദേശി പ്രസാദ് ദാസിനെ ആണ് കേന്ദ്ര വ്യോമയാന, ആഭ്യന്തര മന്ത്രാലയങ്ങളുടെ പ്രത്യേക അനുമതിയോടെ എത്തിച്ചത്. ഇദ്ദേഹത്തെ കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചു.

11:12 AM IST

ജീവനക്കാരുടെ ശമ്പളം പിടിക്കൽ സർക്കാർ ഉത്തരവ് ഇറങ്ങി

6 ദിവസത്തെ ശമ്പളം 5 മാസം പിടിക്കും. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയാണ് ശമ്പളം പിടിക്കുന്നത്. ഒരു മാസത്തെ ശമ്പളം ഇതിനകം സംഭാവന ചെയ്തവർക്ക് ഉത്തരവ് ബാധകമല്ല. ഇരുപതിനായിരം  രൂപയിൽ താഴെ ശമ്പളമുള്ളവരെ ഒഴിവാക്കി. ശമ്പളം പിടിക്കുന്നത് ഗുരുതര സാമ്പത്തിക പ്രതിസന്ധി കാരണമെന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ പണം തിരികെ നൽകാമെന്ന് ഉത്തരവിലില്ല. ഇതിനെതിരെ ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കും എന്ന് എൻജിഒ അസോസിയേഷൻ.

11:09 AM IST

കുട്ടിയുടെ അച്ഛനമ്മമാരുടെ ഫലം ഇന്ന് വൈകിട്ട്; ഡോക്ടർമാർ നിരീക്ഷണത്തിൽ

നാല് മാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണകാരണം ഹൃദയാഘാതമാണെന്നാണ് സൂചന. കുട്ടിയുടെ അച്ഛനമ്മമാർക്ക് രോഗലക്ഷണങ്ങളില്ല. പരിശോധനാഫലം ഇന്ന് വൈകിട്ടേ വരൂ. കുഞ്ഞിനെ മഞ്ചേരി ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും ആദ്യഘട്ടത്തിൽ ചികിത്സിച്ച ഡോക്ടർമാരെയും നഴ്സുമാരെയും നിരീക്ഷണത്തിലാക്കി. 

9:46 AM IST

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം - സമയം മാറ്റി

മുഖ്യമന്ത്രിയുടെ പതിവ് വാർത്ത സമ്മേളനം ഇന്ന് മുതൽ അഞ്ചു മണിക്ക്. റംസാൻ നോമ്പ് കണക്കിൽ എടുത്താണ് തീരുമാനം. 

9:46 AM IST

രാജ്യത്ത് കൊവിഡ് കേസുകൾ 23,000 കടന്നു

രാജ്യത്ത് 23077 ആയി കൊവിഡ് ബാധിതർ. മരണം 700 കടന്നു. 4749 പേർക്ക് രോഗം ഭേദമായി. രോഗബാധിതരിൽ മുന്നിൽ മഹാരാഷ്ട്ര. മഹാരാഷ്ട്രയിൽ 6430 രോഗബാധിതരാണുള്ളത്. രണ്ടാം സ്ഥാനം ഗുജറാത്തിനാണ്. ഗുജറാത്തിൽ 2624 രോഗബാധിതരുണ്ട്. 

9:46 AM IST

പത്തനംതിട്ടയ്ക്ക് ആശ്വാസം

പത്തനംതിട്ടയിൽ 47 ദിവസമായി ആശുപത്രിയിലായിരുന്ന 62 കാരിയുടെ തുടർച്ചയായ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്. ഇരുപത്തി രണ്ടാമത്തെ ഫലമാണ് നെഗറ്റീവ് ആയത്. ചികിത്സയിലായിരുന്ന മറ്റൊരാളുടെയും രണ്ടാമത്തെ ഫലവും നെഗറ്റീവ്.

9:46 AM IST

ആശുപത്രികളിൽ മൊബൈൽ ഉപയോഗം വിലക്കി പശ്ചിമബംഗാൾ

കൊവിഡ് ആശുപത്രികളിൽ മൊബൈൽ ഫോൺ ഉപയോഗം പൂർണ്ണമായി നിരോധിച്ച് പശ്ചിമ ബംഗാൾ സർക്കാർ. മൊബൈൽ ഉപയോഗിക്കുന്നത് വൈറസ് ബാധ വ്യാപിക്കാൻ സാധ്യത കൂട്ടുമെന്ന് വിശദീകരണം. കൊവിഡ് ഡ്യൂട്ടിയിലുള്ള ജീവനക്കാർക്കും ബാധകം. ആശുപത്രികളിലെ പ്രശ്നങ്ങൾ പുറത്തു വരാതെയിരിക്കാനുള്ള ശ്രമമെന്ന് പ്രതിപക്ഷം. 

9:46 AM IST

യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചു

യുഎഇയില്‍ കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ദുബായിയില്‍ പൊലിസ് ഡിപ്പാര്‍ട്ടുമെന്‍റിലെ ജിവനക്കാരനായ തൃശൂര്‍ ചേറ്റുവ ചിന്നക്കല്‍ കുറുപ്പത്ത് ഷംസുദ്ധീന്‍ [65] ആണ് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. 48 വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുകയായിരുന്നു. വിരമിക്കാനിരിക്കെയാണ് കൊവിഡ് പിടിപെട്ടത്.

9:46 AM IST

മോദി - നിർമലാ സീതാരാമൻ കൂടിക്കാഴ്ച ഇന്ന്

രണ്ടാം സാമ്പത്തിക പാക്കേജിന് അന്തിമരൂപം നൽകാൻ മോദിയെ ഇന്ന് ധനമന്ത്രി കാണാനിരിക്കെ, ഉത്തേജന പാക്കേജ് അനിവാര്യമെന്ന് സാമ്പത്തിക ഉപദേശക കൗൺസിൽ. ധനമന്ത്രാലയം നടപടി എടുക്കണമെന്ന് കൗൺസിൽ ശുപാർശ.

 

9:46 AM IST

കേരളത്തിൽ ആദ്യത്തെ കൊവിഡ് ശിശുമരണം

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. രാവിലെ എട്ട് മണിയോടെയാണ് മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുഞ്ഞ്. 

9:45 AM IST

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 27 ലക്ഷം പിന്നിട്ടു

ആഫ്രിക്കയിലും, തെക്കേ അമേരിക്കയിലും വൈറസിന്‍റെ പ്രഭാവം ഇനിയും ഏറെ നാൾ തുടരുമെന്ന് ലോകാരോഗ്യ സംഘടന. അതേസമയം ലോകത്ത് കൊവി‍ഡ് ബാധിതതരുടെ എണ്ണം 27 ലക്ഷം പിന്നിട്ടു. മരണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. കൊവിഡ് ഭേദമായ യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉടൻ തിരികെ ഓഫീസിലേക്ക് മടങ്ങും. 

9:30 AM IST

അമേരിക്കയിൽ ഉണ്ടായത് വൻ തൊഴിൽ നഷ്ടം

കൊവിഡ് ബാധിച്ചതിന് ശേഷം അമേരിക്കയിൽ 2.6 കോടി ആളുകൾകൾക്ക് തൊഴിൽ നഷ്ടമായെന്ന് കണക്കുകൾ. ആറിൽ ഒരാൾക്ക് കൊവിഡ് കാരണം തൊഴിൽ നഷ്ടമായി. ഇതിനിടെ ചികിത്സ സംബന്ധിച്ച് ട്രംപ് വീണ്ടും വിവാദം സൃഷ്ടിക്കുകയാണ്. പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് മുന്നോട്ടുവച്ച ക്ലോറോക്വീൻ ചികിത്സക്കെതിരെ നിലപാടെടുത്ത വാക്സിൻ കണ്ടുപിടിക്കാൻ നിയോഗിച്ച സമിതിയിലെ തലവനെ നീക്കി.

9:30 AM IST

കൊവിഡിൽ വിറങ്ങലിച്ച് അമേരിക്ക

അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം 9 ലക്ഷത്തിലേക്ക് അടുക്കുന്നു. മരണസംഖ്യ അമ്പതിനായിരത്തിന് അടുത്തെത്തി. സാമ്പത്തിക പ്രതിസന്ധി നേരിടാൻ 484 ബില്യണ്‍ ഡോളറിന്‍റെ വൻ സാമ്പത്തിക പാക്കേജ് ജനപ്രതിനിധി സഭ പാസ്സാക്കിയിട്ടുണ്ട്. 

US COVID-19 deaths exceed 7,000, passing grim milestone

9:30 AM IST

കൊച്ചിയിൽ ഡ്രോൺ ഉപയോഗിച്ച് ഹോട്ട് സ്പോട്ടുകളിൽ പരിശോധന

കൊച്ചിയിൽ ഹോട്സ്പോട്ടുകളിൽ ഡ്രോൺ ഉപയോഗിച്ച് പോലീസ് പരിശോധന. കനത്ത സുരക്ഷയാണ് അതിർത്തികളിൽ ഉള്ളത്. കൊച്ചിയിൽ ഭാഗിക ഇളവുകൾ നൽകിയെങ്കിലും ഹോട്ട്സ്പോട്ടുകളിൽ ഇതുണ്ടാകില്ലെന്നും പൊലീസ്.

Irked by drone surveillance, man barges into police station with knife

9:30 AM IST

ഇൻഫോപാർക്കിന് ഭാഗികമായി തുറന്ന് പ്രവർത്തിക്കാം

ഓറഞ്ച് വിഭാഗത്തിൽ ഉൾപ്പെട്ടതോടെ കൊച്ചിയിലെ ഏതാനും വ്യവസായ മേഖലകൾ ഭാഗികമായി പ്രവർത്തനം തുറക്കും. കൊച്ചിയിലെ ഇൻഫോ പാർക്ക് ഇന്ന് തുറക്കും. 50 ശതമാനം ജീവനക്കാരുമായി പ്രവർത്തനം തുടങ്ങാനാണ് അനുമതി.

Infopark Kochi - 10 Years of success with more than 200 Companies ...

9:23 AM IST

ഓറഞ്ച് സോണിൽ ഇന്ന് ഇളവുകൾ എന്തൊക്കെ?

പ്രധാന ഇളവുകള്‍

  • റെഡ് സോണും ഹോട് സ്‌പോട്ടും അല്ലാത്ത സ്ഥലങ്ങളില്‍ ജോഗിങ് അനുമതി. സാമൂഹ്യ അകലം പാലിക്കണം മാസ്‌കും. 
  • റെഡ്‌സോണ്‍, ഹോട്‌സ്‌പോട്ട് ഒഴികെയുള്ള സ്ഥലങ്ങളില്‍ ഒറ്റ-ഇരട്ട അക്ക നിയന്ത്രണത്തോടെ മാത്രം വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങാം
  • ആരാധനലയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉള്ള നിയന്ത്രണങ്ങള്‍ തുടരും.
  • സംസ്‌കാര ചടങ്ങുകള്‍ക്ക് 20 പേര് മാത്രം. 
  • എ&ബി വിഭാഗത്തിലെ 50% സര്‍ക്കാര്‍ ജീവനക്കാര്‍  ഹാജരാക്കണം.
  • സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമീപ ജില്ലകളിലേക്ക് ജോലി ആവശ്യത്തിനായി യാത്ര ചെയ്യാം. ഇതിന് ഐഡി കാര്‍ഡ് നിര്‍ബന്ധം

10:33 PM IST:

സ്പ്രിംക്ലര്‍ കമ്പനിയുമായുള്ള കരാർ റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ വേണമെന്ന ആവശ്യം ഹൈക്കോടതി നിരാകരിച്ച സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് പരാതി  പിൻവലിച്ച് ജനങ്ങളോട് മാപ്പു പറയണമെന്ന് നിയമമന്ത്രി എ കെ ബാലന്‍. കോടതി ഉത്തരവ് സര്‍ക്കാരിന് അനുകൂലമാണ്. പ്രതിപക്ഷ നേതാവ് ഇതിനെ സ്വാഗതം ചെയ്തത്, കളരിയിൽ തോറ്റ ചില അഭ്യാസികൾ ഇത് പൂഴിക്കടകൻ അടിയാണെന്നു പറയുന്നതിന് തുല്യമാണെന്നും ബാലന്‍ പറഞ്ഞു

10:32 PM IST:

കുവൈത്തിൽ കൊവിഡ് 19 വർദ്ധിക്കുന്നു. പുതുതായി 215 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 85 പേർ ഇന്ത്യക്കാരാണ്. അസുഖബാധിതനായ ഒരാൾ കൂടി മരിച്ചതോടെ കുവൈത്തിൽ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 15 ആയി.

9:40 PM IST:

യുഎഇയിൽ ഇന്ന് എട്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 64 ആയി ഉയർന്നു. 525 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. മൊത്തം രോഗബാധിതരുടെ എണ്ണം 9281 ആയിട്ടുണ്ട്. അതേസമയം 123 പേർക്ക് ഇന്ന് രോഗം ഭേദമായി. രോഗവിമുക്തി നേടിയവർ ഇപ്പോൾ 1760 ആയി. 32,000 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് പുതിയ കേസുകൾ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

9:21 PM IST:

ഗുജറാത്തില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ കൊവിഡ് ബാധിച്ചുണ്ടായത് 15 മരണം. 191 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2815 ആയും മരണം 127 ആയും ഉയര്‍ന്നു. 

9:17 PM IST:

ദില്ലിയിൽ കൊവിഡ് കേസുകൾ 2500 കടന്നു. ഇരുവരെ 2514 കേസുകളാണ് സ്ഥിരീകരിച്ചത്. ഇന്ന് 138 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.  മൂന്ന് പേര്‍ മരിച്ചു. ഇതോടെ ദില്ലിയില്‍ മാത്രം കൊവിഡ് മരണം 53 ആയി. 

9:03 PM IST:

മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 179 പേർക്കെതിരെ തിരുവനന്തപുരം നഗരത്തിൽ പൊലീസ് കേസെടുത്തു. 

 

9:02 PM IST:

ഇടുക്കിയിലെയും കോട്ടയത്തേയും മൂന്ന് പഞ്ചായത്തുകൾ പുതിയതായി ഹോട്ട് സ്പോട്ട് പ്രദേശങ്ങളിലുള്‍പ്പെടുത്തി. ഇടക്കി ജില്ലയിലുള്‍പ്പെടുന്ന വാഴത്തോപ്പ്, നെടുങ്കണ്ടം ഏലപ്പാറ എന്നീ പ്രദേശങ്ങളും കോട്ടയം ജില്ലയിലെ വിജയപുരം, പനച്ചിക്കാട്, കോട്ടയം നഗരസഭ എന്നിവിടങ്ങളുമാണ് പുതിയതായി ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. 

8:45 PM IST:

ഇടുക്കിയിൽ തിങ്കളാഴ്ച മുതൽ വാഹനങ്ങൾക്ക് അക്ക നിയന്ത്രണമേര്‍പ്പെടുത്തി. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റ അക്കത്തിൽ അവസാനിക്കുന്ന വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന വാഹനങ്ങളും മാത്രമേ നിരത്തിലിറക്കാന്‍ പാടുള്ളൂ. ഞായർ ദിവസം നിയന്ത്രണമില്ല. എന്നാല്‍ ആവശ്യ സർവീസുകൾക്ക് നിയന്ത്രണം ബാധകമല്ല. 

7:51 PM IST:

അബ്കാരി ചട്ടം ഭേദഗതി ചെയ്തു. വെയർഹൗസിൽ നിന്നും ആവശ്യക്കാർക്ക് മദ്യം നൽകാൻ അനുവദിക്കുന്നതാണ് ഭേദഗതി. ഡോക്ടർമാരുടെ കുറിപ്പടിയോടെ വെയർഹൗസിൽ നിന്നും മദ്യം നൽകാമെന്ന ശുപാര്‍ശയിലാണ് ഭേദഗതി. കുറിപ്പടിയോടെ മദ്യം നൽകുന്നത് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഭേദഗതി വന്നുവെങ്കിലും വെയർഹൗസ് വഴി നൽകില്ലെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. 

7:33 PM IST:

തിരുവനന്തപുരം കോർപ്പറേഷനെ ഹോട്ട്സ്പോട്ട് പട്ടികയിൽ നിന്ന് ഒഴിവാക്കി. കോർപ്പറേഷനിലെ അമ്പലത്തഖ, കളിപ്പാകുളം വാർഡുകൾ മാത്രമാണ് ഇനി ഹോട്ട്സ്പോട്ടുകൾ. വർക്കലയെ ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്താൻ ജില്ലാ കളക്ടർ സംസ്ഥാന സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്.

7:17 PM IST:

സ്പ്രിംക്ലർ ഇടപാടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഇടക്കാല വിധിയോടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ നിരർത്ഥകമാണെന്ന് തെളിഞ്ഞതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്പ്രിംക്ലർ കരാർ റദ്ദാക്കാനോ സ്റ്റേ ചെയ്യാനോ കോടതി തയ്യാറായില്ല. ഈ സാഹചര്യത്തിൽ പ്രതിപക്ഷം തെറ്റായ പ്രചാരണങ്ങളിൽ നിന്നും പിൻവാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

7:11 PM IST:

ദില്ലിയിൽ ഇതുവരെ പരിശോധന നടത്തിയ 160 മാധ്യമ പ്രവർത്തകരുടെ കൊവിഡ് ഫലം നെഗറ്റീവ്. അതേസമയം 39 ശൂചീകരണ തൊഴിലാളികൾക്ക് കൊവിഡ് ബാധിച്ചു. നോർത്ത് ദില്ലി മുൻസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള ശൂചീകരണ തൊഴിലാളികൾക്കാണ് രോഗം സ്ഥീരീകരിച്ചത്

 

7:07 PM IST:

സ്പ്രിംക്ലർ ഇടപാടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഇടക്കാല വിധിയോടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ നിരർത്ഥകമാണെന്ന് തെളിഞ്ഞതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്പ്രിംക്ലർ കരാർ റദ്ദാക്കാനോ സ്റ്റേ ചെയ്യാനോ കോടതി തയ്യാറായില്ല. ഈ സാഹചര്യത്തിൽ പ്രതിപക്ഷം തെറ്റായ പ്രചാരണങ്ങളിൽ നിന്നും പിൻവാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

6:50 PM IST:

ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. തൃശ്ശൂര്‍ ചേറ്റുവ സ്വദേശി ഷംസുദ്ദീനും കുട്ടനാട് സ്വദേശി ജേക്കബ് തോമസുമാണ് ദുബായില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 46 വര്‍ഷമായി ദുബായി പോലീസിലെ മെക്കാനിക്കല്‍ മെയ്ന്‍റനന്‍സ് വിഭാഗം ജീവനക്കാരാനയാരുന്നു ഷംസുദ്ദീന്‍. ജേക്കബ് തോമസ് 20വര്‍ഷമായി പ്രവാസിയാണ്.  ഇതോടെ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പതിനഞ്ചായി. 

6:48 PM IST:

തമിഴ്നാട്ടിൽ 72 പേർക്ക് കൂടി ഇന്ന് കൊവിഡ്  ബാധിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം1755 ആയി. ഇന്ന്മാത്രം രണ്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കോയമ്പത്തൂരിലും തെങ്കാശിയിലും രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. ഇതില്‍ 52 പേർ ചെന്നൈയില്‍ നിന്നുള്ളവരാണ്.  

6:20 PM IST:

എം ജി സർവകലാശാല കാമ്പസിലെ വിദ്യാർഥികൾ ഹോസ്റ്റലിലേക്ക് മടങ്ങിവരരുതെന്ന് രജിസ്ട്രാർ. മഹാത്മാഗാന്ധി സർവകലാശാല കാമ്പസിലെ പഠനവകുപ്പുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഹോസ്റ്റലുകളിലേക്ക് മടങ്ങിവരരുതെന്നും സർവകലാശാല അറിയിപ്പ് ലഭിക്കുമ്പോൾ മാത്രമേ എത്താവൂവെന്നും രജിസ്ട്രാർ അറിയിച്ചു. വാർഷിക അവധിക്കുശേഷം മെയ് 18 മുതൽ സർവകലാശാല പഠനവകുപ്പുകൾ തുറക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച് പിന്നീട് അറിയിപ്പ് നൽകും. 

6:16 PM IST:

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 23,452 ലേക്ക് ഉയര്‍ന്നു.  മരിച്ചവരുടെ എണ്ണം 724 ആയി. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 1752 പേർക്കുകൂടി പുതുതായി രോഗം ബാധിക്കുകയും 37 പേര്‍ മരിക്കുകയും ചെയ്തു. അതേ സമയം 4813 പേർക്ക് രോഗം ഭേദമായി. 
 

5:58 PM IST:

കോഴിക്കോട് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ച തമിഴ്നാട് സ്വദേശിയുമായി സമ്പർക്കം പുലർത്തിയ അഞ്ച് ഉദ്യോഗസ്ഥർ ഹൗസ് ക്വാറന്റൈനിൽ. രണ്ട് പൊലീസ് ഉദ്യോഗസ്ഥരും രണ്ട് റവന്യൂ ഉദ്യോസ്ഥരുമുള്‍പ്പെടെ ക്വാറന്‍റീനില്‍ പ്രവേശിച്ചു. 
 

5:42 PM IST:

സ്പ്രിംക്ലറില്‍ കോടതി പരാമർശം അല്ല ഉത്തരവ് ആണ് പ്രധാനം. കൂടുതൽ പ്രതികരണം ഉത്തരവ് പകർപ്പ് കിട്ടിയ ശേഷം നടത്തുമെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷത്തിന്റെ ആവശ്യം കരാർ റദ്ദാക്കണമെന്നും സ്റ്റേ ചെയ്യണമെന്നുമായിരുന്നു. എന്നാല്‍ കരാറുമായി മുന്നോട്ട് പോകാൻ കോടതി സർക്കാരിനോട് പറഞ്ഞു. ആ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകും. ഡാറ്റാ സുരക്ഷയുടെ കാര്യത്തിൽ സർക്കാർ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അക്കാര്യം സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു. ഡാറ്റാ സുരക്ഷക്ക് മുന്തിയ പരിഗണന നല്‍കുന്നു. അക്കാര്യത്തിൽ വീഴ്ചയുണ്ടാകില്ല. 
 

5:28 PM IST:

ജീവൻ രക്ഷാ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കും. ഡയാലിസിസ് രോഗികള്‍ക്ക് ഒള്‍പ്പെടെ മരുന്ന് എത്തിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാണ് മരുന്ന് ലഭ്യത ഉറപ്പാക്കുകയെന്ന് മുഖ്യമന്ത്രി

5:23 PM IST:

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി തമിഴ്നടൻ വിജയ് പത്ത് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 

 

5:21 PM IST:

കൊവിഡിനെതിരായ പ്രതിരോധത്തിൽ കുടുംബശ്രീ അംഗങ്ങളും തപാല്‍ വകുപ്പിലെ ജീവനക്കാരും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതായി മുഖ്യമന്ത്രി പിണറായി. സഹായഹസ്ത പദ്ധതി പ്രകാരം 2000 കോടി വായ്പ കുടുംബശ്രീയിലൂടെ നടപ്പാക്കും. 32 ലക്ഷം കുടുംബങ്ങളിലേക്ക് ഈ വായ്പ എത്തും. 75 ശതമാനം കമ്യൂണിറ്റി കിച്ചണുകൾ കുടുംബശ്രീയാണ് നടത്തുന്നത്. ഇവ ജനകീയ ഹോട്ടലുകളായി മാറുകയാണ്.. 22 ലക്ഷം മാസ്കുകളും സാനിറ്റൈസറും ഇവര്‍ നിർമ്മിച്ചു. തപാല്‍ വകുപ്പിന്‍റേതും മികച്ച പ്രവര്‍ത്തനങ്ങളാണ്. സഞ്ചരിക്കുന്ന തപാൽ ഓഫീസുകൾ ക്ഷേമപെന്‍ഷന്‍ വീടുകളിലെത്തിച്ചു.
 

5:14 PM IST:

ഗൾഫിൽ മരിച്ചവരുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ സഹായിക്കണം എന്നാവശ്യപ്പെട്ട് പ്രധാന മന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് രോഗമല്ലാതെ മരിക്കുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ എംബസികൾക്ക് നിർദ്ദേശം നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു. മൃതദേഹം നാട്ടിലെത്തിക്കാൻ തടസം നേരിടുന്നതായി ജിസിസി രാജ്യങ്ങളിൽ നിന്ന് ധാരാളം പരാതി ലഭിച്ചു. അന്താരാഷ്ട്ര വിമാനങ്ങൾ ഇല്ലാത്തത് ഗൾഫ് മലയാളികളെ മാനസിക പ്രയാസത്തിലാക്കിയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള അപേക്ഷ പരിഗണിക്കാൻ ഇന്ത്യൻ എംബസികളുടെ ക്ലിയറൻസ് വേണം. ഇവർ ദില്ലിയിലെ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് എൻഒസി ആവശ്യപ്പെടുന്നു.

5:10 PM IST:

കുടകിൽ നിന്ന് കാട്ടിലൂടെ അതിർത്തി കടന്ന എട്ട് പേരെ കൊറോണ കെയർ സെന്ററിലാക്കി. 57 പേര്‍ കുടകിൽ നിന്ന് നടന്ന് അതിർത്തി കടന്നു.
ഇത് ഇനിയും സംസ്ഥാന അതിർത്തികളിൽ നടക്കാൻ സാധ്യതയുണ്ട്. അതിനാലാണ് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടത്. അതിർത്തി പങ്കിടുന്ന ജില്ലകളിൽ പരിശോഘനയും ജാഗ്രതയും കര്‍ശനമാക്കും 

5:07 PM IST:

സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് നാല് മാസം പ്രായം കുഞ്ഞ് മരിച്ചു. 3 പേര്‍ക്ക് രോഗം ഇന്ന് സ്ഥിരീകരിച്ചു.  മൂന്ന്പേരും കാസര്‍കോട് ജില്ലക്കാരാണ്. സമ്പര്‍ക്കം മൂലമാണ് മൂന്ന് പേര്‍ക്കും രോഗം ബാധിച്ചത്. 15 പേർക്ക് നെഗറ്റീവുമാണ്. ഇതുവരെ 450 പേർക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. അതിൽ 116 പേർ ഇപ്പോൾ ചികിത്സയിലാണ്. 21725 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 21241 പേർ വീടുകളിലും 452 പേർ ആശുപത്രിയിലുമാണ്. 144 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 21941 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 21830 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. 

4:54 PM IST:

കുട്ടനാട് സ്വദേശി കൊവിഡ് ബാധിച്ച് ദുബായിൽ  മരിച്ചു. രാമങ്കരി പഞ്ചായത്ത് വേഴപ്ര നെല്ലുവേലി ജേക്കബ് തോമസ് (ചാച്ചപ്പൻ-49) ആണ് മരിച്ചത്. 
കഴിഞ്ഞ ഒരാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 20 വർഷമായി വിദേശത്തായിരുന്ന ജേക്കബ് നിലവിൽ ദുബായിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറാണ്. ശവസംസ്‌കാരം കൊവിഡ് പ്രോട്ടോകോൾ പ്രകാരം ദുബായിൽ തന്നെ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

4:48 PM IST:

കോഴിക്കോട് വടകരയിൽ സപ്ലൈകോ കിറ്റുകൾ സിപിഎം ഏരിയാ കമ്മിറ്റി ഓഫിസിൽ. എടോടിയിലെ കേളു വേട്ടൻ സ്മാരക മന്ദിരത്തിലാണ് റേഷൻകട വഴി വിതരണം ചെയ്യാനുള്ള കിറ്റുകൾ സൂക്ഷിച്ചത്. മുനിസിപ്പൽ ഭാരവാഹികൾ നിർദ്ദേശിച്ചത് അനുസരിച്ചാണ് പാർട്ടി ഓഫീസിൽ സൂക്ഷിച്ചതെന്ന് സപ്ലൈകോ  ഡിപ്പോ മാനേജർ പ്രതികരിച്ചു. 
 

4:34 PM IST:

സ്പ്രിംക്ലറിലെ കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ അതിവഗൗരവതരം എന്ന് കോടതി കണ്ടെത്തി. ഡേറ്റ സുരക്ഷിതത്വം, വ്യക്തിയുടെ സമ്മതം, സർക്കാർ ചിഹ്നം ഉപയോഗിക്കൽ, വിവരങ്ങളുടെ രഹസ്യാത്മകത, ഡേറ്റ കൈമാറ്റം എന്നിങ്ങനെ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളാണ് കോടതി പറഞ്ഞത്.  മാന്യത ഉണ്ടെങ്കിൽ സർക്കാർ കരാർ റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

4:24 PM IST:

ലോക്ക്ഡൗൺ നിയമം ലംഘിച്ച ഹോട്ടലുകൾക്കെതിരെ ചാവക്കാട് പൊലീസ് കേസെടുത്തു. തിരുവത്ര, അഞ്ചങ്ങാടി, പാലുവായ് എന്നിവിടങ്ങളിൽ തുറന്ന് പ്രവർത്തിക്കുകയും ആളുകൾക്ക് ഭക്ഷണം വിളമ്പുകയും ചെയ്ത ഹോട്ടൽ ഉടമകൾക്കെതിരെയാണ് കേസ്. ലോക്ക് ഡൗണിനെ തുടർന്ന് പാർസൽ നൽകാൻ മാത്രമേ അനുമതിയുള്ളൂ. ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിച്ചതിനെ തുടർന്നാണ് കേസ് ചാർജ് ചെയ്തത്. 

4:09 PM IST:

കൊവിഡ് രോഗബാധയെ തുടർന്ന് കഴിഞ്ഞ നാൽപത്തിഅഞ്ച് ദിവസമായി ആശുപത്രിയിൽ കഴിഞ്ഞിരുന്ന അറുപത്തിരണ്ടുകാരി ഇന്ന് ആശുപത്രി വിട്ടു. ഇവരുടെ ആദ്യത്തെ 20 സ്രവപരിശോധനയിൽ 19 പ്രാവശ്യവും പോസറ്റീവ് ആയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതിനെ തുടർന്നാണ് ആശുപത്രി വിട്ടത്. പത്തനംതിട്ടയിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ച കുടുംബത്തിൽ നിന്നും സമ്പർക്കം വഴിയിണ് ഇവർക്ക് രോഗബാധ ഉണ്ടായത്. 

3:56 PM IST:

ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ പോലും കഴിയാത്ത സാഹചര്യം അങ്ങേയറ്റം വേദനാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊവിഡ് 19 മഹാമാരിമൂലം വലിയ തകര്‍ച്ചയും മാനസികവ്യഥയും നേരിടുന്ന പ്രവാസികള്‍ക്ക് ഇതു താങ്ങാവുന്നതിനും അപ്പുറമാണ്. കേന്ദ്രസര്‍ക്കാര്‍ ഇതിന് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
 

3:48 PM IST:

സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ റേഷൻ കിറ്റ് തട്ടിപ്പെന്ന് കേരള കോൺഗ്രസ് എം ജോസ് വിഭാഗം. 1000 രൂപയുടെ കിറ്റെന്ന് പറഞ്ഞിട്ട് 750 രൂപയുടെ സാധനങ്ങൾ പോലുമില്ലെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന ജന.സെക്രട്ടറി സ്റ്റീഫൻ ജോർജ്. 250 കോടി രൂപയുടെ അഴിമതിയാണ് നടന്നത്. ഭക്ഷ്യമന്ത്രിയെ മാറ്റി നിർത്തി അന്വേഷിക്കണമെന്നും സ്റ്റീഫൻ ജോർജ് ആവശ്യപ്പെട്ടു. 
 

3:13 PM IST:

ഹൈക്കോടതിയിലെ വാദങ്ങളുടെ തത്സമയവിവരങ്ങൾ വായിക്കാൻ ക്ലിക്ക് ചെയ്യുക:

Read more at: 'വിവരശേഖരണത്തിന് കേന്ദ്ര ഏജൻസിയുണ്ട്', സ്പ്രിംക്ളറിൽ കേരളത്തെ എതിർ‍ത്ത് കേന്ദ്രം

covid 19 centre opposes kerala in sprinkler data controversy plea arguments in kerala high court

3:03 PM IST:

തിരുവനന്തപുരം കിളിമാനൂരിൽ നിന്നും വീണ്ടും ലോറിയിൽ ആളെ രഹസ്യമായി കടത്താൻ ശ്രമം. തിരുനെൽവേലി സ്വദേശികളായ ദമ്പതികളെയും ലോറി ഡ്രൈവറെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇന്നലെയും രഹസ്യമായി തമിഴ്നാട് സ്വദേശിയെ കടത്താൻ ശ്രമിച്ചത് പൊലീസ് പിടികൂടിയിരുന്നു. 

2:44 PM IST:

തിരുവനന്തപുരം കോർപ്പറേഷൻ ഹോട്ട്സ്പോട്ട് ആയി തുടരും. അമ്പലത്തറ, കളിപ്പാങ്കുളം വാർഡുകൾ ഹോട്ട്സ്പോട്ടുകൾ. ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ. വർക്കല നിലവിൽ ഹോട്ട്സ്പോട്ട് അല്ല, രോഗിയുടെ കോണ്ടാക്ട് പരിശോധനയ്ക്ക് ശേഷം തീരുമാനമെന്ന് ജില്ലാ കളക്ടർ.

2:35 PM IST:

ഈരാറ്റുപേട്ടയില്‍ 4 പേരെ ക്വാറന്‍റീനിലാക്കി.  ഇടുക്കിയില്‍ കോവിഡ് സ്ഥിരീകരിച്ച മൂലമറ്റം സ്വദേശി സഞ്ചരിച്ച വാഹനത്തില്‍ സഞ്ചരിച്ചവരാണ് ഈ നാലുപേരും. കടുവാമൂഴി സ്വദേശികളായ മൂന്നുപേരും മുട്ടംകവല സ്വദേശിയുമാണ് നിരീക്ഷണത്തിലുള്ളത്.

2:34 PM IST:

കോയമ്പത്തൂരിൽ 4 പൊലീസുകാർക്ക് കൊവിഡ്. ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കും കൊവിഡ്. പോത്തന്നൂർ, അണ്ണൂർ സ്റ്റേഷനിലെ പൊലീസുകാർക്കാണ്  കൊവിഡ് സ്ഥിരീകരിച്ചത്. റെഡ് സോൺ മേഖലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ്.

2:21 PM IST:

സിഐ അടക്കം കമ്പംമെട്ട് പോലീസ് സ്റ്റേഷനിലെ ആറു പോലീസ് ഉദ്യോഗസ്ഥരെ വീട്ടുനിരീക്ഷണത്തിലാക്കി. രോഗം സ്ഥിരീകരിച്ച പാലാ സ്വദേശിയായ വീട്ടമ്മയുമായി ഇവർ സമ്പർക്കം പുലർത്തിയിരുന്നു. 

2:20 PM IST:

കോയമ്പത്തൂർ തിരുപ്പൂർ ചെന്നൈ മധുര എന്നിവടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ. ഏപ്രിൽ 26 മുതൽ 29 വരെ അവശ്യസർവ്വീസുകൾക്കും വിലക്ക്. രോഗബാധിതർ കൂടുന്ന സാഹചര്യത്തിലാണ് നടപടി. 

2:19 PM IST:

കാസറകോട് ജില്ലയിൽ ഇന്ന് 5 പേർ കൊവിഡ് മുക്തരായി ആശുപത്രി വിട്ടു. കാസറഗോഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 3 പേരും 
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച 2 പേരും ആണ് ആശുപത്രി വിട്ടത്. 14 പേരാണ് ഇനി കാസറകോട് വിവിധ ആശുപത്രിയിൽ ആയി ചികിത്സയിൽ ഉള്ളത്. കേരളത്തിൽ ഏറ്റവും കൂടുതൽ രോഗികളെ പ്രവേശിപ്പിച്ച കാസറകോട് ജനറൽ ആശുപത്രിയിൽ ഇനി ചികിത്സയിൽ ഉള്ളത് ഒരാൾ മാത്രം.

2:18 PM IST:

സംസ്ഥാനത്തെ സെൻട്രൽ ജയിലുകളിൽ ശിക്ഷ കാലാവധിയുടെ മൂന്നിൽ രണ്ട് പൂർത്തിയാക്കിയ 99 തടവുകാരെ വിട്ടയച്ചു. പരമാവധി 10 വർഷം വരെ ശിക്ഷ ലഭിച്ചവരെയാണ് ഇളവ് നൽകി വിട്ടയച്ചത്. 

2:17 PM IST:

ബെംഗളൂരുവിൽ ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച കേസിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ച അഞ്ച് പേർക്ക് കൊവിഡ്. രാമനഗരയിലെ ജയിലിലടച്ച 121 പേരിൽ അഞ്ച് പേർക്കാണ് രോഗം. ബാക്കിയുള്ളവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 

2:16 PM IST:

പാർട്ടി ഓഫിസുകളിൽ റേഷൻ കിറ്റുകൾ സൂക്ഷിച്ചത് അന്വേഷിക്കും. എത് സാഹചര്യത്തിലായാലും പാർട്ടി ഓഫിസിൽ കിറ്റുകൾ സൂക്ഷിച്ചത് അംഗീകരിക്കാനാകാത്തത്. നിർദേശം നൽകിയത് സ്കൂളുകളിലോ ഓഡിറ്റോറിയങ്ങളിലോ സൂക്ഷിക്കാനാണ്. ഏത് സാഹചര്യത്തിലാണ് കിറ്റുകൾ പാർട്ടി ഓഫിസിൽ എത്തിയതെന്ന് അന്വേഷിക്കുമെന്നും ഭക്ഷ്യമന്ത്രി പി.തിലോത്തമൻ. 

2:15 PM IST:

കൊവിഡിനെ നേരിടാനുള്ള രണ്ടാം സാമ്പത്തിക പാക്കേജ് വൈകിയേക്കും. ധനമന്ത്രിയും പ്രധാനമന്ത്രിയുമായുള്ള ചർച്ച മാറ്റിവച്ചു.

2:14 PM IST:

ദില്ലിയിൽ നോർത്ത് മുനിസിപ്പൽ കോർപ്പറേഷനിലെ 39 ശുചീകരണ തൊഴിലാളികളെ നിരീക്ഷണത്തിലാക്കി. കൊവിഡ് ബാധിതനായ വ്യക്തിയുമായി തൊഴിലാളികളിൽ ഒരാൾ സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് നടപടി. 

2:13 PM IST:

തബ്‌ലീഗ് സമ്മേളനത്തിൽ പോയി വന്ന ശേഷം രോഗം സ്ഥിരീകരിച്ച യുവാവാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 21 വയസ്സായിരുന്നു. ഇനി കൊല്ലത്ത് ആറ് പേർ ചികിത്സയിലുണ്ട്. 

1:54 PM IST:

കാസറകോട് കുമ്പള പഞ്ചായത്തിനെയും ഹോട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. മൊഗ്രാൽപുത്തൂർ, ചെങ്ങള, ചെംനാട്, കാസർകോട് മുൻസിപ്പാലിറ്റി, മൂളിയാർ പഞ്ചായത്ത്, കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി, മധൂർ പഞ്ചായത്ത്, കുമ്പള എന്നിവയാണ് കാസർകോട്ടെ ഹോട്ട്സ്പോട്ടുകൾ. കാസറകോട് ജില്ലയിൽ ഹോട്ട്സ്പോട്ടിന് പുറത്തുള്ള അക്ഷയ കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി. എസി ഇടാൻ പാടില്ല. ഒരേ സമയം ഒരാൾ മാത്രം അകത്ത് കയറാൻ പാടുള്ളൂ. രാവിലെ 11 മുതൽ വൈകീട്ട് 5 വരെയാകും പ്രവർത്തന സമയം.

1:50 PM IST:

കൊവിഡ് 19 ചികിത്സയ്ക്കായി പ്ലാസ്മാ തെറാപ്പി വ്യാപകം ആക്കാൻ ദില്ലി സർക്കാർ ഒരുങ്ങുന്നു. ഇത് വരെ ദില്ലിയിൽ നാലു രോഗികൾക്ക് പ്ലാസ്മ തെറാപ്പി നടത്തി. രണ്ടു പേർക്ക് രോഗം ഭേദമായി. ലഭിക്കുന്നത് മികച്ച പ്രതികരണമെന്ന് കെജ്‍രിവാൾ. 

1:44 PM IST:

പെരിയാറിലെ മാലിന്യ നിക്ഷേപം കണ്ടെത്താൻ 16 ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്നു പൊല്യൂഷൻ കൺട്രോൾ ബോർഡ്‌. വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു പരിശോധനയ്ക് അയച്ചു. മാലിന്യ നിക്ഷേപം തടയാൻ നടിപടി ഉണ്ടാകും. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ ആണ് നിലപാട് അറിയിച്ചത്. ഹർജി പിന്നീട് പരിഗണിക്കുന്നതിനായി മാറ്റി. 

1:43 PM IST:

സ്പ്രിംക്ളർ ഇടപാട് കേന്ദ്ര ഏജൻസി തന്നെ അന്വേഷിക്കണം. പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസവും ആശയക്കുഴപ്പവുമില്ലെന്ന് എം.ടി രമേശ്. നേരത്തേ വിജിലൻസ് അന്വേഷണം വേണമെന്നായിരുന്നു ബിജെപി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രന്‍റെ നിലപാട്. 

1:39 PM IST:

തമിഴ്നാട്ടിൽ സർക്കാർ ഡോക്ടർമാർ നേരിടുന്ന പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. തെറ്റായ വാർത്ത പ്രചരിപ്പിച്ചുവെന്ന പേരിലാണ് കേസ്.സിംപ്ലിസിറ്റി എന്ന ന്യൂസ് പോർട്ടലിലെ മൂന്ന് മാധ്യമ പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിൽ ഡോക്ടർമാർക്ക് സുരക്ഷാ ഉപകരണങ്ങൾ ഇല്ലാത്തതിനെക്കുറിച്ചും സാമൂഹിക അകലം പാലിക്കാതെയുള്ള മന്ത്രിമാരുടെ ഉദ്ഘാടനത്തെക്കുറിച്ചും ഈ ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തിരുന്നു. 

1:40 PM IST:

കോടതികളുടെ വേനൽക്കാല അവധികൾ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ലോക്ക് ഡൗൺ കഴിഞ്ഞ ശേഷം ഹർജി പരിഗണിക്കാം എന്ന് ഹൈക്കോടതി. കേസ് മെയ്‌ അഞ്ചിലേക്ക് മാറ്റി. 

അതേസമയം, വക്കീൽ ഓഫീസുകൾ തുറക്കാൻ ആകില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ നൽകിയ ഹർജിയിലാണ് കേന്ദ്രം നിലപാടറിയിച്ചത്. കേന്ദ്ര സർക്കാർ പറയുന്ന ഇളവ് മാത്രമെ നൽകാനാകൂ എന്ന് കേരളവും പറഞ്ഞു.

11:23 AM IST:

കൊവിഡ് ഒരു പുതിയ പാഠവും സന്ദേശവും എന്ന് മോദി. പഞ്ചായത്തീരാജ് ദിനത്തിൽ രാജ്യമെമ്പാടുമുള്ള തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങളുമായി മോദി സംസാരിക്കുന്നു.

തത്സമയസംപ്രേഷണം:

11:18 AM IST:

ഗുജറാത്തിലെ അഹമ്മദാബാദിൽ മലയാളി പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ്. തൃശ്ശൂർ സ്വദേശിയായ എസിപിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഹമ്മദാബാദിൽ സ്ഥിരതാമസമാക്കിയ കുടുംബമാണ് ഇവരുടേത്. 

11:17 AM IST:

ദില്ലിയിലെ ആസാദ് പൂർ മാർക്കറ്റിൽ രണ്ട് കച്ചവടക്കാർക്ക് കൂടി കൊവിഡ്. ഇവിടെ നേരത്തെ ഒരാൾ മരിച്ചിരുന്നു. ഇവിടെ 300 കടകൾ അടച്ചു. ദില്ലി എംയിസിലെ ഡോക്ടർമാർ അടക്കം 35 ആരോഗ്യ പ്രവർത്തകരെ നിരീക്ഷണത്തിലാക്കി. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലാണ് സംഭവം. ഇവിടെ ഒരു നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി. ദില്ലിയിലെ ബി.ജെ.ആർ.എം ആശുപത്രി അടച്ചു. പതിനാല് ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് നടപടി. 

11:14 AM IST:

ബ്രിട്ടനിൽ ചികിത്സയിൽ ആയിരുന്ന അർബുദ രോഗിയെ എയർ ആംബുലൻസിൽ കോഴിക്കോട് എത്തിച്ചു. തലശ്ശേരി സ്വദേശി പ്രസാദ് ദാസിനെ ആണ് കേന്ദ്ര വ്യോമയാന, ആഭ്യന്തര മന്ത്രാലയങ്ങളുടെ പ്രത്യേക അനുമതിയോടെ എത്തിച്ചത്. ഇദ്ദേഹത്തെ കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചു.

11:19 AM IST:

6 ദിവസത്തെ ശമ്പളം 5 മാസം പിടിക്കും. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയാണ് ശമ്പളം പിടിക്കുന്നത്. ഒരു മാസത്തെ ശമ്പളം ഇതിനകം സംഭാവന ചെയ്തവർക്ക് ഉത്തരവ് ബാധകമല്ല. ഇരുപതിനായിരം  രൂപയിൽ താഴെ ശമ്പളമുള്ളവരെ ഒഴിവാക്കി. ശമ്പളം പിടിക്കുന്നത് ഗുരുതര സാമ്പത്തിക പ്രതിസന്ധി കാരണമെന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ പണം തിരികെ നൽകാമെന്ന് ഉത്തരവിലില്ല. ഇതിനെതിരെ ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കും എന്ന് എൻജിഒ അസോസിയേഷൻ.

11:11 AM IST:

നാല് മാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണകാരണം ഹൃദയാഘാതമാണെന്നാണ് സൂചന. കുട്ടിയുടെ അച്ഛനമ്മമാർക്ക് രോഗലക്ഷണങ്ങളില്ല. പരിശോധനാഫലം ഇന്ന് വൈകിട്ടേ വരൂ. കുഞ്ഞിനെ മഞ്ചേരി ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും ആദ്യഘട്ടത്തിൽ ചികിത്സിച്ച ഡോക്ടർമാരെയും നഴ്സുമാരെയും നിരീക്ഷണത്തിലാക്കി. 

10:00 AM IST:

മുഖ്യമന്ത്രിയുടെ പതിവ് വാർത്ത സമ്മേളനം ഇന്ന് മുതൽ അഞ്ചു മണിക്ക്. റംസാൻ നോമ്പ് കണക്കിൽ എടുത്താണ് തീരുമാനം. 

9:59 AM IST:

രാജ്യത്ത് 23077 ആയി കൊവിഡ് ബാധിതർ. മരണം 700 കടന്നു. 4749 പേർക്ക് രോഗം ഭേദമായി. രോഗബാധിതരിൽ മുന്നിൽ മഹാരാഷ്ട്ര. മഹാരാഷ്ട്രയിൽ 6430 രോഗബാധിതരാണുള്ളത്. രണ്ടാം സ്ഥാനം ഗുജറാത്തിനാണ്. ഗുജറാത്തിൽ 2624 രോഗബാധിതരുണ്ട്. 

9:56 AM IST:

പത്തനംതിട്ടയിൽ 47 ദിവസമായി ആശുപത്രിയിലായിരുന്ന 62 കാരിയുടെ തുടർച്ചയായ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്. ഇരുപത്തി രണ്ടാമത്തെ ഫലമാണ് നെഗറ്റീവ് ആയത്. ചികിത്സയിലായിരുന്ന മറ്റൊരാളുടെയും രണ്ടാമത്തെ ഫലവും നെഗറ്റീവ്.

9:55 AM IST:

കൊവിഡ് ആശുപത്രികളിൽ മൊബൈൽ ഫോൺ ഉപയോഗം പൂർണ്ണമായി നിരോധിച്ച് പശ്ചിമ ബംഗാൾ സർക്കാർ. മൊബൈൽ ഉപയോഗിക്കുന്നത് വൈറസ് ബാധ വ്യാപിക്കാൻ സാധ്യത കൂട്ടുമെന്ന് വിശദീകരണം. കൊവിഡ് ഡ്യൂട്ടിയിലുള്ള ജീവനക്കാർക്കും ബാധകം. ആശുപത്രികളിലെ പ്രശ്നങ്ങൾ പുറത്തു വരാതെയിരിക്കാനുള്ള ശ്രമമെന്ന് പ്രതിപക്ഷം. 

9:55 AM IST:

യുഎഇയില്‍ കോവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ദുബായിയില്‍ പൊലിസ് ഡിപ്പാര്‍ട്ടുമെന്‍റിലെ ജിവനക്കാരനായ തൃശൂര്‍ ചേറ്റുവ ചിന്നക്കല്‍ കുറുപ്പത്ത് ഷംസുദ്ധീന്‍ [65] ആണ് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. 48 വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുകയായിരുന്നു. വിരമിക്കാനിരിക്കെയാണ് കൊവിഡ് പിടിപെട്ടത്.

9:50 AM IST:

രണ്ടാം സാമ്പത്തിക പാക്കേജിന് അന്തിമരൂപം നൽകാൻ മോദിയെ ഇന്ന് ധനമന്ത്രി കാണാനിരിക്കെ, ഉത്തേജന പാക്കേജ് അനിവാര്യമെന്ന് സാമ്പത്തിക ഉപദേശക കൗൺസിൽ. ധനമന്ത്രാലയം നടപടി എടുക്കണമെന്ന് കൗൺസിൽ ശുപാർശ.

 

9:49 AM IST:

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. രാവിലെ എട്ട് മണിയോടെയാണ് മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുഞ്ഞ്. 

9:47 AM IST:

ആഫ്രിക്കയിലും, തെക്കേ അമേരിക്കയിലും വൈറസിന്‍റെ പ്രഭാവം ഇനിയും ഏറെ നാൾ തുടരുമെന്ന് ലോകാരോഗ്യ സംഘടന. അതേസമയം ലോകത്ത് കൊവി‍ഡ് ബാധിതതരുടെ എണ്ണം 27 ലക്ഷം പിന്നിട്ടു. മരണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. കൊവിഡ് ഭേദമായ യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉടൻ തിരികെ ഓഫീസിലേക്ക് മടങ്ങും. 

9:35 AM IST:

കൊവിഡ് ബാധിച്ചതിന് ശേഷം അമേരിക്കയിൽ 2.6 കോടി ആളുകൾകൾക്ക് തൊഴിൽ നഷ്ടമായെന്ന് കണക്കുകൾ. ആറിൽ ഒരാൾക്ക് കൊവിഡ് കാരണം തൊഴിൽ നഷ്ടമായി. ഇതിനിടെ ചികിത്സ സംബന്ധിച്ച് ട്രംപ് വീണ്ടും വിവാദം സൃഷ്ടിക്കുകയാണ്. പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് മുന്നോട്ടുവച്ച ക്ലോറോക്വീൻ ചികിത്സക്കെതിരെ നിലപാടെടുത്ത വാക്സിൻ കണ്ടുപിടിക്കാൻ നിയോഗിച്ച സമിതിയിലെ തലവനെ നീക്കി.

9:33 AM IST:

അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം 9 ലക്ഷത്തിലേക്ക് അടുക്കുന്നു. മരണസംഖ്യ അമ്പതിനായിരത്തിന് അടുത്തെത്തി. സാമ്പത്തിക പ്രതിസന്ധി നേരിടാൻ 484 ബില്യണ്‍ ഡോളറിന്‍റെ വൻ സാമ്പത്തിക പാക്കേജ് ജനപ്രതിനിധി സഭ പാസ്സാക്കിയിട്ടുണ്ട്. 

US COVID-19 deaths exceed 7,000, passing grim milestone

9:31 AM IST:

കൊച്ചിയിൽ ഹോട്സ്പോട്ടുകളിൽ ഡ്രോൺ ഉപയോഗിച്ച് പോലീസ് പരിശോധന. കനത്ത സുരക്ഷയാണ് അതിർത്തികളിൽ ഉള്ളത്. കൊച്ചിയിൽ ഭാഗിക ഇളവുകൾ നൽകിയെങ്കിലും ഹോട്ട്സ്പോട്ടുകളിൽ ഇതുണ്ടാകില്ലെന്നും പൊലീസ്.

Irked by drone surveillance, man barges into police station with knife

9:29 AM IST:

ഓറഞ്ച് വിഭാഗത്തിൽ ഉൾപ്പെട്ടതോടെ കൊച്ചിയിലെ ഏതാനും വ്യവസായ മേഖലകൾ ഭാഗികമായി പ്രവർത്തനം തുറക്കും. കൊച്ചിയിലെ ഇൻഫോ പാർക്ക് ഇന്ന് തുറക്കും. 50 ശതമാനം ജീവനക്കാരുമായി പ്രവർത്തനം തുടങ്ങാനാണ് അനുമതി.

Infopark Kochi - 10 Years of success with more than 200 Companies ...

9:26 AM IST:

പ്രധാന ഇളവുകള്‍

  • റെഡ് സോണും ഹോട് സ്‌പോട്ടും അല്ലാത്ത സ്ഥലങ്ങളില്‍ ജോഗിങ് അനുമതി. സാമൂഹ്യ അകലം പാലിക്കണം മാസ്‌കും. 
  • റെഡ്‌സോണ്‍, ഹോട്‌സ്‌പോട്ട് ഒഴികെയുള്ള സ്ഥലങ്ങളില്‍ ഒറ്റ-ഇരട്ട അക്ക നിയന്ത്രണത്തോടെ മാത്രം വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങാം
  • ആരാധനലയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉള്ള നിയന്ത്രണങ്ങള്‍ തുടരും.
  • സംസ്‌കാര ചടങ്ങുകള്‍ക്ക് 20 പേര് മാത്രം. 
  • എ&ബി വിഭാഗത്തിലെ 50% സര്‍ക്കാര്‍ ജീവനക്കാര്‍  ഹാജരാക്കണം.
  • സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമീപ ജില്ലകളിലേക്ക് ജോലി ആവശ്യത്തിനായി യാത്ര ചെയ്യാം. ഇതിന് ഐഡി കാര്‍ഡ് നിര്‍ബന്ധം